Skip to main content

പ്രിയദര്‍ശിനീ മാപ്പ്...... ! :: രജി ചന്രശേഖര്‍


ഇളം മഞ്ഞ്
ഡല്‍ഹിയെ ആലിംഗനം ചെയ്തപ്പോള്‍
അതൊരു ധൃതരാഷ്ട്രാലിംഗനമാകുമെന്ന്
സഫ്ദര്‍ജംഗ് റോഡില്‍
ഒന്നാം നമ്പര്‍ വസതിയുടെ
അങ്കണത്തില്‍ നിന്നിരുന്ന ചെടികളോ,
തെളിവാനത്തിടയ്ക്കിടെ എത്തിനോക്കിയ
വെണ്മേഘശകലങ്ങളോ,
അറിഞ്ഞിരിക്കില്ല.

അച്ഛന്റെ മാറിലെ
ചെമ്പനിനീര്‍പൂവായി വളര്‍ന്ന
പ്രിയദര്‍ശിനി,
ഭാരതാംബയുടെ മാറിലൊരു
രക്തപുഷ്പമായി വീണപ്പോള്‍...

ആദ്യം ഞെട്ടിയത് ആരായിരിക്കും .. ?

ഇന്ദ്രപ്രസ്ഥത്തിലെ
വീരഗാഥകളുരുവിടുന്ന മണല്‍ത്തരികളോ,
അവയുടെ പ്രാണന്‍ വലിച്ചെടുത്ത്
വളരുന്ന ലതകളോ,
ദൂരെ ഒരവ്യക്ത പശ്ചാത്തലമായ
ഹിമാലയസാനുക്കളോ....!

അന്ന്
എഴുപതുകോടി ജനങ്ങള്‍
വിതുമ്പിക്കരഞ്ഞപ്പോള്‍
ഉള്ളില്‍ അണകെട്ടി നിര്‍ത്തിയ രോഷം
കൂലംകുത്തിയൊഴുകിയ
പ്രതികാരാഗ്നിയുടെ തിരകള്‍ തകര്‍ത്തത്
ഭാരതത്തിന്റെ മൂല്യസത്തകളോ
പരേതാത്മാക്കളുടെ പാവനസ്വപ്നങ്ങളോ...!

സുരക്ഷിതത്ത്വത്തിന്റെ നിലാക്കുളിരില്‍
തലചായ്ച്ചുറങ്ങാന്‍ വെമ്പിയ മനസ്സുകള്‍
നിരാശയുടെ നീര്‍ക്കയങ്ങളില്‍
അടിപതറി വീണപ്പോള്‍,
അവിടെ പതിയിരുന്നത്
സെക്യൂരിറ്റി ഗാര്‍ഡുകളുടെ വെടിയുണ്ടകളായിരുന്നു..

അതിന്റെ പിന്നില്‍ ഫണം വിരിച്ചാടിയ
വൈദേശിക ശക്തിപ്രഭാവത്തിന്റെ
നിഴല്‍ക്കുത്തുകള്‍ കാണാതിരുന്ന അപരാധത്തിന്
ആരാണ് മാപ്പു പറയേണ്ടത്...?

അതിലലിഞ്ഞു തീരുമോ
തപ്താശ്രുധാരയുടെ
മരവിച്ച മഞ്ഞിന്‍ കട്ടകള്‍ ...!

ഗോതമ്പുവയലുകളിലെ
നിറകതിരുകള്‍ക്കിടയില്‍
വളര്‍ന്നു തുടങ്ങിയ കളകള്‍
പിഴുതെറിയാന്‍
ഞങ്ങള്‍ തുനിഞ്ഞില്ല..

ഒടുവില്‍ അവ വളര്‍ന്ന്
സര്‍വ്വവും നശിപ്പിച്ചപ്പോള്‍
കണ്ണുനീര്‍ തൂകുവാന്‍ മാത്രമേ
ഞങ്ങള്‍ക്കായുള്ളു.
ഞങ്ങള്‍
പാരമ്പര്യവും അയവിറക്കിക്കൊണ്ട്
ഇരിക്കുകയായിരുന്നല്ലോ....!

നിറഞ്ഞ രാജസദസ്സില്‍
രജസ്വലയുടെ
ഒറ്റ വസ്ത്രവും വലിച്ചഴിക്കപ്പെട്ടപ്പോള്‍
തലതാഴ്ത്തിയിരുന്ന പാരമ്പര്യം...

പാര്‍ത്ഥനേയും
പാര്‍ത്ഥസാരഥിയേയും കുറിച്ച്
ആണയിടാന്‍ മാത്രമുള്ള പാരമ്പര്യം...

തലകുനിക്കാന്‍ പറഞ്ഞാല്‍
നിലത്തു കിടന്നിഴയുന്ന പാരമ്പര്യം...

പ്രിയദര്‍ശിനീ...
നിരാശ്രയത്വത്തിന്റെ നീര്‍ച്ചുഴിയിലും
ഇളം മഞ്ഞ്
ഡല്‍ഹിയെ ആലിംഗനം ചെയ്തപ്പോള്‍
അതൊരു ധൃതരാഷ്ട്രാലിംഗനമാകുമെന്ന്
സഫ്ദര്‍ജംഗ് റോഡില്‍
ഒന്നാം നമ്പര്‍ വസതിയുടെ
അങ്കണത്തില്‍ നിന്നിരുന്ന ചെടികളോ,
തെളിവാനത്തിടയ്ക്കിടെ എത്തിനോക്കിയ
വെണ്മേഘശകലങ്ങളോ,
അറിഞ്ഞിരിക്കില്ല.

അച്ഛന്റെ മാറിലെ
ചെമ്പനിനീര്‍പൂവായി വളര്‍ന്ന
പ്രിയദര്‍ശിനി,
ഭാരതാംബയുടെ മാറിലൊരു
രക്തപുഷ്പമായി വീണപ്പോള്‍...

ആദ്യം ഞെട്ടിയത് ആരായിരിക്കും .. ?

ഇന്ദ്രപ്രസ്ഥത്തിലെ
വീരഗാഥകളുരുവിടുന്ന മണല്‍ത്തരികളോ,
അവയുടെ പ്രാണന്‍ വലിച്ചെടുത്ത്
വളരുന്ന ലതകളോ,
ദൂരെ ഒരവ്യക്ത പശ്ചാത്തലമായ
ഹിമാലയസാനുക്കളോ....!

അന്ന്
എഴുപതുകോടി ജനങ്ങള്‍
വിതുമ്പിക്കരഞ്ഞപ്പോള്‍
ഉള്ളില്‍ അണകെട്ടി നിര്‍ത്തിയ രോഷം
കൂലംകുത്തിയൊഴുകിയ
പ്രതികാരാഗ്നിയുടെ തിരകള്‍ തകര്‍ത്തത്
ഭാരതത്തിന്റെ മൂല്യസത്തകളോ
പരേതാത്മാക്കളുടെ പാവനസ്വപ്നങ്ങളോ...!

സുരക്ഷിതത്ത്വത്തിന്റെ നിലാക്കുളിരില്‍
തലചായ്ച്ചുറങ്ങാന്‍ വെമ്പിയ മനസ്സുകള്‍
നിരാശയുടെ നീര്‍ക്കയങ്ങളില്‍
അടിപതറി വീണപ്പോള്‍,
അവിടെ പതിയിരുന്നത്
സെക്യൂരിറ്റി ഗാര്‍ഡുകളുടെ വെടിയുണ്ടകളായിരുന്നു..

അതിന്റെ പിന്നില്‍ ഫണം വിരിച്ചാടിയ
വൈദേശിക ശക്തിപ്രഭാവത്തിന്റെ
നിഴല്‍ക്കുത്തുകള്‍ കാണാതിരുന്ന അപരാധത്തിന്
ആരാണ് മാപ്പു പറയേണ്ടത്...?

അതിലലിഞ്ഞു തീരുമോ
തപ്താശ്രുധാരയുടെ
മരവിച്ച മഞ്ഞിന്‍ കട്ടകള്‍ ...!

ഗോതമ്പുവയലുകളിലെ
നിറകതിരുകള്‍ക്കിടയില്‍
വളര്‍ന്നു തുടങ്ങിയ കളകള്‍
പിഴുതെറിയാന്‍
ഞങ്ങള്‍ തുനിഞ്ഞില്ല..

ഒടുവില്‍ അവ വളര്‍ന്ന്
സര്‍വ്വവും നശിപ്പിച്ചപ്പോള്‍
കണ്ണുനീര്‍ തൂകുവാന്‍ മാത്രമേ
ഞങ്ങള്‍ക്കായുള്ളു.
ഞങ്ങള്‍
പാരമ്പര്യവും അയവിറക്കിക്കൊണ്ട്
ഇരിക്കുകയായിരുന്നല്ലോ....!

നിറഞ്ഞ രാജസദസ്സില്‍
രജസ്വലയുടെ
ഒറ്റ വസ്ത്രവും വലിച്ചഴിക്കപ്പെട്ടപ്പോള്‍
തലതാഴ്ത്തിയിരുന്ന പാരമ്പര്യം...

പാര്‍ത്ഥനേയും
പാര്‍ത്ഥസാരഥിയേയും കുറിച്ച്
ആണയിടാന്‍ മാത്രമുള്ള പാരമ്പര്യം...

തലകുനിക്കാന്‍ പറഞ്ഞാല്‍
നിലത്തു കിടന്നിഴയുന്ന പാരമ്പര്യം...

പ്രിയദര്‍ശിനീ...
നിരാശ്രയത്വത്തിന്റെ നീര്‍ച്ചുഴിയിലും
വ്യഥകളുടെ കൊടുംകാറ്റിലും
തളരാതെ
കത്തിജ്ജ്വലിച്ചിരുന്ന
ആ കര്‍മ്മചൈതന്യത്തിനു മുന്നില്‍
ആയിരം പ്രണാമം....!

പ്രിയദര്‍ശിനീ മാപ്പ്...... !
വ്യഥകളുടെ കൊടുംകാറ്റിലും
തളരാതെ
കത്തിജ്ജ്വലിച്ചിരുന്ന
ആ കര്‍മ്മചൈതന്യത്തിനു മുന്നില്‍
ആയിരം പ്രണാമം....!

പ്രിയദര്‍ശിനീ മാപ്പ്...... ! 



(വീക്ഷണം, 1986 ഒക്ടോബര്‍ 31ല്‍ പ്രസിദ്ധീകരിച്ചത്. )




---000---

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Aswathy P S :: ഒളിവറും വിജയനും പിന്നെ സുശീലയും

ഒളിവറും വിജയനും പിന്നെ സുശീലയും  1983 എന്ന നിവിൻപോളി  ചിത്രം എനിക്ക് വെറും ഒരു സിനിമയല്ല. സിനിമയിൽ വിഷയം ക്രിക്കറ്റ്‌ ആണെങ്കിൽ ഇവിടെ താരം, നായകൻ രമേശന്‍റെ പത്നി സുശീലയാണ്. ഇപ്പൊ ചിലർക്ക് പിടികിട്ടിയേക്കാം, അനിയന്‍റെ പേര് ഇച്ചിരി "ഫാഷൻ" പേരാ..... സുമേഷ്!!! എന്ന പുള്ളിക്കാരിയുടെ ഒറ്റ ഡയലോഗിൽ ഉയർന്നത്  ഇതേ പേരുകാരനുമായുള്ള എന്‍റെ വിവാഹ ദിവസത്തെ ട്രോളൻ ഫ്ലക്സ്കളായിരുന്നു.. വിത്ത്‌ ഇല്ലുസ്ട്രേഷൻസ്.. എന്നാൽ മാറ്റാരുമറിയാത്ത ഒന്നുകൂടിയുണ്ട്. രമേശന്‍റെ വിവാഹം കഴിഞ്ഞ് ആദ്യരാത്രിയിൽ ക്രിക്കറ്റ് പ്രേമിയായ രമേശൻ മുറിയിൽ ഒട്ടിച്ചിരിക്കുന്ന ടെണ്ടുൽകരുടെ പടം കണ്ടിട്ട് ഹിന്ദിസിനിമ നടന്മാരെ അറിയില്ല എന്നു പറയുന്ന പുതുപെണ്ണ് നമ്മളെ ഒത്തിരി ചിരിപ്പിച്ചതാണ്, എന്നെ ഒഴികെ. കാരണം  ഫുട്ബോൾ പ്രേമിയും പ്ലയേറും കോച്ചും ഒക്കെയായ എന്‍റെ ഭർത്താവിന്‍റെ ബെഡ്‌റൂം ചുമരിലെ കാല്പന്ത് താരങ്ങളുടെ അഭാവം ഒന്നുകൊണ്ടു മാത്രമായിരുന്നു, സുശീല പറഞ്ഞ പോലെ ഒന്ന് നമ്മുടെ പ്രഥമരാത്രിയിൽ പ്രതിധ്വനിക്കാതിരുന്നത്. പക്ഷെ സുശീലയുടേത് പോലെ ഏറെക്കുറെ സമാനമായ മറ്റൊരു ഡയലോഗ് എന്‍റെ കണ്ഠനാളത്തിൽ...

Arunkumar Vamadevan :: അച്ഛൻ

അരുണ്‍ വാമദേവന്‍ പത്ത് മാസം വയറ്റിൽ ചുമന്നില്ല പേറ്റ്നോവിൻ കഠിനതയേറ്റില്ല അമ്മ ഗർഭം ധരിച്ച ദിനം മുതൽ നെഞ്ചിനുള്ളിൽ ചുമന്നു കിടാവിനെ കുഞ്ഞുദേഹം പിറന്നിടാനായിട്ടു വെമ്പൽ കൊള്ളുന്നനേരം വിവശനായ്‌ ആശുപത്രി വരാന്തയിൽ പ്രാർഥിച്ചു രണ്ടുപേരും സുഖമായിരിക്കുവാൻ അച്ഛനെന്നും തണൽ വിരിച്ചങ്ങനെ വീട് മൂടിയൊരാൽമരം പോലവേ വേനലേൽക്കാതെ പേമാരിയും തഥാ കാത്തു സൂക്ഷിച്ചു നിന്നു കരുത്തനായ്‌ ഉള്ളു നീറുന്ന പ്രാരാബ്ധ ചിന്തയിൽ പുഞ്ചിരി തൂകും അച്ഛനൊരത്ഭുതം --- Arunkumar Vamadevan