Skip to main content

Posts

Showing posts from June, 2013

പടുകിഴവന്‍ കിസ്സ :: സി. എം. രാജന്‍

സി. എം. രാജന്‍ വയസ്സാകുന്നതിനു മുമ്പു വയസ്സേറെയായാല്‍  വരും പ്രയാസമെന്നു ശങ്കിച്ചേന്‍ ശേഷികുറയും  ശേമുഷിയും .   വയസ്സിനു വൃദ്ധിയായാല്‍  ബോധം ക്ഷയിക്കും . രാജയക്ഷ്മാവും പിടിപെടാം .   ശേഷക്രിയയ്ക്ക്    ഒരു എം. സുകുമാരനെങ്കിലുമുണ്ടാകുമോ    എന്നാശങ്കിക്കും .   വയസ്സേറെയായപ്പോള്‍ ,   പക്ഷെ ,  ഇതിലും വലിയ സുഖമില്ലെന്നായി .   തലയില്‍ മുടിചൂടാ മാനവനാകയാല്‍ താരനില്ല .   താരശല്യമില്ലെന്നും പറയാം .  താളി വേണ്ട .   നരച്ചു നരജന്മമാകുമെന്നും പേടിക്കേണ്ട .   ഡൈ ഒദ്ദു .  സോപ്പാകാം .  ചീര്‍പ്പും കണ്ണാടിയും വേണ്ട .   ദുര്‍ബ്ബലം കണ്ണാകയാല്‍  രണ്ടായതെല്ലാം ഒന്നായിക്കാണാം .   ശത്രുവും മിത്രവും ഒരു പോലെ .   പാലിനും പാഷാണത്തിനും ഒരേ നിറം .   ഗദ്യത്തിനും പദ്യത്തിനും ഒരേ രസം ; മ ദ്യത്തിനും .    പകല്‍ വെളിച്ചവും നിലാവെളിച്ചമായി .   നിലാവത്തിട്ട കോഴിയെക്കൂട്ടായി .   കൂവാന്‍ ഒച്ചപൊങ്ങില്ലെന്നു മാത്രം  കാതുപതുക്കെയാകയാല്‍...

സ്വപ്നസഞ്ചാരം :: ജ്യോതി ഹരിദാസ്

ജ്യോതി ഹരിദാസ്    എന്തോ നേര്‍ത്ത ശബ്ദം കേട്ട തോന്നലില്‍ അവള്‍ ഉണര്‍ന്നു. അഗാധമായ ഉറക്കത്തില്‍ നിന്നും ഉണരുമ്പോള്‍ ഉള്ള ഒരു അപരിചിതത്വം തോന്നി. എവിടെയാണെന്ന് പിടി കിട്ടാത്ത ഒരവസ്ഥ. പരിസരം ആകെ മങ്ങി നില്‍ക്കുന്നു. കണ്ണുകള്‍ വലിച്ചു തുറന്നിട്ടും കനത്ത ഇരുട്ട് തന്നെ മുന്നില്‍ . ചെവിയിലേക്ക് വീണ്ടും ആ ശബ്ദം. ഇപ്പോള്‍ കുറച്ചു കൂടി വ്യക്തമാണ്. അതൊരു തേങ്ങല്‍ പോലെ തോന്നി ദേവികയ്ക്ക്. നിറയെ ചോദ്യങ്ങള്‍ ഉണര്‍ത്തിയ ആ ശബ്ദം നേര്‍ത്തു നേര്‍ത്ത് ഇല്ലാതായി. വീണ്ടും ഇരുട്ട് മാത്രം. കട്ട പിടിച്ച ഇരുട്ട്. ഏതോ സ്വപ്നത്തിലാവും താന്‍ എന്നവള്‍ക്ക് തോന്നി. ഇടയ്ക്ക് പതിവാണല്ലോ സ്വപ്ന സഞ്ചാരങ്ങള്‍. എങ്കിലും ഇന്നിപ്പോള്‍ ഈ തണുപ്പും ഇരുട്ടും വല്ലാതെ പേടിപ്പിയ്ക്കുന്നതു പോലെ..    കണ്ണ് തുറന്നിട്ടും മുറിയിലെ ചെറിയ നീല പ്രകാശം എന്തേ വരാത്തത് എന്നവള്‍ക്ക് സംശയം തോന്നി. ഇനി കറന്റ്‌ പോയോ. പക്ഷെ എങ്കില്‍ ഇത്ര തണുപ്പ് വരില്ലല്ലോ. വലതു കൈ മെല്ലെ നീട്ടി രാച്ചുവിനെ തൊടാന്‍ നോക്കി. ഇല്ല. കൈയെത്തുന്നിടത്ത് ആരുമില്ല. മരവിപ്പിയ്ക്കുന്ന തണുപ്പ് മാത്രം. “രാച്ചു എനിയ്ക്ക് തണുക്കുന്നു. പുത...

ആരു നീ ? :: ബി കെ സുധ, നെടുങ്ങാനൂർ

ആരു നീയെൻ കരൾതുടിപ്പിൻ കിളി വാതിലിൽ മുട്ടി കാത്തു നിൽക്കുന്നൊരാൾ ആരു നീയെൻ നിഴലായി നിത്യവും ചാരെയേകാന്ത,മെന്നെത്തിരയുവോൻ  ആരു നീയെൻ കനൽക്കാമ്പു തീണ്ടുവോൻ ആരു നീയെൻറെ കൺകളിൽ പൂക്കുവോൻ യാത്രയിൽ നിൻറെ മൗനമോഹങ്ങളും മാത്രകൾ നീണ്ട സ്വപ്നവർണ്ണങ്ങളും   ചിന്തയിൽ പൊള്ളി വെന്തു നീറുമ്പൊഴും നൊന്തറിയുന്നു നേരായി നിന്നെ ഞാൻ ജന്മജന്മങ്ങൾ നീളും തപസ്സിൻറെ നന്മയായൊന്നു ചേർന്നവരല്ലി നാം. ബോധമറ്റു നിൻ മാറോടു ചേരുമാ രാധയല്ലെ ഞാൻ, നീയെൻറെ കണ്ണനും ?    ബി കെ സുധ, നെടുങ്ങാനൂർ

എയ്, അങ്ങനെയൊന്നുമില്ല :: ഷറഫ് മുഹമ്മദ്

ഷറഫ് മുഹമ്മദ് അകത്തൊന്നുമില്ല, എല്ലാം പൂമുഖത്തുണ്ട്. വരികെന്ന് തുറന്നിട്ട വാതിൽ; “കണ്ടിട്ടെത്ര നാളായി ഈ വഴിക്കെന്തേ ഇറങ്ങുവാൻ” ചുവരിൽ അതിഗൂഢം മൊണാലിസ ഷെൽഫിൽ, കാമ്യു കാഫ്ക കാറൽ മാർക്സ് ശ്രീ ശ്രീ ഗുരുസാഗരം “ഹൗ ടു ബി ഹാപ്പി ആന്റ് ബ്രീത്ത് ഈസി വെൻ യു ആർ ഡൗൺ ടു യുവർ നെക്ക് വിത്ത് ഷിറ്റ്. അകത്തൊന്നുമില്ല. വീണ പൂവ് ”കഴിഞ്ഞോ കൂത്ത്“ പിണങ്ങിയകന്ന കട്ടിൽ, ഒരാളെ മാത്രം ഉണർത്തുമലാറം, ഒറ്റക്ക് തീര്‍ക്കേണ്ട പണികൾ, ഒക്കെയും ഇല്ലെന്ന് നടിച്ചാൽ. ഉള്ളിലൊന്നുമില്ല, എല്ലാം മുഖത്തുണ്ട്. ഹായ്! ആരിത് ദിനേശനോ? പഴയ കാലം, പുഴയിൽ കെട്ടി മറിയുമോർമകൾ, മൃദുല ഭാവങ്ങൾ, മൃദു ഭാഷണങ്ങൾ. ”വയസ്സഞ്ചല്ലെ ആയുള്ളു കുട്ടിക്ക് എന്നിട്ടും............ പച്ചക്കുരിയണം ഇവരെയൊക്കെ“ തീവ്ര വികാരങ്ങൾ, തീർത്ഥാടനങ്ങൾ ഉള്ളിലൊന്നുമില്ല. കാലമാടൻ "കഴുവേറിമോൻറെ ഒറ്റനില മാളിക" കാതൽ സന്ധ്യ അഞ്ചരക്കുള്ള വണ്ടി അഞ്ചാമത് ഫ്ളാറ്റിലെ ഷേർളി നമ്മുടെ കൂട്ടര് ഒന്നും....

സന്ധ്യയ്‌ക്ക് വിരിഞ്ഞ പൂവ്‌ :: ജിജി, കാട്ടാംകോട്ടില്‍

ജിജി, കാട്ടാംകോട്ടില്‍ എനിക്കിങ്ങനെയൊക്കെയെ  കുരയ്‌ക്കാന്‍ കഴിയൂ.  പെൺപട്ടിയുടെ കുര  പണ്ടേ മുരങ്ങല്‍ പോലെയല്ലേ  കാല്‍ നക്കി വാലാട്ടി  ഉണ്ട ചോറിനും  ഉണ്ണാത്ത ചോറിനും നന്ദി കാട്ടി- ഓലിയിട്ട്‌ കുരയ്‌ക്കാന്‍ മറന്ന്…..  വാല്‍ പന്തീരാണ്ട്‌ കൊല്ലം  എവിടെവച്ചാലും വളഞ്ഞേയിരിക്കൂ  അത്‌ പോലീസ്‌ നായാണെങ്കിലും.. 

ഭക്ഷണം കഴിക്കുന്നത് ജീവിക്കാനോ മരിക്കാനോ.... :: ദിജി ജി

ദിജി ജി ജീവിക്കാൻ വേണ്ടി ഭക്ഷിക്കുന്നവരും ഭക്ഷിക്കാനായി ജീവിക്കുന്നവരും എന്ന് രണ്ട് തരമായി ഭക്ഷണക്കാര്യത്തിൽ ജനത്തെ തരംതിരിക്കാം. അതിൽ ഭക്ഷിക്കാനായി ജീവിക്കുന്നവരുടെ എണ്ണമാണ് കൂടുതൽ. പ്രത്യേകിച്ചും കേരളത്തിൽ. അത് എന്തുമായിക്കോട്ടേ.. ഭക്ഷണം അത്യാവശ്യ ഘടകം തന്നെയാണ്. എന്നാൽ അതിൽ നാവിനു രുചിക്കുന്നത് അപകടകാരികളാണെന്ന് അറിയുന്നവർ എത്രപേരുണ്ട്. വീട്ടിൽ കിട്ടുന്ന സാധനങ്ങൾ ഉപയോഗിച്ച് ഉണ്ടാക്കുന്ന കറികൾ ഇന്ന് എത്രപേർ കഴിക്കുന്നുണ്ട്?​ എല്ലാപേർക്കും ഹോട്ടൽ ഭക്ഷണത്തോടാണ് പ്രിയം. വീട്ടിൽ ഉണ്ടാക്കുന്ന ഭക്ഷണത്തിൽ സ്നേഹം കൂടി കലരുന്നതിനാൽ മായം ചേർക്കാൻ മടിക്കും. എന്നാൽ ഹോട്ടൽ ഭക്ഷണത്തിൽ ലാഭമാണ് കൂടുതൽ ചേർക്കുന്നത്. അതുകൊണ്ടുതന്നെ മായം കൂടുതലുമായിരിക്കും. പണ്ടുകാലത്ത് രാവിലെ പഴങ്കഞ്ഞിയും പുഴുക്കും കഴിച്ചാണ് ജോലിക്കു പോയിരുന്നത്. അത് മാറി, ദോശയും പുട്ടും അപ്പവുമൊക്കെ ആ സ്ഥാനം കൈയ്യേറി. അപ്പോഴും വീട്ടിൽ ഉണ്ടാക്കുന്നതാണെന്ന സത്യം അതിലുണ്ടായിരുന്നു. എന്നാൽ ഇന്നത്തെ തലമുറയിൽ ആ ശീലവും മാറി അവർ പ്രഭാത ഭക്ഷണമാക്കുന്നത് ന്യൂഡിൽസും കോളയുമൊക്കെയാണ്. ഇതിൻറെയൊക്കെ ദൂഷ്യ വശങ്ങൾ അറിഞ്ഞു കൊണ്ടു ത...

വിൽക്കാൻ എന്തുണ്ട് ബാക്കി ? :: വിജയൻ പാലാഴി

വിജയൻ പാലാഴി മോളേ... പോത്തുകളെ വിറ്റാണ് അപ്പൂപ്പൻ അച്ഛനെ പഠിപ്പിച്ചത് പാടം വിറ്റാണ് അച്ഛൻ എന്നെ പഠിപ്പിച്ചത്. കിടപ്പാടം വിറ്റാണ് നിന്നെ ഞാൻ പഠിപ്പിച്ചത് ഓർമകൾ ഉണ്ടാവണം.... മകൾ (സ്വഗതം)​ ഹും.. മാനം വിറ്റാണ് ലാപ്ടോപ്പ് വാങ്ങിയത് പിന്നെ കാർ.. ഫ്ളാറ്റ്.. പൊതുജന മാന്യത. എന്തും ചെയ്തുതരാൻ അധികാരികൾ കൂടെ... മകൾ (ഉച്ചത്തിൽ)​ “ നിങ്ങൾ നശിപ്പിച്ചതിൽ കൂടുതൽ ഞാൻ സമ്പാദിച്ചു തന്നില്ലേ ? എന്നിട്ടും..... ” നാളത്തെ തലമുറയ്ക്ക് വിൽക്കാനെന്തുണ്ട് ? മാനമല്ലാതെ ?!!!!!! malayalamasika.in, Thiruvananthapuram 695301, Mob: 9995361657 തുലാം 1190 സന്ദർശിച്ചവർ

ഒരു ക്ലിക്കിന് ഒരു ഡോളർ..!

അല്പം പണിയെടുത്താൽ ഒത്തിരി കാശ് കിട്ടുമെങ്കിൽ,  നിങ്ങൾക്കുമാകാം കോടീശ്വരൻ  ഒന്നു ശ്രമിച്ചുനോക്കാം

ഉദയമാവുക! :: അൻവർ ഷാ ഉമയനല്ലൂർ

അൻവർ ഷാ ഉമയനല്ലൂർ  അകമിഴികളില്‍നിന്നുമകലുന്ന, പകലുപോല്‍  ചിലനേരമൊരുനുളളു പൊന്‍വെളിച്ചം  തിരുരക്തതിലകമായ്‌ തെളിയവേ തല്‍ക്ഷണം  തിരികെവാങ്ങുന്നു, നീ മിഴികള്‍രണ്ടും.  കരഗതമാക്കുവാനൊരുനേര്‍ത്ത മനസ്സുമായ്,   തമസ്സിൻറെ മടകള്‍ പൊളിക്കെ വീണ്ടും  വഴിയാകെയിന്നും മറന്നുപോയ്, തരികയെന്‍  തിരിതെളിച്ചെഴുതുവാന്‍ പുലരിവേഗം.  കനലുകള്‍പോലിന്നു കവലകള്‍പ്പൊതുവെയെ- ന്നനുജര്‍തന്നുയിരുവേകിച്ചെടുക്കാന്‍  മഹിയിതിലുണരാത്ത മനസ്സുമായ്‌ നില്‍ക്കയാ-  ലറിയാതെയുലയുന്നു വ്യഥിതചിത്തം.  വിരല്‍മുറിഞ്ഞൊഴുകുന്ന നിണമല്ലിതെന്നുടെ-  യുദയാര്‍ക്കഹൃദയകാവ്യത്തിന്‍ നിറം  തെളിമയോടുയരാന്‍ ശ്രമിക്കെ, മമ സ്‌മരണയ്ക്കു-  മമ്പേല്‍ക്കയാല്‍ തെറ്റിവീഴും സ്‌മിതം.  കവിതപോലെഴുതട്ടെയിനിയുമീ,ധരണിപൊന്‍-  പുലരിയാലൊരുപുതിയ സുദീനതീരം  നിരകളില്‍നിന്നുമുയര്‍ന്ന വെണ്മുകിലുപോല്‍  പതിയെഞാന്‍ തുടരട്ടെ-യാത്മഗീതം.  പതിവുപോലുയരുവാനാകാതെ പകുതിയെന്‍  മലരുകളതിരുകള്‍ക്കുളളില്‍ നില്‍പ്പൂ;  നിനവുപോല്‍ സുഭഗഗീതങ്ങള്‍ ...

വായനക്കാരനും ആത്മകഥയുണ്ട്‌ :: എം.കെ.ഹരികുമാർ

എം.കെ.ഹരികുമാർ    മലയാള സാഹിത്യം ഇതുവരെയും വായനക്കാരനെ അംഗീകരിച്ചിട്ടില്ല. വായനക്കാർ ഒരു അദൃശ്യസാന്നിദ്ധ്യമായി നിൽക്കുന്നതായുണ്ട്‌. അത്‌ ഏറെക്കുറെ അവ്യക്തമായ ഒരു ലോകമാണ്‌. ധാരാളം പുസ്തകങ്ങൾ പ്രസിദ്ധീകരിക്കപ്പെടുന്നുണ്ടെ ങ്കിലും എഴുത്തുകാർക്കോ, പ്രസാധകർക്കോ കിട്ടുന്ന പ്രതികരണങ്ങൾ യഥാർത്ഥ വായനക്കാരനുമായി ബന്ധമുള്ളതല്ല. ധാരാളം പുസ്തകങ്ങൾ വിൽക്കുന്നതും വിറ്റുവരവുണ്ടാകുന്നതും വായനക്കാരുടെ ലക്ഷണമായി കാണുകയാണ്‌ പലരും. പുസ്തകം വാങ്ങുന്നത്‌ വായിക്കാനാണെങ്കിലും അത്‌ കർശനമായ വായനയല്ല. വാങ്ങുന്നവർ വായിക്കുകയോ പകുതി വായിക്കുകയോ ചെയ്യാം. മുഴുവൻ വായിച്ചാൽ തന്നെ, അത്‌ നിഷ്കൃഷ്ടമായ ലക്ഷ്യങ്ങളുള്ള വായനയാകണമെന്നില്ല. എഴുത്തുകാരന്റെ ഊതിവീർപ്പിച്ച പ്രതിച്ഛായയ്ക്ക്‌ കീഴടങ്ങി പുസ്തകം വാങ്ങി അനുസരണയോടെ വരികളിലൂടെ നീങ്ങി അവസാനിക്കുന്നതാകരുത്‌ വായനക്കാരന്റെ റോൾ. അവൻ പുസ്തകവായനയിൽ ശ്രദ്ധാലുവാണ്‌. അവന്‌ പുസ്തകങ്ങളില്ലാതെ ജീവിക്കാൻ കഴിയില്ല.      പുസ്തകങ്ങൾ കൂടുതൽ വിറ്റുപോകുന്നതുനോക്കി. വായനക്കാരെ കാണക്കാക്കുന്നത്‌ അപരിഷ്കൃതവും ഹിംസാത്മകവുമാണ്‌. കാരണം, അങ്...