Skip to main content

ആനപ്രേമികൾക്കായ്



ആനകളെ ഉത്സവ ആഘോഷങ്ങൾക്ക് ഉപയോഗിക്കുന്നത്  നിയമ വിരുദ്ധമാണെന്നും ഗുരുവായൂർ പോലുള്ള ക്ഷേത്രങ്ങളിൽ ആനയെ നടയിരുത്താൻ അനുവധിക്കരുത് എന്നുമുള്ള അനിമൽ വെൽഫയർ ബോർഡിന്റെ നിർദ്ദേശം കേരളത്തിലെ ഉത്സവ ആഘോഷങ്ങളും ആന എഴുന്നള്ളിപ്പും തകർക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് വിവിധ ദേവസ്വം ഭാരവാഹികൾ ആരോപിച്ചു-

    കേരളത്തിലെ ദേവസ്വം ബോർഡുകൾ ഏക മനസ്സാൽ പ്രവർത്തിക്കേണ്ട സമയം വന്നിരിക്കുന്നു എന്ന് വേണം ചിന്തിക്കാൻ.  ദേവസ്വങ്ങളെ കുറ്റപ്പെടുത്തൽ തത്കാലം ഇക്കാര്യത്തിൽ നിർത്തിവെക്കേണ്ടിവരും. ദേവസ്വം ഭാരവാഹികളുടെ കണ്ണ് തുറക്കുന്നതായി നമുക്ക് പ്രതീക്ഷിക്കാം. ദേവസ്വം ഭാരവാഹികൾ അടങ്ങുന്നു ഒരു മീറ്റിംഗ് കേരള ഫെസ്റ്റിവൽ  കോ- ഓർഡിനേഷൻ കമ്മിറ്റിയുടെ നേത്രുത്വത്തിൽ തിരുവമ്പാടി കൌസ്തുഭം ഹാളിൽ ആന ഉടമസ്ഥരും, തൊഴിലാളികളുടെ സംസ്ഥാന  കൂടി ആലോചനായോഗം ചേർന്നതായി അറിയാൻ കഴിഞ്ഞു. ആയതിനു മാതംഗകേസരികൾ എന്ന ഈ എളിയ ടീമിന്റെ എല്ലാ വിധ ആശംസകളും അറിയിക്കുന്നു.

    ഈ യോഗത്തിൽ എല്ലാ ഉത്സവ, ആനപ്രേമികളും, ഉടമസ്ഥരും, ഭാരവാഹികളും, ഒപ്പിട്ട നിവേദനം മുഖ്യമന്ത്രിക്കും, പ്രധാനമന്ത്രിക്കും, സമര്പ്പിക്കാൻ തീരുമാനിച്ചതായും, എല്ലാ താലുക്ക് അടിസ്ഥാനത്തിലും പ്രതിഷേത പരിപാടികൾ നടത്താൻ തീരുമാനിച്ചതായും അറിയാൻ കഴിഞ്ഞു.

    ഇതുവരെ വായിച്ചതു മാതംഗകേസരികള്‍ക്ക് ലഭിച്ച ഒരു വാര്‍ത്തയുടെ സാരാംശം. 31 തിയ്യതിക്ക് മുന്നേ നിവേദനം സമർപ്പിക്കാൻ തീരുമാനമെടുത്തതിനാൽ സമയക്കുറവ് അനുഭവപ്പെടാൻ സാധ്യതകൾ കൂടുതലാണ്. അതിനാൽ ആ കമ്മറ്റിയോട് കൂടിച്ചേർന്നു ആവശ്യാനുസരണം സഹായങ്ങൾ ചെയ്തുനൽകാൻ നല്ലവരായ ആനപ്രേമികളോടും ഉത്സവപ്രേമികളോടും മാതംഗകേസരികൾ അപേക്ഷിക്കുന്നു.

കാരണം, ചരിത്രാതീത കാലം മുതൽക്കെ ഉത്സവങ്ങൾ കേരളത്തിൽ നടന്നിരുന്നു. കാലം വളർന്നപ്പോൾ ഉത്സവങ്ങളും വളർന്നു എന്നത് ശെരി തന്നെ. എന്നാൽ ഈ അടുത്തയിടെ ആണ് ആനപ്പൂരങ്ങളോട് വിരോധം നിറഞ്ഞവർ ധാരാളമായി കാണപ്പെട്ടു തുടങ്ങിയത്. അതിൽ ഭൂരിഭാഗവും മൃഗസ്നേഹത്തിന്റെ പേര് പറഞ്ഞു വന്നവരാണ്. ആനകളെ മാത്രം പീഡിപ്പിക്കുന്നതാണ്  അവരുടെയെല്ലാം ഒരേ ഒരു പ്രശ്നം. വേറെ ഒരു ജീവജാലങ്ങളും പീഡിപ്പിക്കപ്പെടുന്നില്ലേ ഇവിടെ? മനുഷ്യൻ വരെ പീഡനം എന്നാ വാക്കിനെ ഭയത്തോടെയാണ് നോക്കിക്കാനുന്നത്. പിന്നല്ലേ ജീവജാലങ്ങൾ! വളരുന്ന കേരളത്തിലെ അത്തരം ആളുകൾ പീഡനം അനുഭവിക്കുന്നതായി കണ്ടത് ആനമാത്രമാണ്. ഇതി ആന പീഡനം ശെരിയാണ്  എന്നല്ല. അത് ഒരിക്കലും അംഗീകരിച്ചു കൊടുക്കാനും സാധ്യമല്ല. ആനകളെ പീഡിപ്പിച്ച വാർത്തകൾ കണ്ടാൽ മാതംഗകേസരികൾ വളരെ വ്യക്തമായി എതിർക്കാറുമുണ്ട്. ഞങ്ങളുടെ മുന്നിലത്തെ പോസ്റ്റുകളിൽ അത് വ്യക്തവുമാണ്.
അമേരിക്ക ലോക ശക്തിയാണ് 
ഗൾഫ്‌ രാജ്യങ്ങൾക്ക് സ്വന്തമായി എണ്ണയുണ്ട് 
റഷ്യ ഏറ്റവും വലിയ രാജ്യമാണ് 
എന്നാൽ 
ഭാരതം സംസ്കാര സമ്പന്നമാണ് 
അതുപോലെ 
കേരളം ഉത്സവങ്ങൾ നിറഞ്ഞതും 
മാറിമറിയുന്ന ഋതുഭേദങ്ങളിലെല്ലാം ഉത്സവങ്ങളിലൂടെ ആഘോഷപൂർവ്വം ജീവിതം നയിക്കുന്നവരാണ്‌ മലയാളികൾ 

ദേവസ്വം ആനകളിൽ പീഡനം അനുഭവിക്കുന്ന ആനകൾ ഉള്ളതായി അറിയില്ല. കൂടിയ ഉത്സവങ്ങളുടെ എണ്ണം കാരണം വിശ്രമസമയങ്ങളിൽ ഏറ്റകുറച്ചിലുകൾ സംഭവിച്ചിരിക്കാം. അതിനു ആനപ്പൂരങ്ങൾ നിര്ത്തലാക്കുകയാണോ ഒരേ ഒരു മാര്ഗം. ഒരു റൂട്ടിൽ ഒരു ബസ്സപകടം സംഭവിച്ചാൽ (സംഭവിക്കാതിരിക്കട്ടെ) അവിടെ ബസ്‌ സർവീസ് നിര്ത്തിവേക്കുകയാണോ ചെയ്യാറ്? സംശയിക്കണ്ട ആനപ്പൂരങ്ങൾ കേരളത്തിനു ഒഴിവാക്കാൻ അകാത്തവയാണ്. അതിനെ നല്ല രീതിയിൽ നിലനിര്ത്തി കൊണ്ട് പോകാൻ എന്താണ് ചെയ്യേണ്ടതു എന്ന് നോക്കാം.

ആനകളുടെ ആവശ്യം വർധിപ്പിച്ചാൽ ഉത്സവങ്ങൾ നിര്ത്തുകയോ ഉള്ള ആനകളെ എഴുന്നള്ളിപ്പിക്കാതെ ഇരിക്കുകയോ ചെയ്യുകയല്ല പകരം പണ്ടുകാലങ്ങളിൽ ചെയ്തിരുന്നത് പോലെ ഒരു നിശ്ച്ചിത എണ്ണമെങ്കിലും മറ്റു സ്ഥലങ്ങളിൽ നിന്നും ആനകളെ കൊണ്ടുവരാൻ അനുവാദം കൊടുക്കുക. ആവശ്യത്തിനു ആനകൾ കേരളത്തിൽ വന്നാൽ പീഡനം പരമാവധി കുറയ്ക്കാനാകും. സർക്കാരിന് ഇക്കാര്യത്തിൽ തീരുമാനം എടുക്കാവുന്നതാണ്.

ആന പാപ്പാൻ‌ മാരുടെ പരിശീലനം.
ഗുരുവായൂർ ദേവസ്വം ബോർഡിലും, കൊച്ചിൻ ദേവസ്വം ബോർഡിലും പരിശീലനം നടക്കുന്നതിനെ കുറിച്ചു വ്യക്തമായി മാതംഗകേസരികൾക്ക് അറിയാം. ഗുരുവായൂരിലേതു പത്ര വാർത്ത സഹിതം ഞങ്ങളുടെ കഴിഞ്ഞ ലേഖനത്തിൽ പറഞ്ഞിരുന്നതുമാണ്.

മീനവെയിലിന്റെ ചൂടിൽ, വർണ്ണവിസ്മയങ്ങൾ നിറഞ്ഞ മാമാങ്കങ്ങൾ മനുഷ്യമനസ്സിനെ പുളകമണിയിക്കുന്ന അസുലഭ നിമിഷത്തിൽ,

അടന്തയും, ചെമ്പടന്തയും, ദേവവാദ്യങ്ങളും മാറി മാറി മാറ്റൊലി കൊള്ളിക്കുമ്പോൾ 

കൊയ്ത്തുകഴിഞ്ഞ പാടങ്ങളിൽ നിന്നും ശൂളം വിളികളുമായി കുഴിമിന്നുകൾ നഗ്നനേത്രങ്ങളിൽ വിസ്മയം തീർക്കുന്ന ആകാശ പുഷ്പ്പങ്ങളായി പരിണമിക്കുമ്പോൾ 

കണ്ണും, കാതും, മണ്ണും, വിണ്ണും, മനുഷ്യമനസ്സും ഒന്നായി വിസ്മയിക്കുമ്പോൾ ഉത്സവനായകരായി അവരും കാണും. ഞാനും, ഞങ്ങളും ഒരു കൂട്ടം "ആന ഭ്രാന്തന്മാരും" കാത്തിരിക്കുന്ന ഞങ്ങളുടെ പ്രിയ താരങ്ങളും 

-ടീം മാതംഗകേസരികൾ 




---000---



Comments

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Aiswarya S Dev :: ഞെട്ടലകലാതെ

മർത്യജന്മമൊന്ന് വീക്ഷിച്ചറിയണ- മെന്നാശിച്ചീശൻ ഭൂവിലെത്തി.! കോവിലിൽ ആയിരങ്ങൾ തൻ അനുഗ്രഹത്തിനായി കാത്തിരിപ്പു- ണ്ടെന്നറിഞ്ഞാനന്ദിച്ചു.. തിരിഞ്ഞു നോക്കവേ.. കോവിലിനങ്കണത്തിലിന്നൊന്നു- മറിയാതൊരു പിഞ്ചുബാല്യം കൈകൾ നീട്ടിടുന്നു.. യാചിച്ചുകൊണ്ട്.. നിലത്തുവീഴുന്ന ചില്ലറത്തുട്ടുകളിലൊക്കെയും രണ്ടും, മൂന്നും..! പടികയറിയകത്തുകയറുന്നവ- രൊക്കെയും ശിലയാൽ തീർത്ത- യെൻ മുന്‍പിലർപ്പിക്കുന്നു ആയിരങ്ങൾ..!! ഞെട്ടിത്തിരിഞ്ഞീശൻ നടന്നകലവേ കണ്ടു, പിന്നെയും പിന്നെയും  ഞെട്ടിക്കുന്ന നോവുകൾ..! പെണ്‍കിടാങ്ങള്‍ തൻ കൂരയ്ക്ക- കത്തു നിന്ന്‌ കേൾക്കുന്നു  നിശബ്ദ തേങ്ങലുകൾ.. വാതിലില്ലാതെ ചുമരില്ലാതെ തുണികളാൽ മറയ്ക്കപ്പെട്ട കൂരയ്ക്കുള്ളിൽ നാഴികകൾ ഭയത്തോടെണ്ണുന്ന  അനവധിപേരെ കണ്ടീശൻ കണ്ണടച്ചു... അകലെയുള്ള കോവിലിൽ  നാഴികക്ക് നാൽപ്പതുവട്ടമവർ ഉറപ്പു വരുത്തുന്നു..  'സുരക്ഷിതമല്ലയോന്ന്' ഒരമ്മതൻ പേറ്റുനോവ്  കേട്ടീശൻ അവൾക്കരികിലെത്തി.. ഒരു കുഞ്ഞു പെണ്കിടാവ്  അവൾക്കരികിൽ  മിഴി തുറന്ന് കിടപ്പതുണ്ട്... പുറത്തേക്കെത്തി നോക്കിയപ്പോ- ളതാ പെണ്‍കുഞ്ഞെന്നറിഞ്ഞച്ഛൻ വിലപിച്ചു മൊഴിയുന്നു.. "ഈ സ്വത്തെല്ലാം ...

നെടുവിളിയൻപക്ഷി :: വിനയൻ

അഗസ്ത്യന്റെ മടിത്തട്ടിൽ പകൽപ്പൂരക്കണിപ്പന്തൽ. അലങ്കാരച്ചെരുവിൽ ചെ- മ്പനീർപ്പൂവിൻ ചമത്കാരം. "പുലർകാലേ പുറപ്പെട്ടാൽ മലതാണ്ടിത്തിരിച്ചെത്താം. വരികെന്റെയനുജാ,യീ മലങ്കാടിന്നകം പുക്കാം." മലന്തേനും പനന്നൊങ്കും കഴിയ്ക്കാനാ മലമേട്ടിൽ ഇരുവരും കരംകോർത്തു ചുണയോടെ പുറപ്പെട്ടു. മുളമുള്ളുമെരികല്ലും ചവിട്ടൊപ്പം നടക്കുന്നു. കനൽ കോരിക്കുടിച്ചഗ്നി- പ്പദം ചന്തംവിതയ്ക്കുന്നു. മുകിൽതാഴെ,ക്കുളിർ വാനം മിഴിക്കോണിൽ തുടിക്കുന്നു. ചരൽപ്പൂക്കൾ കടുംവർണ്ണം വിരിച്ചെങ്ങും ചിരിക്കുന്നു. ചിതൽപ്പറ്റം ദ്രുതംകാട്ടി ശവക്കോലം തുരക്കുന്നു. മുടിക്കെട്ടിൽ ജഡച്ചുറ്റിൽ ശിവശൈലം കനക്കുന്നു. ഇരുത്തംവന്നലയ്ക്കുന്ന കൊലച്ചീവീടൊളിക്കുന്നു. കരിക്കാലൻ കൊലകൊമ്പൻ കരിച്ചൂരു ചുരത്തുന്നു. കുളയട്ടനിലം പറ്റി രുചികൊണ്ടു പുളയ്ക്കുന്നു. കൊതിനാവായ് നനവാർന്നു ചുടുചോര കുടിക്കുന്നു. 'ആദിച്ചൻ' മലദൈവം ചോക്കുന്നു, തുടുക്കുന്നു. കാട്ടാറിൻ ചിലമ്പൊച്ച മദം പൊട്ടിപ്പരക്കുന്നു. മലങ്കോഴിപ്പറ്റമെന്തോ തിരക്കിട്ടു തെരയുന്നു. മലയണ്ണാർക്കണ്ണനംബര കനിയായിക്കുലയ്ക്കുന്നു. ചൊക്കനർക്കപ്പഴം തിന്നാൻ മരംച...