Skip to main content

പെരുന്നാളിന്റെ കാഹളം :: ഷാമില ഷൂജ

ബിസ്മില്ലാഹി റഹുമാനി റഹീം.
ഒരു മാസത്തെ കഠിനമായ വ്രതാനുഷ്ഠാനത്തിനു സമാപനം കുറിച്ച് കൊണ്ട് ശവ്വാൽ പിറ ദൃശ്യമാകുന്നു. പിന്നെ പെരുന്നാളിന്റെ ഒരുക്കങ്ങളായി.
'അള്ളാഹു ഏറ്റവും മഹാനാകുന്നു. അല്ലാഹുവല്ലാതെ ആരാധനയ്ക്കർഹൻ  മറ്റാരുമില്ല. അല്ലാഹുവിനാണ് സർവ സ്തുതിയും."
തക്ബീർ വിളികളുയരുകയായി. 
ആദ്യ പടി ഫിത്വർ സക്കാത് വിതരണം ചെയ്യുകയാണ്.. പെരുന്നാൾ ദിനത്തിൽ ഒരാളും പട്ടിണി കിടക്കരുത് എന്നതിനാണ് ഈ നിർബന്ധ ദാനം. വീടുകളിൽ പെരുന്നാൾ വിഭവങ്ങൾ തയ്യാറാക്കുകയും മറ്റു മതസ്ഥർക്ക്‌ പങ്കിടുകയുംചെയ്യുന്നു.
സാമുദായികൈക്യവും മത സൌഹാർദവും പരസ്പര സ്നേഹവും കാത്തു സൂക്ഷിക്കാൻ ജനങ്ങൾക്കുള്ള ഒരവസരം കൂടിയാണ് പെരുന്നാൾ.  മാനവ സമൂഹത്തിന്റെ ശാന്തിയും സമാധാനവുമാണ്  ഇസ്ലാം വിഭാവന ചെയ്യുന്നത്. 
ചിട്ടയോടെയും സൂക്ഷ്മതയോടും കൂടി വ്രതം പൂർത്തിയാക്കിയതിന്റെ  സന്തോഷവുമായി എത്തുന്ന ഈദുൽ ഫിതറിനെ ഐക്യത്തോടെയാണ് വരവേൽക്കുന്നത്.  ഒരു പ്രത്യേക മതവിഭാഗത്തിന്റെ ആഘോഷമായി  ഒതുങ്ങാതെ എല്ലാ മതസ്ഥരും ഒരുമിച്ചു ചേർന്ന്  സാഹോദര്യത്തോടെ ആഘോഷിക്കണം.
മനസ്സുകൾക്കിടയിലെ മതിലുകളകറ്റി മനുഷ്യബന്ധങ്ങൾ സുദൃഢമാക്കാനുള്ള അവസരങ്ങളാവണം എതൊരാഘോഷവും. ബന്ധുഭവനങ്ങൾ  സന്ദർശിക്കുകയും ഉപഹാരം നൽകുകയുമൊക്കെ പെരുന്നാളിന്റെ പ്രത്യേകതകളാണ്. 
പെരുന്നാളിന്റെ പ്രാധാന്യം ഹദീസുകളിൽ വ്യക്തമാക്കിയിട്ടുണ്ട്. 
"പെരുന്നാൾ ദിനത്തിൽ മലക്കുകൾ വഴികളിലെല്ലാം നിലയുറപ്പിക്കും. എന്നിട്ടവർ വിശ്വാസികളോട് പറയും.  നിങ്ങൾ നിങ്ങളുടെ നാഥന്റെ അടുത്തേക്ക് പോകൂ. നിങ്ങൾക്കവൻ പ്രതിഫലം നല്കും.  രാത്രി ആരാധനാ കർമം നിർവഹിക്കാനും പകൽ നോമ്പനുഷ്ടിക്കാനും നിങ്ങളോടവൻ ആജ്ഞാപിച്ചു.  നിങ്ങൾ അത് ശിരസ്സാവഹിക്കുകയും ചെയ്തു.  ഇനി പോയി നിങ്ങളുടെ സമ്മാനങ്ങൾ ഏറ്റു വാങ്ങുക. പെരുന്നാൾ നമസ്ക്കാരത്തിനു ശേഷം അല്ലാഹുവിന്റെ പക്കൾ നിന്ന് അറിയിപ്പുണ്ടാകും. നിങ്ങളുടെ പാപങ്ങളെല്ലാം പൊറുത്തു തന്നിരിക്കുന്നു."
പെരുന്നാൾ ദിവസത്തിലെ ഏറ്റവും പ്രധാനമായ സംഗതി പെരുന്നാൾ നമസ്ക്കരമാണ്.  ഖുർആൻ പെരുന്നാൾ നമസ്ക്കാരം നിർബന്ധമാണെന്നു ആജ്ഞാപിക്കുന്നു.  ജമഅത് ആയി വേണം നമസ്കരിക്കാൻ.  പള്ളികളിലും ഈദ്ഗാഹുകളിലും പെരുന്നാൾ നമസ്ക്കാരത്തിനു വേണ്ട എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിരിക്കും.  നമസ്ക്കാരത്തിനു ശേഷം പരസ്പരം ആശ്ലേഷിച്ചു പിരിയുന്നു. 

പരിശുദ്ധ റമദാനിലെ നോമ്പും നമസ്ക്കാരവും സൽപ്രവൃത്തികളും  കൊണ്ട് നേടിയ മഹത്വം നില നിർത്താൻ ഓരോ വിശ്വാസിയേയും റബ്ബുൽ ആലമീനായ തമ്പുരാൻ അനുഗ്രഹിക്കുമാറാകട്ടെ  

ആമീൻ. 

Comments

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Aiswarya S Dev :: ഞെട്ടലകലാതെ

മർത്യജന്മമൊന്ന് വീക്ഷിച്ചറിയണ- മെന്നാശിച്ചീശൻ ഭൂവിലെത്തി.! കോവിലിൽ ആയിരങ്ങൾ തൻ അനുഗ്രഹത്തിനായി കാത്തിരിപ്പു- ണ്ടെന്നറിഞ്ഞാനന്ദിച്ചു.. തിരിഞ്ഞു നോക്കവേ.. കോവിലിനങ്കണത്തിലിന്നൊന്നു- മറിയാതൊരു പിഞ്ചുബാല്യം കൈകൾ നീട്ടിടുന്നു.. യാചിച്ചുകൊണ്ട്.. നിലത്തുവീഴുന്ന ചില്ലറത്തുട്ടുകളിലൊക്കെയും രണ്ടും, മൂന്നും..! പടികയറിയകത്തുകയറുന്നവ- രൊക്കെയും ശിലയാൽ തീർത്ത- യെൻ മുന്‍പിലർപ്പിക്കുന്നു ആയിരങ്ങൾ..!! ഞെട്ടിത്തിരിഞ്ഞീശൻ നടന്നകലവേ കണ്ടു, പിന്നെയും പിന്നെയും  ഞെട്ടിക്കുന്ന നോവുകൾ..! പെണ്‍കിടാങ്ങള്‍ തൻ കൂരയ്ക്ക- കത്തു നിന്ന്‌ കേൾക്കുന്നു  നിശബ്ദ തേങ്ങലുകൾ.. വാതിലില്ലാതെ ചുമരില്ലാതെ തുണികളാൽ മറയ്ക്കപ്പെട്ട കൂരയ്ക്കുള്ളിൽ നാഴികകൾ ഭയത്തോടെണ്ണുന്ന  അനവധിപേരെ കണ്ടീശൻ കണ്ണടച്ചു... അകലെയുള്ള കോവിലിൽ  നാഴികക്ക് നാൽപ്പതുവട്ടമവർ ഉറപ്പു വരുത്തുന്നു..  'സുരക്ഷിതമല്ലയോന്ന്' ഒരമ്മതൻ പേറ്റുനോവ്  കേട്ടീശൻ അവൾക്കരികിലെത്തി.. ഒരു കുഞ്ഞു പെണ്കിടാവ്  അവൾക്കരികിൽ  മിഴി തുറന്ന് കിടപ്പതുണ്ട്... പുറത്തേക്കെത്തി നോക്കിയപ്പോ- ളതാ പെണ്‍കുഞ്ഞെന്നറിഞ്ഞച്ഛൻ വിലപിച്ചു മൊഴിയുന്നു.. "ഈ സ്വത്തെല്ലാം ...

നെടുവിളിയൻപക്ഷി :: വിനയൻ

അഗസ്ത്യന്റെ മടിത്തട്ടിൽ പകൽപ്പൂരക്കണിപ്പന്തൽ. അലങ്കാരച്ചെരുവിൽ ചെ- മ്പനീർപ്പൂവിൻ ചമത്കാരം. "പുലർകാലേ പുറപ്പെട്ടാൽ മലതാണ്ടിത്തിരിച്ചെത്താം. വരികെന്റെയനുജാ,യീ മലങ്കാടിന്നകം പുക്കാം." മലന്തേനും പനന്നൊങ്കും കഴിയ്ക്കാനാ മലമേട്ടിൽ ഇരുവരും കരംകോർത്തു ചുണയോടെ പുറപ്പെട്ടു. മുളമുള്ളുമെരികല്ലും ചവിട്ടൊപ്പം നടക്കുന്നു. കനൽ കോരിക്കുടിച്ചഗ്നി- പ്പദം ചന്തംവിതയ്ക്കുന്നു. മുകിൽതാഴെ,ക്കുളിർ വാനം മിഴിക്കോണിൽ തുടിക്കുന്നു. ചരൽപ്പൂക്കൾ കടുംവർണ്ണം വിരിച്ചെങ്ങും ചിരിക്കുന്നു. ചിതൽപ്പറ്റം ദ്രുതംകാട്ടി ശവക്കോലം തുരക്കുന്നു. മുടിക്കെട്ടിൽ ജഡച്ചുറ്റിൽ ശിവശൈലം കനക്കുന്നു. ഇരുത്തംവന്നലയ്ക്കുന്ന കൊലച്ചീവീടൊളിക്കുന്നു. കരിക്കാലൻ കൊലകൊമ്പൻ കരിച്ചൂരു ചുരത്തുന്നു. കുളയട്ടനിലം പറ്റി രുചികൊണ്ടു പുളയ്ക്കുന്നു. കൊതിനാവായ് നനവാർന്നു ചുടുചോര കുടിക്കുന്നു. 'ആദിച്ചൻ' മലദൈവം ചോക്കുന്നു, തുടുക്കുന്നു. കാട്ടാറിൻ ചിലമ്പൊച്ച മദം പൊട്ടിപ്പരക്കുന്നു. മലങ്കോഴിപ്പറ്റമെന്തോ തിരക്കിട്ടു തെരയുന്നു. മലയണ്ണാർക്കണ്ണനംബര കനിയായിക്കുലയ്ക്കുന്നു. ചൊക്കനർക്കപ്പഴം തിന്നാൻ മരംച...