Skip to main content

കവിമണ്ഡലം -- രണ്ടു പുസ്തകങ്ങള്‍



ഇത്‌ കവിതക്കാലമാണ്‌. കവിത കൂട്ടായെത്തുകയാണ്‌. കൂട്ടമായെത്തുകയാണ്‌. കൂട്ടത്തില്‍ നിന്ന്‌ വേറിട്ട ഒച്ച കേള്‍പ്പിക്കുക എന്ന വെല്ലുവിളി കവിതയെഴുതുന്നവരുടെ മുന്നിലിന്നുണ്ട്‌. കണ്ണൂര്‍ജില്ലാ കവിമണ്ഡലം എന്ന കവിതക്കൂട്ടായ്മ ഈ വെല്ലുവിളി ഏറ്റെടുക്കുന്നു. 'വിത മുള വിള', 'വിത്തും പത്തായവും' എന്നീ പുസ്തകങ്ങളിലൂടെ അവരതു പ്രഖ്യാപിക്കുന്നു.
വിത മുള വിള
വിത്തും പത്തായവും
അകമണ്ഡലം, ബാലമണ്ഡലം (വിദ്യാര്‍ത്ഥി മണ്ഡലം) എന്നിങ്ങനെ രണ്ടു ഭാഗങ്ങളായാണ്‌ കവിതകള്‍ സമാഹരിച്ചിരിക്കുന്നത്‌. 2006 ജൂലായ്‌ മുതല്‍ 2013 മാര്‍ച്ച്‌ വരെയുള്ള കാലയളവിലെ കവി മണ്ഡലത്തിന്റെ ഒത്തുചേരല്‍ വിവരങ്ങള്‍ കൃതികളില്‍ അനുബന്ധമായി ചേര്‍ത്തിട്ടുണ്ട്‌.

നല്ല കവിതക്കൊയ്ത്താണ്‌ കവി മണ്ഡലം നേടിയെടുത്തത്‌ എന്ന അഭിമാനത്തോടെയാണ്‌ പ്രൊഫ: മേലത്ത്‌ ചന്ദ്രശേഖരന്‍ കവിതകള്‍ക്ക്‌ മുഖവുര എഴുതിയിരിക്കുന്നത്‌
പ്രൊഫ: മേലത്ത്‌ ചന്ദ്രശേഖരന്‍
അകമണ്ഡലത്തിലെ മുതിര്‍ന്ന കവികളല്ല, ബാലമണ്ഡലത്തിലെ ‘മുള'-ക്കവികളാണ്‌ പത്തായത്തില്‍ വിത നിറച്ചിരിക്കുന്നത്‌. പ്രമേയത്തിലും പ്രയോഗത്തിലും വേറിട്ട സ്വരം ബാലമണ്ഡലത്തിലെ കവികളില്‍ അറിയാനാകുന്നുണ്ട്‌. ‘വിള മുള വിള'- കവിതകളിലെ ബാലമണ്ഡലമാണ്‌ 'വിത്തും പത്തായവും' കവിതകളിലെ വിദ്യാര്‍ത്ഥിമണ്ഡലത്തെക്കാള്‍javascript:; മികച്ചുനില്‍ക്കുന്നത്‌. കാവ്യസ്വരത്തില്‍ കൃത്രിമതയും അനുകരണച്ഛായയും കാണുന്നെങ്കിലും ഈ കവിതക്കൂട്ടം അക്ഷരപ്പുരയ്ക്ക്‌ പ്രിയപ്പെട്ടതാകുന്നു..
---000---

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Arunkumar Vamadevan :: അച്ഛൻ

അരുണ്‍ വാമദേവന്‍ പത്ത് മാസം വയറ്റിൽ ചുമന്നില്ല പേറ്റ്നോവിൻ കഠിനതയേറ്റില്ല അമ്മ ഗർഭം ധരിച്ച ദിനം മുതൽ നെഞ്ചിനുള്ളിൽ ചുമന്നു കിടാവിനെ കുഞ്ഞുദേഹം പിറന്നിടാനായിട്ടു വെമ്പൽ കൊള്ളുന്നനേരം വിവശനായ്‌ ആശുപത്രി വരാന്തയിൽ പ്രാർഥിച്ചു രണ്ടുപേരും സുഖമായിരിക്കുവാൻ അച്ഛനെന്നും തണൽ വിരിച്ചങ്ങനെ വീട് മൂടിയൊരാൽമരം പോലവേ വേനലേൽക്കാതെ പേമാരിയും തഥാ കാത്തു സൂക്ഷിച്ചു നിന്നു കരുത്തനായ്‌ ഉള്ളു നീറുന്ന പ്രാരാബ്ധ ചിന്തയിൽ പുഞ്ചിരി തൂകും അച്ഛനൊരത്ഭുതം --- Arunkumar Vamadevan

Aswathy P S :: ഒളിവറും വിജയനും പിന്നെ സുശീലയും

ഒളിവറും വിജയനും പിന്നെ സുശീലയും  1983 എന്ന നിവിൻപോളി  ചിത്രം എനിക്ക് വെറും ഒരു സിനിമയല്ല. സിനിമയിൽ വിഷയം ക്രിക്കറ്റ്‌ ആണെങ്കിൽ ഇവിടെ താരം, നായകൻ രമേശന്‍റെ പത്നി സുശീലയാണ്. ഇപ്പൊ ചിലർക്ക് പിടികിട്ടിയേക്കാം, അനിയന്‍റെ പേര് ഇച്ചിരി "ഫാഷൻ" പേരാ..... സുമേഷ്!!! എന്ന പുള്ളിക്കാരിയുടെ ഒറ്റ ഡയലോഗിൽ ഉയർന്നത്  ഇതേ പേരുകാരനുമായുള്ള എന്‍റെ വിവാഹ ദിവസത്തെ ട്രോളൻ ഫ്ലക്സ്കളായിരുന്നു.. വിത്ത്‌ ഇല്ലുസ്ട്രേഷൻസ്.. എന്നാൽ മാറ്റാരുമറിയാത്ത ഒന്നുകൂടിയുണ്ട്. രമേശന്‍റെ വിവാഹം കഴിഞ്ഞ് ആദ്യരാത്രിയിൽ ക്രിക്കറ്റ് പ്രേമിയായ രമേശൻ മുറിയിൽ ഒട്ടിച്ചിരിക്കുന്ന ടെണ്ടുൽകരുടെ പടം കണ്ടിട്ട് ഹിന്ദിസിനിമ നടന്മാരെ അറിയില്ല എന്നു പറയുന്ന പുതുപെണ്ണ് നമ്മളെ ഒത്തിരി ചിരിപ്പിച്ചതാണ്, എന്നെ ഒഴികെ. കാരണം  ഫുട്ബോൾ പ്രേമിയും പ്ലയേറും കോച്ചും ഒക്കെയായ എന്‍റെ ഭർത്താവിന്‍റെ ബെഡ്‌റൂം ചുമരിലെ കാല്പന്ത് താരങ്ങളുടെ അഭാവം ഒന്നുകൊണ്ടു മാത്രമായിരുന്നു, സുശീല പറഞ്ഞ പോലെ ഒന്ന് നമ്മുടെ പ്രഥമരാത്രിയിൽ പ്രതിധ്വനിക്കാതിരുന്നത്. പക്ഷെ സുശീലയുടേത് പോലെ ഏറെക്കുറെ സമാനമായ മറ്റൊരു ഡയലോഗ് എന്‍റെ കണ്ഠനാളത്തിൽ...