Skip to main content


ഒന്നു ചിരിച്ചു പാടാന്‍


വെറുതെ, മിഴി കോര്‍ത്തു നിന്നിടാമൊന്നുമേ
പറയാതെ,യെന്തോ പറഞ്ഞു പോകാം
ഇനി നമ്മള്‍ കാണുമോ, കരിയില കാറ്റത്തു
തനിയേ പറന്നു മറഞ്ഞു പോകാം.


ഒരു വാക്കുപോലുമില്ലോതിയില്ലിന്നോള-
മൊരു കനല്‍ കരളില്‍ നാമോര്‍ത്തു വച്ചു
തരളമാം പൂമണം നിസ്വനം നീലാഭ
തിരളുന്ന പീലിയും കാത്തു വച്ചു.


ഒരു രാവു മായ്ചു പൊന്‍കതിരുകള്‍ വിരിയിക്കു-
മൊരു നോട്ട,മീ ജന്മനേര്‍വെളിച്ചം
അതുപോരു,മേതിരുള്‍ പാതയും താണ്ടുവാ-
നിതുപോലെ,യൊന്നു ചിരിച്ചു പാടാന്‍.

Popular posts from this blog

ചുറ്റിക

ഇന്നും

https://youtube.com/shorts/76FFavWYfmo?feature=share

ഓണത്തുമ്പിക്കാഘോഷം

അത്തം പൂക്കളമിട്ടു തുടങ്ങീ, അത്തച്ചമയത്തിരുനാളിൽ. ചിത്തിര പൂത്തിരി  ചിതറിക്കുമ്പോൾ ചിത്തം നിറയെ പൊന്നോണം. ചോതിപ്പെണ്ണിൻ കവിളിലുമുണ്ടേ ചോന്നു തുടുത്തൊരു നാണപ്പൂ. വിശാഖം വയറും തടവി വിളിച്ചൂ, വയറുനിറഞ്ഞുകവിഞ്ഞമ്മേ. അനിഴം പഴവുമുരിഞ്ഞു കൊടുത്തൂ, അനിയാ പയ്യെത്തിന്നോളൂ. കേട്ടയ്ക്കക്കരെ കേട്ടൂ ഘോഷം കുട്ടികൾ കൂടും കളിമേളം. മൂലത്തിൻ നാളൂഞ്ഞാലാടും, മൂടും കുത്തിത്താഴേക്കും. പൂരാടത്തിനു കോടിയുടുക്കാം, പൂമയിലാഭവിടർത്തീടാം. ഉത്രാടക്കഥ വെപ്രാളത്തി - ന്നുത്സവലഹരി വിളമ്പുന്നൂ. ഓണത്തിൻ പൊൻപുലരി പിറന്നാ- ലോണത്തുമ്പിക്കാഘോഷം. രജി ചന്ദ്രശേഖർ 28-08-2023 https://pratilipi.page.link/9n13Kq1eS3kjH1n2A