Skip to main content

പൊതുവിദ്യാഭ്യാസം നന്നായാൽ നാടും.... :: ജെ.ശശി



ജെ.ശശി

           എത്ര ഗുണമുള്ളതായാലും ദുഷിച്ചാൽ നാറും. അവയുടെ ദുർഗന്ധം നമ്മെ അതിൽ നിന്നും അകറ്റും. അല്ല അത് സ്വീകരിക്കാൻ തയ്യാറായാൽ അത് ഉണ്ടാക്കുന്ന വിപത്ത്  പറഞ്ഞറിയിക്കാനാവാത്തതുമാകും.
            വിദ്യാഭ്യാസത്തിൻറെ കാര്യവും ഇതുതന്നെയാണ്. അതുകൊണ്ട് അത് ദുഷിക്കാതെ സംരക്ഷിക്കേണ്ടതിൻറെ ആവശ്യം വലുതാണ്.
            പൊതു വിദ്യാഭ്യാസരംഗത്തിൻറെ മർമ്മം അറിഞ്ഞവർ കേരളീയ സമൂഹം തന്നെയാണ്. ഒരു പക്ഷേ ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തിനും ഇതുപോലെ ജനപങ്കാളിത്തത്തോടെ വിദ്യാഭ്യാസരംഗത്തെ നയിക്കനുമായിട്ടില്ല. കേരള സമൂഹത്തിൻറെ നല്ലൊരു ശതമാനം വിദ്യാഭ്യാസ കാര്യങ്ങളുമായി പരോക്ഷമായോ പ്രത്യക്ഷമായോ ബന്ധപ്പെടുന്നവരാണ്.
            ഉന്നത വിദ്യാഭ്യാസരംഗവും പ്രൊഫഷണൽ വിദ്യാഭ്യാസരംഗവും  ഇന്ന് ഏറെ പച്ചപിടിച്ചു നിൽക്കുകയാണ് കേരളത്തിൽ. ഒട്ടുമിക്ക ഉന്നത പ്രൊഫഷണൽ വിദ്യാഭ്യാസസ്ഥാപനങ്ങളും മികവിൻറെ കേന്ദ്രങ്ങളുമാണ്. ഇതിനു പ്രധാന കാരണം നമ്മുടെ മുഖ്യ കയറ്റുമതി മനുഷ്യവിഭവം ആയതിനാലാണെന്ന് നാം അറിയണം.
            നാം ഇന്നു കാണുന്ന വിദ്യാഭ്യാസ നേട്ടങ്ങളുടെ എല്ലാം പിന്നിൽ നമ്മുടെ പിതാമഹന്മാർക്ക് പങ്കുണ്ട്. നാം പ്രാർത്ഥിക്കാൻ പോകുന്ന പള്ളിയുടെ അടുത്ത് ഒരു പള്ളിക്കൂടം വേണമെന്ന ചവറ അച്ഛൻറെ പിടിവാശിപോലെ, നിരവധി പേർ നമുക്ക് ഉണ്ടായിരുന്നത് മറക്കാനാവില്ല. മിഷനറിമാരുടെ വിദ്യാഭ്യാസ നിരീക്ഷണം ഒരിക്കലും തള്ളിക്കളയാനുമാകില്ല. ഇവരിലൂടെയാണ് വിദ്യാഭ്യാസം എല്ലാപേർക്കും നേടാമെന്ന സ്ഥിതി നമുക്ക് കൈവന്നത്.
            ഈസ്റ്റിന്ത്യാ കമ്പനിയുടെ ഇടപെടലും നമ്മുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് സാധ്യത വർദ്ധിപ്പിച്ചു. തിരുവിതാംകൂർ റാണി ഗൗരി പാ‌ർവതീ ഭായി പ്രജകൾക്ക് നിർബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം ഉറപ്പുവരുത്താൻ നടത്തിയ നീക്കങ്ങളും സ്മരിക്കാതെ വയ്യ. എലിമെന്ററി വിദ്യാഭ്യാസവും അത് വ്യാപനം ചെയ്യാനുള്ള ഔദ്യാഗിക സംവിധാനവും തുടർന്നു വന്ന കാലഘട്ടങ്ങളിൽ നടപ്പായിരുന്നതിനാലാണ് നമ്മുടെ വിദ്യാഭ്യാസം ഇത്രയും പുരോഗമിച്ചത്.
            കേരളത്തിൽ സർക്കാർമേഖലയിലും സ്വകാര്യ തലത്തിലും വിദ്യാലയങ്ങൾ പ്രവർത്തിച്ചു തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. എയ്ഡഡ് മേഖലയിൽ അദ്ധ്യാപകർക്ക് ശമ്പളം നൽകിയിരുന്നത് വർഷത്തിൽ ഒരിക്കൽ മേനേജ്മെന്റിന് നൽകിയിരുന്ന ഗ്രാന്റിൽ നിന്നായിരുന്നു. ഏറെക്കാലത്തെ പോരാട്ടത്തിനു ശേഷമാണ് പ്രൈവറ്റ് എയ്ഡഡ് അദ്ധ്യപകരുടെ സർവീസ് പുസ്തകം രജിസ്റ്റർ ചെയ്യാനും പ്രതിമാസം ഗ്രാന്റ് നൽകുവാനും തീരുമാനം എടുത്തത്. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലും മുന്നണി പോരാളികളായിരുന്നു അദ്ധ്യാപക‍ർ എന്നതും ശ്രദ്ധേയമാണ്. സ്വാതന്ത്ര്യത്തിനു ശേഷം അദ്ധ്യാപകർ ചേരിതിരിഞ്ഞു പ്രവർത്തിച്ച് ആവശ്യങ്ങളും  അവകാശങ്ങളും നേടിയെടുത്തതും മറക്കാവുന്നതല്ല.
            കേരളപ്പിറവിയോടെ സംസ്ഥാനത്ത് അടിസ്ഥാന വിദ്യാഭ്യാസത്തിനും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി ഒരു പ്രത്യേക വകുപ്പുതന്നെ രൂപീകരിച്ചു. പിന്നീടത് പൊതു വിദ്യാഭ്യാസ വകുപ്പായി മാറി. സാധാരണക്കാരുടെ ഉദ്ധാരണത്തിനായാണ് സർക്കാരിൻറെ കീഴിൽ വിദ്യാഭ്യാസ മന്ത്രിയുടെ നിയന്ത്രണത്തിൽ ഇത് പ്രവർത്തിക്കുന്നത്. സർക്കാർ സെക്രട്ടറിക്ക് താഴെ ‌ഡയറക്ടർ,​ 14 ഉപഡയറക്ടർമാർ,​ മൂന്ന് അഡീഷണൽ ഡയറക്ടർമാർ,​ മൂന്ന് ജോയിന്റ് ഡയറക്ടർമാർ,​ അതിനു താഴെ 38 വിദ്യാഭ്യസ ജില്ലാ ഓഫീസർമാർ,​ 152 അസിസ്റ്റന്റ് വിദ്യാഭ്യാസ ഓഫീസർമാർ,​ 12000ത്തിലധികം വിദ്യാലയങ്ങൾ,​ രണ്ടു ലക്ഷത്തലധികം അദ്ധ്യാപകർ 31 ലക്ഷത്തിലധികം വിദ്യാർത്ഥികൾ ഇങ്ങനെയാണ് ഈ സംവിധാനം. ഇതിനു പുറമേയാണ് ഹയർ സെക്കന്ററിയും വൊക്കേഷണൽ ഹയർ സെക്കന്ററിയുമൊക്കെ. ഇതുപോലെ പൊതുവിദ്യാഭ്യാസ അനുബന്ധ സംവിധാനങ്ങളും തീർത്തും  ചിട്ടപ്പെടുത്തിയ സംഘാടനത്തിൽ പ്രവർത്തിക്കുന്നവയാണ്. ഒരു സംസ്ഥാനത്തുമില്ലാത്ത രീതിയിൽ ജനാധിപത്യ ഇടപെടലുള്ള വകുപ്പാണ് വിദ്യാഭ്യാസം എന്നതിന് തെളിവാണ് ഇതെല്ലാം.
            ഈ ഔദ്യാഗിക സംവിധാനത്തിൽ പ്പെടാതെ നിരവധി പേരാണ് വിദ്യാഭ്യാസ മേഖലയിൽ തങ്ങളുടെ കഴിവുകൾ പ്രയോജനപ്പെടുത്തുന്നത്. പുസ്തകങ്ങൾ,​ ഗൈഡുകൾ,​ വിദ്യാഭ്യാസ അനുബന്ധ ഉപകരണ നിർമ്മാണം തുടങ്ങി ഇതുമായി ബന്ധപ്പെടുന്നവരും ഏറെയാണ്. അങ്ങനെ നോക്കുമ്പോൾ കേരളത്തിൽ മൂന്നു കോടി ജനമുള്ളതിൽ നല്ലൊരു പങ്ക് വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുകയാണെന്ന് കാണാം.
            സർക്കാർ നടപ്പാക്കിയ വിദ്യാഭ്യാസ അവകാശ നിയമം ഏറെ പ്രയോജനപ്പെടുമെന്നുതന്നെ കരുതാം. ആറിനും 14 നും ഇടയ്ക്ക് പ്രായമുള്ളവർക്ക് സൗജന്യ വിദ്യാഭ്യാസമാണ് ഉറപ്പു നൽകുന്നത്. എന്നാൽ ഇതിനായി നൽകുന്ന പണം കേരളത്തിൽ വകമാറ്റി ചെലവാക്കുന്നത് അപലപനീയമാണ്. എ‌യ്ഡഡ് മാനേജ്മെന്റ് ഉടമസ്ഥതയിലുള്ള സ്ഥലത്ത് കെട്ടിടം കെട്ടാനും വഴിവിട്ട് നിയമനം നടത്തിയ വകയിൽ അദ്ധ്യാപകരുടെ പുനരധിവാസത്തിനും ഉപയോഗിക്കാനാണ് നീക്കം നടക്കുന്നത്. നമ്മുടെ രക്ഷിതാക്കൾ ഈ വഴിവിട്ട വിദ്യാഭ്യാസ നയത്തെ തിരിച്ചറിഞ്ഞ് പോരാടുമെന്നതിൽ സംശയമില്ല. ഇതോടെ വിദ്യാഭ്യാസ  പ്രവർത്തനം ശക്തിപ്പെടുകയും  പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങൾ മികവിൻറെ കേന്ദ്രങ്ങളായി മാറുകയും ചെയ്യും. പൊതു വിദ്യാഭ്യസ രംഗം നന്നായാൽ നാടും അതിലൂടെ വരും തലമുറയും  നേട്ടങ്ങൾ കൊയ്യുമെന്നത് തീർച്ച. ഈ രംഗം ദുഷിക്കാതിരിക്കാൻ നാം കരുതലോടെ ഇരിക്കുകതന്നെ വേണം.
---000---

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Aswathy P S :: ഒളിവറും വിജയനും പിന്നെ സുശീലയും

ഒളിവറും വിജയനും പിന്നെ സുശീലയും  1983 എന്ന നിവിൻപോളി  ചിത്രം എനിക്ക് വെറും ഒരു സിനിമയല്ല. സിനിമയിൽ വിഷയം ക്രിക്കറ്റ്‌ ആണെങ്കിൽ ഇവിടെ താരം, നായകൻ രമേശന്‍റെ പത്നി സുശീലയാണ്. ഇപ്പൊ ചിലർക്ക് പിടികിട്ടിയേക്കാം, അനിയന്‍റെ പേര് ഇച്ചിരി "ഫാഷൻ" പേരാ..... സുമേഷ്!!! എന്ന പുള്ളിക്കാരിയുടെ ഒറ്റ ഡയലോഗിൽ ഉയർന്നത്  ഇതേ പേരുകാരനുമായുള്ള എന്‍റെ വിവാഹ ദിവസത്തെ ട്രോളൻ ഫ്ലക്സ്കളായിരുന്നു.. വിത്ത്‌ ഇല്ലുസ്ട്രേഷൻസ്.. എന്നാൽ മാറ്റാരുമറിയാത്ത ഒന്നുകൂടിയുണ്ട്. രമേശന്‍റെ വിവാഹം കഴിഞ്ഞ് ആദ്യരാത്രിയിൽ ക്രിക്കറ്റ് പ്രേമിയായ രമേശൻ മുറിയിൽ ഒട്ടിച്ചിരിക്കുന്ന ടെണ്ടുൽകരുടെ പടം കണ്ടിട്ട് ഹിന്ദിസിനിമ നടന്മാരെ അറിയില്ല എന്നു പറയുന്ന പുതുപെണ്ണ് നമ്മളെ ഒത്തിരി ചിരിപ്പിച്ചതാണ്, എന്നെ ഒഴികെ. കാരണം  ഫുട്ബോൾ പ്രേമിയും പ്ലയേറും കോച്ചും ഒക്കെയായ എന്‍റെ ഭർത്താവിന്‍റെ ബെഡ്‌റൂം ചുമരിലെ കാല്പന്ത് താരങ്ങളുടെ അഭാവം ഒന്നുകൊണ്ടു മാത്രമായിരുന്നു, സുശീല പറഞ്ഞ പോലെ ഒന്ന് നമ്മുടെ പ്രഥമരാത്രിയിൽ പ്രതിധ്വനിക്കാതിരുന്നത്. പക്ഷെ സുശീലയുടേത് പോലെ ഏറെക്കുറെ സമാനമായ മറ്റൊരു ഡയലോഗ് എന്‍റെ കണ്ഠനാളത്തിൽ...

Arunkumar Vamadevan :: അച്ഛൻ

അരുണ്‍ വാമദേവന്‍ പത്ത് മാസം വയറ്റിൽ ചുമന്നില്ല പേറ്റ്നോവിൻ കഠിനതയേറ്റില്ല അമ്മ ഗർഭം ധരിച്ച ദിനം മുതൽ നെഞ്ചിനുള്ളിൽ ചുമന്നു കിടാവിനെ കുഞ്ഞുദേഹം പിറന്നിടാനായിട്ടു വെമ്പൽ കൊള്ളുന്നനേരം വിവശനായ്‌ ആശുപത്രി വരാന്തയിൽ പ്രാർഥിച്ചു രണ്ടുപേരും സുഖമായിരിക്കുവാൻ അച്ഛനെന്നും തണൽ വിരിച്ചങ്ങനെ വീട് മൂടിയൊരാൽമരം പോലവേ വേനലേൽക്കാതെ പേമാരിയും തഥാ കാത്തു സൂക്ഷിച്ചു നിന്നു കരുത്തനായ്‌ ഉള്ളു നീറുന്ന പ്രാരാബ്ധ ചിന്തയിൽ പുഞ്ചിരി തൂകും അച്ഛനൊരത്ഭുതം --- Arunkumar Vamadevan