Skip to main content

വിട വാങ്ങിയ സംഗീതമൂർത്തി :: തടിയൂർ ഭാസി

തടിയൂർ ഭാസി 


       നിശ്ചലമായിത്തീര്‍ന്നു, ശൂന്യത്വമായി ലോകം
       നിദ്രയില്‍ വിഹീനമായ്‌ വിശ്രമമാണ്ടു ദേഹി

       കൈരളി ഹൃദന്തത്തിലധരങ്ങളില്‍ സദാ
       അമൃതം പൊഴിക്കുന്ന ഗാനങ്ങള്‍ സമ്മാനിച്ചു 

       ശാസ്‌ത്രീയ സംഗീതത്തെ, ജനത്തില്‍ പ്രിയഗീതാല്‍
       സ്വാമി തന്നീണങ്ങളാലിണക്കിക്കൂട്ടിച്ചേര്‍ത്തു.
     
       മലയാളത്തില്‍ ചലച്ചിത്രത്തിന്‍ ഗാനങ്ങളെ
       ശൈശവദശമുതലുയര്‍ത്തീ ഗുരുനാഥന്‍ 

       നല്ല തങ്കയിലിദം പ്രഥമമരങ്ങേറി
       രംഗത്തു സംഗീതത്തിന്‍ സംവിധായകനായി 

       ഗാനത്തിലനവധി ഭാവങ്ങളലിയിച്ചു
       പ്രണയവിരഹങ്ങള്‍ കൈകോര്‍ത്തു ലയിപ്പിച്ചു.

      ഹൃദയ സരസ്സിലെ പ്രണയപുഷ്‌പം' ഗാഥ
      ഹൃദയസ്‌പര്‍ശിയാകും പ്രണയഗാനമാക്കി 

       സര്‍വ്വഥാ രാഗങ്ങളാല്‍ ശാസ്‌ത്രീയസംഗീതവും
       സുന്ദരരൂപങ്ങളാല്‍ ലളിത സംഗീതമായ് 

       ഋഷി തുല്യമായൊരു ജീവിതം നയിച്ചയാള്‍
       ഭക്തിയും സംഗീതവും ജീവനവ്രതമാക്കി 

       'ഉത്തരാസ്വയംവരം' വിശ്രുത സംഗീതകം
       ഖരഹരപ്രിയരാഗാല്‍ ഘനസാന്ദ്രിമയാം

       ആര്‍ദ്രിതമധുരമാം സിന്ധു ഭൈരവി രാഗ-
       രസത്താല്‍ മലയാളി പ്രണയ പ്രഭാവനാം 

       ബ്രാഹ്മമാം മുഹൂര്‍ത്തത്തില്‍ കണ്ണനെയുണര്‍ത്തുന്ന 
       സ്വാമിതന്‍ ഭക്തിഗാനം ശ്രവിക്കും ഗുരുവായൂര്‍ 

       'ജ്ഞാനപ്പാന'യ്‌ക്കും 'നാരായണീ'യ ശ്ലോകത്തിനും 
       മേന്മയങ്ങേറീടുന്നു, മൂര്‍ത്തിതന്‍ സംഗീതത്താല്‍ 

       അഭിജാതമായൊരു സംഗീതയുഗത്തിലെ
      പ്രഭവസംഗീതജ്ഞന്‍ സൗമ്യമായ്‌ കടന്നുപോയ്‌ 

       ഏകക യുഗ്മമായിട്ടാലപിക്കുവാനായി-
       ട്ടേറെയും രമണീയ ഗാനങ്ങള്‍ സൃഷ്‌ടിച്ചൊരു 

       രാഗത്തിന്നുപാസകാ, അങ്ങതന്‍ സ്മരണയ്ക്കു
      മുന്നിലാദരവോടെ അജ്ഞലി അര്‍പ്പിക്കട്ടെ
--൭൭൭൭൭--

(മലയാളത്തിന്‌ മറക്കാനാവാത്ത മധുരഗാനങ്ങള്‍ സമ്മാനിച്ച
പ്രമുഖ കര്‍ണ്ണാടക സംഗീതജ്ഞനും ചലച്ചിത്ര സംവിധായകനുമായ
ദക്ഷിണാമൂര്‍ത്തിക്ക്‌ അന്ത്യാഞ്‌ജലി അര്‍പ്പിച്ചുകൊണ്ട്‌ രചിച്ചത്‌

 9/2013, malayalamasika.in


Related Posts

ഹൃദയസരസ്സിലെ സംഗീത പുഷ്‌പം :: റ്റി. എം. സുരേഷ്‌കുമാര്‍

Comments

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Aiswarya S Dev :: ഞെട്ടലകലാതെ

മർത്യജന്മമൊന്ന് വീക്ഷിച്ചറിയണ- മെന്നാശിച്ചീശൻ ഭൂവിലെത്തി.! കോവിലിൽ ആയിരങ്ങൾ തൻ അനുഗ്രഹത്തിനായി കാത്തിരിപ്പു- ണ്ടെന്നറിഞ്ഞാനന്ദിച്ചു.. തിരിഞ്ഞു നോക്കവേ.. കോവിലിനങ്കണത്തിലിന്നൊന്നു- മറിയാതൊരു പിഞ്ചുബാല്യം കൈകൾ നീട്ടിടുന്നു.. യാചിച്ചുകൊണ്ട്.. നിലത്തുവീഴുന്ന ചില്ലറത്തുട്ടുകളിലൊക്കെയും രണ്ടും, മൂന്നും..! പടികയറിയകത്തുകയറുന്നവ- രൊക്കെയും ശിലയാൽ തീർത്ത- യെൻ മുന്‍പിലർപ്പിക്കുന്നു ആയിരങ്ങൾ..!! ഞെട്ടിത്തിരിഞ്ഞീശൻ നടന്നകലവേ കണ്ടു, പിന്നെയും പിന്നെയും  ഞെട്ടിക്കുന്ന നോവുകൾ..! പെണ്‍കിടാങ്ങള്‍ തൻ കൂരയ്ക്ക- കത്തു നിന്ന്‌ കേൾക്കുന്നു  നിശബ്ദ തേങ്ങലുകൾ.. വാതിലില്ലാതെ ചുമരില്ലാതെ തുണികളാൽ മറയ്ക്കപ്പെട്ട കൂരയ്ക്കുള്ളിൽ നാഴികകൾ ഭയത്തോടെണ്ണുന്ന  അനവധിപേരെ കണ്ടീശൻ കണ്ണടച്ചു... അകലെയുള്ള കോവിലിൽ  നാഴികക്ക് നാൽപ്പതുവട്ടമവർ ഉറപ്പു വരുത്തുന്നു..  'സുരക്ഷിതമല്ലയോന്ന്' ഒരമ്മതൻ പേറ്റുനോവ്  കേട്ടീശൻ അവൾക്കരികിലെത്തി.. ഒരു കുഞ്ഞു പെണ്കിടാവ്  അവൾക്കരികിൽ  മിഴി തുറന്ന് കിടപ്പതുണ്ട്... പുറത്തേക്കെത്തി നോക്കിയപ്പോ- ളതാ പെണ്‍കുഞ്ഞെന്നറിഞ്ഞച്ഛൻ വിലപിച്ചു മൊഴിയുന്നു.. "ഈ സ്വത്തെല്ലാം ...

നെടുവിളിയൻപക്ഷി :: വിനയൻ

അഗസ്ത്യന്റെ മടിത്തട്ടിൽ പകൽപ്പൂരക്കണിപ്പന്തൽ. അലങ്കാരച്ചെരുവിൽ ചെ- മ്പനീർപ്പൂവിൻ ചമത്കാരം. "പുലർകാലേ പുറപ്പെട്ടാൽ മലതാണ്ടിത്തിരിച്ചെത്താം. വരികെന്റെയനുജാ,യീ മലങ്കാടിന്നകം പുക്കാം." മലന്തേനും പനന്നൊങ്കും കഴിയ്ക്കാനാ മലമേട്ടിൽ ഇരുവരും കരംകോർത്തു ചുണയോടെ പുറപ്പെട്ടു. മുളമുള്ളുമെരികല്ലും ചവിട്ടൊപ്പം നടക്കുന്നു. കനൽ കോരിക്കുടിച്ചഗ്നി- പ്പദം ചന്തംവിതയ്ക്കുന്നു. മുകിൽതാഴെ,ക്കുളിർ വാനം മിഴിക്കോണിൽ തുടിക്കുന്നു. ചരൽപ്പൂക്കൾ കടുംവർണ്ണം വിരിച്ചെങ്ങും ചിരിക്കുന്നു. ചിതൽപ്പറ്റം ദ്രുതംകാട്ടി ശവക്കോലം തുരക്കുന്നു. മുടിക്കെട്ടിൽ ജഡച്ചുറ്റിൽ ശിവശൈലം കനക്കുന്നു. ഇരുത്തംവന്നലയ്ക്കുന്ന കൊലച്ചീവീടൊളിക്കുന്നു. കരിക്കാലൻ കൊലകൊമ്പൻ കരിച്ചൂരു ചുരത്തുന്നു. കുളയട്ടനിലം പറ്റി രുചികൊണ്ടു പുളയ്ക്കുന്നു. കൊതിനാവായ് നനവാർന്നു ചുടുചോര കുടിക്കുന്നു. 'ആദിച്ചൻ' മലദൈവം ചോക്കുന്നു, തുടുക്കുന്നു. കാട്ടാറിൻ ചിലമ്പൊച്ച മദം പൊട്ടിപ്പരക്കുന്നു. മലങ്കോഴിപ്പറ്റമെന്തോ തിരക്കിട്ടു തെരയുന്നു. മലയണ്ണാർക്കണ്ണനംബര കനിയായിക്കുലയ്ക്കുന്നു. ചൊക്കനർക്കപ്പഴം തിന്നാൻ മരംച...