Skip to main content

ശ്രീമാന്മാര്‍ അഴീക്കോടും (സുകുമാര്‍) വിജയനും (എം. എന്‍) :: സി. എം. രാജന്‍

സി എം രാജൻ

വടക്കെമലബാറുകാർ രണ്ടും
പരക്കെ പ്രഖ്യാതി നേടിയോർ
ഒരാള്‍ തലശ്ശേരിയില്‍ത്തങ്ങി-
യപരന്‍ തൃശ്ശിവപ്പേരൂരിലും.

പ്രഭാഷണപ്പ്രതിഭകള്‍ രണ്ടും
പ്രകോപന തല്‍പ്പരർ
ജനസാമാന്യത്തിനെന്നെന്നു-
മനന്ത സ്നേഹമുള്ളവർ

വാഗര്‍ത്ഥങ്ങളില്‍ വാളിന്‍
മൂര്‍ച്ച ചേര്‍ത്തവര്‍ രണ്ടുപേർ
ഒരാള്‍ക്കു പ്രിയം ഗാന്ധി
മറ്റേയാള്‍ക്കതു മാര്‍ക്സിസം.
ഫ്രായിഡും യുംഗും ഫ്രമ്മും
തലശ്ശേരിക്കു വശഗതം.
വേദവേദാന്ത സാഹിത്യം
അഴീക്കോടിനാത്മ ഭൂഷണം.

ധിഷണാശാലിയെങ്കിലും
വികാരജീവിയാണൊരാൾ
ധിഷണാഭീമനാമപരന്‍
ഋഷിസമാന വിരാഗിയും.

ഒഴുകുമിതിലൊരാളങ്ങിനെ.
ഇരുള്‍കീറുമനലനെപ്പോലെ-
യപരന്‍ സിംഹഗര്‍ജ്ജകന്‍.

ആശാന്‍ വരച്ചിട്ട സീതയെ
വലുതാക്കിക്കാട്ടിയതിലൊരാൾ
മേനോന്‍ വരച്ചിട്ടൊരാനയില്‍
കണ്ടൂ ആദിമചോദന മറ്റെയാൾ

ഒരാള്‍ കരയിപ്പിച്ചൂ
പാവം ജീ കുറുപ്പിനെ.
മറ്റെയാള്‍ വിഷമിപ്പിച്ചൂ
ശ്രീയാം വൈലോപ്പിള്ളിയെ.
ചെറുപ്പചാപല്യമെന്നോര്‍ത്തു
ക്ഷമിച്ചില്ലാരുമപ്പൊഴും.

വിജയന്‍ നിന്നു മരിച്ചപ്പോള്‍
അഴീക്കോട് കിടന്നു കടന്നു പോയ്‌.
കടക്കാരായ്‌ ബാക്കി നില്‍ക്കുന്നു
മലയാളക്കരയിലെ മാനവർ

ഭാര്‍ഗ്ഗവരാമക്ഷേത്രത്തിലെ
ഭാസുരപ്രദീപമായിരുന്നവര്‍
ഒന്നൊന്നായ്‌ പൊലിഞ്ഞുപോകുമ്പോള്‍
കണ്ണില്‍ നിറയുന്നു നീര്‍ക്കണം.

Comments

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Aswathy P S :: ഒളിവറും വിജയനും പിന്നെ സുശീലയും

ഒളിവറും വിജയനും പിന്നെ സുശീലയും  1983 എന്ന നിവിൻപോളി  ചിത്രം എനിക്ക് വെറും ഒരു സിനിമയല്ല. സിനിമയിൽ വിഷയം ക്രിക്കറ്റ്‌ ആണെങ്കിൽ ഇവിടെ താരം, നായകൻ രമേശന്‍റെ പത്നി സുശീലയാണ്. ഇപ്പൊ ചിലർക്ക് പിടികിട്ടിയേക്കാം, അനിയന്‍റെ പേര് ഇച്ചിരി "ഫാഷൻ" പേരാ..... സുമേഷ്!!! എന്ന പുള്ളിക്കാരിയുടെ ഒറ്റ ഡയലോഗിൽ ഉയർന്നത്  ഇതേ പേരുകാരനുമായുള്ള എന്‍റെ വിവാഹ ദിവസത്തെ ട്രോളൻ ഫ്ലക്സ്കളായിരുന്നു.. വിത്ത്‌ ഇല്ലുസ്ട്രേഷൻസ്.. എന്നാൽ മാറ്റാരുമറിയാത്ത ഒന്നുകൂടിയുണ്ട്. രമേശന്‍റെ വിവാഹം കഴിഞ്ഞ് ആദ്യരാത്രിയിൽ ക്രിക്കറ്റ് പ്രേമിയായ രമേശൻ മുറിയിൽ ഒട്ടിച്ചിരിക്കുന്ന ടെണ്ടുൽകരുടെ പടം കണ്ടിട്ട് ഹിന്ദിസിനിമ നടന്മാരെ അറിയില്ല എന്നു പറയുന്ന പുതുപെണ്ണ് നമ്മളെ ഒത്തിരി ചിരിപ്പിച്ചതാണ്, എന്നെ ഒഴികെ. കാരണം  ഫുട്ബോൾ പ്രേമിയും പ്ലയേറും കോച്ചും ഒക്കെയായ എന്‍റെ ഭർത്താവിന്‍റെ ബെഡ്‌റൂം ചുമരിലെ കാല്പന്ത് താരങ്ങളുടെ അഭാവം ഒന്നുകൊണ്ടു മാത്രമായിരുന്നു, സുശീല പറഞ്ഞ പോലെ ഒന്ന് നമ്മുടെ പ്രഥമരാത്രിയിൽ പ്രതിധ്വനിക്കാതിരുന്നത്. പക്ഷെ സുശീലയുടേത് പോലെ ഏറെക്കുറെ സമാനമായ മറ്റൊരു ഡയലോഗ് എന്‍റെ കണ്ഠനാളത്തിൽ...

Arunkumar Vamadevan :: അച്ഛൻ

അരുണ്‍ വാമദേവന്‍ പത്ത് മാസം വയറ്റിൽ ചുമന്നില്ല പേറ്റ്നോവിൻ കഠിനതയേറ്റില്ല അമ്മ ഗർഭം ധരിച്ച ദിനം മുതൽ നെഞ്ചിനുള്ളിൽ ചുമന്നു കിടാവിനെ കുഞ്ഞുദേഹം പിറന്നിടാനായിട്ടു വെമ്പൽ കൊള്ളുന്നനേരം വിവശനായ്‌ ആശുപത്രി വരാന്തയിൽ പ്രാർഥിച്ചു രണ്ടുപേരും സുഖമായിരിക്കുവാൻ അച്ഛനെന്നും തണൽ വിരിച്ചങ്ങനെ വീട് മൂടിയൊരാൽമരം പോലവേ വേനലേൽക്കാതെ പേമാരിയും തഥാ കാത്തു സൂക്ഷിച്ചു നിന്നു കരുത്തനായ്‌ ഉള്ളു നീറുന്ന പ്രാരാബ്ധ ചിന്തയിൽ പുഞ്ചിരി തൂകും അച്ഛനൊരത്ഭുതം --- Arunkumar Vamadevan