Skip to main content

പ്രിയദര്‍ശിനീ മാപ്പ്...... ! :: രജി ചന്രശേഖര്‍


ഇളം മഞ്ഞ്
ഡല്‍ഹിയെ ആലിംഗനം ചെയ്തപ്പോള്‍
അതൊരു ധൃതരാഷ്ട്രാലിംഗനമാകുമെന്ന്
സഫ്ദര്‍ജംഗ് റോഡില്‍
ഒന്നാം നമ്പര്‍ വസതിയുടെ
അങ്കണത്തില്‍ നിന്നിരുന്ന ചെടികളോ,
തെളിവാനത്തിടയ്ക്കിടെ എത്തിനോക്കിയ
വെണ്മേഘശകലങ്ങളോ,
അറിഞ്ഞിരിക്കില്ല.

അച്ഛന്റെ മാറിലെ
ചെമ്പനിനീര്‍പൂവായി വളര്‍ന്ന
പ്രിയദര്‍ശിനി,
ഭാരതാംബയുടെ മാറിലൊരു
രക്തപുഷ്പമായി വീണപ്പോള്‍...

ആദ്യം ഞെട്ടിയത് ആരായിരിക്കും .. ?

ഇന്ദ്രപ്രസ്ഥത്തിലെ
വീരഗാഥകളുരുവിടുന്ന മണല്‍ത്തരികളോ,
അവയുടെ പ്രാണന്‍ വലിച്ചെടുത്ത്
വളരുന്ന ലതകളോ,
ദൂരെ ഒരവ്യക്ത പശ്ചാത്തലമായ
ഹിമാലയസാനുക്കളോ....!

അന്ന്
എഴുപതുകോടി ജനങ്ങള്‍
വിതുമ്പിക്കരഞ്ഞപ്പോള്‍
ഉള്ളില്‍ അണകെട്ടി നിര്‍ത്തിയ രോഷം
കൂലംകുത്തിയൊഴുകിയ
പ്രതികാരാഗ്നിയുടെ തിരകള്‍ തകര്‍ത്തത്
ഭാരതത്തിന്റെ മൂല്യസത്തകളോ
പരേതാത്മാക്കളുടെ പാവനസ്വപ്നങ്ങളോ...!

സുരക്ഷിതത്ത്വത്തിന്റെ നിലാക്കുളിരില്‍
തലചായ്ച്ചുറങ്ങാന്‍ വെമ്പിയ മനസ്സുകള്‍
നിരാശയുടെ നീര്‍ക്കയങ്ങളില്‍
അടിപതറി വീണപ്പോള്‍,
അവിടെ പതിയിരുന്നത്
സെക്യൂരിറ്റി ഗാര്‍ഡുകളുടെ വെടിയുണ്ടകളായിരുന്നു..

അതിന്റെ പിന്നില്‍ ഫണം വിരിച്ചാടിയ
വൈദേശിക ശക്തിപ്രഭാവത്തിന്റെ
നിഴല്‍ക്കുത്തുകള്‍ കാണാതിരുന്ന അപരാധത്തിന്
ആരാണ് മാപ്പു പറയേണ്ടത്...?

അതിലലിഞ്ഞു തീരുമോ
തപ്താശ്രുധാരയുടെ
മരവിച്ച മഞ്ഞിന്‍ കട്ടകള്‍ ...!

ഗോതമ്പുവയലുകളിലെ
നിറകതിരുകള്‍ക്കിടയില്‍
വളര്‍ന്നു തുടങ്ങിയ കളകള്‍
പിഴുതെറിയാന്‍
ഞങ്ങള്‍ തുനിഞ്ഞില്ല..

ഒടുവില്‍ അവ വളര്‍ന്ന്
സര്‍വ്വവും നശിപ്പിച്ചപ്പോള്‍
കണ്ണുനീര്‍ തൂകുവാന്‍ മാത്രമേ
ഞങ്ങള്‍ക്കായുള്ളു.
ഞങ്ങള്‍
പാരമ്പര്യവും അയവിറക്കിക്കൊണ്ട്
ഇരിക്കുകയായിരുന്നല്ലോ....!

നിറഞ്ഞ രാജസദസ്സില്‍
രജസ്വലയുടെ
ഒറ്റ വസ്ത്രവും വലിച്ചഴിക്കപ്പെട്ടപ്പോള്‍
തലതാഴ്ത്തിയിരുന്ന പാരമ്പര്യം...

പാര്‍ത്ഥനേയും
പാര്‍ത്ഥസാരഥിയേയും കുറിച്ച്
ആണയിടാന്‍ മാത്രമുള്ള പാരമ്പര്യം...

തലകുനിക്കാന്‍ പറഞ്ഞാല്‍
നിലത്തു കിടന്നിഴയുന്ന പാരമ്പര്യം...

പ്രിയദര്‍ശിനീ...
നിരാശ്രയത്വത്തിന്റെ നീര്‍ച്ചുഴിയിലും
ഇളം മഞ്ഞ്
ഡല്‍ഹിയെ ആലിംഗനം ചെയ്തപ്പോള്‍
അതൊരു ധൃതരാഷ്ട്രാലിംഗനമാകുമെന്ന്
സഫ്ദര്‍ജംഗ് റോഡില്‍
ഒന്നാം നമ്പര്‍ വസതിയുടെ
അങ്കണത്തില്‍ നിന്നിരുന്ന ചെടികളോ,
തെളിവാനത്തിടയ്ക്കിടെ എത്തിനോക്കിയ
വെണ്മേഘശകലങ്ങളോ,
അറിഞ്ഞിരിക്കില്ല.

അച്ഛന്റെ മാറിലെ
ചെമ്പനിനീര്‍പൂവായി വളര്‍ന്ന
പ്രിയദര്‍ശിനി,
ഭാരതാംബയുടെ മാറിലൊരു
രക്തപുഷ്പമായി വീണപ്പോള്‍...

ആദ്യം ഞെട്ടിയത് ആരായിരിക്കും .. ?

ഇന്ദ്രപ്രസ്ഥത്തിലെ
വീരഗാഥകളുരുവിടുന്ന മണല്‍ത്തരികളോ,
അവയുടെ പ്രാണന്‍ വലിച്ചെടുത്ത്
വളരുന്ന ലതകളോ,
ദൂരെ ഒരവ്യക്ത പശ്ചാത്തലമായ
ഹിമാലയസാനുക്കളോ....!

അന്ന്
എഴുപതുകോടി ജനങ്ങള്‍
വിതുമ്പിക്കരഞ്ഞപ്പോള്‍
ഉള്ളില്‍ അണകെട്ടി നിര്‍ത്തിയ രോഷം
കൂലംകുത്തിയൊഴുകിയ
പ്രതികാരാഗ്നിയുടെ തിരകള്‍ തകര്‍ത്തത്
ഭാരതത്തിന്റെ മൂല്യസത്തകളോ
പരേതാത്മാക്കളുടെ പാവനസ്വപ്നങ്ങളോ...!

സുരക്ഷിതത്ത്വത്തിന്റെ നിലാക്കുളിരില്‍
തലചായ്ച്ചുറങ്ങാന്‍ വെമ്പിയ മനസ്സുകള്‍
നിരാശയുടെ നീര്‍ക്കയങ്ങളില്‍
അടിപതറി വീണപ്പോള്‍,
അവിടെ പതിയിരുന്നത്
സെക്യൂരിറ്റി ഗാര്‍ഡുകളുടെ വെടിയുണ്ടകളായിരുന്നു..

അതിന്റെ പിന്നില്‍ ഫണം വിരിച്ചാടിയ
വൈദേശിക ശക്തിപ്രഭാവത്തിന്റെ
നിഴല്‍ക്കുത്തുകള്‍ കാണാതിരുന്ന അപരാധത്തിന്
ആരാണ് മാപ്പു പറയേണ്ടത്...?

അതിലലിഞ്ഞു തീരുമോ
തപ്താശ്രുധാരയുടെ
മരവിച്ച മഞ്ഞിന്‍ കട്ടകള്‍ ...!

ഗോതമ്പുവയലുകളിലെ
നിറകതിരുകള്‍ക്കിടയില്‍
വളര്‍ന്നു തുടങ്ങിയ കളകള്‍
പിഴുതെറിയാന്‍
ഞങ്ങള്‍ തുനിഞ്ഞില്ല..

ഒടുവില്‍ അവ വളര്‍ന്ന്
സര്‍വ്വവും നശിപ്പിച്ചപ്പോള്‍
കണ്ണുനീര്‍ തൂകുവാന്‍ മാത്രമേ
ഞങ്ങള്‍ക്കായുള്ളു.
ഞങ്ങള്‍
പാരമ്പര്യവും അയവിറക്കിക്കൊണ്ട്
ഇരിക്കുകയായിരുന്നല്ലോ....!

നിറഞ്ഞ രാജസദസ്സില്‍
രജസ്വലയുടെ
ഒറ്റ വസ്ത്രവും വലിച്ചഴിക്കപ്പെട്ടപ്പോള്‍
തലതാഴ്ത്തിയിരുന്ന പാരമ്പര്യം...

പാര്‍ത്ഥനേയും
പാര്‍ത്ഥസാരഥിയേയും കുറിച്ച്
ആണയിടാന്‍ മാത്രമുള്ള പാരമ്പര്യം...

തലകുനിക്കാന്‍ പറഞ്ഞാല്‍
നിലത്തു കിടന്നിഴയുന്ന പാരമ്പര്യം...

പ്രിയദര്‍ശിനീ...
നിരാശ്രയത്വത്തിന്റെ നീര്‍ച്ചുഴിയിലും
വ്യഥകളുടെ കൊടുംകാറ്റിലും
തളരാതെ
കത്തിജ്ജ്വലിച്ചിരുന്ന
ആ കര്‍മ്മചൈതന്യത്തിനു മുന്നില്‍
ആയിരം പ്രണാമം....!

പ്രിയദര്‍ശിനീ മാപ്പ്...... !
വ്യഥകളുടെ കൊടുംകാറ്റിലും
തളരാതെ
കത്തിജ്ജ്വലിച്ചിരുന്ന
ആ കര്‍മ്മചൈതന്യത്തിനു മുന്നില്‍
ആയിരം പ്രണാമം....!

പ്രിയദര്‍ശിനീ മാപ്പ്...... ! 



(വീക്ഷണം, 1986 ഒക്ടോബര്‍ 31ല്‍ പ്രസിദ്ധീകരിച്ചത്. )




---000---

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Aiswarya S Dev :: ഞെട്ടലകലാതെ

മർത്യജന്മമൊന്ന് വീക്ഷിച്ചറിയണ- മെന്നാശിച്ചീശൻ ഭൂവിലെത്തി.! കോവിലിൽ ആയിരങ്ങൾ തൻ അനുഗ്രഹത്തിനായി കാത്തിരിപ്പു- ണ്ടെന്നറിഞ്ഞാനന്ദിച്ചു.. തിരിഞ്ഞു നോക്കവേ.. കോവിലിനങ്കണത്തിലിന്നൊന്നു- മറിയാതൊരു പിഞ്ചുബാല്യം കൈകൾ നീട്ടിടുന്നു.. യാചിച്ചുകൊണ്ട്.. നിലത്തുവീഴുന്ന ചില്ലറത്തുട്ടുകളിലൊക്കെയും രണ്ടും, മൂന്നും..! പടികയറിയകത്തുകയറുന്നവ- രൊക്കെയും ശിലയാൽ തീർത്ത- യെൻ മുന്‍പിലർപ്പിക്കുന്നു ആയിരങ്ങൾ..!! ഞെട്ടിത്തിരിഞ്ഞീശൻ നടന്നകലവേ കണ്ടു, പിന്നെയും പിന്നെയും  ഞെട്ടിക്കുന്ന നോവുകൾ..! പെണ്‍കിടാങ്ങള്‍ തൻ കൂരയ്ക്ക- കത്തു നിന്ന്‌ കേൾക്കുന്നു  നിശബ്ദ തേങ്ങലുകൾ.. വാതിലില്ലാതെ ചുമരില്ലാതെ തുണികളാൽ മറയ്ക്കപ്പെട്ട കൂരയ്ക്കുള്ളിൽ നാഴികകൾ ഭയത്തോടെണ്ണുന്ന  അനവധിപേരെ കണ്ടീശൻ കണ്ണടച്ചു... അകലെയുള്ള കോവിലിൽ  നാഴികക്ക് നാൽപ്പതുവട്ടമവർ ഉറപ്പു വരുത്തുന്നു..  'സുരക്ഷിതമല്ലയോന്ന്' ഒരമ്മതൻ പേറ്റുനോവ്  കേട്ടീശൻ അവൾക്കരികിലെത്തി.. ഒരു കുഞ്ഞു പെണ്കിടാവ്  അവൾക്കരികിൽ  മിഴി തുറന്ന് കിടപ്പതുണ്ട്... പുറത്തേക്കെത്തി നോക്കിയപ്പോ- ളതാ പെണ്‍കുഞ്ഞെന്നറിഞ്ഞച്ഛൻ വിലപിച്ചു മൊഴിയുന്നു.. "ഈ സ്വത്തെല്ലാം ...

നെടുവിളിയൻപക്ഷി :: വിനയൻ

അഗസ്ത്യന്റെ മടിത്തട്ടിൽ പകൽപ്പൂരക്കണിപ്പന്തൽ. അലങ്കാരച്ചെരുവിൽ ചെ- മ്പനീർപ്പൂവിൻ ചമത്കാരം. "പുലർകാലേ പുറപ്പെട്ടാൽ മലതാണ്ടിത്തിരിച്ചെത്താം. വരികെന്റെയനുജാ,യീ മലങ്കാടിന്നകം പുക്കാം." മലന്തേനും പനന്നൊങ്കും കഴിയ്ക്കാനാ മലമേട്ടിൽ ഇരുവരും കരംകോർത്തു ചുണയോടെ പുറപ്പെട്ടു. മുളമുള്ളുമെരികല്ലും ചവിട്ടൊപ്പം നടക്കുന്നു. കനൽ കോരിക്കുടിച്ചഗ്നി- പ്പദം ചന്തംവിതയ്ക്കുന്നു. മുകിൽതാഴെ,ക്കുളിർ വാനം മിഴിക്കോണിൽ തുടിക്കുന്നു. ചരൽപ്പൂക്കൾ കടുംവർണ്ണം വിരിച്ചെങ്ങും ചിരിക്കുന്നു. ചിതൽപ്പറ്റം ദ്രുതംകാട്ടി ശവക്കോലം തുരക്കുന്നു. മുടിക്കെട്ടിൽ ജഡച്ചുറ്റിൽ ശിവശൈലം കനക്കുന്നു. ഇരുത്തംവന്നലയ്ക്കുന്ന കൊലച്ചീവീടൊളിക്കുന്നു. കരിക്കാലൻ കൊലകൊമ്പൻ കരിച്ചൂരു ചുരത്തുന്നു. കുളയട്ടനിലം പറ്റി രുചികൊണ്ടു പുളയ്ക്കുന്നു. കൊതിനാവായ് നനവാർന്നു ചുടുചോര കുടിക്കുന്നു. 'ആദിച്ചൻ' മലദൈവം ചോക്കുന്നു, തുടുക്കുന്നു. കാട്ടാറിൻ ചിലമ്പൊച്ച മദം പൊട്ടിപ്പരക്കുന്നു. മലങ്കോഴിപ്പറ്റമെന്തോ തിരക്കിട്ടു തെരയുന്നു. മലയണ്ണാർക്കണ്ണനംബര കനിയായിക്കുലയ്ക്കുന്നു. ചൊക്കനർക്കപ്പഴം തിന്നാൻ മരംച...