Skip to main content

ഒരുമ

malayalamasika.in/2013/11/2013.html

അവരവരുടെ മേന്മ അവരവര്‍ തന്നെ വിളിച്ചു പറയേണ്ടുന്ന അവസ്ഥ ഗതികേടാണ്‌. കരയുന്ന കുഞ്ഞിനെ പാല്‍ കിട്ടു എന്നത് സമകാലിക യാഥാര്‍ത്ഥ്യമാണെങ്കില്‍ സ്വയം പരസ്യപ്പെടുത്തല്‍ അനിവാര്യത തന്നെയാണ്‌. എന്നാല്‍ കലാസാഹിത്യ സാംസ്കാരിക മേഖലകളില്‍ ഈ പരസ്യപ്പെടുത്തല്‍ എത്രത്തോളം ആശാസ്യമാണെന്നു ചിന്തിക്കേണ്ടിയിരിക്കുന്നു.

തിരുവനന്തപുരം കാട്ടായിക്കോണത്തിനടുത്ത്‌ ചന്തവിളയില്‍ നിന്നു പ്രസിദ്ധീകരിക്കുന്ന ഒരുമ മാസികയെക്കുറിച്ച്‌ മാസികയില്‍തന്നെ വന്ന പരസ്യമാണ്‌ ഈ വരികള്‍ കുറിക്കാനിടയാക്കിയത്‌; വര്‍ത്തമാന കാലത്തിന്റെ ഹൃദയചിത്രം, നിഷ്പക്ഷ സാഹിത്യത്തിന്റെ നേര്‍ചിത്രം, പുതുചിന്തയുടെ വാഗ്ദാനം, സ്വതന്ത്രചിന്തയുടെ 7 വര്‍ഷങ്ങള്‍ എന്നിങ്ങനെയുള്ള പരസ്യവാചകങ്ങളാണ്‌ 2013 നവംബര്‍ലക്കത്തില്‍ കണ്ടത്‌. പ്രചാരത്തില്‍ മുന്‍നിരയിലുള്ള മാസികകള്‍ പോലും സ്വയം പരസ്യപ്പെടുത്തല്‍ വിപണനതന്ത്രമായി അംഗീകരിച്ചിട്ടുണ്ട്‌. അങ്ങനെ ചിന്തിക്കുമ്പോള്‍ പ്രചാരം കുറവുള്ള ഒരു മാസികയെ കുറ്റപ്പെടുത്തേണ്ടതില്ല.

സാഹിത്യസാംസ്കാരിക മാസിക എന്ന വിശേഷണമാണ്‌ പ്രസാധകര്‍ കൊടുത്തിരിക്കുന്നത്‌. സാഹിത്യത്തെയും സംസ്കാരത്തെയും സ്പര്‍ശിക്കുന്ന ലേഖനം നവംബര്‍ ലക്കത്തിലുണ്ട്‌. കഥയ്ക്കും കവിതയ്ക്കും കൊടുക്കുന്നതില്‍ കൂടുതല്‍ പ്രാധാന്യം ലേഖനത്തിനു കൊടുക്കാനുള്ള പ്രസാധകധീരതയെ അഭിനന്ദിക്കുന്നു. മിനികഥയ്ക്കും ലഘു കവിതയ്ക്കും സ്ഥലം കൊടുക്കുന്ന പൊതുസ്വഭാവത്തില്‍നിന്നും മാറി ഗൗരവമുള്ള (സമയമെടുത്തുള്ള) വായനയെ പ്രാത്സാഹിപ്പിക്കാനാവാം ഈ രീതി സ്വീകരിച്ചത്‌.

മാസികയെ അംഗീകരിക്കുമ്പോള്‍തന്നെ ചില വസ്തുതകള്‍ ചൂണ്ടിക്കാട്ടേണ്ടതുണ്ട്‌. വിധവകളും ക്രിമിനല്‍വല്ക്കരണവും എന്ന പട്ടാഴി ശ്രീകുമാറിന്റെ ലേഖനം വിഷയ ഗൗരവത്താല്‍ പ്രത്യേക പരിഗണനയര്‍ഹിക്കുന്നുണ്ട്‌. എന്നാല്‍ അവസാന ഖണ്ഡികയിലെ വാക്യം ലേഖനത്തിലെ ആശയത്തിനു വിരുദ്ധമാണോ എന്നു സംശയിക്കുന്നു
'ലൈംഗികവ്യാപാരമുള്‍പ്പെടെയുള്ള സാമൂഹികനന്മകളുടെ ആദിരൂപങ്ങള്‍ ഉരുവംകൊള്ളുന്നത്‌ ഒരു പുരുഷ ക്രിമിനല്‍ മനസ്സിലായിരിക്കുമെന്നും..........'   
ലൈംഗികപ്രചാരം സാമൂഹികനന്മയെന്നുതന്നെയാണോ ലേഖകന്‍ ഉദ്ദേശിച്ചത്‌.

ഇതേ ലക്കത്തില്‍ പ്രൂഫ്‌ റീഡിംഗ്‌ വഴിപാടായാല്‍ എന്നൊരു ലേഖനമുണ്ട്‌ പ്രൂഫ്‌ റീഡിംഗ്‌ എന്നെഴുതിയ തലക്കെട്ടില്‍ത്തന്നെ അക്ഷരത്തെറ്റ്‌ വന്നതോടെ ആ വിഷയത്തിന്റെ ഗൗരവം വായനക്കാര്‍ക്ക്‌ പെട്ടെന്ന്‌ ബോധ്യമാവും. മലയാളം മറക്കുന്ന മലയാളി എന്ന മുഖക്കുറിയും ചിന്തനീയമാണ്‌.
വായനക്കാരുടെ പ്രതികരണം, കാര്‍ട്ടൂണുകള്‍ തുടങ്ങിയ പംക്തികള്‍ കൂടി സ്ഥിരമായി ഉള്‍പ്പെടുത്തുന്നത്‌ മാസികയുടെ പാരായണ ക്ഷമത കൂട്ടും.
---000--- 

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Aswathy P S :: ഒളിവറും വിജയനും പിന്നെ സുശീലയും

ഒളിവറും വിജയനും പിന്നെ സുശീലയും  1983 എന്ന നിവിൻപോളി  ചിത്രം എനിക്ക് വെറും ഒരു സിനിമയല്ല. സിനിമയിൽ വിഷയം ക്രിക്കറ്റ്‌ ആണെങ്കിൽ ഇവിടെ താരം, നായകൻ രമേശന്‍റെ പത്നി സുശീലയാണ്. ഇപ്പൊ ചിലർക്ക് പിടികിട്ടിയേക്കാം, അനിയന്‍റെ പേര് ഇച്ചിരി "ഫാഷൻ" പേരാ..... സുമേഷ്!!! എന്ന പുള്ളിക്കാരിയുടെ ഒറ്റ ഡയലോഗിൽ ഉയർന്നത്  ഇതേ പേരുകാരനുമായുള്ള എന്‍റെ വിവാഹ ദിവസത്തെ ട്രോളൻ ഫ്ലക്സ്കളായിരുന്നു.. വിത്ത്‌ ഇല്ലുസ്ട്രേഷൻസ്.. എന്നാൽ മാറ്റാരുമറിയാത്ത ഒന്നുകൂടിയുണ്ട്. രമേശന്‍റെ വിവാഹം കഴിഞ്ഞ് ആദ്യരാത്രിയിൽ ക്രിക്കറ്റ് പ്രേമിയായ രമേശൻ മുറിയിൽ ഒട്ടിച്ചിരിക്കുന്ന ടെണ്ടുൽകരുടെ പടം കണ്ടിട്ട് ഹിന്ദിസിനിമ നടന്മാരെ അറിയില്ല എന്നു പറയുന്ന പുതുപെണ്ണ് നമ്മളെ ഒത്തിരി ചിരിപ്പിച്ചതാണ്, എന്നെ ഒഴികെ. കാരണം  ഫുട്ബോൾ പ്രേമിയും പ്ലയേറും കോച്ചും ഒക്കെയായ എന്‍റെ ഭർത്താവിന്‍റെ ബെഡ്‌റൂം ചുമരിലെ കാല്പന്ത് താരങ്ങളുടെ അഭാവം ഒന്നുകൊണ്ടു മാത്രമായിരുന്നു, സുശീല പറഞ്ഞ പോലെ ഒന്ന് നമ്മുടെ പ്രഥമരാത്രിയിൽ പ്രതിധ്വനിക്കാതിരുന്നത്. പക്ഷെ സുശീലയുടേത് പോലെ ഏറെക്കുറെ സമാനമായ മറ്റൊരു ഡയലോഗ് എന്‍റെ കണ്ഠനാളത്തിൽ...

Arunkumar Vamadevan :: അച്ഛൻ

അരുണ്‍ വാമദേവന്‍ പത്ത് മാസം വയറ്റിൽ ചുമന്നില്ല പേറ്റ്നോവിൻ കഠിനതയേറ്റില്ല അമ്മ ഗർഭം ധരിച്ച ദിനം മുതൽ നെഞ്ചിനുള്ളിൽ ചുമന്നു കിടാവിനെ കുഞ്ഞുദേഹം പിറന്നിടാനായിട്ടു വെമ്പൽ കൊള്ളുന്നനേരം വിവശനായ്‌ ആശുപത്രി വരാന്തയിൽ പ്രാർഥിച്ചു രണ്ടുപേരും സുഖമായിരിക്കുവാൻ അച്ഛനെന്നും തണൽ വിരിച്ചങ്ങനെ വീട് മൂടിയൊരാൽമരം പോലവേ വേനലേൽക്കാതെ പേമാരിയും തഥാ കാത്തു സൂക്ഷിച്ചു നിന്നു കരുത്തനായ്‌ ഉള്ളു നീറുന്ന പ്രാരാബ്ധ ചിന്തയിൽ പുഞ്ചിരി തൂകും അച്ഛനൊരത്ഭുതം --- Arunkumar Vamadevan