Skip to main content

കരുണയുടെ ദിനങ്ങൾ :: ഷാമില ഷൂജ


ബിസ്മില്ലാഹി റഹുമാനി റഹീം.
വിശുദ്ധിയുടെ  പനിനീർ ഇതളുകൾ ഒന്നൊന്നായി  കൊഴിയുകയാണ്. കഴിഞ്ഞു  പോയ  ദിനങ്ങൾ  ഒരു വിശ്വാസി  എങ്ങനെ  ഉപയോഗിച്ച് എന്നത് ഓരോരുത്തരും വിലയിരുത്തണം. 

പ്രഭാതം  മുതൽ  പ്രദോഷം വരെ  അന്നപാനീയങ്ങളുപേക്ഷിചിട്ടുണ്ടാകാം. നമസ്ക്കാരവും  ഖുർആൻ പാരായണവുമെല്ലാം മതം അനുശാസിച്ച രീതിയിൽ നിർവ്വഹിച്ചിരിക്കാം. എന്നാൽ പലരും വിസ്മരിച്ചു പോകുന്ന ഒരു വസ്തുതയുണ്ട്. നമ്മളോരോരുത്തരും  ഒരു വ്യക്തി മാത്രമല്ല, സമൂഹത്തിനു നേരെ  കടമകൾ  ചെയ്യാൻ  ബാദ്ധ്യസ്ഥരായവരുമാണ്.  അയൽക്കാരൻ  പട്ടിണി കിടന്നു നോമ്പ് നോറ്റപ്പോഴാണു  നാം വിഭവസമൃദ്ധമായ  രീതിയിൽ  നോമ്പ്  തുറന്നതെങ്കിൽ  ആ നോമ്പിന് ഫലപ്രാപ്തിയില്ല.  
വിശുദ്ധ റംസാൻ  കാരുണ്യത്തിന്റെയും  സഹനത്തിന്റെയും  സാഹോദര്യത്തിന്റെയും  പങ്കു വയ്ക്കലിന്റെയും നാളുകളാണ്. കഴിവില്ലാത്തവരെ  നോമ്പ്   തുറപ്പിക്കുന്നതിലൂടെ തങ്ങളുടെ  നോമ്പിന്റെ പ്രതിഫലം ഇരട്ടിക്കുകയാണ്.
സാമ്പത്തികമായി ഉന്നതിയിൽ നിൽക്കുന്നവരെ വിളിച്ചല്ല ഇഫ്താർ  നടത്തേണ്ടത്. ഒരു നേരത്തെ  ആഹാരത്തിനു വകയില്ലാതെ വിശന്നു  പോരിയുന്നവന്  നേരെയാണ്  ഇഫ്താർ നീട്ടേണ്ടത്. 
പുതു വസ്ത്രങ്ങളും  മറ്റും വാങ്ങുമ്പോൾ  അതു വാങ്ങാൻ  കഴിവില്ലാത്തവർക്ക്  ഓരോരുത്തരുടെയും കഴിവനുസരിച്ച്  നല്കാൻ ശ്രമിക്കണം. 
പ്രപഞ്ചനാഥന്റെ  സൃഷ്ടികൾക്കെല്ലാം  ഒരേ നിയമമാണ് പ്രാബല്യത്തിലുള്ളത്.  അല്ലാഹുവിന്റെ മുമ്പിൽ എല്ലാവരും സമന്മാരാണ്.  ഈ റംസാൻ മാസത്തിൽ  അതോർമ്മിക്കേണ്ടത്  സാമൂഹ്യജീവിയെന്ന  നിലയിൽ ഓരോ പൌരന്റെയും കർത്തവ്യമാണ്.     

അവശരും ദരിദ്രരും ആലംബഹീനരുമായ  ജനവിഭാഗങ്ങൾക്ക് നേരെയാവണം  കാരുണ്യത്തിന്റെ കരങ്ങൾ  നീളേണ്ടത്. 
അവനവനു  കഴിയുന്ന രീതിയിൽ  പ്രയത്നിച്ചാൽ മതി അളവറ്റ  പ്രതിഫലം അള്ളാഹു അവനു  നല്കുന്നതാണ്.  നാം ആഡംബരത്തിന്  വേണ്ടി  ചെലവഴിക്കുന്നവ  മറ്റൊരുവന്റെ  ആവശ്യത്തിനു വേണ്ടി ചെലവഴിക്കുമ്പോഴാണ്   അതിനു മികവുണ്ടാകുന്നത്.  

മാനവ സമൂഹത്തിനു നന്മയും സമാധാനവും  ഐക്യവും  സാഹോദര്യവും  പ്രദാനം  ചെയ്യാൻ  ഈ റംസാനിൽ  അല്ലാഹുവിന്റെ  അനുഗ്രഹവർഷമുണ്ടാകട്ടെ. 

ആമീൻ. . 

Comments

Popular posts from this blog

ചുറ്റിക

ഇന്നും

https://youtube.com/shorts/76FFavWYfmo?feature=share

ഓണത്തുമ്പിക്കാഘോഷം

അത്തം പൂക്കളമിട്ടു തുടങ്ങീ, അത്തച്ചമയത്തിരുനാളിൽ. ചിത്തിര പൂത്തിരി  ചിതറിക്കുമ്പോൾ ചിത്തം നിറയെ പൊന്നോണം. ചോതിപ്പെണ്ണിൻ കവിളിലുമുണ്ടേ ചോന്നു തുടുത്തൊരു നാണപ്പൂ. വിശാഖം വയറും തടവി വിളിച്ചൂ, വയറുനിറഞ്ഞുകവിഞ്ഞമ്മേ. അനിഴം പഴവുമുരിഞ്ഞു കൊടുത്തൂ, അനിയാ പയ്യെത്തിന്നോളൂ. കേട്ടയ്ക്കക്കരെ കേട്ടൂ ഘോഷം കുട്ടികൾ കൂടും കളിമേളം. മൂലത്തിൻ നാളൂഞ്ഞാലാടും, മൂടും കുത്തിത്താഴേക്കും. പൂരാടത്തിനു കോടിയുടുക്കാം, പൂമയിലാഭവിടർത്തീടാം. ഉത്രാടക്കഥ വെപ്രാളത്തി - ന്നുത്സവലഹരി വിളമ്പുന്നൂ. ഓണത്തിൻ പൊൻപുലരി പിറന്നാ- ലോണത്തുമ്പിക്കാഘോഷം. രജി ചന്ദ്രശേഖർ 28-08-2023 https://pratilipi.page.link/9n13Kq1eS3kjH1n2A