Skip to main content

പെരുന്നാളിന്റെ കാഹളം :: ഷാമില ഷൂജ

ബിസ്മില്ലാഹി റഹുമാനി റഹീം.
ഒരു മാസത്തെ കഠിനമായ വ്രതാനുഷ്ഠാനത്തിനു സമാപനം കുറിച്ച് കൊണ്ട് ശവ്വാൽ പിറ ദൃശ്യമാകുന്നു. പിന്നെ പെരുന്നാളിന്റെ ഒരുക്കങ്ങളായി.
'അള്ളാഹു ഏറ്റവും മഹാനാകുന്നു. അല്ലാഹുവല്ലാതെ ആരാധനയ്ക്കർഹൻ  മറ്റാരുമില്ല. അല്ലാഹുവിനാണ് സർവ സ്തുതിയും."
തക്ബീർ വിളികളുയരുകയായി. 
ആദ്യ പടി ഫിത്വർ സക്കാത് വിതരണം ചെയ്യുകയാണ്.. പെരുന്നാൾ ദിനത്തിൽ ഒരാളും പട്ടിണി കിടക്കരുത് എന്നതിനാണ് ഈ നിർബന്ധ ദാനം. വീടുകളിൽ പെരുന്നാൾ വിഭവങ്ങൾ തയ്യാറാക്കുകയും മറ്റു മതസ്ഥർക്ക്‌ പങ്കിടുകയുംചെയ്യുന്നു.
സാമുദായികൈക്യവും മത സൌഹാർദവും പരസ്പര സ്നേഹവും കാത്തു സൂക്ഷിക്കാൻ ജനങ്ങൾക്കുള്ള ഒരവസരം കൂടിയാണ് പെരുന്നാൾ.  മാനവ സമൂഹത്തിന്റെ ശാന്തിയും സമാധാനവുമാണ്  ഇസ്ലാം വിഭാവന ചെയ്യുന്നത്. 
ചിട്ടയോടെയും സൂക്ഷ്മതയോടും കൂടി വ്രതം പൂർത്തിയാക്കിയതിന്റെ  സന്തോഷവുമായി എത്തുന്ന ഈദുൽ ഫിതറിനെ ഐക്യത്തോടെയാണ് വരവേൽക്കുന്നത്.  ഒരു പ്രത്യേക മതവിഭാഗത്തിന്റെ ആഘോഷമായി  ഒതുങ്ങാതെ എല്ലാ മതസ്ഥരും ഒരുമിച്ചു ചേർന്ന്  സാഹോദര്യത്തോടെ ആഘോഷിക്കണം.
മനസ്സുകൾക്കിടയിലെ മതിലുകളകറ്റി മനുഷ്യബന്ധങ്ങൾ സുദൃഢമാക്കാനുള്ള അവസരങ്ങളാവണം എതൊരാഘോഷവും. ബന്ധുഭവനങ്ങൾ  സന്ദർശിക്കുകയും ഉപഹാരം നൽകുകയുമൊക്കെ പെരുന്നാളിന്റെ പ്രത്യേകതകളാണ്. 
പെരുന്നാളിന്റെ പ്രാധാന്യം ഹദീസുകളിൽ വ്യക്തമാക്കിയിട്ടുണ്ട്. 
"പെരുന്നാൾ ദിനത്തിൽ മലക്കുകൾ വഴികളിലെല്ലാം നിലയുറപ്പിക്കും. എന്നിട്ടവർ വിശ്വാസികളോട് പറയും.  നിങ്ങൾ നിങ്ങളുടെ നാഥന്റെ അടുത്തേക്ക് പോകൂ. നിങ്ങൾക്കവൻ പ്രതിഫലം നല്കും.  രാത്രി ആരാധനാ കർമം നിർവഹിക്കാനും പകൽ നോമ്പനുഷ്ടിക്കാനും നിങ്ങളോടവൻ ആജ്ഞാപിച്ചു.  നിങ്ങൾ അത് ശിരസ്സാവഹിക്കുകയും ചെയ്തു.  ഇനി പോയി നിങ്ങളുടെ സമ്മാനങ്ങൾ ഏറ്റു വാങ്ങുക. പെരുന്നാൾ നമസ്ക്കാരത്തിനു ശേഷം അല്ലാഹുവിന്റെ പക്കൾ നിന്ന് അറിയിപ്പുണ്ടാകും. നിങ്ങളുടെ പാപങ്ങളെല്ലാം പൊറുത്തു തന്നിരിക്കുന്നു."
പെരുന്നാൾ ദിവസത്തിലെ ഏറ്റവും പ്രധാനമായ സംഗതി പെരുന്നാൾ നമസ്ക്കരമാണ്.  ഖുർആൻ പെരുന്നാൾ നമസ്ക്കാരം നിർബന്ധമാണെന്നു ആജ്ഞാപിക്കുന്നു.  ജമഅത് ആയി വേണം നമസ്കരിക്കാൻ.  പള്ളികളിലും ഈദ്ഗാഹുകളിലും പെരുന്നാൾ നമസ്ക്കാരത്തിനു വേണ്ട എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിരിക്കും.  നമസ്ക്കാരത്തിനു ശേഷം പരസ്പരം ആശ്ലേഷിച്ചു പിരിയുന്നു. 

പരിശുദ്ധ റമദാനിലെ നോമ്പും നമസ്ക്കാരവും സൽപ്രവൃത്തികളും  കൊണ്ട് നേടിയ മഹത്വം നില നിർത്താൻ ഓരോ വിശ്വാസിയേയും റബ്ബുൽ ആലമീനായ തമ്പുരാൻ അനുഗ്രഹിക്കുമാറാകട്ടെ  

ആമീൻ. 

Comments

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Aswathy P S :: ഒളിവറും വിജയനും പിന്നെ സുശീലയും

ഒളിവറും വിജയനും പിന്നെ സുശീലയും  1983 എന്ന നിവിൻപോളി  ചിത്രം എനിക്ക് വെറും ഒരു സിനിമയല്ല. സിനിമയിൽ വിഷയം ക്രിക്കറ്റ്‌ ആണെങ്കിൽ ഇവിടെ താരം, നായകൻ രമേശന്‍റെ പത്നി സുശീലയാണ്. ഇപ്പൊ ചിലർക്ക് പിടികിട്ടിയേക്കാം, അനിയന്‍റെ പേര് ഇച്ചിരി "ഫാഷൻ" പേരാ..... സുമേഷ്!!! എന്ന പുള്ളിക്കാരിയുടെ ഒറ്റ ഡയലോഗിൽ ഉയർന്നത്  ഇതേ പേരുകാരനുമായുള്ള എന്‍റെ വിവാഹ ദിവസത്തെ ട്രോളൻ ഫ്ലക്സ്കളായിരുന്നു.. വിത്ത്‌ ഇല്ലുസ്ട്രേഷൻസ്.. എന്നാൽ മാറ്റാരുമറിയാത്ത ഒന്നുകൂടിയുണ്ട്. രമേശന്‍റെ വിവാഹം കഴിഞ്ഞ് ആദ്യരാത്രിയിൽ ക്രിക്കറ്റ് പ്രേമിയായ രമേശൻ മുറിയിൽ ഒട്ടിച്ചിരിക്കുന്ന ടെണ്ടുൽകരുടെ പടം കണ്ടിട്ട് ഹിന്ദിസിനിമ നടന്മാരെ അറിയില്ല എന്നു പറയുന്ന പുതുപെണ്ണ് നമ്മളെ ഒത്തിരി ചിരിപ്പിച്ചതാണ്, എന്നെ ഒഴികെ. കാരണം  ഫുട്ബോൾ പ്രേമിയും പ്ലയേറും കോച്ചും ഒക്കെയായ എന്‍റെ ഭർത്താവിന്‍റെ ബെഡ്‌റൂം ചുമരിലെ കാല്പന്ത് താരങ്ങളുടെ അഭാവം ഒന്നുകൊണ്ടു മാത്രമായിരുന്നു, സുശീല പറഞ്ഞ പോലെ ഒന്ന് നമ്മുടെ പ്രഥമരാത്രിയിൽ പ്രതിധ്വനിക്കാതിരുന്നത്. പക്ഷെ സുശീലയുടേത് പോലെ ഏറെക്കുറെ സമാനമായ മറ്റൊരു ഡയലോഗ് എന്‍റെ കണ്ഠനാളത്തിൽ...

Arunkumar Vamadevan :: അച്ഛൻ

അരുണ്‍ വാമദേവന്‍ പത്ത് മാസം വയറ്റിൽ ചുമന്നില്ല പേറ്റ്നോവിൻ കഠിനതയേറ്റില്ല അമ്മ ഗർഭം ധരിച്ച ദിനം മുതൽ നെഞ്ചിനുള്ളിൽ ചുമന്നു കിടാവിനെ കുഞ്ഞുദേഹം പിറന്നിടാനായിട്ടു വെമ്പൽ കൊള്ളുന്നനേരം വിവശനായ്‌ ആശുപത്രി വരാന്തയിൽ പ്രാർഥിച്ചു രണ്ടുപേരും സുഖമായിരിക്കുവാൻ അച്ഛനെന്നും തണൽ വിരിച്ചങ്ങനെ വീട് മൂടിയൊരാൽമരം പോലവേ വേനലേൽക്കാതെ പേമാരിയും തഥാ കാത്തു സൂക്ഷിച്ചു നിന്നു കരുത്തനായ്‌ ഉള്ളു നീറുന്ന പ്രാരാബ്ധ ചിന്തയിൽ പുഞ്ചിരി തൂകും അച്ഛനൊരത്ഭുതം --- Arunkumar Vamadevan