Skip to main content

Neenupankaj :: പരിധിയില്ലാത്ത റീചാർജ്

 
പരിധിയില്ലാത്ത റീചാർജ്
നീനു പങ്കജ്

"നിശബ്ദമായ് ഇന്നെന്‍റെ വീടുറങ്ങുന്നു 
ആരവമില്ല കളികൊഞ്ചലില്ല 
വിഷുക്കണി കാണുവാൻ മക്കളില്ല 
ഓണപ്പൂ നുള്ളുവൻ ചെറുമക്കളില്ല 
വെറുതെയിരുന്നു മടുത്തു പോയി 
പറ്റുന്നപണിയെല്ലാം ചെയ്തു നോക്കി 
എന്നിട്ടും ഒഴിയാതെ ഏകാന്തത 
കൂടപ്പിറപ്പായി കൂടെ വന്നു" 

ഇത്രയും എഴുതികൊണ്ട് അയാൾ book എടുത്ത് വെച്ചു.. പതിയെ ഉമ്മറത്തേക്ക് നടന്നു . ചുറ്റിലും നോക്കി എല്ലാവരും കിടന്നു ... വാതിലുകൾ അടച്ച് അയാൾ അകത്തു കയറി.. മുറിയിൽ നിന്നും നിലയ്ക്കാതെയുള്ള ഫോൺ ശബ്‌ദം അപ്പോഴാണ് അയാൾ ശ്രദ്ധിച്ചത്.. അടുത്ത് എത്തിയപ്പോഴേക്കും അത് നിലച്ചു... ഫോൺ എടുത്ത് പതിയെ നെറ്റ് ഓൺ ചെയ്തു ഒരിടവേള പോലും ഇല്ലാതെ കുറെ സന്ദേശങ്ങൾ അയാൾ പതിയെ വാട്സാപ്പ് ഓൺ ചെയ്തു...

"ഗുഡ് നൈറ്റ്‌ അപ്പ ❤"  

നാലുപേരും പതിവ് തെറ്റാതെ മെസ്സേജ് അയച്ചിട്ടുണ്ട്.. ഇളയവൻ മാത്രം ഒരു വോയിസ്‌ മെസ്സേജ് വിട്ടിരിക്കുന്നു അയാൾ അത് ഓപ്പൺ ചെയ്തു 

"എന്താ അപ്പാ കിടന്നില്ലേ റൂമിൽ വെട്ടം കാണുന്നു" 

കുറെ നാളുകൾക്കു ശേഷമാണു അവന്‍റെ ശബ്‌ദം കേട്ടത് അയാൾക്ക് വളരെ സന്തോഷം തോന്നി.. എല്ലാവർക്കും റിപ്ലൈ കൊടുത്ത് അയാൾ ഉറങ്ങാൻ കിടന്നു... അപ്പോഴും ഇളയവന്‍റെ വോയിസ്‌ ഇടയ്ക്കിടെ കേട്ടുകൊണ്ടേയിരുന്നു 

ഒരു മതിൽകെട്ടിനപ്പുറത്തു എല്ലാവരും ഉണ്ട്. എങ്കിലും ഒരു കാഴ്ചയ്ക്ക് പോലും എല്ലാരും ദൂരെയാണ്.. എത്ര ശ്രമിച്ചിട്ടും അന്ന് അയാൾക് ഉറങ്ങാൻ കഴിഞ്ഞില്ല.  

പിന്നെ കുറച്ചു നേരം ഫോൺ നോക്കി ചുമ്മാ കിടന്നു ആ നോട്ടം വെറുതെ ആയില്ല .. ഒരു കണക്ഷനിൽ  നിന്നും ഒരുപാട് പേർക്ക് നെറ്റ് ഉപയോഗിക്കാവുന്ന ഒരു ഉപകരണം അയാൾ കണ്ടു മറ്റൊന്നും നോക്കാതെ അത് ഓഡർ ചെയ്തു .. 

മൂന്നു ദിവസം കഴിഞ്ഞാണ് അത് വന്നത്. വന്നയുടനെ അയാൾ മക്കളെ വിളിച്ചു കാര്യം പറഞ്ഞു... പതിയെ പതിയെ ഓരോ വൈകുന്നേരങ്ങളിലും  മക്കൾ അയാൾക്കരികിൽ വന്നു തുടങ്ങി.... അല്ലെങ്കിലും വെറുതെ കിട്ടുന്ന നെറ്റ് ആരെങ്കിലും വേണ്ടെന്ന് വെക്കോ....

അന്ന് കിടക്കും മുന്നേ അയാൾ തന്‍റെ ഡയറിയിൽ ഇങ്ങനെ കുറിച്ചു.. "

ഒരു അൺലിമിറ്റഡ് പേക് ഉം one ജിബി നെറ്റും കൊടുത്താണ് ഞാനെന്‍റെ സന്തോഷം തിരികേ വാങ്ങിയത്... കാലാവധി കഴിയുമ്പോൾ ഞാൻ അതിൽ റീചാർജ് ചെയ്തുകൊണ്ടേയിരിക്കണം  ............. മറ്റൊരു തരത്തിൽ പറഞ്ഞാൽ പരിധികളില്ലാത്ത റീചാർജ്.... 

എഴുത്തു കുത്തുകൾ നിർത്തി അയാൾ പതിയെ മയങ്ങി...... അപ്പോഴും ഉമ്മറത്തു  മക്കളുടെ ഫോൺ വെളിച്ചെങ്ങളും റിങ് ടോണുകളും നിറഞ്ഞു നിൽപ്പുണ്ടായിരുന്നു................................

NEENUPANKAJ 

Comments

Post a Comment

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Aswathy P S :: ഒളിവറും വിജയനും പിന്നെ സുശീലയും

ഒളിവറും വിജയനും പിന്നെ സുശീലയും  1983 എന്ന നിവിൻപോളി  ചിത്രം എനിക്ക് വെറും ഒരു സിനിമയല്ല. സിനിമയിൽ വിഷയം ക്രിക്കറ്റ്‌ ആണെങ്കിൽ ഇവിടെ താരം, നായകൻ രമേശന്‍റെ പത്നി സുശീലയാണ്. ഇപ്പൊ ചിലർക്ക് പിടികിട്ടിയേക്കാം, അനിയന്‍റെ പേര് ഇച്ചിരി "ഫാഷൻ" പേരാ..... സുമേഷ്!!! എന്ന പുള്ളിക്കാരിയുടെ ഒറ്റ ഡയലോഗിൽ ഉയർന്നത്  ഇതേ പേരുകാരനുമായുള്ള എന്‍റെ വിവാഹ ദിവസത്തെ ട്രോളൻ ഫ്ലക്സ്കളായിരുന്നു.. വിത്ത്‌ ഇല്ലുസ്ട്രേഷൻസ്.. എന്നാൽ മാറ്റാരുമറിയാത്ത ഒന്നുകൂടിയുണ്ട്. രമേശന്‍റെ വിവാഹം കഴിഞ്ഞ് ആദ്യരാത്രിയിൽ ക്രിക്കറ്റ് പ്രേമിയായ രമേശൻ മുറിയിൽ ഒട്ടിച്ചിരിക്കുന്ന ടെണ്ടുൽകരുടെ പടം കണ്ടിട്ട് ഹിന്ദിസിനിമ നടന്മാരെ അറിയില്ല എന്നു പറയുന്ന പുതുപെണ്ണ് നമ്മളെ ഒത്തിരി ചിരിപ്പിച്ചതാണ്, എന്നെ ഒഴികെ. കാരണം  ഫുട്ബോൾ പ്രേമിയും പ്ലയേറും കോച്ചും ഒക്കെയായ എന്‍റെ ഭർത്താവിന്‍റെ ബെഡ്‌റൂം ചുമരിലെ കാല്പന്ത് താരങ്ങളുടെ അഭാവം ഒന്നുകൊണ്ടു മാത്രമായിരുന്നു, സുശീല പറഞ്ഞ പോലെ ഒന്ന് നമ്മുടെ പ്രഥമരാത്രിയിൽ പ്രതിധ്വനിക്കാതിരുന്നത്. പക്ഷെ സുശീലയുടേത് പോലെ ഏറെക്കുറെ സമാനമായ മറ്റൊരു ഡയലോഗ് എന്‍റെ കണ്ഠനാളത്തിൽ...

Arunkumar Vamadevan :: അച്ഛൻ

അരുണ്‍ വാമദേവന്‍ പത്ത് മാസം വയറ്റിൽ ചുമന്നില്ല പേറ്റ്നോവിൻ കഠിനതയേറ്റില്ല അമ്മ ഗർഭം ധരിച്ച ദിനം മുതൽ നെഞ്ചിനുള്ളിൽ ചുമന്നു കിടാവിനെ കുഞ്ഞുദേഹം പിറന്നിടാനായിട്ടു വെമ്പൽ കൊള്ളുന്നനേരം വിവശനായ്‌ ആശുപത്രി വരാന്തയിൽ പ്രാർഥിച്ചു രണ്ടുപേരും സുഖമായിരിക്കുവാൻ അച്ഛനെന്നും തണൽ വിരിച്ചങ്ങനെ വീട് മൂടിയൊരാൽമരം പോലവേ വേനലേൽക്കാതെ പേമാരിയും തഥാ കാത്തു സൂക്ഷിച്ചു നിന്നു കരുത്തനായ്‌ ഉള്ളു നീറുന്ന പ്രാരാബ്ധ ചിന്തയിൽ പുഞ്ചിരി തൂകും അച്ഛനൊരത്ഭുതം --- Arunkumar Vamadevan