Skip to main content

ഭക്ഷണം കഴിക്കുന്നത് ജീവിക്കാനോ മരിക്കാനോ.... :: ദിജി ജി


ദിജി ജി

ജീവിക്കാൻ വേണ്ടി ഭക്ഷിക്കുന്നവരും ഭക്ഷിക്കാനായി ജീവിക്കുന്നവരും എന്ന് രണ്ട് തരമായി ഭക്ഷണക്കാര്യത്തിൽ ജനത്തെ തരംതിരിക്കാം. അതിൽ ഭക്ഷിക്കാനായി ജീവിക്കുന്നവരുടെ എണ്ണമാണ് കൂടുതൽ. പ്രത്യേകിച്ചും കേരളത്തിൽ. അത് എന്തുമായിക്കോട്ടേ.. ഭക്ഷണം അത്യാവശ്യ ഘടകം തന്നെയാണ്. എന്നാൽ അതിൽ നാവിനു രുചിക്കുന്നത് അപകടകാരികളാണെന്ന് അറിയുന്നവർ എത്രപേരുണ്ട്.
വീട്ടിൽ കിട്ടുന്ന സാധനങ്ങൾ ഉപയോഗിച്ച് ഉണ്ടാക്കുന്ന കറികൾ ഇന്ന് എത്രപേർ കഴിക്കുന്നുണ്ട്?​ എല്ലാപേർക്കും ഹോട്ടൽ ഭക്ഷണത്തോടാണ് പ്രിയം. വീട്ടിൽ ഉണ്ടാക്കുന്ന ഭക്ഷണത്തിൽ സ്നേഹം കൂടി കലരുന്നതിനാൽ മായം ചേർക്കാൻ മടിക്കും. എന്നാൽ ഹോട്ടൽ ഭക്ഷണത്തിൽ ലാഭമാണ് കൂടുതൽ ചേർക്കുന്നത്. അതുകൊണ്ടുതന്നെ മായം കൂടുതലുമായിരിക്കും.
പണ്ടുകാലത്ത് രാവിലെ പഴങ്കഞ്ഞിയും പുഴുക്കും കഴിച്ചാണ് ജോലിക്കു പോയിരുന്നത്. അത് മാറി, ദോശയും പുട്ടും അപ്പവുമൊക്കെ ആ സ്ഥാനം കൈയ്യേറി. അപ്പോഴും വീട്ടിൽ ഉണ്ടാക്കുന്നതാണെന്ന സത്യം അതിലുണ്ടായിരുന്നു. എന്നാൽ ഇന്നത്തെ തലമുറയിൽ ആ ശീലവും മാറി അവർ പ്രഭാത ഭക്ഷണമാക്കുന്നത് ന്യൂഡിൽസും കോളയുമൊക്കെയാണ്. ഇതിൻറെയൊക്കെ ദൂഷ്യ വശങ്ങൾ അറിഞ്ഞു കൊണ്ടു തന്നെയാണ് വലിച്ചു വാരി തിന്നുന്നതെന്നതും ഞെട്ടിക്കുന്ന കാര്യമാണ്
ഷവർമ്മാ ദുരന്തവും,​ ന്യൂഡിൽസിലെ പല്ലിയുടെ അവശിഷ്ടവുമൊക്കെ നാം വാ‌ർത്തകളിൽ വായിച്ച് കളയുകയാണ്.
ഒരു സംഭവം ഉണ്ടാകുമ്പോൾ കുറേ പരിശോധനകളും  ആക്രോശങ്ങളും മറ്റും നടക്കും. എന്നാൽ മൂന്നിൻറെ അന്ന് അതൊക്കെ മറന്ന് നാം പഴയ ശീലങ്ങളിലേക്കു കൂപ്പുകുത്തും. ഇതാണ് കേരളീയ മനശാസ്ത്രമെന്ന് അറിയാവുന്ന കച്ചവട കുതന്ത്ര പ്രമാണികൾ പരസ്യത്തിലൂടെ നമ്മുടെ കുരുന്നു മനസ്സുകളിൽ പോലും വിഷം കുത്തിവച്ച് ഇത്തരത്തിലുള്ള ഭക്ഷണങ്ങളുടെ അടിമകളാക്കി രോഗികളാക്കുകയാണ്. എനിക്കു തോന്നുന്നത് ഇത്തരത്തിലുള്ള ആഹാരങ്ങൾ നമ്മെക്കൊണ്ട് തീറ്റിക്കാൻ മുൻകൈ എടുക്കുന്നത് മരുന്നു കമ്പനികളാണോ എന്നാണ്.
ആഹാരക്രമത്തിലൂടെ രോഗത്തെ ചെറുക്കാമെന്നാണ് ആരോഗ്യ ശാസ്ത്രങ്ങളെല്ലാം പറയുന്നത്. എന്നാൽ അതിനെക്കുറിച്ച് വിരളമായി മാത്രമാണ് പരസ്യം വരുന്നത്. പിറക്കുമ്പോൾ മുതൽ രോഗം നമ്മെ വേട്ടയാടുകയാണ്. അതിന് അൽപമെങ്കിലും പ്രതിവിധി നേടാൻ വീട്ടിൽ ഉണ്ടാക്കുന്ന ആഹാരം ശീലമാക്കുവാൻ വരും തലമുറയെ ശീലിപ്പിക്കുക എന്നതു മാത്രമേ ഉള്ളു.
അതിനും ഇനി തരമില്ലാത്ത സ്ഥിതിയാണ്. അന്യ സംസ്ഥാനങ്ങൾ കേരളത്തിനായി നൽകുവാനുള്ള ഭക്ഷ്യവസ്തുക്കൾ നിർമ്മിക്കുന്നത് കൊടും വിഷം ചേർത്താണെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു. അതിനെ എങ്ങനെ അതിജിവിക്കാം. ജീവിത ശൈലി മാറ്റുകയേ വഴിയുള്ളു. അതേ തരമുള്ളു. നമ്മുടെ ആരോഗ്യം ആഹാരത്തിലൂടെ നമ്മൾതന്നെ സംരക്ഷിക്കണമെന്ന പാഠം L K G മുതലേ പഠന വിഷയ മാക്കേണ്ടതും അത്യാവശ്യമാണ്.

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Aiswarya S Dev :: ഞെട്ടലകലാതെ

മർത്യജന്മമൊന്ന് വീക്ഷിച്ചറിയണ- മെന്നാശിച്ചീശൻ ഭൂവിലെത്തി.! കോവിലിൽ ആയിരങ്ങൾ തൻ അനുഗ്രഹത്തിനായി കാത്തിരിപ്പു- ണ്ടെന്നറിഞ്ഞാനന്ദിച്ചു.. തിരിഞ്ഞു നോക്കവേ.. കോവിലിനങ്കണത്തിലിന്നൊന്നു- മറിയാതൊരു പിഞ്ചുബാല്യം കൈകൾ നീട്ടിടുന്നു.. യാചിച്ചുകൊണ്ട്.. നിലത്തുവീഴുന്ന ചില്ലറത്തുട്ടുകളിലൊക്കെയും രണ്ടും, മൂന്നും..! പടികയറിയകത്തുകയറുന്നവ- രൊക്കെയും ശിലയാൽ തീർത്ത- യെൻ മുന്‍പിലർപ്പിക്കുന്നു ആയിരങ്ങൾ..!! ഞെട്ടിത്തിരിഞ്ഞീശൻ നടന്നകലവേ കണ്ടു, പിന്നെയും പിന്നെയും  ഞെട്ടിക്കുന്ന നോവുകൾ..! പെണ്‍കിടാങ്ങള്‍ തൻ കൂരയ്ക്ക- കത്തു നിന്ന്‌ കേൾക്കുന്നു  നിശബ്ദ തേങ്ങലുകൾ.. വാതിലില്ലാതെ ചുമരില്ലാതെ തുണികളാൽ മറയ്ക്കപ്പെട്ട കൂരയ്ക്കുള്ളിൽ നാഴികകൾ ഭയത്തോടെണ്ണുന്ന  അനവധിപേരെ കണ്ടീശൻ കണ്ണടച്ചു... അകലെയുള്ള കോവിലിൽ  നാഴികക്ക് നാൽപ്പതുവട്ടമവർ ഉറപ്പു വരുത്തുന്നു..  'സുരക്ഷിതമല്ലയോന്ന്' ഒരമ്മതൻ പേറ്റുനോവ്  കേട്ടീശൻ അവൾക്കരികിലെത്തി.. ഒരു കുഞ്ഞു പെണ്കിടാവ്  അവൾക്കരികിൽ  മിഴി തുറന്ന് കിടപ്പതുണ്ട്... പുറത്തേക്കെത്തി നോക്കിയപ്പോ- ളതാ പെണ്‍കുഞ്ഞെന്നറിഞ്ഞച്ഛൻ വിലപിച്ചു മൊഴിയുന്നു.. "ഈ സ്വത്തെല്ലാം ...

നെടുവിളിയൻപക്ഷി :: വിനയൻ

അഗസ്ത്യന്റെ മടിത്തട്ടിൽ പകൽപ്പൂരക്കണിപ്പന്തൽ. അലങ്കാരച്ചെരുവിൽ ചെ- മ്പനീർപ്പൂവിൻ ചമത്കാരം. "പുലർകാലേ പുറപ്പെട്ടാൽ മലതാണ്ടിത്തിരിച്ചെത്താം. വരികെന്റെയനുജാ,യീ മലങ്കാടിന്നകം പുക്കാം." മലന്തേനും പനന്നൊങ്കും കഴിയ്ക്കാനാ മലമേട്ടിൽ ഇരുവരും കരംകോർത്തു ചുണയോടെ പുറപ്പെട്ടു. മുളമുള്ളുമെരികല്ലും ചവിട്ടൊപ്പം നടക്കുന്നു. കനൽ കോരിക്കുടിച്ചഗ്നി- പ്പദം ചന്തംവിതയ്ക്കുന്നു. മുകിൽതാഴെ,ക്കുളിർ വാനം മിഴിക്കോണിൽ തുടിക്കുന്നു. ചരൽപ്പൂക്കൾ കടുംവർണ്ണം വിരിച്ചെങ്ങും ചിരിക്കുന്നു. ചിതൽപ്പറ്റം ദ്രുതംകാട്ടി ശവക്കോലം തുരക്കുന്നു. മുടിക്കെട്ടിൽ ജഡച്ചുറ്റിൽ ശിവശൈലം കനക്കുന്നു. ഇരുത്തംവന്നലയ്ക്കുന്ന കൊലച്ചീവീടൊളിക്കുന്നു. കരിക്കാലൻ കൊലകൊമ്പൻ കരിച്ചൂരു ചുരത്തുന്നു. കുളയട്ടനിലം പറ്റി രുചികൊണ്ടു പുളയ്ക്കുന്നു. കൊതിനാവായ് നനവാർന്നു ചുടുചോര കുടിക്കുന്നു. 'ആദിച്ചൻ' മലദൈവം ചോക്കുന്നു, തുടുക്കുന്നു. കാട്ടാറിൻ ചിലമ്പൊച്ച മദം പൊട്ടിപ്പരക്കുന്നു. മലങ്കോഴിപ്പറ്റമെന്തോ തിരക്കിട്ടു തെരയുന്നു. മലയണ്ണാർക്കണ്ണനംബര കനിയായിക്കുലയ്ക്കുന്നു. ചൊക്കനർക്കപ്പഴം തിന്നാൻ മരംച...