Skip to main content

ധിഷണ


ബിനു മാധവൻ

മലപ്പുറം കല്‌പകഞ്ചേരിയില്‍ നിന്നു പ്രസിദ്ധീകരിക്കുന്ന ധീഷണ സാഹിത്യസാംസ്‌കാരിക മാസിക തങ്ങളുടേതായ ഇടം അടയാളപ്പെടുത്തിത്തുടങ്ങി. നിരവധി പംക്തികൾ, നിലവാരമുള്ള അച്ചടി, ഭാഷയുടെ സൂക്ഷ്മ ഉപയോഗം തുടങ്ങിയ ഗുണങ്ങള്‍ ധീഷണയെ ഗൗരവമുള്ള വായനാനുഭവമാക്കുന്നു.

വ്യത്യസ്തമായ പുറന്താള്‍ വിഷയങ്ങള്‍ കണ്ടെത്താനും വിഷയത്തിന്റെ വിവിധതലങ്ങള്‍ പ്രാധാന്യത്തോടെ അവതരിപ്പിക്കാനും പത്രാധിപര്‍ ചെറിയമുണ്ടം അബ്‌ദുള്‍ റസാക്ക്‌ ശ്രദ്ധിക്കുന്നു. പുറന്താള്‍ വിഷയത്തെ വിമര്‍ശനാത്മകമായി സമീപിക്കുന്ന വായനക്കാരോട്‌ അസഹിഷ്‌ണുത പുലര്‍ത്തുന്ന ശൈലി ചിലപ്പോഴൊക്കെ കാണാം. 2013 നവംബര്‍ ലക്കത്തില്‍ അജിത്രിയുടെ കത്തിനുള്ള മറുപടിയില്‍ നിന്നും ഇതു വ്യക്തമാണ്‌ .  
മാനുഷികസംസ്‌കാരത്തിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്‌ചയ്‌ക്കും ഒരിക്കലും തയ്യാറാകില്ല എന്നാണ്‌ എഡിറ്റര്‍ പ്രഖ്യാപിക്കുന്നത്‌. അതേസമയം ഒക്‌ടോബര്‍ ലക്കത്തിലെ 'എന്തിനീ അന്ധമായ ഇസ്ലാം വിരോധം'- ലേഖകന്റെ കത്ത്‌ കൂടി ചേര്‍ത്ത്‌ പ്രത്യേകകോളത്തില്‍ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. പെണ്‍കുട്ടികളുടെ വിവാഹപ്രായം, വേഷം തുടങ്ങിയ കാര്യങ്ങളില്‍ ഏകപക്ഷീയ നിലപാട്‌ വാദിച്ചുറപ്പിക്കുന്നുമുണ്ട്‌.

ഇത്തരം സൈദ്ധാന്തികശാഠ്യങ്ങളൊഴിച്ചാല്‍ മാസികയുടെ സ്വരം ധീരമാണ്‌, സൗമ്യമാണ്‌. സി രാധാകൃഷ്‌ണന്റെ മുന്‍വാതിൽ, ഗുരുജി, വരയല്ലാതെ.. വരികളില്ലാതെ, സന്ദര്‍ശകവേദി, സഹജീവികളുടെ ശബ്ദം, സാരാംശം, മൊഴിമുത്തുകൾ, ജിബ്രാന്‍ മൊഴികൾ, കാല്‌പാടുകൾ, ഡോ: എം ഷാജഹാന്റെ കഥയെഴുത്ത്‌ പംക്തി, കരുവാറ്റ ചന്ദ്രന്റെ കാര്‍ട്ടൂണ്‍ കോര്‍ണര്‍, പഴയ ചലചിത്ര ഗാനങ്ങളിലെ വരികള്‍ ഓര്‍മ്മിപ്പിക്കുന്ന മരിക്കാതെ മറക്കാനാവാതെ, പോയലക്കത്തിലെ രചനകളെ വിലയിരുത്തുന്ന കീപ്പള്ളി ശ്രീകുമാറിന്റെ തുലാസ്‌, നിലവാരമുള്ള മിനിക്കഥകൾ, സുകേതുവിന്റെ 'എന്റെഴുത്ത്‌', തുടങ്ങി നിറയെ വായനാവിഭവങ്ങള്‍ ധീഷണയിലുണ്ട്‌. ഭാഷയിലും ശൈലിയിലും ദൈര്‍ഘ്യത്തിലുമുള്ള മിതത്വം ഒറ്റയിരിപ്പില്‍ മാസിക വായിച്ചുതീര്‍ക്കാന്‍ സഹായിക്കുന്നുണ്ട്‌.
---000---

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Aswathy P S :: ഒളിവറും വിജയനും പിന്നെ സുശീലയും

ഒളിവറും വിജയനും പിന്നെ സുശീലയും  1983 എന്ന നിവിൻപോളി  ചിത്രം എനിക്ക് വെറും ഒരു സിനിമയല്ല. സിനിമയിൽ വിഷയം ക്രിക്കറ്റ്‌ ആണെങ്കിൽ ഇവിടെ താരം, നായകൻ രമേശന്‍റെ പത്നി സുശീലയാണ്. ഇപ്പൊ ചിലർക്ക് പിടികിട്ടിയേക്കാം, അനിയന്‍റെ പേര് ഇച്ചിരി "ഫാഷൻ" പേരാ..... സുമേഷ്!!! എന്ന പുള്ളിക്കാരിയുടെ ഒറ്റ ഡയലോഗിൽ ഉയർന്നത്  ഇതേ പേരുകാരനുമായുള്ള എന്‍റെ വിവാഹ ദിവസത്തെ ട്രോളൻ ഫ്ലക്സ്കളായിരുന്നു.. വിത്ത്‌ ഇല്ലുസ്ട്രേഷൻസ്.. എന്നാൽ മാറ്റാരുമറിയാത്ത ഒന്നുകൂടിയുണ്ട്. രമേശന്‍റെ വിവാഹം കഴിഞ്ഞ് ആദ്യരാത്രിയിൽ ക്രിക്കറ്റ് പ്രേമിയായ രമേശൻ മുറിയിൽ ഒട്ടിച്ചിരിക്കുന്ന ടെണ്ടുൽകരുടെ പടം കണ്ടിട്ട് ഹിന്ദിസിനിമ നടന്മാരെ അറിയില്ല എന്നു പറയുന്ന പുതുപെണ്ണ് നമ്മളെ ഒത്തിരി ചിരിപ്പിച്ചതാണ്, എന്നെ ഒഴികെ. കാരണം  ഫുട്ബോൾ പ്രേമിയും പ്ലയേറും കോച്ചും ഒക്കെയായ എന്‍റെ ഭർത്താവിന്‍റെ ബെഡ്‌റൂം ചുമരിലെ കാല്പന്ത് താരങ്ങളുടെ അഭാവം ഒന്നുകൊണ്ടു മാത്രമായിരുന്നു, സുശീല പറഞ്ഞ പോലെ ഒന്ന് നമ്മുടെ പ്രഥമരാത്രിയിൽ പ്രതിധ്വനിക്കാതിരുന്നത്. പക്ഷെ സുശീലയുടേത് പോലെ ഏറെക്കുറെ സമാനമായ മറ്റൊരു ഡയലോഗ് എന്‍റെ കണ്ഠനാളത്തിൽ...

Arunkumar Vamadevan :: അച്ഛൻ

അരുണ്‍ വാമദേവന്‍ പത്ത് മാസം വയറ്റിൽ ചുമന്നില്ല പേറ്റ്നോവിൻ കഠിനതയേറ്റില്ല അമ്മ ഗർഭം ധരിച്ച ദിനം മുതൽ നെഞ്ചിനുള്ളിൽ ചുമന്നു കിടാവിനെ കുഞ്ഞുദേഹം പിറന്നിടാനായിട്ടു വെമ്പൽ കൊള്ളുന്നനേരം വിവശനായ്‌ ആശുപത്രി വരാന്തയിൽ പ്രാർഥിച്ചു രണ്ടുപേരും സുഖമായിരിക്കുവാൻ അച്ഛനെന്നും തണൽ വിരിച്ചങ്ങനെ വീട് മൂടിയൊരാൽമരം പോലവേ വേനലേൽക്കാതെ പേമാരിയും തഥാ കാത്തു സൂക്ഷിച്ചു നിന്നു കരുത്തനായ്‌ ഉള്ളു നീറുന്ന പ്രാരാബ്ധ ചിന്തയിൽ പുഞ്ചിരി തൂകും അച്ഛനൊരത്ഭുതം --- Arunkumar Vamadevan