Skip to main content

നോമ്പിന്റെ ശ്രേഷ്ഠത :: ഷാമില ഷൂജ


ബിസ്മില്ലാഹി റഹുമാനിറഹീം 
എത്ര തന്നെ പുകഴ്ത്തിയാലും മതിയാകാത്തവണ്ണം ശ്രേഷ്ഠമായ മാസമാണ് റംസാൻ. റംസാൻ മാസം ആഗതമായപ്പോൾ നബി(.) അരുളിച്ചെയ്തു.
"ജനങ്ങളെ, വളരെയധികം അനുഗൃഹീതമായ റംസാൻ മാസം ആഗതമായിരിക്കുന്നു. ഈ മാസത്തിൽ അള്ളാഹു തന്റെ സവിശേഷമായ അനുഗ്രഹത്തോടെയും ഔദാര്യത്തോടെയും നിങ്ങളുടെ നേരെ തിരിയും. അവൻ തന്റെ പ്രത്യേകമായ അനുഗ്രഹങ്ങൾ വർഷിക്കും. നിങ്ങളുടെ പാപങ്ങൾ പൊറുത്തു തരും. നിങ്ങളുടെ പ്രാർത്ഥനകൾ സ്വീകരിക്കും. നിങ്ങൾ നന്മയുടെയും അനുസരണത്തിന്റെയും കാര്യത്തിൽ താല്പര്യമെടുക്കുന്നതു കണ്ടു സന്തോഷപൂർവ്വം മലക്കുകൾക്കതു കാണിച്ചു കൊടുക്കും. അതുകൊണ്ട് ഈ ദിവസങ്ങളിൽ നിങ്ങൾ നന്മകൾ മാത്രം ചെയ്തു കാണിക്കുക. കാരുണ്യത്തിന്റേതായ ഈ മാസത്തിൽ അല്ലാഹുവിന്റെ കാരുണ്യം തടയപ്പെടുന്ന മനുഷ്യൻ അങ്ങേയറ്റം നിർഭാഗ്യവാനാകുന്നു"
വിശുദ്ധ ഖുർആൻ അവതീർണമായ ഈ മാസത്തിൽ റബ്ബിന്റെ മുമ്പിൽ സകല ചരാചരങ്ങളും തല കുമ്പിടുകയാണ്. പരിശുദ്ധ റംസാനെ എതിരേൽക്കുവാൻ സ്വർഗ്ഗത്തിൽ വർഷാരംഭം മുതൽ അവസാനം വരെ സുഗന്ധവസ്തുക്കൾ പുകയ്ക്കപ്പെടുകയും സ്വർഗ്ഗം അലങ്കരിക്കപ്പെടുകയും ചെയ്യുന്നതാണ്.
റംസാനിലെ ആദ്യത്തെ രാത്രിയിൽ തന്നെ അവിടെ ഒരു കാറ്റ് വീശും. വളരെ പ്രത്യേകതകളുള്ള ആ കാറ്റിൽ സ്വർഗ്ഗത്തിലെ വൃക്ഷങ്ങളുടെ ഇലകളും മറ്റും ഉരസി കർണ്ണാനന്ദകരമായ ഒരു ഗാനം ശ്രവിക്കാവുന്നതാണ്. ആ രാത്രി സ്വർഗ്ഗ വാതിലുകളെല്ലാം മലർക്കെ തുറക്കപ്പെടും.. എല്ലാ രാത്രികളിലും മനുഷ്യരുടെ ചേഷ്ടകൾ വീക്ഷിക്കാൻ മലക്കുകൾ ഭൂമിയിലേയ്ക്കിറങ്ങും. നന്മ ചെയ്യുന്നവർക്കും തെറ്റുകുറ്റങ്ങളിൽ നീന്നു പശ്ചാത്തപിച്ചു മടങ്ങുന്നവർക്കും (തൗബ) സ്വർഗ്ഗം നിർബന്ധമാക്കപ്പെടും.
പുണ്യങ്ങളുടെ കൊയ്ത്തു കാലമായ റംസാനിൽ തെറ്റുകുറ്റങ്ങളുടെ കള പറിച്ചെറിഞ്ഞു നന്മയുടെയും ശുദ്ധിയുടെയും വിളകൾ കൊയ്തെടുക്കാൻ എല്ലാവർക്കും സ്രഷ്ടാവായ അള്ളാഹുവിന്റെ കടാക്ഷമുണ്ടാവട്ടെ.
ഓരോ മുസ്ലിമിന്റെയും ആത്യന്തികമായ ലക്ഷ്യം പരലോകവിജയം തന്നെയാണ്. ഇഹലോക ജീവിതത്തിലെ ചിട്ടകളും പെരുമാറ്റങ്ങളുമാണ് അതിനു വഴിയൊരുക്കുന്നത്, എന്ന് ഖുർആൻ വെളിപ്പെടുത്തുന്നു.
ആയിരം മാസങ്ങളേക്കൾ പുണ്യമുള്ള റംസാനിൽ അതിലുമെത്രയോ പുണ്യമുള്ള ലൈലത്തുൽ ഖദിർ എന്ന മഹനീയ രാവുണ്ട്. അതിന്റെ നന്മ നഷ്ടപ്പെടുത്തുന്നവർക്ക് ജീവിതത്തിൽ സകല അനുഗ്രഹങ്ങളും നഷ്ടമാകുന്നു.
പരസ്പരസ്നേഹവും സാമുദായിക ഐക്യവും മതമൈത്രിയും കാത്തു സൂക്ഷിക്കുവാൻ ഈ റംസാൻ ഏവർക്കും സഹായകമാവട്ടെ എന്ന് അല്ലാഹുവിന്റെ നാമത്തിൽ ആശംസിക്കുന്നു..
ആമീൻ.

Comments

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Aiswarya S Dev :: ഞെട്ടലകലാതെ

മർത്യജന്മമൊന്ന് വീക്ഷിച്ചറിയണ- മെന്നാശിച്ചീശൻ ഭൂവിലെത്തി.! കോവിലിൽ ആയിരങ്ങൾ തൻ അനുഗ്രഹത്തിനായി കാത്തിരിപ്പു- ണ്ടെന്നറിഞ്ഞാനന്ദിച്ചു.. തിരിഞ്ഞു നോക്കവേ.. കോവിലിനങ്കണത്തിലിന്നൊന്നു- മറിയാതൊരു പിഞ്ചുബാല്യം കൈകൾ നീട്ടിടുന്നു.. യാചിച്ചുകൊണ്ട്.. നിലത്തുവീഴുന്ന ചില്ലറത്തുട്ടുകളിലൊക്കെയും രണ്ടും, മൂന്നും..! പടികയറിയകത്തുകയറുന്നവ- രൊക്കെയും ശിലയാൽ തീർത്ത- യെൻ മുന്‍പിലർപ്പിക്കുന്നു ആയിരങ്ങൾ..!! ഞെട്ടിത്തിരിഞ്ഞീശൻ നടന്നകലവേ കണ്ടു, പിന്നെയും പിന്നെയും  ഞെട്ടിക്കുന്ന നോവുകൾ..! പെണ്‍കിടാങ്ങള്‍ തൻ കൂരയ്ക്ക- കത്തു നിന്ന്‌ കേൾക്കുന്നു  നിശബ്ദ തേങ്ങലുകൾ.. വാതിലില്ലാതെ ചുമരില്ലാതെ തുണികളാൽ മറയ്ക്കപ്പെട്ട കൂരയ്ക്കുള്ളിൽ നാഴികകൾ ഭയത്തോടെണ്ണുന്ന  അനവധിപേരെ കണ്ടീശൻ കണ്ണടച്ചു... അകലെയുള്ള കോവിലിൽ  നാഴികക്ക് നാൽപ്പതുവട്ടമവർ ഉറപ്പു വരുത്തുന്നു..  'സുരക്ഷിതമല്ലയോന്ന്' ഒരമ്മതൻ പേറ്റുനോവ്  കേട്ടീശൻ അവൾക്കരികിലെത്തി.. ഒരു കുഞ്ഞു പെണ്കിടാവ്  അവൾക്കരികിൽ  മിഴി തുറന്ന് കിടപ്പതുണ്ട്... പുറത്തേക്കെത്തി നോക്കിയപ്പോ- ളതാ പെണ്‍കുഞ്ഞെന്നറിഞ്ഞച്ഛൻ വിലപിച്ചു മൊഴിയുന്നു.. "ഈ സ്വത്തെല്ലാം ...

നെടുവിളിയൻപക്ഷി :: വിനയൻ

അഗസ്ത്യന്റെ മടിത്തട്ടിൽ പകൽപ്പൂരക്കണിപ്പന്തൽ. അലങ്കാരച്ചെരുവിൽ ചെ- മ്പനീർപ്പൂവിൻ ചമത്കാരം. "പുലർകാലേ പുറപ്പെട്ടാൽ മലതാണ്ടിത്തിരിച്ചെത്താം. വരികെന്റെയനുജാ,യീ മലങ്കാടിന്നകം പുക്കാം." മലന്തേനും പനന്നൊങ്കും കഴിയ്ക്കാനാ മലമേട്ടിൽ ഇരുവരും കരംകോർത്തു ചുണയോടെ പുറപ്പെട്ടു. മുളമുള്ളുമെരികല്ലും ചവിട്ടൊപ്പം നടക്കുന്നു. കനൽ കോരിക്കുടിച്ചഗ്നി- പ്പദം ചന്തംവിതയ്ക്കുന്നു. മുകിൽതാഴെ,ക്കുളിർ വാനം മിഴിക്കോണിൽ തുടിക്കുന്നു. ചരൽപ്പൂക്കൾ കടുംവർണ്ണം വിരിച്ചെങ്ങും ചിരിക്കുന്നു. ചിതൽപ്പറ്റം ദ്രുതംകാട്ടി ശവക്കോലം തുരക്കുന്നു. മുടിക്കെട്ടിൽ ജഡച്ചുറ്റിൽ ശിവശൈലം കനക്കുന്നു. ഇരുത്തംവന്നലയ്ക്കുന്ന കൊലച്ചീവീടൊളിക്കുന്നു. കരിക്കാലൻ കൊലകൊമ്പൻ കരിച്ചൂരു ചുരത്തുന്നു. കുളയട്ടനിലം പറ്റി രുചികൊണ്ടു പുളയ്ക്കുന്നു. കൊതിനാവായ് നനവാർന്നു ചുടുചോര കുടിക്കുന്നു. 'ആദിച്ചൻ' മലദൈവം ചോക്കുന്നു, തുടുക്കുന്നു. കാട്ടാറിൻ ചിലമ്പൊച്ച മദം പൊട്ടിപ്പരക്കുന്നു. മലങ്കോഴിപ്പറ്റമെന്തോ തിരക്കിട്ടു തെരയുന്നു. മലയണ്ണാർക്കണ്ണനംബര കനിയായിക്കുലയ്ക്കുന്നു. ചൊക്കനർക്കപ്പഴം തിന്നാൻ മരംച...