Skip to main content

മരുഭൂമി :: ഷീലാ ലാല്‍

ഷീലാ ലാല്‍

സ്വപ്നങ്ങള്‍
കണ്ണീര്‍വറ്റിയ വിധവയായി
അകത്തളത്തില്‍ ചുരുണ്ടുകൂടുന്നു.

നഗ്നമായ കഴുത്തും
കൈത്തണ്ടകളും
വെള്ള ചേലയില്‍
പൊതിഞ്ഞു കിടക്കുന്നു

മരുഭൂമിക്കു മുകളില്‍
ഉഷ്ണക്കാറ്റായി
അതു ചുറ്റിപ്പടരുന്നു.

പറന്നുപോയ സിന്ദൂരം
അസ്തമയത്തിനു ചുവപ്പേറ്റുന്നു
മാനത്തൊരു മഴവില്ലായ്
സ്മൃതിപഥത്തില്‍ 
ശേഷിപ്പു തീര്‍ക്കുന്നു.

സ്വപ്നത്തിനും
സത്യത്തിനുമിടയില്‍
ഒരു ഹാരം
ശൂന്യതയിലാടുന്നു,
സിന്ദൂരം തൊട്ടെടുക്കാന്‍
സീമന്തരേഖ
വിരല്‍തുമ്പിലേയ്ക്കോടുന്നു.

മലര്‍ക്കെത്തുറന്നൊരു മണിയറ
മഞ്ചമില്ലാതെ കിടക്കുന്നു.
തറയിലിഴയുന്ന സര്‍പ്പങ്ങൾ,
മുദ്രമോതിരത്തിനായ്‌
മുറവിളികൂട്ടുന്ന അണിവിരലില്‍
അളയിട്ടു കിടക്കുന്നു.

---000---

Popular posts from this blog

ചുറ്റിക

ഇന്നും

https://youtube.com/shorts/76FFavWYfmo?feature=share

ഓണത്തുമ്പിക്കാഘോഷം

അത്തം പൂക്കളമിട്ടു തുടങ്ങീ, അത്തച്ചമയത്തിരുനാളിൽ. ചിത്തിര പൂത്തിരി  ചിതറിക്കുമ്പോൾ ചിത്തം നിറയെ പൊന്നോണം. ചോതിപ്പെണ്ണിൻ കവിളിലുമുണ്ടേ ചോന്നു തുടുത്തൊരു നാണപ്പൂ. വിശാഖം വയറും തടവി വിളിച്ചൂ, വയറുനിറഞ്ഞുകവിഞ്ഞമ്മേ. അനിഴം പഴവുമുരിഞ്ഞു കൊടുത്തൂ, അനിയാ പയ്യെത്തിന്നോളൂ. കേട്ടയ്ക്കക്കരെ കേട്ടൂ ഘോഷം കുട്ടികൾ കൂടും കളിമേളം. മൂലത്തിൻ നാളൂഞ്ഞാലാടും, മൂടും കുത്തിത്താഴേക്കും. പൂരാടത്തിനു കോടിയുടുക്കാം, പൂമയിലാഭവിടർത്തീടാം. ഉത്രാടക്കഥ വെപ്രാളത്തി - ന്നുത്സവലഹരി വിളമ്പുന്നൂ. ഓണത്തിൻ പൊൻപുലരി പിറന്നാ- ലോണത്തുമ്പിക്കാഘോഷം. രജി ചന്ദ്രശേഖർ 28-08-2023 https://pratilipi.page.link/9n13Kq1eS3kjH1n2A