Skip to main content

ആനപ്രേമികൾക്കായ്



ആനകളെ ഉത്സവ ആഘോഷങ്ങൾക്ക് ഉപയോഗിക്കുന്നത്  നിയമ വിരുദ്ധമാണെന്നും ഗുരുവായൂർ പോലുള്ള ക്ഷേത്രങ്ങളിൽ ആനയെ നടയിരുത്താൻ അനുവധിക്കരുത് എന്നുമുള്ള അനിമൽ വെൽഫയർ ബോർഡിന്റെ നിർദ്ദേശം കേരളത്തിലെ ഉത്സവ ആഘോഷങ്ങളും ആന എഴുന്നള്ളിപ്പും തകർക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് വിവിധ ദേവസ്വം ഭാരവാഹികൾ ആരോപിച്ചു-

    കേരളത്തിലെ ദേവസ്വം ബോർഡുകൾ ഏക മനസ്സാൽ പ്രവർത്തിക്കേണ്ട സമയം വന്നിരിക്കുന്നു എന്ന് വേണം ചിന്തിക്കാൻ.  ദേവസ്വങ്ങളെ കുറ്റപ്പെടുത്തൽ തത്കാലം ഇക്കാര്യത്തിൽ നിർത്തിവെക്കേണ്ടിവരും. ദേവസ്വം ഭാരവാഹികളുടെ കണ്ണ് തുറക്കുന്നതായി നമുക്ക് പ്രതീക്ഷിക്കാം. ദേവസ്വം ഭാരവാഹികൾ അടങ്ങുന്നു ഒരു മീറ്റിംഗ് കേരള ഫെസ്റ്റിവൽ  കോ- ഓർഡിനേഷൻ കമ്മിറ്റിയുടെ നേത്രുത്വത്തിൽ തിരുവമ്പാടി കൌസ്തുഭം ഹാളിൽ ആന ഉടമസ്ഥരും, തൊഴിലാളികളുടെ സംസ്ഥാന  കൂടി ആലോചനായോഗം ചേർന്നതായി അറിയാൻ കഴിഞ്ഞു. ആയതിനു മാതംഗകേസരികൾ എന്ന ഈ എളിയ ടീമിന്റെ എല്ലാ വിധ ആശംസകളും അറിയിക്കുന്നു.

    ഈ യോഗത്തിൽ എല്ലാ ഉത്സവ, ആനപ്രേമികളും, ഉടമസ്ഥരും, ഭാരവാഹികളും, ഒപ്പിട്ട നിവേദനം മുഖ്യമന്ത്രിക്കും, പ്രധാനമന്ത്രിക്കും, സമര്പ്പിക്കാൻ തീരുമാനിച്ചതായും, എല്ലാ താലുക്ക് അടിസ്ഥാനത്തിലും പ്രതിഷേത പരിപാടികൾ നടത്താൻ തീരുമാനിച്ചതായും അറിയാൻ കഴിഞ്ഞു.

    ഇതുവരെ വായിച്ചതു മാതംഗകേസരികള്‍ക്ക് ലഭിച്ച ഒരു വാര്‍ത്തയുടെ സാരാംശം. 31 തിയ്യതിക്ക് മുന്നേ നിവേദനം സമർപ്പിക്കാൻ തീരുമാനമെടുത്തതിനാൽ സമയക്കുറവ് അനുഭവപ്പെടാൻ സാധ്യതകൾ കൂടുതലാണ്. അതിനാൽ ആ കമ്മറ്റിയോട് കൂടിച്ചേർന്നു ആവശ്യാനുസരണം സഹായങ്ങൾ ചെയ്തുനൽകാൻ നല്ലവരായ ആനപ്രേമികളോടും ഉത്സവപ്രേമികളോടും മാതംഗകേസരികൾ അപേക്ഷിക്കുന്നു.

കാരണം, ചരിത്രാതീത കാലം മുതൽക്കെ ഉത്സവങ്ങൾ കേരളത്തിൽ നടന്നിരുന്നു. കാലം വളർന്നപ്പോൾ ഉത്സവങ്ങളും വളർന്നു എന്നത് ശെരി തന്നെ. എന്നാൽ ഈ അടുത്തയിടെ ആണ് ആനപ്പൂരങ്ങളോട് വിരോധം നിറഞ്ഞവർ ധാരാളമായി കാണപ്പെട്ടു തുടങ്ങിയത്. അതിൽ ഭൂരിഭാഗവും മൃഗസ്നേഹത്തിന്റെ പേര് പറഞ്ഞു വന്നവരാണ്. ആനകളെ മാത്രം പീഡിപ്പിക്കുന്നതാണ്  അവരുടെയെല്ലാം ഒരേ ഒരു പ്രശ്നം. വേറെ ഒരു ജീവജാലങ്ങളും പീഡിപ്പിക്കപ്പെടുന്നില്ലേ ഇവിടെ? മനുഷ്യൻ വരെ പീഡനം എന്നാ വാക്കിനെ ഭയത്തോടെയാണ് നോക്കിക്കാനുന്നത്. പിന്നല്ലേ ജീവജാലങ്ങൾ! വളരുന്ന കേരളത്തിലെ അത്തരം ആളുകൾ പീഡനം അനുഭവിക്കുന്നതായി കണ്ടത് ആനമാത്രമാണ്. ഇതി ആന പീഡനം ശെരിയാണ്  എന്നല്ല. അത് ഒരിക്കലും അംഗീകരിച്ചു കൊടുക്കാനും സാധ്യമല്ല. ആനകളെ പീഡിപ്പിച്ച വാർത്തകൾ കണ്ടാൽ മാതംഗകേസരികൾ വളരെ വ്യക്തമായി എതിർക്കാറുമുണ്ട്. ഞങ്ങളുടെ മുന്നിലത്തെ പോസ്റ്റുകളിൽ അത് വ്യക്തവുമാണ്.
അമേരിക്ക ലോക ശക്തിയാണ് 
ഗൾഫ്‌ രാജ്യങ്ങൾക്ക് സ്വന്തമായി എണ്ണയുണ്ട് 
റഷ്യ ഏറ്റവും വലിയ രാജ്യമാണ് 
എന്നാൽ 
ഭാരതം സംസ്കാര സമ്പന്നമാണ് 
അതുപോലെ 
കേരളം ഉത്സവങ്ങൾ നിറഞ്ഞതും 
മാറിമറിയുന്ന ഋതുഭേദങ്ങളിലെല്ലാം ഉത്സവങ്ങളിലൂടെ ആഘോഷപൂർവ്വം ജീവിതം നയിക്കുന്നവരാണ്‌ മലയാളികൾ 

ദേവസ്വം ആനകളിൽ പീഡനം അനുഭവിക്കുന്ന ആനകൾ ഉള്ളതായി അറിയില്ല. കൂടിയ ഉത്സവങ്ങളുടെ എണ്ണം കാരണം വിശ്രമസമയങ്ങളിൽ ഏറ്റകുറച്ചിലുകൾ സംഭവിച്ചിരിക്കാം. അതിനു ആനപ്പൂരങ്ങൾ നിര്ത്തലാക്കുകയാണോ ഒരേ ഒരു മാര്ഗം. ഒരു റൂട്ടിൽ ഒരു ബസ്സപകടം സംഭവിച്ചാൽ (സംഭവിക്കാതിരിക്കട്ടെ) അവിടെ ബസ്‌ സർവീസ് നിര്ത്തിവേക്കുകയാണോ ചെയ്യാറ്? സംശയിക്കണ്ട ആനപ്പൂരങ്ങൾ കേരളത്തിനു ഒഴിവാക്കാൻ അകാത്തവയാണ്. അതിനെ നല്ല രീതിയിൽ നിലനിര്ത്തി കൊണ്ട് പോകാൻ എന്താണ് ചെയ്യേണ്ടതു എന്ന് നോക്കാം.

ആനകളുടെ ആവശ്യം വർധിപ്പിച്ചാൽ ഉത്സവങ്ങൾ നിര്ത്തുകയോ ഉള്ള ആനകളെ എഴുന്നള്ളിപ്പിക്കാതെ ഇരിക്കുകയോ ചെയ്യുകയല്ല പകരം പണ്ടുകാലങ്ങളിൽ ചെയ്തിരുന്നത് പോലെ ഒരു നിശ്ച്ചിത എണ്ണമെങ്കിലും മറ്റു സ്ഥലങ്ങളിൽ നിന്നും ആനകളെ കൊണ്ടുവരാൻ അനുവാദം കൊടുക്കുക. ആവശ്യത്തിനു ആനകൾ കേരളത്തിൽ വന്നാൽ പീഡനം പരമാവധി കുറയ്ക്കാനാകും. സർക്കാരിന് ഇക്കാര്യത്തിൽ തീരുമാനം എടുക്കാവുന്നതാണ്.

ആന പാപ്പാൻ‌ മാരുടെ പരിശീലനം.
ഗുരുവായൂർ ദേവസ്വം ബോർഡിലും, കൊച്ചിൻ ദേവസ്വം ബോർഡിലും പരിശീലനം നടക്കുന്നതിനെ കുറിച്ചു വ്യക്തമായി മാതംഗകേസരികൾക്ക് അറിയാം. ഗുരുവായൂരിലേതു പത്ര വാർത്ത സഹിതം ഞങ്ങളുടെ കഴിഞ്ഞ ലേഖനത്തിൽ പറഞ്ഞിരുന്നതുമാണ്.

മീനവെയിലിന്റെ ചൂടിൽ, വർണ്ണവിസ്മയങ്ങൾ നിറഞ്ഞ മാമാങ്കങ്ങൾ മനുഷ്യമനസ്സിനെ പുളകമണിയിക്കുന്ന അസുലഭ നിമിഷത്തിൽ,

അടന്തയും, ചെമ്പടന്തയും, ദേവവാദ്യങ്ങളും മാറി മാറി മാറ്റൊലി കൊള്ളിക്കുമ്പോൾ 

കൊയ്ത്തുകഴിഞ്ഞ പാടങ്ങളിൽ നിന്നും ശൂളം വിളികളുമായി കുഴിമിന്നുകൾ നഗ്നനേത്രങ്ങളിൽ വിസ്മയം തീർക്കുന്ന ആകാശ പുഷ്പ്പങ്ങളായി പരിണമിക്കുമ്പോൾ 

കണ്ണും, കാതും, മണ്ണും, വിണ്ണും, മനുഷ്യമനസ്സും ഒന്നായി വിസ്മയിക്കുമ്പോൾ ഉത്സവനായകരായി അവരും കാണും. ഞാനും, ഞങ്ങളും ഒരു കൂട്ടം "ആന ഭ്രാന്തന്മാരും" കാത്തിരിക്കുന്ന ഞങ്ങളുടെ പ്രിയ താരങ്ങളും 

-ടീം മാതംഗകേസരികൾ 




---000---



Comments

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Arunkumar Vamadevan :: അച്ഛൻ

അരുണ്‍ വാമദേവന്‍ പത്ത് മാസം വയറ്റിൽ ചുമന്നില്ല പേറ്റ്നോവിൻ കഠിനതയേറ്റില്ല അമ്മ ഗർഭം ധരിച്ച ദിനം മുതൽ നെഞ്ചിനുള്ളിൽ ചുമന്നു കിടാവിനെ കുഞ്ഞുദേഹം പിറന്നിടാനായിട്ടു വെമ്പൽ കൊള്ളുന്നനേരം വിവശനായ്‌ ആശുപത്രി വരാന്തയിൽ പ്രാർഥിച്ചു രണ്ടുപേരും സുഖമായിരിക്കുവാൻ അച്ഛനെന്നും തണൽ വിരിച്ചങ്ങനെ വീട് മൂടിയൊരാൽമരം പോലവേ വേനലേൽക്കാതെ പേമാരിയും തഥാ കാത്തു സൂക്ഷിച്ചു നിന്നു കരുത്തനായ്‌ ഉള്ളു നീറുന്ന പ്രാരാബ്ധ ചിന്തയിൽ പുഞ്ചിരി തൂകും അച്ഛനൊരത്ഭുതം --- Arunkumar Vamadevan

Aswathy P S :: ഒളിവറും വിജയനും പിന്നെ സുശീലയും

ഒളിവറും വിജയനും പിന്നെ സുശീലയും  1983 എന്ന നിവിൻപോളി  ചിത്രം എനിക്ക് വെറും ഒരു സിനിമയല്ല. സിനിമയിൽ വിഷയം ക്രിക്കറ്റ്‌ ആണെങ്കിൽ ഇവിടെ താരം, നായകൻ രമേശന്‍റെ പത്നി സുശീലയാണ്. ഇപ്പൊ ചിലർക്ക് പിടികിട്ടിയേക്കാം, അനിയന്‍റെ പേര് ഇച്ചിരി "ഫാഷൻ" പേരാ..... സുമേഷ്!!! എന്ന പുള്ളിക്കാരിയുടെ ഒറ്റ ഡയലോഗിൽ ഉയർന്നത്  ഇതേ പേരുകാരനുമായുള്ള എന്‍റെ വിവാഹ ദിവസത്തെ ട്രോളൻ ഫ്ലക്സ്കളായിരുന്നു.. വിത്ത്‌ ഇല്ലുസ്ട്രേഷൻസ്.. എന്നാൽ മാറ്റാരുമറിയാത്ത ഒന്നുകൂടിയുണ്ട്. രമേശന്‍റെ വിവാഹം കഴിഞ്ഞ് ആദ്യരാത്രിയിൽ ക്രിക്കറ്റ് പ്രേമിയായ രമേശൻ മുറിയിൽ ഒട്ടിച്ചിരിക്കുന്ന ടെണ്ടുൽകരുടെ പടം കണ്ടിട്ട് ഹിന്ദിസിനിമ നടന്മാരെ അറിയില്ല എന്നു പറയുന്ന പുതുപെണ്ണ് നമ്മളെ ഒത്തിരി ചിരിപ്പിച്ചതാണ്, എന്നെ ഒഴികെ. കാരണം  ഫുട്ബോൾ പ്രേമിയും പ്ലയേറും കോച്ചും ഒക്കെയായ എന്‍റെ ഭർത്താവിന്‍റെ ബെഡ്‌റൂം ചുമരിലെ കാല്പന്ത് താരങ്ങളുടെ അഭാവം ഒന്നുകൊണ്ടു മാത്രമായിരുന്നു, സുശീല പറഞ്ഞ പോലെ ഒന്ന് നമ്മുടെ പ്രഥമരാത്രിയിൽ പ്രതിധ്വനിക്കാതിരുന്നത്. പക്ഷെ സുശീലയുടേത് പോലെ ഏറെക്കുറെ സമാനമായ മറ്റൊരു ഡയലോഗ് എന്‍റെ കണ്ഠനാളത്തിൽ...