Skip to main content

നോമ്പിന്റെ പ്രയോജനങ്ങൾ :: ഷാമില ഷൂജ


ബിസ്മില്ലാഹി റഹുമനി റഹീം.

സകല മതഗ്രന്ഥങ്ങളും ദൈവവിശ്വാസത്തിൽ അധിഷ്ഠിതമായി മനുഷ്യന്റെ നന്മയെ ലാക്കാക്കി ജീവിത വിജയത്തിന്നാവശ്യമായ നിർദ്ദേശങ്ങൾ നല്കുന്നു. വ്രതാനുഷ്ഠാനം കൊണ്ട് മനുഷ്യന് ഐഹികവും പാരത്രികവുമായ നേട്ടങ്ങൾ ലഭിക്കുന്നു എന്ന് ഖുർആൻ അനുശാസിക്കുന്നു.

അചഞ്ചലമായ ഭക്തിയിലൂടെ സ്രഷ്ടാവുമായി വിശ്വാസികൾ അടുക്കുന്നു. എല്ലാ ഭൌതിക സുഖങ്ങളും വെടിഞ്ഞു പരമമായ സത്യത്തിൽ വിലയം പ്രാപിക്കുന്നു.

വിശ്വാസികളുടെ ആത്യന്തികമായ ലക്ഷ്യം സ്വർഗ്ഗമാണ്. പാപ ഭാരങ്ങൾ വെടിഞ്ഞു പരിശുദ്ധമായ മനസ്സോടെ സ്വർഗ്ഗം നേടാനാണ് ഓരോ വിശ്വാസിയും ആഗ്രഹിക്കുന്നത്.

നോമ്പ് പരലോക വിജയം വാഗ്ദാനം ചെയ്യുന്നു. തിന്മയുടെ പ്രേരക ശക്തികളെ വർജ്ജിക്കാനും ആഹ്വാനം ചെയ്യുന്നു. അധമമായ വികാരങ്ങളെ ചങ്ങലയ്ക്കിടാനും ഏകാഗ്ര ചിത്തനാകാനും മുപ്പതു നാൾ കൊണ്ട് ഒരുവന് കഴിയുന്നുവെങ്കിൽ അത് അവന്റെ നന്മയുടെ മഹത്ത്വമാണ്.

അഗതികളോടും അനാഥരോടും സഹാനുഭൂതി ഉണ്ടാകുന്നത് വഴി അവന്റെ മേന്മ പതിന്മടങ്ങ്‌ വർദ്ധിക്കുന്നു. സൽപ്രവൃത്തികൾ മാത്രമേ നോമ്പിൽ പാടുള്ളൂ എന്ന് ഓരോ വിശ്വാസിയും നിയ്യത് ചെയ്യുന്നു.

നോമ്പ് സ്വാർത്ഥ താല്പര്യത്തിനു വേണ്ടിയാകരുത്. സാമൂഹിക നന്മക്കും മാനവ ക്ഷേമത്തിനും വേണ്ടിയാകണം ഓരോ നോമ്പുകാരന്റെയും പ്രവൃത്തി. പ്രഭാതം മുതൽ പ്രദോഷം വരെ അന്നപാനീയങ്ങൾ ഉപേക്ഷിച്ചത് കൊണ്ടോ, മറ്റുള്ളവരുടെ ശ്രദ്ധയ്ക്ക് വേണ്ടിയോ, ആർഭാടത്തിനു വേണ്ടിയോ നോമ്പനുഷ്ഠിക്കുന്നതിൽ കാര്യമില്ല. അത് അല്ലാഹുവിന്റെ മാർഗ്ഗത്തിലൂടെ സഞ്ചരിക്കുന്നതിനും അന്യന്റെ വേദനകളെ തിരിച്ചറിയുന്നതിനും അവനു വേണ്ട സഹായം ചെയ്യുന്നതിനുമുള്ള മനോഭാവം സൃഷ്ടിക്കണം.

ശാസ്ത്ര ലോകം നോമ്പിന്റെ ഗുണ മേന്മകൾ നിരവധിയാണെന്നു സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ആരോഗ്യ പരമായ നേട്ടങ്ങളാണ് അതിൽ പ്രധാനം. ഉപവാസം മനുഷ്യ ശരീരത്തിനും മനസ്സിനും ഉണർവ് നൽകുന്നു. വൈദ്യ ശാസ്ത്രം നോമ്പിന്റെ ഗുണങ്ങൾ അംഗീകരിച്ചിട്ടുണ്ട്.

സാമൂഹികവും സാംസ്കാരികവുമായ ഐക്യവും ഉന്നതിയും നേടാൻ ഈ വിശുദ്ധ മാസം സഹായിക്കുന്നു. അന്യമതസ്ഥരെ പങ്കെടുപ്പിച്ചു് ഇഫ്താർ നടത്തുന്നതൊക്കെ നമുക്കറിയാവുന്ന വസ്തുതകളാണ്.

ജാതി മത ചിന്തകൾ വെടിഞ്ഞു ഐക്യവും അഖണ്ഡതയും കാത്തു സൂക്ഷിക്കാൻ പ്രേരണ നല്കുന്ന ഒരസുലഭ സന്ദർഭമായി ഈ റംസാൻ മാറട്ടെ എന്ന് പ്രപഞ്ച നാഥനായ അല്ലാഹുവിന്റെ നാമത്തിൽ ഞാൻ ആശംസിക്കുന്നു.

ആമീൻ.

Comments

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Aiswarya S Dev :: ഞെട്ടലകലാതെ

മർത്യജന്മമൊന്ന് വീക്ഷിച്ചറിയണ- മെന്നാശിച്ചീശൻ ഭൂവിലെത്തി.! കോവിലിൽ ആയിരങ്ങൾ തൻ അനുഗ്രഹത്തിനായി കാത്തിരിപ്പു- ണ്ടെന്നറിഞ്ഞാനന്ദിച്ചു.. തിരിഞ്ഞു നോക്കവേ.. കോവിലിനങ്കണത്തിലിന്നൊന്നു- മറിയാതൊരു പിഞ്ചുബാല്യം കൈകൾ നീട്ടിടുന്നു.. യാചിച്ചുകൊണ്ട്.. നിലത്തുവീഴുന്ന ചില്ലറത്തുട്ടുകളിലൊക്കെയും രണ്ടും, മൂന്നും..! പടികയറിയകത്തുകയറുന്നവ- രൊക്കെയും ശിലയാൽ തീർത്ത- യെൻ മുന്‍പിലർപ്പിക്കുന്നു ആയിരങ്ങൾ..!! ഞെട്ടിത്തിരിഞ്ഞീശൻ നടന്നകലവേ കണ്ടു, പിന്നെയും പിന്നെയും  ഞെട്ടിക്കുന്ന നോവുകൾ..! പെണ്‍കിടാങ്ങള്‍ തൻ കൂരയ്ക്ക- കത്തു നിന്ന്‌ കേൾക്കുന്നു  നിശബ്ദ തേങ്ങലുകൾ.. വാതിലില്ലാതെ ചുമരില്ലാതെ തുണികളാൽ മറയ്ക്കപ്പെട്ട കൂരയ്ക്കുള്ളിൽ നാഴികകൾ ഭയത്തോടെണ്ണുന്ന  അനവധിപേരെ കണ്ടീശൻ കണ്ണടച്ചു... അകലെയുള്ള കോവിലിൽ  നാഴികക്ക് നാൽപ്പതുവട്ടമവർ ഉറപ്പു വരുത്തുന്നു..  'സുരക്ഷിതമല്ലയോന്ന്' ഒരമ്മതൻ പേറ്റുനോവ്  കേട്ടീശൻ അവൾക്കരികിലെത്തി.. ഒരു കുഞ്ഞു പെണ്കിടാവ്  അവൾക്കരികിൽ  മിഴി തുറന്ന് കിടപ്പതുണ്ട്... പുറത്തേക്കെത്തി നോക്കിയപ്പോ- ളതാ പെണ്‍കുഞ്ഞെന്നറിഞ്ഞച്ഛൻ വിലപിച്ചു മൊഴിയുന്നു.. "ഈ സ്വത്തെല്ലാം ...

നെടുവിളിയൻപക്ഷി :: വിനയൻ

അഗസ്ത്യന്റെ മടിത്തട്ടിൽ പകൽപ്പൂരക്കണിപ്പന്തൽ. അലങ്കാരച്ചെരുവിൽ ചെ- മ്പനീർപ്പൂവിൻ ചമത്കാരം. "പുലർകാലേ പുറപ്പെട്ടാൽ മലതാണ്ടിത്തിരിച്ചെത്താം. വരികെന്റെയനുജാ,യീ മലങ്കാടിന്നകം പുക്കാം." മലന്തേനും പനന്നൊങ്കും കഴിയ്ക്കാനാ മലമേട്ടിൽ ഇരുവരും കരംകോർത്തു ചുണയോടെ പുറപ്പെട്ടു. മുളമുള്ളുമെരികല്ലും ചവിട്ടൊപ്പം നടക്കുന്നു. കനൽ കോരിക്കുടിച്ചഗ്നി- പ്പദം ചന്തംവിതയ്ക്കുന്നു. മുകിൽതാഴെ,ക്കുളിർ വാനം മിഴിക്കോണിൽ തുടിക്കുന്നു. ചരൽപ്പൂക്കൾ കടുംവർണ്ണം വിരിച്ചെങ്ങും ചിരിക്കുന്നു. ചിതൽപ്പറ്റം ദ്രുതംകാട്ടി ശവക്കോലം തുരക്കുന്നു. മുടിക്കെട്ടിൽ ജഡച്ചുറ്റിൽ ശിവശൈലം കനക്കുന്നു. ഇരുത്തംവന്നലയ്ക്കുന്ന കൊലച്ചീവീടൊളിക്കുന്നു. കരിക്കാലൻ കൊലകൊമ്പൻ കരിച്ചൂരു ചുരത്തുന്നു. കുളയട്ടനിലം പറ്റി രുചികൊണ്ടു പുളയ്ക്കുന്നു. കൊതിനാവായ് നനവാർന്നു ചുടുചോര കുടിക്കുന്നു. 'ആദിച്ചൻ' മലദൈവം ചോക്കുന്നു, തുടുക്കുന്നു. കാട്ടാറിൻ ചിലമ്പൊച്ച മദം പൊട്ടിപ്പരക്കുന്നു. മലങ്കോഴിപ്പറ്റമെന്തോ തിരക്കിട്ടു തെരയുന്നു. മലയണ്ണാർക്കണ്ണനംബര കനിയായിക്കുലയ്ക്കുന്നു. ചൊക്കനർക്കപ്പഴം തിന്നാൻ മരംച...