Skip to main content

Posts

ചുറ്റിക

ഓണത്തുമ്പിക്കാഘോഷം

അത്തം പൂക്കളമിട്ടു തുടങ്ങീ, അത്തച്ചമയത്തിരുനാളിൽ. ചിത്തിര പൂത്തിരി  ചിതറിക്കുമ്പോൾ ചിത്തം നിറയെ പൊന്നോണം. ചോതിപ്പെണ്ണിൻ കവിളിലുമുണ്ടേ ചോന്നു തുടുത്തൊരു നാണപ്പൂ. വിശാഖം വയറും തടവി വിളിച്ചൂ, വയറുനിറഞ്ഞുകവിഞ്ഞമ്മേ. അനിഴം പഴവുമുരിഞ്ഞു കൊടുത്തൂ, അനിയാ പയ്യെത്തിന്നോളൂ. കേട്ടയ്ക്കക്കരെ കേട്ടൂ ഘോഷം കുട്ടികൾ കൂടും കളിമേളം. മൂലത്തിൻ നാളൂഞ്ഞാലാടും, മൂടും കുത്തിത്താഴേക്കും. പൂരാടത്തിനു കോടിയുടുക്കാം, പൂമയിലാഭവിടർത്തീടാം. ഉത്രാടക്കഥ വെപ്രാളത്തി - ന്നുത്സവലഹരി വിളമ്പുന്നൂ. ഓണത്തിൻ പൊൻപുലരി പിറന്നാ- ലോണത്തുമ്പിക്കാഘോഷം. രജി ചന്ദ്രശേഖർ 28-08-2023 https://pratilipi.page.link/9n13Kq1eS3kjH1n2A

Unnikrishnan T :: സൗഹൃദങ്ങളിലെ പ്രതിഭകൾ

സൗഹൃദങ്ങളിലെ പ്രതിഭകൾ ടി.ഉണ്ണികൃഷ്ണൻ അയ്യപ്പൻ ആറ്റിങ്ങൽ.... ബോയ്സ് സ്കൂളിലെ പഠനകാലത്താണ് അയ്യപ്പനെ പരിചയപ്പെടുന്നത്. ഞങ്ങൾ ഒരേ ക്ലാസുകാരെങ്കിലും ഡിവിഷൻ വേറെയാണ്. ക്ലാസ് ഒഴിവ് സമയങ്ങളിൽ വിശാലമായ ഗ്രൗണ്ടിലേക്കുള്ള പോക്കാണ്. അന്നേരം കോളേജ് ചേട്ടന്മാരോ സ്കൂളിലെ സ്വന്തക്കാരോ ഒക്കെ അവിടെയുണ്ടാവും. ക്രിക്കറ്റാണ് പ്രധാന കളിയിനം. കളിക്കളത്തിലല്ല കാഴ്ചക്കാരനായി ഇരിക്കുന്നവരുടെ കൂട്ടത്തിലാണ് ഈയുള്ളവൻ. അങ്ങനെയുള്ള ഗ്രൗണ്ട് സന്ദർശനങ്ങളിലൊരിക്കൽ ഒരാൾ ക്രിക്കറ്റ് കളിക്കുന്നോ എന്ന ചോദ്യവുമായെത്തുന്നു. ടീം തട്ടിക്കൂട്ടാൻ ഒരാളുടെ കുറവ് പരിഹരിക്കാനുള്ള ശ്രമമാണ്.  ഇല്ല. എന്നു പറഞ്ഞൊഴിഞ്ഞു. പിന്നെ മറ്റാരെയോ സമീപിച്ച് ഒപ്പം ചേർത്ത് അവർ കളിക്കുള്ള ശ്രമം. ടോസിടുന്നു.  എന്നെ സമീപിച്ചവന്റെ ടീമിന് ബൗളിംഗ്. ഫീൽഡർമാരെ ടീം ക്യാപ്റ്റൻ സെറ്റ് ചെയ്ത് നിർത്തുന്നു .ആദ്യ ബൗളിംഗിനായി ക്യാപ്റ്റൻ പന്തേല്പിക്കുന്നത് എന്റെ അടുത്തേക്ക് വന്നവനേയും.. ദൂരെ നിന്ന് ഓടിവന്നുള്ള വേഗതയാർന്ന ബൗളിംഗ്... ബാറ്റ്സ്മാൻ കുഴങ്ങുന്നു. ആംബ്രോസ്.... കൊള്ളാം ക്യാപ്റ്റൻ ഉൾപ്പെടെയുള്ളവരുടെ കൈയ്യടി പ്രോത്സാഹനം. അന്നത്തെ വെസ്റ്റ്ഇൻഡീസ് ടീമില...

നാടിനോട് യാത്ര പറഞ്ഞിറങ്ങിയ ഒരു ദിനം

ജൂൺ  12 2023 കോളേജിലേക്ക് പോകുന്ന ദിവസം രാവിലെ എഴുന്നേറ്റാൽ പിന്നെ ഒരു ആലോചന  ആണ്. പോകണോ  പോകണ്ടയോ  എന്നൊക്കെ. സമയം പോകുന്നത് ഇങ്ങനെ ക്ലോക്കിൽ നോക്കി നടന്നു സമയം കളയും.മഴ കൂടില്ല എന്നുറപ്പായാൽ മാത്രം ഒരു തീരുമാനത്തിൽ എത്തും. വള്ളത്തിൽ കയറി അക്കരെ ഇറങ്ങണം.മഴക്കോള്  ഉണ്ടെങ്കിൽ കുറച്ച് പാടാണ് എനിക്ക് മടിയും.അങ്ങനെ മടി പിടിച്ചു ഞാൻ ഇറങ്ങിയ ഒരു ദിവസം. ബോട്ട് വരുന്നവരെ വെറുതെ നടന്നിട്ട് കായലിന്റെ അക്കരെൽ ബോട്ട് എത്തി എന്ന് കാണുമ്പോൾ കണ്ണിൽ കണ്ടതൊക്കെ പെറുക്കി ബാഗിൽ വെച്ചു . ഇങ്ങോട്ട് കൊണ്ട് വന്നത് എന്താണ് തിരിച്ചു കൊണ്ട് പോകേണ്ടത് ഒന്നും ഓർമ കാണില്ല.കായൽച്ചിറ ജെട്ടിയിൽ ബോട്ട് അടുത്താൽ മാത്രമേ അതെനിക്ക് കിട്ടു എന്ന തരത്തിൽ ആണ് ഞാൻ ഇറങ്ങുന്നത്. വരുന്ന ബോട്ടിനു വട്ടം കൊണ്ട് വള്ളം ഇട്ട് രാജകീയമായി ബോട്ടിൽ കയറി. കയറിയാൽ പിന്നെ ബോട്ടിന്റെ നടുക്ക് എഞ്ചിൻ ഇരിക്കുന്ന ഭാഗത്തു കുറേ ബാഗുകളും കുടകളും സീറ്റ്‌ നിറഞ്ഞു കുറേ ആളുകളും സ്കൂളിൽ പോകുന്ന കുട്ടികളും. ഞാൻ കണ്ണിൽ കണ്ട സ്ഥലത്ത് ബാഗ് വെക്കും പിടിച്ചോണ്ട് നിൽക്കില്ല. ബോട്ടിൽ കയറിയാൽ എല്ലാവരും എന്നെ സൂക്ഷിച്ചു നോക്കും എന്താണ് എന്ന...

Sidheek Subair :: വീട്ടീമ്മ

കവിത വീട്ടീമ്മ രചന, ആലാപനം  സിദ്ധീഖ് സുബൈർ പുസ്തകം വാങ്ങാൻ വാട്ട്സ് ആപ് ചെയ്യുക. 9656161635  

Raji Chandrasekhar :: ഭ്രമരവസന്തം

ഭ്രമരവസന്തം പുസ്തകം വാങ്ങാൻ വാട്ട്സ് ആപ് ചെയ്യുക. 9656161635 ഉള്ളടക്കം Raji Chandrasekhar പ്രകാശനകർമ്മങ്ങൾ ശ്രീ പി വിശ്വംഭരൻ പിള്ള, ശ്രീമതി ഇന്ദിരാഭായി കുഞ്ഞമ്മ 2  ഭ്രമരവസന്തം കവിയും പ്രഭാഷകനുമായ ചാന്നാങ്കര ജയപ്രകാശ് സ്വീകരിച്ചപ്പോൾ 3. കഥാകൃത്തും പ്രഭാഷകനും അദ്ധ്യാപകനുമായ ശ്രീ അമീർ കണ്ടൽ സ്വീകരിക്കുന്നു. 4. കവിയും അദ്ധ്യാപകനുമായ ശ്രീ സിദ്ദീഖ് സുബൈർ

Parthan Ravi :: മീരയും മീനയും

               ‘നോട്ടമുണ്ടെന്നാണ് മീര പറഞ്ഞത്“ എന്നാൽ "എനിക്ക് ബോധ്യപ്പെട്ടില്ല” മീന മറുപടി പറഞ്ഞപ്പോൾ “നീ ഏത് ലോകത്താണ് ജീവിക്കുന്നത്?" എന്ന അടുത്ത ചോദ്യം വന്നു. എന്നാലതിനു മറുപടി പറയാതെ ഒരു ദീർഘനിശ്വാസം വിട്ടുമീര. കാരണം തേടുക എന്നത് മീരയ്ക്ക് താല്പര്യമില്ലാത്ത കാര്യമാണ്. കഴിഞ്ഞതിനെപ്പറ്റി ആലോചിച്ച് തലചൂടാക്കാൻ ഒട്ടും താല്പര്യമില്ലാത്ത ആളാണ് മീര. എന്നിട്ടും, മീനയെ ആദ്യമായി കണ്ടത് ഓർത്തെടുക്കാൻ ശ്രമിച്ചു. കോളേജ് അഡ്മിഷൻ കഴിഞ്ഞ് വാർഡനെ കാണാൻ വരാന്തയിൽ കാത്ത് നിന്നപ്പോഴാണ് മുടി പറ്റെവെട്ടിയ കാത് കുത്താത്ത പെണ്ണ്; ആൺകുട്ടിയാണോഎന്ന് സംശയിക്കത്തക്ക ശരീരപ്രകൃതിയും നടത്തവും നോട്ടവും. മുഖത്ത് ലവലേശം നാണമില്ലാത്ത ഭാവം. എന്നാൽ വശ്യമായ ചിരിയും ഐശ്വര്യവും. അമ്മയാണ് വിളിച്ച് കാണിച്ചു തന്നത് ആ സാധനത്തെ. പിന്നെ "മോളേ" എന്ന് വിളിച്ചുകൊണ്ട് ചോദിച്ചു. “ഇവിടെയാണോ വാർഡൻ വരുമെന്ന് പറഞ്ഞത്?" പെട്ടെന്ന് മുഖം പ്രസന്നമായി ചിരിച്ചുകൊണ്ട് "അതേ അമ്മേ!” എന്ന് മറുപടി പറഞ്ഞു. മറ്റൊരാൾ അമ്മേ എന്ന് വിളിച്ചപ്പോ എനിക്ക് ദേഷ്യം വന്നു, അസൂയമൂത്ത് അമ്മയെ ഞാൻ നുള്ളി. പലിശസഹിതം അപ്പോതന്...