Skip to main content

വ്യക്തിയും സമൂഹവും :: ഷാമില ഷൂജ


ബിസ്മില്ലാഹി റഹുമാനി റഹീം. 

റംസാൻ വ്രതാനുഷ്ഠാനത്തിലൂടെ ദൈവപ്രീതിയും  അനുഗ്രഹവും  ആഗ്രഹിക്കുന്ന  യാതൊരു വിശ്വാസിയും  മുറുകെപ്പിടിക്കേണ്ടത്  വ്യക്തിയെന്നതിലുപരി  താൻ  സമൂഹനന്മയെ  ലാക്കാക്കി പ്രവർത്തിക്കുമെന്നും  ആദർശശുദ്ധിയോടെ  ജീവിക്കുമെന്നുമുള്ള ദൃഢനിശ്ചയം  തന്നെയാണ്. തനിക്കു വേണ്ടിയെന്നു  കരുതുമ്പോൾ  ഓരോന്നും  സ്വാർത്ഥതയുടെ   മുൾവേലിക്കെട്ടിനുള്ളിലൊതുങ്ങുന്നു  
"മനുഷ്യൻ  ഒരു ചീപ്പിന്റെ  പല്ല് പോലെയാണ്.  ഒരുവന്  മറ്റൊരാളെക്കാളും തരിമ്പും  ശ്രേഷ്ടതയില്ല." 
റമദാനിലെ  ഓരോ  കർമ്മാനുഷ്ഠാനങ്ങളും  വിരൽ ചൂണ്ടുന്നത്  സാഹോദര്യത്തിലേക്കും  സമത്വത്തിലേക്കും  വിനയത്തിലേക്കുമാണ്.  അത് മഹത്തായ  പരലോക വിജയം  വാഗ്ദാനം  ചെയ്യുന്നു.  റമദാനിലെ  നിർബന്ധ കർമ്മമായ സക്കാത് തന്നെ  ഉത്തമോദാഹരണമാണ്. സമൂഹത്തിലെ  അവശതയും  ദാരിദ്ര്യവും  അനുഭവിക്കുന്നവർക്ക്  വേണ്ടിയാണത്.  ഇത്തരത്തിൽ ചിന്തിച്ചാൽ ഏറ്റവും നല്ല  ജനസേവനമാകുന്നു  റമദാനിലെ സക്കാത്.
"സത്യവിശ്വാസികളെ  കൊടുത്തത്  എടുത്തു പറഞ്ഞും  അതിന്റെ  പേരിൽ ദ്രോഹിച്ചും  നിങ്ങളുടെ  ദാനധർമ്മങ്ങൾ  നിങ്ങൾ  നിഷ്ഫലമാക്കി  കളയരുത്,  അല്ലാഹുവിലും  അന്ത്യ ദിനത്തിലും  വിശ്വസിക്കാതെ  ആളുകളെ കാണിക്കാൻ  വേണ്ടി  തന്റെ സ്വത്ത്‌   ചെലവഴിക്കുന്നവനെപ്പോലെ." (ഖുർ ആൻ) 
ഓരോ വ്യക്തിയും  സമൂഹത്തോട്  കടപ്പെട്ടിരിക്കുന്നു. അന്യന്റെ  ദുഖങ്ങളും   പ്രാരാബ്ധങ്ങളും  ഹൃദയം  കൊണ്ട്  തൊട്ടറിയാൻ  ഓരോ വ്യക്തിക്കും കഴിയണം..തന്നാലാവുന്ന  സഹായം  ചെയ്യാൻ  സന്മനസ്സുണ്ടാവുകയും  വേണം.  വിശുദ്ധ റംസാനിലെ  മഹനീയമായ  രാപ്പകലുകളിൽ  സർവലോക  രക്ഷിതാവായ  അല്ലാഹുവിനോട്  പാപമോചനം  തേടുകയും പ്രാർത്ഥിക്കുകയും ചെയ്യുമ്പോൾ  മറ്റുള്ളവർക്ക് വേണ്ടിയും   യാചിക്കാൻ  സന്മനസ്സുണ്ടാവണം.  

സമൂഹനന്മ  ലക്ഷ്യമാക്കി  ഐക്യവും  സാഹോദര്യവും  നിലനിർത്താൻ  ഓരോ  വ്യക്തിയും  യത്നിക്കെണ്ടതുണ്ട്. 

റബ്ബുൽ ആലമീനായ  തമ്പുരാൻ  എല്ലാ വിധത്തിലും  സകലരെയും അനുഗ്രഹിക്കുമാറാകട്ടെ. 

ആമീൻ.

Comments

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Aiswarya S Dev :: ഞെട്ടലകലാതെ

മർത്യജന്മമൊന്ന് വീക്ഷിച്ചറിയണ- മെന്നാശിച്ചീശൻ ഭൂവിലെത്തി.! കോവിലിൽ ആയിരങ്ങൾ തൻ അനുഗ്രഹത്തിനായി കാത്തിരിപ്പു- ണ്ടെന്നറിഞ്ഞാനന്ദിച്ചു.. തിരിഞ്ഞു നോക്കവേ.. കോവിലിനങ്കണത്തിലിന്നൊന്നു- മറിയാതൊരു പിഞ്ചുബാല്യം കൈകൾ നീട്ടിടുന്നു.. യാചിച്ചുകൊണ്ട്.. നിലത്തുവീഴുന്ന ചില്ലറത്തുട്ടുകളിലൊക്കെയും രണ്ടും, മൂന്നും..! പടികയറിയകത്തുകയറുന്നവ- രൊക്കെയും ശിലയാൽ തീർത്ത- യെൻ മുന്‍പിലർപ്പിക്കുന്നു ആയിരങ്ങൾ..!! ഞെട്ടിത്തിരിഞ്ഞീശൻ നടന്നകലവേ കണ്ടു, പിന്നെയും പിന്നെയും  ഞെട്ടിക്കുന്ന നോവുകൾ..! പെണ്‍കിടാങ്ങള്‍ തൻ കൂരയ്ക്ക- കത്തു നിന്ന്‌ കേൾക്കുന്നു  നിശബ്ദ തേങ്ങലുകൾ.. വാതിലില്ലാതെ ചുമരില്ലാതെ തുണികളാൽ മറയ്ക്കപ്പെട്ട കൂരയ്ക്കുള്ളിൽ നാഴികകൾ ഭയത്തോടെണ്ണുന്ന  അനവധിപേരെ കണ്ടീശൻ കണ്ണടച്ചു... അകലെയുള്ള കോവിലിൽ  നാഴികക്ക് നാൽപ്പതുവട്ടമവർ ഉറപ്പു വരുത്തുന്നു..  'സുരക്ഷിതമല്ലയോന്ന്' ഒരമ്മതൻ പേറ്റുനോവ്  കേട്ടീശൻ അവൾക്കരികിലെത്തി.. ഒരു കുഞ്ഞു പെണ്കിടാവ്  അവൾക്കരികിൽ  മിഴി തുറന്ന് കിടപ്പതുണ്ട്... പുറത്തേക്കെത്തി നോക്കിയപ്പോ- ളതാ പെണ്‍കുഞ്ഞെന്നറിഞ്ഞച്ഛൻ വിലപിച്ചു മൊഴിയുന്നു.. "ഈ സ്വത്തെല്ലാം ...

നെടുവിളിയൻപക്ഷി :: വിനയൻ

അഗസ്ത്യന്റെ മടിത്തട്ടിൽ പകൽപ്പൂരക്കണിപ്പന്തൽ. അലങ്കാരച്ചെരുവിൽ ചെ- മ്പനീർപ്പൂവിൻ ചമത്കാരം. "പുലർകാലേ പുറപ്പെട്ടാൽ മലതാണ്ടിത്തിരിച്ചെത്താം. വരികെന്റെയനുജാ,യീ മലങ്കാടിന്നകം പുക്കാം." മലന്തേനും പനന്നൊങ്കും കഴിയ്ക്കാനാ മലമേട്ടിൽ ഇരുവരും കരംകോർത്തു ചുണയോടെ പുറപ്പെട്ടു. മുളമുള്ളുമെരികല്ലും ചവിട്ടൊപ്പം നടക്കുന്നു. കനൽ കോരിക്കുടിച്ചഗ്നി- പ്പദം ചന്തംവിതയ്ക്കുന്നു. മുകിൽതാഴെ,ക്കുളിർ വാനം മിഴിക്കോണിൽ തുടിക്കുന്നു. ചരൽപ്പൂക്കൾ കടുംവർണ്ണം വിരിച്ചെങ്ങും ചിരിക്കുന്നു. ചിതൽപ്പറ്റം ദ്രുതംകാട്ടി ശവക്കോലം തുരക്കുന്നു. മുടിക്കെട്ടിൽ ജഡച്ചുറ്റിൽ ശിവശൈലം കനക്കുന്നു. ഇരുത്തംവന്നലയ്ക്കുന്ന കൊലച്ചീവീടൊളിക്കുന്നു. കരിക്കാലൻ കൊലകൊമ്പൻ കരിച്ചൂരു ചുരത്തുന്നു. കുളയട്ടനിലം പറ്റി രുചികൊണ്ടു പുളയ്ക്കുന്നു. കൊതിനാവായ് നനവാർന്നു ചുടുചോര കുടിക്കുന്നു. 'ആദിച്ചൻ' മലദൈവം ചോക്കുന്നു, തുടുക്കുന്നു. കാട്ടാറിൻ ചിലമ്പൊച്ച മദം പൊട്ടിപ്പരക്കുന്നു. മലങ്കോഴിപ്പറ്റമെന്തോ തിരക്കിട്ടു തെരയുന്നു. മലയണ്ണാർക്കണ്ണനംബര കനിയായിക്കുലയ്ക്കുന്നു. ചൊക്കനർക്കപ്പഴം തിന്നാൻ മരംച...