Skip to main content

നോമ്പിന്റെ ശ്രേഷ്ഠത :: ഷാമില ഷൂജ


ബിസ്മില്ലാഹി റഹുമാനിറഹീം 
എത്ര തന്നെ പുകഴ്ത്തിയാലും മതിയാകാത്തവണ്ണം ശ്രേഷ്ഠമായ മാസമാണ് റംസാൻ. റംസാൻ മാസം ആഗതമായപ്പോൾ നബി(.) അരുളിച്ചെയ്തു.
"ജനങ്ങളെ, വളരെയധികം അനുഗൃഹീതമായ റംസാൻ മാസം ആഗതമായിരിക്കുന്നു. ഈ മാസത്തിൽ അള്ളാഹു തന്റെ സവിശേഷമായ അനുഗ്രഹത്തോടെയും ഔദാര്യത്തോടെയും നിങ്ങളുടെ നേരെ തിരിയും. അവൻ തന്റെ പ്രത്യേകമായ അനുഗ്രഹങ്ങൾ വർഷിക്കും. നിങ്ങളുടെ പാപങ്ങൾ പൊറുത്തു തരും. നിങ്ങളുടെ പ്രാർത്ഥനകൾ സ്വീകരിക്കും. നിങ്ങൾ നന്മയുടെയും അനുസരണത്തിന്റെയും കാര്യത്തിൽ താല്പര്യമെടുക്കുന്നതു കണ്ടു സന്തോഷപൂർവ്വം മലക്കുകൾക്കതു കാണിച്ചു കൊടുക്കും. അതുകൊണ്ട് ഈ ദിവസങ്ങളിൽ നിങ്ങൾ നന്മകൾ മാത്രം ചെയ്തു കാണിക്കുക. കാരുണ്യത്തിന്റേതായ ഈ മാസത്തിൽ അല്ലാഹുവിന്റെ കാരുണ്യം തടയപ്പെടുന്ന മനുഷ്യൻ അങ്ങേയറ്റം നിർഭാഗ്യവാനാകുന്നു"
വിശുദ്ധ ഖുർആൻ അവതീർണമായ ഈ മാസത്തിൽ റബ്ബിന്റെ മുമ്പിൽ സകല ചരാചരങ്ങളും തല കുമ്പിടുകയാണ്. പരിശുദ്ധ റംസാനെ എതിരേൽക്കുവാൻ സ്വർഗ്ഗത്തിൽ വർഷാരംഭം മുതൽ അവസാനം വരെ സുഗന്ധവസ്തുക്കൾ പുകയ്ക്കപ്പെടുകയും സ്വർഗ്ഗം അലങ്കരിക്കപ്പെടുകയും ചെയ്യുന്നതാണ്.
റംസാനിലെ ആദ്യത്തെ രാത്രിയിൽ തന്നെ അവിടെ ഒരു കാറ്റ് വീശും. വളരെ പ്രത്യേകതകളുള്ള ആ കാറ്റിൽ സ്വർഗ്ഗത്തിലെ വൃക്ഷങ്ങളുടെ ഇലകളും മറ്റും ഉരസി കർണ്ണാനന്ദകരമായ ഒരു ഗാനം ശ്രവിക്കാവുന്നതാണ്. ആ രാത്രി സ്വർഗ്ഗ വാതിലുകളെല്ലാം മലർക്കെ തുറക്കപ്പെടും.. എല്ലാ രാത്രികളിലും മനുഷ്യരുടെ ചേഷ്ടകൾ വീക്ഷിക്കാൻ മലക്കുകൾ ഭൂമിയിലേയ്ക്കിറങ്ങും. നന്മ ചെയ്യുന്നവർക്കും തെറ്റുകുറ്റങ്ങളിൽ നീന്നു പശ്ചാത്തപിച്ചു മടങ്ങുന്നവർക്കും (തൗബ) സ്വർഗ്ഗം നിർബന്ധമാക്കപ്പെടും.
പുണ്യങ്ങളുടെ കൊയ്ത്തു കാലമായ റംസാനിൽ തെറ്റുകുറ്റങ്ങളുടെ കള പറിച്ചെറിഞ്ഞു നന്മയുടെയും ശുദ്ധിയുടെയും വിളകൾ കൊയ്തെടുക്കാൻ എല്ലാവർക്കും സ്രഷ്ടാവായ അള്ളാഹുവിന്റെ കടാക്ഷമുണ്ടാവട്ടെ.
ഓരോ മുസ്ലിമിന്റെയും ആത്യന്തികമായ ലക്ഷ്യം പരലോകവിജയം തന്നെയാണ്. ഇഹലോക ജീവിതത്തിലെ ചിട്ടകളും പെരുമാറ്റങ്ങളുമാണ് അതിനു വഴിയൊരുക്കുന്നത്, എന്ന് ഖുർആൻ വെളിപ്പെടുത്തുന്നു.
ആയിരം മാസങ്ങളേക്കൾ പുണ്യമുള്ള റംസാനിൽ അതിലുമെത്രയോ പുണ്യമുള്ള ലൈലത്തുൽ ഖദിർ എന്ന മഹനീയ രാവുണ്ട്. അതിന്റെ നന്മ നഷ്ടപ്പെടുത്തുന്നവർക്ക് ജീവിതത്തിൽ സകല അനുഗ്രഹങ്ങളും നഷ്ടമാകുന്നു.
പരസ്പരസ്നേഹവും സാമുദായിക ഐക്യവും മതമൈത്രിയും കാത്തു സൂക്ഷിക്കുവാൻ ഈ റംസാൻ ഏവർക്കും സഹായകമാവട്ടെ എന്ന് അല്ലാഹുവിന്റെ നാമത്തിൽ ആശംസിക്കുന്നു..
ആമീൻ.

Comments

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Aswathy P S :: ഒളിവറും വിജയനും പിന്നെ സുശീലയും

ഒളിവറും വിജയനും പിന്നെ സുശീലയും  1983 എന്ന നിവിൻപോളി  ചിത്രം എനിക്ക് വെറും ഒരു സിനിമയല്ല. സിനിമയിൽ വിഷയം ക്രിക്കറ്റ്‌ ആണെങ്കിൽ ഇവിടെ താരം, നായകൻ രമേശന്‍റെ പത്നി സുശീലയാണ്. ഇപ്പൊ ചിലർക്ക് പിടികിട്ടിയേക്കാം, അനിയന്‍റെ പേര് ഇച്ചിരി "ഫാഷൻ" പേരാ..... സുമേഷ്!!! എന്ന പുള്ളിക്കാരിയുടെ ഒറ്റ ഡയലോഗിൽ ഉയർന്നത്  ഇതേ പേരുകാരനുമായുള്ള എന്‍റെ വിവാഹ ദിവസത്തെ ട്രോളൻ ഫ്ലക്സ്കളായിരുന്നു.. വിത്ത്‌ ഇല്ലുസ്ട്രേഷൻസ്.. എന്നാൽ മാറ്റാരുമറിയാത്ത ഒന്നുകൂടിയുണ്ട്. രമേശന്‍റെ വിവാഹം കഴിഞ്ഞ് ആദ്യരാത്രിയിൽ ക്രിക്കറ്റ് പ്രേമിയായ രമേശൻ മുറിയിൽ ഒട്ടിച്ചിരിക്കുന്ന ടെണ്ടുൽകരുടെ പടം കണ്ടിട്ട് ഹിന്ദിസിനിമ നടന്മാരെ അറിയില്ല എന്നു പറയുന്ന പുതുപെണ്ണ് നമ്മളെ ഒത്തിരി ചിരിപ്പിച്ചതാണ്, എന്നെ ഒഴികെ. കാരണം  ഫുട്ബോൾ പ്രേമിയും പ്ലയേറും കോച്ചും ഒക്കെയായ എന്‍റെ ഭർത്താവിന്‍റെ ബെഡ്‌റൂം ചുമരിലെ കാല്പന്ത് താരങ്ങളുടെ അഭാവം ഒന്നുകൊണ്ടു മാത്രമായിരുന്നു, സുശീല പറഞ്ഞ പോലെ ഒന്ന് നമ്മുടെ പ്രഥമരാത്രിയിൽ പ്രതിധ്വനിക്കാതിരുന്നത്. പക്ഷെ സുശീലയുടേത് പോലെ ഏറെക്കുറെ സമാനമായ മറ്റൊരു ഡയലോഗ് എന്‍റെ കണ്ഠനാളത്തിൽ...

Arunkumar Vamadevan :: അച്ഛൻ

അരുണ്‍ വാമദേവന്‍ പത്ത് മാസം വയറ്റിൽ ചുമന്നില്ല പേറ്റ്നോവിൻ കഠിനതയേറ്റില്ല അമ്മ ഗർഭം ധരിച്ച ദിനം മുതൽ നെഞ്ചിനുള്ളിൽ ചുമന്നു കിടാവിനെ കുഞ്ഞുദേഹം പിറന്നിടാനായിട്ടു വെമ്പൽ കൊള്ളുന്നനേരം വിവശനായ്‌ ആശുപത്രി വരാന്തയിൽ പ്രാർഥിച്ചു രണ്ടുപേരും സുഖമായിരിക്കുവാൻ അച്ഛനെന്നും തണൽ വിരിച്ചങ്ങനെ വീട് മൂടിയൊരാൽമരം പോലവേ വേനലേൽക്കാതെ പേമാരിയും തഥാ കാത്തു സൂക്ഷിച്ചു നിന്നു കരുത്തനായ്‌ ഉള്ളു നീറുന്ന പ്രാരാബ്ധ ചിന്തയിൽ പുഞ്ചിരി തൂകും അച്ഛനൊരത്ഭുതം --- Arunkumar Vamadevan