Skip to main content

ഒരു മാവിന്റെ ഓർമയ്ക്ക് :: ഡി യേശുദാസ്


ഡി യേശുദാസ്

മാവേ മഹിമാവേ,നിന്‍ തുഞ്ചത്തൊരു
കോലോളം ദൂരത്തായമ്പിളിയെ കണ്ടേ-
നെന്നമ്മയുടെ ഒക്കത്തതിമാത്രം രസമോടെ

ഊഞ്ഞാൽപ്പൊക്കങ്ങള്‍
തോന്ന്യാസക്കളിമേളങ്ങള്‍
കരുമാടികള്‍ കല്ലേറുകള്‍
ചുന വീണു നീര്‍കെട്ടിയ കണ്‍കള്‍
കുടലോളം മധുരിച്ച മാങ്കനികള്‍
മുറിവാര്‍ന്നച്ചുണ്ടത്തെരിവായ് തീര്‍ന്ന പുളിപ്പും

ഉയരത്തെക്കൊമ്പേറി കണ്ടൂ ഞാനങ്ങങ്ങ്
കടലെന്ന തോന്നലുകള്‍
മഴയങ്ങിനിറങ്ങി വരും കുന്നിന്റെ വേദനകള്‍
മേഘങ്ങൾ നിസ്കാരമേറ്റുന്ന കൊടുംകാടും

നിഴൽ വാടിമയങ്ങും വെയില്‍ ചാഞ്ഞേറെ-
യനുരാഗസ്വപ്നത്തില്‍ വീശിപ്പോം
കാറ്റുണ്ടേ ഉല്ലാസത്തളിരുണ്ടേ
കുയിലുണ്ടേ പാട്ടിന്റെയടരുകളില്‍
ഒളിനോക്കിക്കാക്കച്ചി കുടില്‍ കെട്ടിയിരിപ്പുണ്ടേ

മരമങ്ങനെ മതിയിങ്ങനെയഴല്‍ചൂടും പാടും
മൃതിവന്നിച്ചോട്ടില്‍ നിന്നലറുംഗതികേടും
ഉറമഞ്ഞായ് വരിയുന്ന മരവിപ്പും
അകമെരിയുമിയരുമകളുടെ അന്‍പൂറിയ വാഴ് വും

ഭയംകൊണ്ടു പറക്കും കിളിയൊന്നിവിടെ-
ച്ചിറകറ്റു പിടയുന്ന കഥയും
ഒരു സത്വം മാവേറിയാകാശം മുട്ടിക്കൊ-
ണ്ടലറുന്നൊരു ദു:സ്സ്വപ്നജ്വരവും
പുലരുമ്പോള്‍ക്കണ്ടല്ലോ മാവേ-
യതിസ്നേഹം പൂക്കാലം പോല്‍ ഭാവി!

ഉണ്ണികളോടൊത്തങ്ങനെയതിദൂരത്തൊരുകാല-
ത്തൊരുസ്പര്‍ശത്താലെന്നില്‍ നിറനിറവാ-
യനുതാപച്ചൂടെന്നും അമ്മയുടെ സ്മരണകളാ-
യൂറിവരും അശരണയുടെ വ്യാധികള്‍ പോല്‍
മാവേ,മഹിമാവേ നീ കടയറ്റുകിടന്നോരീ
മണ്ണിന്റെ മുറിവില്‍ ഞാന്‍ കഥകെട്ടുപോയവനായ്
മക്കളുമായ് നില്‍ക്കുന്നു,കിളികള്‍ക്കും
ചെടികള്‍ക്കും മറുവാക്കുകളില്ലാതെ

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Arunkumar Vamadevan :: അച്ഛൻ

അരുണ്‍ വാമദേവന്‍ പത്ത് മാസം വയറ്റിൽ ചുമന്നില്ല പേറ്റ്നോവിൻ കഠിനതയേറ്റില്ല അമ്മ ഗർഭം ധരിച്ച ദിനം മുതൽ നെഞ്ചിനുള്ളിൽ ചുമന്നു കിടാവിനെ കുഞ്ഞുദേഹം പിറന്നിടാനായിട്ടു വെമ്പൽ കൊള്ളുന്നനേരം വിവശനായ്‌ ആശുപത്രി വരാന്തയിൽ പ്രാർഥിച്ചു രണ്ടുപേരും സുഖമായിരിക്കുവാൻ അച്ഛനെന്നും തണൽ വിരിച്ചങ്ങനെ വീട് മൂടിയൊരാൽമരം പോലവേ വേനലേൽക്കാതെ പേമാരിയും തഥാ കാത്തു സൂക്ഷിച്ചു നിന്നു കരുത്തനായ്‌ ഉള്ളു നീറുന്ന പ്രാരാബ്ധ ചിന്തയിൽ പുഞ്ചിരി തൂകും അച്ഛനൊരത്ഭുതം --- Arunkumar Vamadevan

Aswathy P S :: ഒളിവറും വിജയനും പിന്നെ സുശീലയും

ഒളിവറും വിജയനും പിന്നെ സുശീലയും  1983 എന്ന നിവിൻപോളി  ചിത്രം എനിക്ക് വെറും ഒരു സിനിമയല്ല. സിനിമയിൽ വിഷയം ക്രിക്കറ്റ്‌ ആണെങ്കിൽ ഇവിടെ താരം, നായകൻ രമേശന്‍റെ പത്നി സുശീലയാണ്. ഇപ്പൊ ചിലർക്ക് പിടികിട്ടിയേക്കാം, അനിയന്‍റെ പേര് ഇച്ചിരി "ഫാഷൻ" പേരാ..... സുമേഷ്!!! എന്ന പുള്ളിക്കാരിയുടെ ഒറ്റ ഡയലോഗിൽ ഉയർന്നത്  ഇതേ പേരുകാരനുമായുള്ള എന്‍റെ വിവാഹ ദിവസത്തെ ട്രോളൻ ഫ്ലക്സ്കളായിരുന്നു.. വിത്ത്‌ ഇല്ലുസ്ട്രേഷൻസ്.. എന്നാൽ മാറ്റാരുമറിയാത്ത ഒന്നുകൂടിയുണ്ട്. രമേശന്‍റെ വിവാഹം കഴിഞ്ഞ് ആദ്യരാത്രിയിൽ ക്രിക്കറ്റ് പ്രേമിയായ രമേശൻ മുറിയിൽ ഒട്ടിച്ചിരിക്കുന്ന ടെണ്ടുൽകരുടെ പടം കണ്ടിട്ട് ഹിന്ദിസിനിമ നടന്മാരെ അറിയില്ല എന്നു പറയുന്ന പുതുപെണ്ണ് നമ്മളെ ഒത്തിരി ചിരിപ്പിച്ചതാണ്, എന്നെ ഒഴികെ. കാരണം  ഫുട്ബോൾ പ്രേമിയും പ്ലയേറും കോച്ചും ഒക്കെയായ എന്‍റെ ഭർത്താവിന്‍റെ ബെഡ്‌റൂം ചുമരിലെ കാല്പന്ത് താരങ്ങളുടെ അഭാവം ഒന്നുകൊണ്ടു മാത്രമായിരുന്നു, സുശീല പറഞ്ഞ പോലെ ഒന്ന് നമ്മുടെ പ്രഥമരാത്രിയിൽ പ്രതിധ്വനിക്കാതിരുന്നത്. പക്ഷെ സുശീലയുടേത് പോലെ ഏറെക്കുറെ സമാനമായ മറ്റൊരു ഡയലോഗ് എന്‍റെ കണ്ഠനാളത്തിൽ...