Skip to main content

വ്യക്തിയും സമൂഹവും :: ഷാമില ഷൂജ


ബിസ്മില്ലാഹി റഹുമാനി റഹീം. 

റംസാൻ വ്രതാനുഷ്ഠാനത്തിലൂടെ ദൈവപ്രീതിയും  അനുഗ്രഹവും  ആഗ്രഹിക്കുന്ന  യാതൊരു വിശ്വാസിയും  മുറുകെപ്പിടിക്കേണ്ടത്  വ്യക്തിയെന്നതിലുപരി  താൻ  സമൂഹനന്മയെ  ലാക്കാക്കി പ്രവർത്തിക്കുമെന്നും  ആദർശശുദ്ധിയോടെ  ജീവിക്കുമെന്നുമുള്ള ദൃഢനിശ്ചയം  തന്നെയാണ്. തനിക്കു വേണ്ടിയെന്നു  കരുതുമ്പോൾ  ഓരോന്നും  സ്വാർത്ഥതയുടെ   മുൾവേലിക്കെട്ടിനുള്ളിലൊതുങ്ങുന്നു  
"മനുഷ്യൻ  ഒരു ചീപ്പിന്റെ  പല്ല് പോലെയാണ്.  ഒരുവന്  മറ്റൊരാളെക്കാളും തരിമ്പും  ശ്രേഷ്ടതയില്ല." 
റമദാനിലെ  ഓരോ  കർമ്മാനുഷ്ഠാനങ്ങളും  വിരൽ ചൂണ്ടുന്നത്  സാഹോദര്യത്തിലേക്കും  സമത്വത്തിലേക്കും  വിനയത്തിലേക്കുമാണ്.  അത് മഹത്തായ  പരലോക വിജയം  വാഗ്ദാനം  ചെയ്യുന്നു.  റമദാനിലെ  നിർബന്ധ കർമ്മമായ സക്കാത് തന്നെ  ഉത്തമോദാഹരണമാണ്. സമൂഹത്തിലെ  അവശതയും  ദാരിദ്ര്യവും  അനുഭവിക്കുന്നവർക്ക്  വേണ്ടിയാണത്.  ഇത്തരത്തിൽ ചിന്തിച്ചാൽ ഏറ്റവും നല്ല  ജനസേവനമാകുന്നു  റമദാനിലെ സക്കാത്.
"സത്യവിശ്വാസികളെ  കൊടുത്തത്  എടുത്തു പറഞ്ഞും  അതിന്റെ  പേരിൽ ദ്രോഹിച്ചും  നിങ്ങളുടെ  ദാനധർമ്മങ്ങൾ  നിങ്ങൾ  നിഷ്ഫലമാക്കി  കളയരുത്,  അല്ലാഹുവിലും  അന്ത്യ ദിനത്തിലും  വിശ്വസിക്കാതെ  ആളുകളെ കാണിക്കാൻ  വേണ്ടി  തന്റെ സ്വത്ത്‌   ചെലവഴിക്കുന്നവനെപ്പോലെ." (ഖുർ ആൻ) 
ഓരോ വ്യക്തിയും  സമൂഹത്തോട്  കടപ്പെട്ടിരിക്കുന്നു. അന്യന്റെ  ദുഖങ്ങളും   പ്രാരാബ്ധങ്ങളും  ഹൃദയം  കൊണ്ട്  തൊട്ടറിയാൻ  ഓരോ വ്യക്തിക്കും കഴിയണം..തന്നാലാവുന്ന  സഹായം  ചെയ്യാൻ  സന്മനസ്സുണ്ടാവുകയും  വേണം.  വിശുദ്ധ റംസാനിലെ  മഹനീയമായ  രാപ്പകലുകളിൽ  സർവലോക  രക്ഷിതാവായ  അല്ലാഹുവിനോട്  പാപമോചനം  തേടുകയും പ്രാർത്ഥിക്കുകയും ചെയ്യുമ്പോൾ  മറ്റുള്ളവർക്ക് വേണ്ടിയും   യാചിക്കാൻ  സന്മനസ്സുണ്ടാവണം.  

സമൂഹനന്മ  ലക്ഷ്യമാക്കി  ഐക്യവും  സാഹോദര്യവും  നിലനിർത്താൻ  ഓരോ  വ്യക്തിയും  യത്നിക്കെണ്ടതുണ്ട്. 

റബ്ബുൽ ആലമീനായ  തമ്പുരാൻ  എല്ലാ വിധത്തിലും  സകലരെയും അനുഗ്രഹിക്കുമാറാകട്ടെ. 

ആമീൻ.

Comments

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Aswathy P S :: ഒളിവറും വിജയനും പിന്നെ സുശീലയും

ഒളിവറും വിജയനും പിന്നെ സുശീലയും  1983 എന്ന നിവിൻപോളി  ചിത്രം എനിക്ക് വെറും ഒരു സിനിമയല്ല. സിനിമയിൽ വിഷയം ക്രിക്കറ്റ്‌ ആണെങ്കിൽ ഇവിടെ താരം, നായകൻ രമേശന്‍റെ പത്നി സുശീലയാണ്. ഇപ്പൊ ചിലർക്ക് പിടികിട്ടിയേക്കാം, അനിയന്‍റെ പേര് ഇച്ചിരി "ഫാഷൻ" പേരാ..... സുമേഷ്!!! എന്ന പുള്ളിക്കാരിയുടെ ഒറ്റ ഡയലോഗിൽ ഉയർന്നത്  ഇതേ പേരുകാരനുമായുള്ള എന്‍റെ വിവാഹ ദിവസത്തെ ട്രോളൻ ഫ്ലക്സ്കളായിരുന്നു.. വിത്ത്‌ ഇല്ലുസ്ട്രേഷൻസ്.. എന്നാൽ മാറ്റാരുമറിയാത്ത ഒന്നുകൂടിയുണ്ട്. രമേശന്‍റെ വിവാഹം കഴിഞ്ഞ് ആദ്യരാത്രിയിൽ ക്രിക്കറ്റ് പ്രേമിയായ രമേശൻ മുറിയിൽ ഒട്ടിച്ചിരിക്കുന്ന ടെണ്ടുൽകരുടെ പടം കണ്ടിട്ട് ഹിന്ദിസിനിമ നടന്മാരെ അറിയില്ല എന്നു പറയുന്ന പുതുപെണ്ണ് നമ്മളെ ഒത്തിരി ചിരിപ്പിച്ചതാണ്, എന്നെ ഒഴികെ. കാരണം  ഫുട്ബോൾ പ്രേമിയും പ്ലയേറും കോച്ചും ഒക്കെയായ എന്‍റെ ഭർത്താവിന്‍റെ ബെഡ്‌റൂം ചുമരിലെ കാല്പന്ത് താരങ്ങളുടെ അഭാവം ഒന്നുകൊണ്ടു മാത്രമായിരുന്നു, സുശീല പറഞ്ഞ പോലെ ഒന്ന് നമ്മുടെ പ്രഥമരാത്രിയിൽ പ്രതിധ്വനിക്കാതിരുന്നത്. പക്ഷെ സുശീലയുടേത് പോലെ ഏറെക്കുറെ സമാനമായ മറ്റൊരു ഡയലോഗ് എന്‍റെ കണ്ഠനാളത്തിൽ...

Arunkumar Vamadevan :: അച്ഛൻ

അരുണ്‍ വാമദേവന്‍ പത്ത് മാസം വയറ്റിൽ ചുമന്നില്ല പേറ്റ്നോവിൻ കഠിനതയേറ്റില്ല അമ്മ ഗർഭം ധരിച്ച ദിനം മുതൽ നെഞ്ചിനുള്ളിൽ ചുമന്നു കിടാവിനെ കുഞ്ഞുദേഹം പിറന്നിടാനായിട്ടു വെമ്പൽ കൊള്ളുന്നനേരം വിവശനായ്‌ ആശുപത്രി വരാന്തയിൽ പ്രാർഥിച്ചു രണ്ടുപേരും സുഖമായിരിക്കുവാൻ അച്ഛനെന്നും തണൽ വിരിച്ചങ്ങനെ വീട് മൂടിയൊരാൽമരം പോലവേ വേനലേൽക്കാതെ പേമാരിയും തഥാ കാത്തു സൂക്ഷിച്ചു നിന്നു കരുത്തനായ്‌ ഉള്ളു നീറുന്ന പ്രാരാബ്ധ ചിന്തയിൽ പുഞ്ചിരി തൂകും അച്ഛനൊരത്ഭുതം --- Arunkumar Vamadevan