Skip to main content

എന്റെ ദിനപത്രമേ
:: ഷിജു എസ് വിസ്മയ

ഷിജു എസ്  വിസ്മയ
എന്റെ നെഞ്ചു പിളര്‍ന്നു നീറുന്നു. 
നീ എന്നില്‍ നിന്ന് പിരിഞ്ഞുപോകുന്നു എന്നറിഞ്ഞപ്പോള്‍.... ഞാന്‍ എത്രമാത്രം സ്നേഹിച്ചിരുന്നു എന്ന് നീ മനസിലാക്കുക... ദിനവും നിന്നില്‍ നിന്നും കിട്ടുന്ന അറിവും, ചൈതന്യവും എന്നിലേക്ക്‌ വന്നു ചേരുന്ന ആവേശത്തിനെ ഒരു നിമിഷമെങ്കിലും പിരിയുമെന്നു കേട്ടപോള്‍ മനസ്സില്‍ ആദിയും അതിലുപരി ഹൃദയം പൊട്ടുന്ന വേദനയുമാണ് ഉണ്ടായത്.. പക്ഷെ നിന്നെ എന്നായാലും പിരിയണം അത് താല്‌ക്കാലികമായെങ്കിലും അല്ലെങ്കില്‍  അത് അങ്ങനെ തന്നെയാകണം എന്നാവും നിയോഗം  ഞങ്ങള്‍ കിടക്കുന്ന കുടുസുമുറിയില്‍ നിനക്കിരിക്കാനും നിന്നെ തുടര്ന്നുവരുന്നവര്‍ക്കിരിക്കാനും ഇടം തികയാത്തതുകൊണ്ടാകാം അല്ലെങ്കില്‍  നിന്നെ ചുറ്റിപറ്റിവരുന്ന പ്രാണികള്‍ ഉപദ്രവകാരികളാകും എന്നുള്ളതുകൊണ്ടാകാം  എന്തായാലും കൂട്ടുകാരും പറഞ്ഞു മനസില്ല മനസില്ലതെയാണ് നിന്നെ വേര്‍പിരിയുന്നത്.. യാഥാര്‍ത്ഥ്യം  ഞാനും മനസില്ലാക്കണമല്ലോ  അതാണ്‌ സത്യം  നീയും അത് മനസിലാക്കണം 
ഒരുദിവസം പോലും  നിന്നില്‍  നിന്ന് അകലാതിരിക്കാന്‍ ശ്രമിക്കാറുണ്ട് കീശ ശുന്യമാണെഗില്‍പോലും  സ്വന്തമാക്കാറുണ്ട്  നിന്നില്‍ നിന്ന് കിട്ടുന്ന സുഖം ആ സുഖം നിന്നെ ഇഷ്ടപെടുന്നവര്‍ക്കും പരമാവധി നല്‍കാറുണ്ട് അവരും സന്തോഷിക്കട്ടെ.. എന്ത് ചെയാന്‍ പിരിയണമെന്നാകും നിയോഗം.. തലങ്ങനെയും വിലങ്ങനെയും നിന്നെ മറിച്ച്  നുണയുമ്പോള്‍ വല്ലതൊരനുഭുതിഞങ്ങളില്‍ വന്നു നിറയുന്നു  എന്ന സത്യം മറക്കാന്‍ വയ്യ  കുറച്ചു ദിവസമായി കൂട്ടുകാര്‍ പറയുന്നുണ്ട് അന്നുമുതല്‍ സുരക്ഷിതമായ ഒരിടം നിനക്കായ്‌ നോക്കുകയും ചെയ്തു പക്ഷെ നിര്‍ഭാഗ്യമാകാം അത് തരപെട്ടില്ല 
നിന്നെ ഇവിടെ കെട്ടുകെട്ടുകളാക്കിവച്ച്  പ്രാണികള്‍ക്ക് തീറ്റയാക്കുന്നതിലും നല്ലത് മനസില്ല മനസോടെ ഉപേക്ഷിക്കുക അവസാനം ഞാന്‍ ആ തീരുമാനത്തിലെത്തി ഇന്ന് അവധിയുള്ള ദിവസമാണ് ആര്‍ക്കാണോ അവധികിട്ടുന്നത് അവര്‍ മുറി നല്ലതുപോലെ വൃത്തിയാക്കണം അതൊരു അലിഖിത നിയമമാണ് ഇന്ന് ഞാനും ഒരു കൂട്ടുകാരനും അവധിയാണ് ശുദ്ധികലശം ചെയുന്നതിനായ് ഞങ്ങള്‍ ഒരുങ്ങി പകുതിയെന്നല്ല മുഴുവന്‍ പണിയും അവനാണ് ചെയ്തത്  പാവം എന്റെ നല്ല കൂട്ടുകാരന്‍ സുഖനിദ്രയിലായിരുന്ന നിന്നെ ഉപേക്ഷിക്കാന്‍ ഞാന്‍ തയ്യാറെടുത്തു ഒന്നുകൂടി നുകരണമെന്നു ആഗ്രഹമുണ്ടായിരുന്നു മനസ്സ് സമ്മതിക്കുന്നില്ല കൈകളില്‍ എടുത്തു ദൂരെ നീ എന്നെ കാണാത്ത ഞാന്‍ നിന്നെ കാണാത്ത  ആ പെട്ടിക്കു സമിപത്തെക്കു നടന്നു പെട്ടിക്കു  അടുത്ത് സമിപിക്കുന്നതിനു മുന്‍പുതന്നെ അതില്‍ എന്തോ ഉണ്ടെന്നുള്ള സൂചനയായ് ദുര്‍ഗന്ധം എന്റെ മൂക്കില്‍ കൂടി കടന്നുപോയി അതിനാല്‍ നിന്നെ ആ പെട്ടിയില്‍ നിക്ഷേപിക്കാന്‍  എന്റെ കൊച്ചു മനസ്സ് അനുവദിച്ചില്ല നിനക്കിരിക്കാനോ അതോ നിന്റെ അവസാനത്തെ നിദ്ര തുടരുവാനോ എന്നവണ്ണം ആ പെട്ടിയുടെ അരികില്‍  തടിയില്‍ തീര്‍ത്ത ഒരു മേശ   കണ്ണില്‍ പെട്ടു അതായിരിക്കാം നിന്റെ സുരക്ഷിത സ്ഥാനവും അങ്ങനെ ചിന്തിച്ചു ഞാന്‍ നിന്നെ ഇവിടെ ഉപേക്ഷിക്കുന്നു എന്നോട് ക്ഷമിക്കുക എന്റെ ദിനപത്രമേ ഞാന്‍ തിരിഞ്ഞു നടക്കുമ്പോഴും ഒരുപാടു വട്ടം പറഞ്ഞിട്ടുണ്ടാകണം എന്നോട്  ക്ഷമിക്കുക എന്റെ ദിനപത്രമേ

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Aiswarya S Dev :: ഞെട്ടലകലാതെ

മർത്യജന്മമൊന്ന് വീക്ഷിച്ചറിയണ- മെന്നാശിച്ചീശൻ ഭൂവിലെത്തി.! കോവിലിൽ ആയിരങ്ങൾ തൻ അനുഗ്രഹത്തിനായി കാത്തിരിപ്പു- ണ്ടെന്നറിഞ്ഞാനന്ദിച്ചു.. തിരിഞ്ഞു നോക്കവേ.. കോവിലിനങ്കണത്തിലിന്നൊന്നു- മറിയാതൊരു പിഞ്ചുബാല്യം കൈകൾ നീട്ടിടുന്നു.. യാചിച്ചുകൊണ്ട്.. നിലത്തുവീഴുന്ന ചില്ലറത്തുട്ടുകളിലൊക്കെയും രണ്ടും, മൂന്നും..! പടികയറിയകത്തുകയറുന്നവ- രൊക്കെയും ശിലയാൽ തീർത്ത- യെൻ മുന്‍പിലർപ്പിക്കുന്നു ആയിരങ്ങൾ..!! ഞെട്ടിത്തിരിഞ്ഞീശൻ നടന്നകലവേ കണ്ടു, പിന്നെയും പിന്നെയും  ഞെട്ടിക്കുന്ന നോവുകൾ..! പെണ്‍കിടാങ്ങള്‍ തൻ കൂരയ്ക്ക- കത്തു നിന്ന്‌ കേൾക്കുന്നു  നിശബ്ദ തേങ്ങലുകൾ.. വാതിലില്ലാതെ ചുമരില്ലാതെ തുണികളാൽ മറയ്ക്കപ്പെട്ട കൂരയ്ക്കുള്ളിൽ നാഴികകൾ ഭയത്തോടെണ്ണുന്ന  അനവധിപേരെ കണ്ടീശൻ കണ്ണടച്ചു... അകലെയുള്ള കോവിലിൽ  നാഴികക്ക് നാൽപ്പതുവട്ടമവർ ഉറപ്പു വരുത്തുന്നു..  'സുരക്ഷിതമല്ലയോന്ന്' ഒരമ്മതൻ പേറ്റുനോവ്  കേട്ടീശൻ അവൾക്കരികിലെത്തി.. ഒരു കുഞ്ഞു പെണ്കിടാവ്  അവൾക്കരികിൽ  മിഴി തുറന്ന് കിടപ്പതുണ്ട്... പുറത്തേക്കെത്തി നോക്കിയപ്പോ- ളതാ പെണ്‍കുഞ്ഞെന്നറിഞ്ഞച്ഛൻ വിലപിച്ചു മൊഴിയുന്നു.. "ഈ സ്വത്തെല്ലാം ...

നെടുവിളിയൻപക്ഷി :: വിനയൻ

അഗസ്ത്യന്റെ മടിത്തട്ടിൽ പകൽപ്പൂരക്കണിപ്പന്തൽ. അലങ്കാരച്ചെരുവിൽ ചെ- മ്പനീർപ്പൂവിൻ ചമത്കാരം. "പുലർകാലേ പുറപ്പെട്ടാൽ മലതാണ്ടിത്തിരിച്ചെത്താം. വരികെന്റെയനുജാ,യീ മലങ്കാടിന്നകം പുക്കാം." മലന്തേനും പനന്നൊങ്കും കഴിയ്ക്കാനാ മലമേട്ടിൽ ഇരുവരും കരംകോർത്തു ചുണയോടെ പുറപ്പെട്ടു. മുളമുള്ളുമെരികല്ലും ചവിട്ടൊപ്പം നടക്കുന്നു. കനൽ കോരിക്കുടിച്ചഗ്നി- പ്പദം ചന്തംവിതയ്ക്കുന്നു. മുകിൽതാഴെ,ക്കുളിർ വാനം മിഴിക്കോണിൽ തുടിക്കുന്നു. ചരൽപ്പൂക്കൾ കടുംവർണ്ണം വിരിച്ചെങ്ങും ചിരിക്കുന്നു. ചിതൽപ്പറ്റം ദ്രുതംകാട്ടി ശവക്കോലം തുരക്കുന്നു. മുടിക്കെട്ടിൽ ജഡച്ചുറ്റിൽ ശിവശൈലം കനക്കുന്നു. ഇരുത്തംവന്നലയ്ക്കുന്ന കൊലച്ചീവീടൊളിക്കുന്നു. കരിക്കാലൻ കൊലകൊമ്പൻ കരിച്ചൂരു ചുരത്തുന്നു. കുളയട്ടനിലം പറ്റി രുചികൊണ്ടു പുളയ്ക്കുന്നു. കൊതിനാവായ് നനവാർന്നു ചുടുചോര കുടിക്കുന്നു. 'ആദിച്ചൻ' മലദൈവം ചോക്കുന്നു, തുടുക്കുന്നു. കാട്ടാറിൻ ചിലമ്പൊച്ച മദം പൊട്ടിപ്പരക്കുന്നു. മലങ്കോഴിപ്പറ്റമെന്തോ തിരക്കിട്ടു തെരയുന്നു. മലയണ്ണാർക്കണ്ണനംബര കനിയായിക്കുലയ്ക്കുന്നു. ചൊക്കനർക്കപ്പഴം തിന്നാൻ മരംച...