Skip to main content

Neenupankaj :: പരിധിയില്ലാത്ത റീചാർജ്

 
പരിധിയില്ലാത്ത റീചാർജ്
നീനു പങ്കജ്

"നിശബ്ദമായ് ഇന്നെന്‍റെ വീടുറങ്ങുന്നു 
ആരവമില്ല കളികൊഞ്ചലില്ല 
വിഷുക്കണി കാണുവാൻ മക്കളില്ല 
ഓണപ്പൂ നുള്ളുവൻ ചെറുമക്കളില്ല 
വെറുതെയിരുന്നു മടുത്തു പോയി 
പറ്റുന്നപണിയെല്ലാം ചെയ്തു നോക്കി 
എന്നിട്ടും ഒഴിയാതെ ഏകാന്തത 
കൂടപ്പിറപ്പായി കൂടെ വന്നു" 

ഇത്രയും എഴുതികൊണ്ട് അയാൾ book എടുത്ത് വെച്ചു.. പതിയെ ഉമ്മറത്തേക്ക് നടന്നു . ചുറ്റിലും നോക്കി എല്ലാവരും കിടന്നു ... വാതിലുകൾ അടച്ച് അയാൾ അകത്തു കയറി.. മുറിയിൽ നിന്നും നിലയ്ക്കാതെയുള്ള ഫോൺ ശബ്‌ദം അപ്പോഴാണ് അയാൾ ശ്രദ്ധിച്ചത്.. അടുത്ത് എത്തിയപ്പോഴേക്കും അത് നിലച്ചു... ഫോൺ എടുത്ത് പതിയെ നെറ്റ് ഓൺ ചെയ്തു ഒരിടവേള പോലും ഇല്ലാതെ കുറെ സന്ദേശങ്ങൾ അയാൾ പതിയെ വാട്സാപ്പ് ഓൺ ചെയ്തു...

"ഗുഡ് നൈറ്റ്‌ അപ്പ ❤"  

നാലുപേരും പതിവ് തെറ്റാതെ മെസ്സേജ് അയച്ചിട്ടുണ്ട്.. ഇളയവൻ മാത്രം ഒരു വോയിസ്‌ മെസ്സേജ് വിട്ടിരിക്കുന്നു അയാൾ അത് ഓപ്പൺ ചെയ്തു 

"എന്താ അപ്പാ കിടന്നില്ലേ റൂമിൽ വെട്ടം കാണുന്നു" 

കുറെ നാളുകൾക്കു ശേഷമാണു അവന്‍റെ ശബ്‌ദം കേട്ടത് അയാൾക്ക് വളരെ സന്തോഷം തോന്നി.. എല്ലാവർക്കും റിപ്ലൈ കൊടുത്ത് അയാൾ ഉറങ്ങാൻ കിടന്നു... അപ്പോഴും ഇളയവന്‍റെ വോയിസ്‌ ഇടയ്ക്കിടെ കേട്ടുകൊണ്ടേയിരുന്നു 

ഒരു മതിൽകെട്ടിനപ്പുറത്തു എല്ലാവരും ഉണ്ട്. എങ്കിലും ഒരു കാഴ്ചയ്ക്ക് പോലും എല്ലാരും ദൂരെയാണ്.. എത്ര ശ്രമിച്ചിട്ടും അന്ന് അയാൾക് ഉറങ്ങാൻ കഴിഞ്ഞില്ല.  

പിന്നെ കുറച്ചു നേരം ഫോൺ നോക്കി ചുമ്മാ കിടന്നു ആ നോട്ടം വെറുതെ ആയില്ല .. ഒരു കണക്ഷനിൽ  നിന്നും ഒരുപാട് പേർക്ക് നെറ്റ് ഉപയോഗിക്കാവുന്ന ഒരു ഉപകരണം അയാൾ കണ്ടു മറ്റൊന്നും നോക്കാതെ അത് ഓഡർ ചെയ്തു .. 

മൂന്നു ദിവസം കഴിഞ്ഞാണ് അത് വന്നത്. വന്നയുടനെ അയാൾ മക്കളെ വിളിച്ചു കാര്യം പറഞ്ഞു... പതിയെ പതിയെ ഓരോ വൈകുന്നേരങ്ങളിലും  മക്കൾ അയാൾക്കരികിൽ വന്നു തുടങ്ങി.... അല്ലെങ്കിലും വെറുതെ കിട്ടുന്ന നെറ്റ് ആരെങ്കിലും വേണ്ടെന്ന് വെക്കോ....

അന്ന് കിടക്കും മുന്നേ അയാൾ തന്‍റെ ഡയറിയിൽ ഇങ്ങനെ കുറിച്ചു.. "

ഒരു അൺലിമിറ്റഡ് പേക് ഉം one ജിബി നെറ്റും കൊടുത്താണ് ഞാനെന്‍റെ സന്തോഷം തിരികേ വാങ്ങിയത്... കാലാവധി കഴിയുമ്പോൾ ഞാൻ അതിൽ റീചാർജ് ചെയ്തുകൊണ്ടേയിരിക്കണം  ............. മറ്റൊരു തരത്തിൽ പറഞ്ഞാൽ പരിധികളില്ലാത്ത റീചാർജ്.... 

എഴുത്തു കുത്തുകൾ നിർത്തി അയാൾ പതിയെ മയങ്ങി...... അപ്പോഴും ഉമ്മറത്തു  മക്കളുടെ ഫോൺ വെളിച്ചെങ്ങളും റിങ് ടോണുകളും നിറഞ്ഞു നിൽപ്പുണ്ടായിരുന്നു................................

NEENUPANKAJ 

Comments

Post a Comment

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Aiswarya S Dev :: ഞെട്ടലകലാതെ

മർത്യജന്മമൊന്ന് വീക്ഷിച്ചറിയണ- മെന്നാശിച്ചീശൻ ഭൂവിലെത്തി.! കോവിലിൽ ആയിരങ്ങൾ തൻ അനുഗ്രഹത്തിനായി കാത്തിരിപ്പു- ണ്ടെന്നറിഞ്ഞാനന്ദിച്ചു.. തിരിഞ്ഞു നോക്കവേ.. കോവിലിനങ്കണത്തിലിന്നൊന്നു- മറിയാതൊരു പിഞ്ചുബാല്യം കൈകൾ നീട്ടിടുന്നു.. യാചിച്ചുകൊണ്ട്.. നിലത്തുവീഴുന്ന ചില്ലറത്തുട്ടുകളിലൊക്കെയും രണ്ടും, മൂന്നും..! പടികയറിയകത്തുകയറുന്നവ- രൊക്കെയും ശിലയാൽ തീർത്ത- യെൻ മുന്‍പിലർപ്പിക്കുന്നു ആയിരങ്ങൾ..!! ഞെട്ടിത്തിരിഞ്ഞീശൻ നടന്നകലവേ കണ്ടു, പിന്നെയും പിന്നെയും  ഞെട്ടിക്കുന്ന നോവുകൾ..! പെണ്‍കിടാങ്ങള്‍ തൻ കൂരയ്ക്ക- കത്തു നിന്ന്‌ കേൾക്കുന്നു  നിശബ്ദ തേങ്ങലുകൾ.. വാതിലില്ലാതെ ചുമരില്ലാതെ തുണികളാൽ മറയ്ക്കപ്പെട്ട കൂരയ്ക്കുള്ളിൽ നാഴികകൾ ഭയത്തോടെണ്ണുന്ന  അനവധിപേരെ കണ്ടീശൻ കണ്ണടച്ചു... അകലെയുള്ള കോവിലിൽ  നാഴികക്ക് നാൽപ്പതുവട്ടമവർ ഉറപ്പു വരുത്തുന്നു..  'സുരക്ഷിതമല്ലയോന്ന്' ഒരമ്മതൻ പേറ്റുനോവ്  കേട്ടീശൻ അവൾക്കരികിലെത്തി.. ഒരു കുഞ്ഞു പെണ്കിടാവ്  അവൾക്കരികിൽ  മിഴി തുറന്ന് കിടപ്പതുണ്ട്... പുറത്തേക്കെത്തി നോക്കിയപ്പോ- ളതാ പെണ്‍കുഞ്ഞെന്നറിഞ്ഞച്ഛൻ വിലപിച്ചു മൊഴിയുന്നു.. "ഈ സ്വത്തെല്ലാം ...

നെടുവിളിയൻപക്ഷി :: വിനയൻ

അഗസ്ത്യന്റെ മടിത്തട്ടിൽ പകൽപ്പൂരക്കണിപ്പന്തൽ. അലങ്കാരച്ചെരുവിൽ ചെ- മ്പനീർപ്പൂവിൻ ചമത്കാരം. "പുലർകാലേ പുറപ്പെട്ടാൽ മലതാണ്ടിത്തിരിച്ചെത്താം. വരികെന്റെയനുജാ,യീ മലങ്കാടിന്നകം പുക്കാം." മലന്തേനും പനന്നൊങ്കും കഴിയ്ക്കാനാ മലമേട്ടിൽ ഇരുവരും കരംകോർത്തു ചുണയോടെ പുറപ്പെട്ടു. മുളമുള്ളുമെരികല്ലും ചവിട്ടൊപ്പം നടക്കുന്നു. കനൽ കോരിക്കുടിച്ചഗ്നി- പ്പദം ചന്തംവിതയ്ക്കുന്നു. മുകിൽതാഴെ,ക്കുളിർ വാനം മിഴിക്കോണിൽ തുടിക്കുന്നു. ചരൽപ്പൂക്കൾ കടുംവർണ്ണം വിരിച്ചെങ്ങും ചിരിക്കുന്നു. ചിതൽപ്പറ്റം ദ്രുതംകാട്ടി ശവക്കോലം തുരക്കുന്നു. മുടിക്കെട്ടിൽ ജഡച്ചുറ്റിൽ ശിവശൈലം കനക്കുന്നു. ഇരുത്തംവന്നലയ്ക്കുന്ന കൊലച്ചീവീടൊളിക്കുന്നു. കരിക്കാലൻ കൊലകൊമ്പൻ കരിച്ചൂരു ചുരത്തുന്നു. കുളയട്ടനിലം പറ്റി രുചികൊണ്ടു പുളയ്ക്കുന്നു. കൊതിനാവായ് നനവാർന്നു ചുടുചോര കുടിക്കുന്നു. 'ആദിച്ചൻ' മലദൈവം ചോക്കുന്നു, തുടുക്കുന്നു. കാട്ടാറിൻ ചിലമ്പൊച്ച മദം പൊട്ടിപ്പരക്കുന്നു. മലങ്കോഴിപ്പറ്റമെന്തോ തിരക്കിട്ടു തെരയുന്നു. മലയണ്ണാർക്കണ്ണനംബര കനിയായിക്കുലയ്ക്കുന്നു. ചൊക്കനർക്കപ്പഴം തിന്നാൻ മരംച...