Skip to main content

ശൈത്യ പുലരി പറഞ്ഞത്


ഒരു ചെറുകിളിയുടെ നേര്‍ത്ത പാട്ടിലൂടൊ-
ഴുകിയെത്തുന്നു ഒരു ചെറുസുഗന്ധം.
ഋതുക്കള്‍ക്കുമപ്പുറം ഒരു കാണാക്കാഴ്ച്ച പോല്‍
ഒരു മുകുളം മിഴി തുറക്കും സുഗന്ധം.
വര്‍ണാഭമാണാ വസന്തകാലം എന്ന്
ആ ഗാനശകലങ്ങള്‍ കൊതിപ്പിക്കുന്നു
കൊതിയോടെ കാത്തിരിക്കും സര്‍വ്വവും 
വസന്തത്തെ വരവേല്‍ക്കാന്‍ പാര്‍ത്തിരിക്കും
യൗവ്വന പടിവാതിലെത്തി നില്‍ക്കുന്നൊരു
നിറകുടമാണത്രേ വസന്തകാലം.
ചിരിക്കുന്ന പൂക്കള്‍ക്കു ചുറ്റിലും പാറുന്നു
വര്‍ണ്ണശലഭങ്ങള്‍ തേന്‍കിളികള്‍
സുഗന്ധം പരത്തി പറന്നു നീങ്ങും
ചെറുതെന്നലും തെന്നലിന്‍ മൂളിപ്പാട്ടും
കൊക്കോടു കൊക്കുരുമ്മിക്കൊണ്ട്സഖിയോട്
സൗഹൃദം പകരുന്ന നാളിന്റെ സ്മരണയും
വയലും വഴികളും നിറയ്ക്കും പൂപ്പുഞ്ചിരി
ഏറ്റുവാങ്ങീടുന്ന പൈതലിന്‍ വദനവും
ആര്‍പ്പുവിളികളും താളമേളങ്ങളും
ബാലാര്‍ക്കനേകുന്ന പൊന്‍കിരണങ്ങളും
കരള്‍ കുളിര്‍പ്പിക്കുന്ന ഓര്‍മ്മയിലെ നഷ്ടങ്ങള്‍ 
ഒഴുകിയെത്തുന്നു ആ പാട്ടിലൂടെ.
കെട്ടുകഥ പോലെ തോന്നാമെനിക്കവ
കേള്‍ക്കാന്‍ കൊതിക്കുന്ന കെട്ടുകഥ.
ഞാനും വരുന്നുണ്ട് ആദികാലം തൊട്ട്
ഞാനിവയെങ്ങുമേ കണ്ടതില്ല.
കൊഴിയുന്ന ഇലകള്‍ ചപ്പായി കിടക്കുന്നു
നഗ്നരാം വൃക്ഷങ്ങള്‍ വിറപൂണ്ടു നില്‍ക്കുന്നു
മങ്ങിയ ചായത്താല്‍ ആരോ വരച്ചൊരു
ചിത്രം പോല്‍ ഭൂമിയെ കാണ്മതു ഞാന്‍
പൂക്കളെ കണ്ടില്ല വര്‍ണ്ണങ്ങള്‍ കണ്ടില്ല
പാറുന്ന ശലഭവും കിളികളും വന്നില്ല
ആര്‍ത്തു വിളിച്ചു രസിക്കുന്ന പൈതങ്ങള്‍
ആരെയും ഞാനെങ്ങും കണ്ടതില്ല.
ഉദയം പോലും മടിപൂണ്ടൊരു തുണ്ട്
മേഘപ്പുതപ്പ് കടം കൊള്ളുന്നു.
മുരള്‍ച്ചയോടെന്തിനോ ഇടക്കിടക്കെത്തുന്ന
മാരുതന്‍ പ്രാകി കടന്നിടുന്നു
ശോകാര്‍ദ്രഗീതങ്ങള്‍ മാത്രം മുഴക്കുന്നു
കിളികുലം പുലര്‍കാലമോര്‍ത്തിടാതെ
മൃതിഗൃഹം പൂകിയ പോലുള്ള ഓര്‍മ്മകള്‍
മാത്രമാണെന്റെ കഴിഞ്ഞ കാലം.
ഏതോ കിളിപാടുമീഗാനമിന്നു ഞാന്‍
കേള്‍ക്കാനിടയായതില്ലയെങ്കില്‍
ചിന്തിക്കയില്ല ഞാന്‍ ഇവ്വണ്ണമാണെന്റെ
ജന്മം നിരര്‍ത്ഥകം എന്നുപോലും.
ഏവരും കൊതിയോടെ കാത്തിരിക്കുന്നൊരാ
ഋതുകന്യകയെ ഒരു നോക്കുകാണുവാന്‍
ആരും കാമിക്കും അഴകാര്‍ന്ന താരുടല്‍ 
വടിവൊന്നൊരു മാത്ര കണ്ടീടുവാന്‍
ആശിച്ചുപോയാലതിശയമില്ലെന്നു
മനസ്സു മന്ത്രിക്കുന്നു മെല്ലെ മെല്ലെ.
വാസന്ത കന്യയെ ഒരു നോക്കു കാണുവാന്‍
കൊതിക്കുന്നു ഈ ശൈത്യ പുലര്‍കാലമെന്നു നീ
അറിയിക്കുമോ എന്‍ കിളിപൈതലേ അവളെ
നീ പാടും മധുര ഗാനത്തിലൂടെ.

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Aswathy P S :: ഒളിവറും വിജയനും പിന്നെ സുശീലയും

ഒളിവറും വിജയനും പിന്നെ സുശീലയും  1983 എന്ന നിവിൻപോളി  ചിത്രം എനിക്ക് വെറും ഒരു സിനിമയല്ല. സിനിമയിൽ വിഷയം ക്രിക്കറ്റ്‌ ആണെങ്കിൽ ഇവിടെ താരം, നായകൻ രമേശന്‍റെ പത്നി സുശീലയാണ്. ഇപ്പൊ ചിലർക്ക് പിടികിട്ടിയേക്കാം, അനിയന്‍റെ പേര് ഇച്ചിരി "ഫാഷൻ" പേരാ..... സുമേഷ്!!! എന്ന പുള്ളിക്കാരിയുടെ ഒറ്റ ഡയലോഗിൽ ഉയർന്നത്  ഇതേ പേരുകാരനുമായുള്ള എന്‍റെ വിവാഹ ദിവസത്തെ ട്രോളൻ ഫ്ലക്സ്കളായിരുന്നു.. വിത്ത്‌ ഇല്ലുസ്ട്രേഷൻസ്.. എന്നാൽ മാറ്റാരുമറിയാത്ത ഒന്നുകൂടിയുണ്ട്. രമേശന്‍റെ വിവാഹം കഴിഞ്ഞ് ആദ്യരാത്രിയിൽ ക്രിക്കറ്റ് പ്രേമിയായ രമേശൻ മുറിയിൽ ഒട്ടിച്ചിരിക്കുന്ന ടെണ്ടുൽകരുടെ പടം കണ്ടിട്ട് ഹിന്ദിസിനിമ നടന്മാരെ അറിയില്ല എന്നു പറയുന്ന പുതുപെണ്ണ് നമ്മളെ ഒത്തിരി ചിരിപ്പിച്ചതാണ്, എന്നെ ഒഴികെ. കാരണം  ഫുട്ബോൾ പ്രേമിയും പ്ലയേറും കോച്ചും ഒക്കെയായ എന്‍റെ ഭർത്താവിന്‍റെ ബെഡ്‌റൂം ചുമരിലെ കാല്പന്ത് താരങ്ങളുടെ അഭാവം ഒന്നുകൊണ്ടു മാത്രമായിരുന്നു, സുശീല പറഞ്ഞ പോലെ ഒന്ന് നമ്മുടെ പ്രഥമരാത്രിയിൽ പ്രതിധ്വനിക്കാതിരുന്നത്. പക്ഷെ സുശീലയുടേത് പോലെ ഏറെക്കുറെ സമാനമായ മറ്റൊരു ഡയലോഗ് എന്‍റെ കണ്ഠനാളത്തിൽ...

Arunkumar Vamadevan :: അച്ഛൻ

അരുണ്‍ വാമദേവന്‍ പത്ത് മാസം വയറ്റിൽ ചുമന്നില്ല പേറ്റ്നോവിൻ കഠിനതയേറ്റില്ല അമ്മ ഗർഭം ധരിച്ച ദിനം മുതൽ നെഞ്ചിനുള്ളിൽ ചുമന്നു കിടാവിനെ കുഞ്ഞുദേഹം പിറന്നിടാനായിട്ടു വെമ്പൽ കൊള്ളുന്നനേരം വിവശനായ്‌ ആശുപത്രി വരാന്തയിൽ പ്രാർഥിച്ചു രണ്ടുപേരും സുഖമായിരിക്കുവാൻ അച്ഛനെന്നും തണൽ വിരിച്ചങ്ങനെ വീട് മൂടിയൊരാൽമരം പോലവേ വേനലേൽക്കാതെ പേമാരിയും തഥാ കാത്തു സൂക്ഷിച്ചു നിന്നു കരുത്തനായ്‌ ഉള്ളു നീറുന്ന പ്രാരാബ്ധ ചിന്തയിൽ പുഞ്ചിരി തൂകും അച്ഛനൊരത്ഭുതം --- Arunkumar Vamadevan