Skip to main content

അക്ഷരമുത്തം

സെലീന

കൂട്ടരെ, വാദ്ധ്യാരു വേഷങ്ങൾ കെട്ടുന്ന കൂട്ടരെ,
വിദ്യയതേറ്റങ്ങു വാങ്ങുന്ന മക്കളെ,
നിങ്ങളോർക്കുന്നുവോ
നമ്മിലൊരുവന്റെ നഷ്ട 'സൗഭാഗ്യത്തെ' !
പാഠം നിരത്തുവാൻ എന്തെളുപ്പം,
പാഠം പകരുവാനെന്തുപാട് !
എത്രയോ നൊമ്പരം കാറ്റിൽ പറന്നുവോ !
എത്രയോ തേങ്ങലും ഉള്ളിൽ നീറുന്നുവോ
എത്രയോ കണ്ണുനീർ കവിൾ തലോടുന്നുവോ !

പാഠം പഠിക്കുവാൻ,
പാഠം നിരത്തുവാൻ,
ശീലം പഠിക്കുവാൻ
ശീലക്കേടുകൾ മാറ്റുവാൻ
വിദ്യതൻ 'ചെപ്പടി വിദ്യകൾ' കാട്ടുവാൻ
നാം പ്രയോഗിക്കുമാ ചൂരൽ കഷായങ്ങൾ
ആവോളം കുട്ടികളേറ്റുവാങ്ങീടുമ്പോൾ
നമ്മളോർക്കുന്നുവോ,
ശുഷ്കമാം ചില പിഞ്ചു ബാല്യങ്ങളെ....!

പെറ്റുവീണപ്പൊഴെ 'അമ്മിഞ്ഞ' കിട്ടാതെ
അമ്മയെ കാണാൻ വിധിക്കാതെ വന്നവർ
അമ്മയുണ്ടായിട്ടും, അമ്മിഞ്ഞ കിട്ടാതെ
'ടിൻഫുഡ്' മാത്രം നുകരാൻ വിധിച്ചവർ
ശൈശവ, ബാല്യങ്ങൾ പിന്നിടുമ്പോഴേയ്ക്കും
അമ്മയെ സ്വപ്നത്തിൽ കാണാൻ വിധിച്ചവർ
അമ്മതൻ ശല്യമൊഴിച്ചങ്ങു വിട്ടിട്ടു
മറ്റൊരു കൂടു മെനഞ്ഞു ചേക്കേറുവോർ

ഒരു വേള പത്തിന്റെ ഭാഷാ ക്ലാസ്സിൽ
" മാതൃ സ്നേഹത്തിന്റെ ഈരടികൾ "
ഭാവം പകർന്നു ഞാൻ ചൊല്ലീടവേ
കണ്ടു ഞാനൊരു ശിഷ്യതൻ മിഴികളിൽ
നൊമ്പരത്തിൻ ബഹിർസ്ഫുരണം
അശ്രുബിന്ദുക്കളാലാമിഴി നിറയവേ......
കൈകളാലവൾ മുഖം പൊത്തീടവേ..........
തേങ്ങിയെൻ മനം അവൾതൻ പൊന്നമ്മയെയോർത്ത്
തുടർദിനങ്ങളിൽ ഞാൻ പകർന്നൊരാ സ്നേഹം
അവൾ നുകർന്നൊരാ സ്നേഹം
വർഷാന്ത്യ വേളയിൽ, വരകളായ് വരികളായ്
അക്ഷരവിതകളായെൻ ഡയറിയിൽ
മണിമുത്തമായെൻ കവിളലവൾ കോറിയപ്പോൾ......
മാതാവിൻ വായ്പോടെ, തിരികെയുമവൾക്കേകി
വിദ്യയിൽ ചാലിച്ചൊരാ സ്നേഹത്തിൻ മണിമുത്തം
അക്ഷര മുറ്റത്തിലെ ആ അക്ഷരമുത്തം.
(വിദ്യാലയാനുഭവങ്ങളിൽ നിന്ന്)



സെലീന

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Aswathy P S :: ഒളിവറും വിജയനും പിന്നെ സുശീലയും

ഒളിവറും വിജയനും പിന്നെ സുശീലയും  1983 എന്ന നിവിൻപോളി  ചിത്രം എനിക്ക് വെറും ഒരു സിനിമയല്ല. സിനിമയിൽ വിഷയം ക്രിക്കറ്റ്‌ ആണെങ്കിൽ ഇവിടെ താരം, നായകൻ രമേശന്‍റെ പത്നി സുശീലയാണ്. ഇപ്പൊ ചിലർക്ക് പിടികിട്ടിയേക്കാം, അനിയന്‍റെ പേര് ഇച്ചിരി "ഫാഷൻ" പേരാ..... സുമേഷ്!!! എന്ന പുള്ളിക്കാരിയുടെ ഒറ്റ ഡയലോഗിൽ ഉയർന്നത്  ഇതേ പേരുകാരനുമായുള്ള എന്‍റെ വിവാഹ ദിവസത്തെ ട്രോളൻ ഫ്ലക്സ്കളായിരുന്നു.. വിത്ത്‌ ഇല്ലുസ്ട്രേഷൻസ്.. എന്നാൽ മാറ്റാരുമറിയാത്ത ഒന്നുകൂടിയുണ്ട്. രമേശന്‍റെ വിവാഹം കഴിഞ്ഞ് ആദ്യരാത്രിയിൽ ക്രിക്കറ്റ് പ്രേമിയായ രമേശൻ മുറിയിൽ ഒട്ടിച്ചിരിക്കുന്ന ടെണ്ടുൽകരുടെ പടം കണ്ടിട്ട് ഹിന്ദിസിനിമ നടന്മാരെ അറിയില്ല എന്നു പറയുന്ന പുതുപെണ്ണ് നമ്മളെ ഒത്തിരി ചിരിപ്പിച്ചതാണ്, എന്നെ ഒഴികെ. കാരണം  ഫുട്ബോൾ പ്രേമിയും പ്ലയേറും കോച്ചും ഒക്കെയായ എന്‍റെ ഭർത്താവിന്‍റെ ബെഡ്‌റൂം ചുമരിലെ കാല്പന്ത് താരങ്ങളുടെ അഭാവം ഒന്നുകൊണ്ടു മാത്രമായിരുന്നു, സുശീല പറഞ്ഞ പോലെ ഒന്ന് നമ്മുടെ പ്രഥമരാത്രിയിൽ പ്രതിധ്വനിക്കാതിരുന്നത്. പക്ഷെ സുശീലയുടേത് പോലെ ഏറെക്കുറെ സമാനമായ മറ്റൊരു ഡയലോഗ് എന്‍റെ കണ്ഠനാളത്തിൽ...

Arunkumar Vamadevan :: അച്ഛൻ

അരുണ്‍ വാമദേവന്‍ പത്ത് മാസം വയറ്റിൽ ചുമന്നില്ല പേറ്റ്നോവിൻ കഠിനതയേറ്റില്ല അമ്മ ഗർഭം ധരിച്ച ദിനം മുതൽ നെഞ്ചിനുള്ളിൽ ചുമന്നു കിടാവിനെ കുഞ്ഞുദേഹം പിറന്നിടാനായിട്ടു വെമ്പൽ കൊള്ളുന്നനേരം വിവശനായ്‌ ആശുപത്രി വരാന്തയിൽ പ്രാർഥിച്ചു രണ്ടുപേരും സുഖമായിരിക്കുവാൻ അച്ഛനെന്നും തണൽ വിരിച്ചങ്ങനെ വീട് മൂടിയൊരാൽമരം പോലവേ വേനലേൽക്കാതെ പേമാരിയും തഥാ കാത്തു സൂക്ഷിച്ചു നിന്നു കരുത്തനായ്‌ ഉള്ളു നീറുന്ന പ്രാരാബ്ധ ചിന്തയിൽ പുഞ്ചിരി തൂകും അച്ഛനൊരത്ഭുതം --- Arunkumar Vamadevan