Skip to main content

മഞ്ഞു പൊഴിയുമ്പാള്‍ നാം അനുഭവിക്കുന്നത്‌. :: ഷീലാ ലാൽ

malayalamasika.in/2014/02/blog-post_5893.html

ഷീലാ ലാൽ



ചില കഴിവുകളെ നമ്മള്‍ കണ്ടെത്താന്‍ വൈകും. കണ്ടെത്തിയാലും അംഗീകരിക്കുവാന്‍ മടിക്കും. തൊങ്ങലും തോരണവുമില്ലാതെ പച്ചയായ്‌ തിളങ്ങുന്ന സതീഷ്‌ തപസ്യ എന്ന കവി, കുത്തും വെട്ടുമേറ്റ്‌ വായത്തല മടങ്ങുമ്പോഴും ഒടിയാത്ത മുനയെറിയുന്നത്‌ അനുവാചകന്റെ കഠിനഹൃദയത്തിലേയ്‌ക്കാണ്‌.

ഒന്നു തുളയ്ക്കാതെ കടന്നുപോകുവാന്‍ അദ്ദേഹത്തിന്റെ ഒരു കവിതയ്ക്കും ആവില്ല
 

കഥയില്‍ കവിതയും കവിതയില്‍ കഥയും ഉണ്ടാകണമല്ലൊ

മഞ്ഞുപൊഴിയുമ്പോള്‍ എന്ന കവിതാ സമാഹാരത്തിലെ കവിതകള്‍ നമ്മോടു സംവദിക്കുമ്പോൾ, അതിലെ കഥകളില്‍ മഞ്ഞുപൊഴിയുമ്പോള്‍ അനുഭവപ്പെടുന്നത്‌ കുളിരല്ല, കാളുന്ന ചൂടും നിശ്ചലമാകുന്ന മരവിപ്പും ചേര്‍ന്ന്‌ സുഖകരമായൊരു സമ്മിശ്രവികാരം നമ്മെ കണ്ണടച്ചിരുത്തി ചിന്തിപ്പിക്കുന്നു, സമൂഹത്തിലേയ്ക്ക്‌ പതിന്മടങ്ങ്‌ ശക്തിയില്‍ കണ്ണു തുറക്കുവാന്‍ അതു നമ്മെ പ്രേരിപ്പിക്കുന്നു
 

പലകവിതകളും സമര്‍പ്പണത്തിലെ അമ്മയുടെ വാക്കുകളോടു ചേര്‍ത്തു വായിക്കുവാന്‍ പ്രേരിപ്പിക്കുന്നു. പ്രത്യേകിച്ചും ഉയിര്‍ത്തെഴുനേല്‍പ്പ് എന്ന കവിത.

നിലവിളിക്കാത്തത്‌ കൊണ്ടാണവന്‍ 
മുറിഞ്ഞു മാറാത്തത്‌

അതുകൊണ്ട്‌ 
ശത്രുവിനെ ഉപദ്രവിക്കാതെ 
തോല്‍പ്പിക്കുന്നു.

വായനക്കാരന്‌ സ്വപ്നങ്ങള്‍ നല്‍കുകയും അതിന്റെ ചിറകിലേറി മതിമറന്നു പറക്കാനിടം കൊടുക്കുകയും ചെയ്യുന്ന ഓരോ കവിതയും വിജയിച്ചുവെന്ന്‌ നിസ്സംശയം പറയാം.

എന്റെ തൂലികാ സുഹൃത്തിനെത്തേടി, ജാഗ്രത, മരണത്തെ പ്രണയിച്ച പെണ്‍കുട്ടി ......തുടങ്ങി സമാഹാരത്തിലെ എല്ലാ കവിതകളും ഇത്തരത്തില്‍ വിജയിക്കുന്നു. തിരിച്ചറിവ്‌, നിശബ്‌ദത, പുനര്‍ജ്ജനി തുടങ്ങിയ കുഞ്ഞുകവിതകള്‍ കടുകിലെ കടലാണ്‌.

നടക്കുന്നവരേക്കാള്‍ വേഗത്തില്‍ സഞ്ചരിക്കുന്നവരാണ്‌

രണ്ടുകാലുമില്ലാത്തവര്‍

ഈ വരികളില്‍ സ്വന്തം ജീവിതസത്ത ചുവയ്ക്കുന്നത്‌ കവിയെ അറിയാവുന്നവര്‍ക്ക്‌ വേഗം മനസ്സിലാകും.

23 വര്‍ഷം ശയ്യാവലംബമായി തളര്‍ന്നു കിടക്കുകയും തളരാതോടുകയും ചെയ്യുന്ന സതീഷ്‌ തപസ്യക്കല്ലാതെ ആത്മാര്‍ത്ഥമായി ഇങ്ങനെയെഴുതുവാന്‍ മറ്റാര്‍ക്കു കഴിയും ?!

ഇവിടെ കവിതമാത്രമല്ല കവികൂടി നമ്മെ ചിന്തിപ്പിക്കുമ്പോഴാണ്‌ സതീഷും സതീഷ്‌ കവിതകളും വ്യത്യസ്തമാകുന്നത്‌.

കാച്ചിക്കുറുക്കിയ ഒതുക്കവും വടിവും കവിതകള്‍ക്ക്‌ ഭംഗിയേറ്റുന്നു. അനുയോജ്യമായ കാവ്യബിംബങ്ങളെ വേണ്ടപോല്‍ ചേര്‍ത്തു വയ്ക്കുവാനും കവിക്ക്‌ പ്രാഗത്ഭ്യമുണ്ട്‌. തീയില്‍ മുളച്ചതിന്റെ ഫലമാകാം ഈ വിളക്കരുത്ത്‌

പോസിറ്റിവ്‌ എനര്‍ജി വായനക്കാരില്‍ നിറയ്ക്കുവാന്‍ ഉതകുന്ന സന്ദേശങ്ങള്‍ കവിതയുടെ മറ്റൊരു പ്രത്യേകതയാണ്‌. മത തീവ്രവാദങ്ങള്‍ കൊടുമ്പിരികൊള്ളുന്ന ലോകത്തേയ്ക്ക്‌ കവിയെറിയുന്നത്‌ ഇതാണ്‌...

ദയവു ചെയ്ത്‌ നിങ്ങള്‍ 
നിങ്ങളുടെ മതസത്തയെക്കുറിച്ച്‌ 
കവിതചൊല്ലു ...  

ദയനീയമായി ഇങ്ങനെ യാചിക്കുന്ന കവി,

മതത്തെകുറിച്ച്‌ 
ചൊല്ലാതിരിക്കു...

എന്നൊരു കാണാത്ത വരിയിലൂടേയും കടന്നു പോകുന്നുണ്ട്‌.  
ചിത്രരശ്മി ബുക്സിന്റെയും സതീഷിന്റെയും ആദ്യ കവിതാ സമാഹാരമാണിത്‌. എങ്കിലും എഴുതിതെളിഞ്ഞ വര്‍ഷങ്ങളുടെ പൊലിമ ഈ സമാഹാരത്തിനുണ്ട്‌

മഞ്ഞുപൊഴിയുമ്പോള്‍ കാവ്യ ലോകമാകെ കുളിരണിയുമെന്ന്‌ നമുക്ക്‌ പ്രത്യശിക്കാം.....

---000---

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Aiswarya S Dev :: ഞെട്ടലകലാതെ

മർത്യജന്മമൊന്ന് വീക്ഷിച്ചറിയണ- മെന്നാശിച്ചീശൻ ഭൂവിലെത്തി.! കോവിലിൽ ആയിരങ്ങൾ തൻ അനുഗ്രഹത്തിനായി കാത്തിരിപ്പു- ണ്ടെന്നറിഞ്ഞാനന്ദിച്ചു.. തിരിഞ്ഞു നോക്കവേ.. കോവിലിനങ്കണത്തിലിന്നൊന്നു- മറിയാതൊരു പിഞ്ചുബാല്യം കൈകൾ നീട്ടിടുന്നു.. യാചിച്ചുകൊണ്ട്.. നിലത്തുവീഴുന്ന ചില്ലറത്തുട്ടുകളിലൊക്കെയും രണ്ടും, മൂന്നും..! പടികയറിയകത്തുകയറുന്നവ- രൊക്കെയും ശിലയാൽ തീർത്ത- യെൻ മുന്‍പിലർപ്പിക്കുന്നു ആയിരങ്ങൾ..!! ഞെട്ടിത്തിരിഞ്ഞീശൻ നടന്നകലവേ കണ്ടു, പിന്നെയും പിന്നെയും  ഞെട്ടിക്കുന്ന നോവുകൾ..! പെണ്‍കിടാങ്ങള്‍ തൻ കൂരയ്ക്ക- കത്തു നിന്ന്‌ കേൾക്കുന്നു  നിശബ്ദ തേങ്ങലുകൾ.. വാതിലില്ലാതെ ചുമരില്ലാതെ തുണികളാൽ മറയ്ക്കപ്പെട്ട കൂരയ്ക്കുള്ളിൽ നാഴികകൾ ഭയത്തോടെണ്ണുന്ന  അനവധിപേരെ കണ്ടീശൻ കണ്ണടച്ചു... അകലെയുള്ള കോവിലിൽ  നാഴികക്ക് നാൽപ്പതുവട്ടമവർ ഉറപ്പു വരുത്തുന്നു..  'സുരക്ഷിതമല്ലയോന്ന്' ഒരമ്മതൻ പേറ്റുനോവ്  കേട്ടീശൻ അവൾക്കരികിലെത്തി.. ഒരു കുഞ്ഞു പെണ്കിടാവ്  അവൾക്കരികിൽ  മിഴി തുറന്ന് കിടപ്പതുണ്ട്... പുറത്തേക്കെത്തി നോക്കിയപ്പോ- ളതാ പെണ്‍കുഞ്ഞെന്നറിഞ്ഞച്ഛൻ വിലപിച്ചു മൊഴിയുന്നു.. "ഈ സ്വത്തെല്ലാം ...

നെടുവിളിയൻപക്ഷി :: വിനയൻ

അഗസ്ത്യന്റെ മടിത്തട്ടിൽ പകൽപ്പൂരക്കണിപ്പന്തൽ. അലങ്കാരച്ചെരുവിൽ ചെ- മ്പനീർപ്പൂവിൻ ചമത്കാരം. "പുലർകാലേ പുറപ്പെട്ടാൽ മലതാണ്ടിത്തിരിച്ചെത്താം. വരികെന്റെയനുജാ,യീ മലങ്കാടിന്നകം പുക്കാം." മലന്തേനും പനന്നൊങ്കും കഴിയ്ക്കാനാ മലമേട്ടിൽ ഇരുവരും കരംകോർത്തു ചുണയോടെ പുറപ്പെട്ടു. മുളമുള്ളുമെരികല്ലും ചവിട്ടൊപ്പം നടക്കുന്നു. കനൽ കോരിക്കുടിച്ചഗ്നി- പ്പദം ചന്തംവിതയ്ക്കുന്നു. മുകിൽതാഴെ,ക്കുളിർ വാനം മിഴിക്കോണിൽ തുടിക്കുന്നു. ചരൽപ്പൂക്കൾ കടുംവർണ്ണം വിരിച്ചെങ്ങും ചിരിക്കുന്നു. ചിതൽപ്പറ്റം ദ്രുതംകാട്ടി ശവക്കോലം തുരക്കുന്നു. മുടിക്കെട്ടിൽ ജഡച്ചുറ്റിൽ ശിവശൈലം കനക്കുന്നു. ഇരുത്തംവന്നലയ്ക്കുന്ന കൊലച്ചീവീടൊളിക്കുന്നു. കരിക്കാലൻ കൊലകൊമ്പൻ കരിച്ചൂരു ചുരത്തുന്നു. കുളയട്ടനിലം പറ്റി രുചികൊണ്ടു പുളയ്ക്കുന്നു. കൊതിനാവായ് നനവാർന്നു ചുടുചോര കുടിക്കുന്നു. 'ആദിച്ചൻ' മലദൈവം ചോക്കുന്നു, തുടുക്കുന്നു. കാട്ടാറിൻ ചിലമ്പൊച്ച മദം പൊട്ടിപ്പരക്കുന്നു. മലങ്കോഴിപ്പറ്റമെന്തോ തിരക്കിട്ടു തെരയുന്നു. മലയണ്ണാർക്കണ്ണനംബര കനിയായിക്കുലയ്ക്കുന്നു. ചൊക്കനർക്കപ്പഴം തിന്നാൻ മരംച...