Skip to main content

കരുണയുടെ ദിനങ്ങൾ :: ഷാമില ഷൂജ


ബിസ്മില്ലാഹി റഹുമാനി റഹീം.
വിശുദ്ധിയുടെ  പനിനീർ ഇതളുകൾ ഒന്നൊന്നായി  കൊഴിയുകയാണ്. കഴിഞ്ഞു  പോയ  ദിനങ്ങൾ  ഒരു വിശ്വാസി  എങ്ങനെ  ഉപയോഗിച്ച് എന്നത് ഓരോരുത്തരും വിലയിരുത്തണം. 

പ്രഭാതം  മുതൽ  പ്രദോഷം വരെ  അന്നപാനീയങ്ങളുപേക്ഷിചിട്ടുണ്ടാകാം. നമസ്ക്കാരവും  ഖുർആൻ പാരായണവുമെല്ലാം മതം അനുശാസിച്ച രീതിയിൽ നിർവ്വഹിച്ചിരിക്കാം. എന്നാൽ പലരും വിസ്മരിച്ചു പോകുന്ന ഒരു വസ്തുതയുണ്ട്. നമ്മളോരോരുത്തരും  ഒരു വ്യക്തി മാത്രമല്ല, സമൂഹത്തിനു നേരെ  കടമകൾ  ചെയ്യാൻ  ബാദ്ധ്യസ്ഥരായവരുമാണ്.  അയൽക്കാരൻ  പട്ടിണി കിടന്നു നോമ്പ് നോറ്റപ്പോഴാണു  നാം വിഭവസമൃദ്ധമായ  രീതിയിൽ  നോമ്പ്  തുറന്നതെങ്കിൽ  ആ നോമ്പിന് ഫലപ്രാപ്തിയില്ല.  
വിശുദ്ധ റംസാൻ  കാരുണ്യത്തിന്റെയും  സഹനത്തിന്റെയും  സാഹോദര്യത്തിന്റെയും  പങ്കു വയ്ക്കലിന്റെയും നാളുകളാണ്. കഴിവില്ലാത്തവരെ  നോമ്പ്   തുറപ്പിക്കുന്നതിലൂടെ തങ്ങളുടെ  നോമ്പിന്റെ പ്രതിഫലം ഇരട്ടിക്കുകയാണ്.
സാമ്പത്തികമായി ഉന്നതിയിൽ നിൽക്കുന്നവരെ വിളിച്ചല്ല ഇഫ്താർ  നടത്തേണ്ടത്. ഒരു നേരത്തെ  ആഹാരത്തിനു വകയില്ലാതെ വിശന്നു  പോരിയുന്നവന്  നേരെയാണ്  ഇഫ്താർ നീട്ടേണ്ടത്. 
പുതു വസ്ത്രങ്ങളും  മറ്റും വാങ്ങുമ്പോൾ  അതു വാങ്ങാൻ  കഴിവില്ലാത്തവർക്ക്  ഓരോരുത്തരുടെയും കഴിവനുസരിച്ച്  നല്കാൻ ശ്രമിക്കണം. 
പ്രപഞ്ചനാഥന്റെ  സൃഷ്ടികൾക്കെല്ലാം  ഒരേ നിയമമാണ് പ്രാബല്യത്തിലുള്ളത്.  അല്ലാഹുവിന്റെ മുമ്പിൽ എല്ലാവരും സമന്മാരാണ്.  ഈ റംസാൻ മാസത്തിൽ  അതോർമ്മിക്കേണ്ടത്  സാമൂഹ്യജീവിയെന്ന  നിലയിൽ ഓരോ പൌരന്റെയും കർത്തവ്യമാണ്.     

അവശരും ദരിദ്രരും ആലംബഹീനരുമായ  ജനവിഭാഗങ്ങൾക്ക് നേരെയാവണം  കാരുണ്യത്തിന്റെ കരങ്ങൾ  നീളേണ്ടത്. 
അവനവനു  കഴിയുന്ന രീതിയിൽ  പ്രയത്നിച്ചാൽ മതി അളവറ്റ  പ്രതിഫലം അള്ളാഹു അവനു  നല്കുന്നതാണ്.  നാം ആഡംബരത്തിന്  വേണ്ടി  ചെലവഴിക്കുന്നവ  മറ്റൊരുവന്റെ  ആവശ്യത്തിനു വേണ്ടി ചെലവഴിക്കുമ്പോഴാണ്   അതിനു മികവുണ്ടാകുന്നത്.  

മാനവ സമൂഹത്തിനു നന്മയും സമാധാനവും  ഐക്യവും  സാഹോദര്യവും  പ്രദാനം  ചെയ്യാൻ  ഈ റംസാനിൽ  അല്ലാഹുവിന്റെ  അനുഗ്രഹവർഷമുണ്ടാകട്ടെ. 

ആമീൻ. . 

Comments

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Aiswarya S Dev :: ഞെട്ടലകലാതെ

മർത്യജന്മമൊന്ന് വീക്ഷിച്ചറിയണ- മെന്നാശിച്ചീശൻ ഭൂവിലെത്തി.! കോവിലിൽ ആയിരങ്ങൾ തൻ അനുഗ്രഹത്തിനായി കാത്തിരിപ്പു- ണ്ടെന്നറിഞ്ഞാനന്ദിച്ചു.. തിരിഞ്ഞു നോക്കവേ.. കോവിലിനങ്കണത്തിലിന്നൊന്നു- മറിയാതൊരു പിഞ്ചുബാല്യം കൈകൾ നീട്ടിടുന്നു.. യാചിച്ചുകൊണ്ട്.. നിലത്തുവീഴുന്ന ചില്ലറത്തുട്ടുകളിലൊക്കെയും രണ്ടും, മൂന്നും..! പടികയറിയകത്തുകയറുന്നവ- രൊക്കെയും ശിലയാൽ തീർത്ത- യെൻ മുന്‍പിലർപ്പിക്കുന്നു ആയിരങ്ങൾ..!! ഞെട്ടിത്തിരിഞ്ഞീശൻ നടന്നകലവേ കണ്ടു, പിന്നെയും പിന്നെയും  ഞെട്ടിക്കുന്ന നോവുകൾ..! പെണ്‍കിടാങ്ങള്‍ തൻ കൂരയ്ക്ക- കത്തു നിന്ന്‌ കേൾക്കുന്നു  നിശബ്ദ തേങ്ങലുകൾ.. വാതിലില്ലാതെ ചുമരില്ലാതെ തുണികളാൽ മറയ്ക്കപ്പെട്ട കൂരയ്ക്കുള്ളിൽ നാഴികകൾ ഭയത്തോടെണ്ണുന്ന  അനവധിപേരെ കണ്ടീശൻ കണ്ണടച്ചു... അകലെയുള്ള കോവിലിൽ  നാഴികക്ക് നാൽപ്പതുവട്ടമവർ ഉറപ്പു വരുത്തുന്നു..  'സുരക്ഷിതമല്ലയോന്ന്' ഒരമ്മതൻ പേറ്റുനോവ്  കേട്ടീശൻ അവൾക്കരികിലെത്തി.. ഒരു കുഞ്ഞു പെണ്കിടാവ്  അവൾക്കരികിൽ  മിഴി തുറന്ന് കിടപ്പതുണ്ട്... പുറത്തേക്കെത്തി നോക്കിയപ്പോ- ളതാ പെണ്‍കുഞ്ഞെന്നറിഞ്ഞച്ഛൻ വിലപിച്ചു മൊഴിയുന്നു.. "ഈ സ്വത്തെല്ലാം ...

നെടുവിളിയൻപക്ഷി :: വിനയൻ

അഗസ്ത്യന്റെ മടിത്തട്ടിൽ പകൽപ്പൂരക്കണിപ്പന്തൽ. അലങ്കാരച്ചെരുവിൽ ചെ- മ്പനീർപ്പൂവിൻ ചമത്കാരം. "പുലർകാലേ പുറപ്പെട്ടാൽ മലതാണ്ടിത്തിരിച്ചെത്താം. വരികെന്റെയനുജാ,യീ മലങ്കാടിന്നകം പുക്കാം." മലന്തേനും പനന്നൊങ്കും കഴിയ്ക്കാനാ മലമേട്ടിൽ ഇരുവരും കരംകോർത്തു ചുണയോടെ പുറപ്പെട്ടു. മുളമുള്ളുമെരികല്ലും ചവിട്ടൊപ്പം നടക്കുന്നു. കനൽ കോരിക്കുടിച്ചഗ്നി- പ്പദം ചന്തംവിതയ്ക്കുന്നു. മുകിൽതാഴെ,ക്കുളിർ വാനം മിഴിക്കോണിൽ തുടിക്കുന്നു. ചരൽപ്പൂക്കൾ കടുംവർണ്ണം വിരിച്ചെങ്ങും ചിരിക്കുന്നു. ചിതൽപ്പറ്റം ദ്രുതംകാട്ടി ശവക്കോലം തുരക്കുന്നു. മുടിക്കെട്ടിൽ ജഡച്ചുറ്റിൽ ശിവശൈലം കനക്കുന്നു. ഇരുത്തംവന്നലയ്ക്കുന്ന കൊലച്ചീവീടൊളിക്കുന്നു. കരിക്കാലൻ കൊലകൊമ്പൻ കരിച്ചൂരു ചുരത്തുന്നു. കുളയട്ടനിലം പറ്റി രുചികൊണ്ടു പുളയ്ക്കുന്നു. കൊതിനാവായ് നനവാർന്നു ചുടുചോര കുടിക്കുന്നു. 'ആദിച്ചൻ' മലദൈവം ചോക്കുന്നു, തുടുക്കുന്നു. കാട്ടാറിൻ ചിലമ്പൊച്ച മദം പൊട്ടിപ്പരക്കുന്നു. മലങ്കോഴിപ്പറ്റമെന്തോ തിരക്കിട്ടു തെരയുന്നു. മലയണ്ണാർക്കണ്ണനംബര കനിയായിക്കുലയ്ക്കുന്നു. ചൊക്കനർക്കപ്പഴം തിന്നാൻ മരംച...