Skip to main content

നിക്ഷേപങ്ങൾക്കു മുതിരുമ്പോൾ ശ്രദ്ധിക്കാൻ ചില കാര്യങ്ങൾ



       സ്വന്തം സമ്പാദ്യത്തെ ഭദ്രമായി സൂക്ഷിക്കുകയും, സമ്പാദ്യത്തിനുതകുന്ന ഒരു വളർച്ച സമ്പാദ്യത്തിനുമേൽ നേടുകയുമാണ് നിക്ഷേപം എന്നതിലൂടെ നമ്മളെല്ലാം ഉദ്ധേശിക്കുന്നത്. നിക്ഷേപകർ എന്നും കൂടുതൽ വളർച്ച പ്രതീക്ഷിക്കുന്നവരാണ്.

      നിക്ഷേപത്തിന്റെ വളർച്ചകൾ ഏതുമുതൽ ഏതുവരെ പ്രതീക്ഷിക്കാം എന്ന് നമുക്ക് നോക്കാം. എന്റെ അഭിപ്രായത്തിൽ രൂപപെട്ട തീരുമാനങ്ങളാണ് ഇതെല്ലാം. നാം നിക്ഷേപിക്കാൻ ഉദ്ദേശിക്കുന്ന സംഖ്യ, കാലയളവ്‌ ഇവരണ്ടും അനുസരിച്ചാവണം വളർച്ചയുടെ ശതമാനം ത്തിട്ടപ്പെടുത്തേണ്ടത്. ഒരു സംഖ്യ അഞ്ചു വർഷത്തേക്കു നിക്ഷേപിക്കുമ്പോൾ ആ കാലയളവിൽ ഉണ്ടാകാൻ സാധ്യതയുള്ള പണപ്പെരുപ്പത്തെയാണ് നാം ആദ്യം ഭയപ്പെടേണ്ടത്. അഞ്ചു വർഷത്തിനുശേഷം നമ്മൾ ഈ പണം പിൻവലിക്കുമ്പോൾ അതിനന്നുയോജ്യമായ മൂല്യം ലഭിക്കുന്നില്ല എന്നത്താണ് പലരുടെയും അഭിപ്രായം. ഈ അഭിപ്രായം ഏറ്റവും കൂടുതൽ കേൾക്കുന്നത് insurance വിഭാഗത്തിലാണ്. അതിനാല്‍ പണപ്പെരുപ്പത്തെ തരണം ചെയ്യാന്‍ ഉതകുന്ന വളര്‍ച്ചാ നിരക്ക് നമ്മള്‍ തിരഞ്ഞെടുക്കണം. ഈ വളര്‍ച്ചാ നിരക്കായിരിക്കണം ഏറ്റവും കുറഞ്ഞതായി തിരഞ്ഞെടുക്കേണ്ടത്. ഇനി കൂടിയത് നോക്കാം 14% മുതല്‍ 16%  വരെയാണ് ഏറ്റവും കൂടിയതായി തിരഞ്ഞെടുക്കാന്‍ പറ്റുന്നത്. അതും അപൂര്‍വമാണ്. ചില സമയങ്ങളില്‍ 60% വരെ വരുമാനം indian stock market ല്‍ നിന്നും ലഭിക്കാം പക്ഷെ അതു സ്ഥിരമല്ല. 16% കൂടുതല്‍ വളര്‍ച്ച ആര് തരാം എന്നു പറഞ്ഞാലും നന്നായി ആലോചിച്ചു മാത്രം തീരുമാനം എടുക്കേണ്ടതാണ്. 60% return എന്നു ഞങ്ങള്‍ പറഞ്ഞതു തന്നെ നിക്ഷേപ സ്വഭാവവും കാലാവധിയും എല്ലാം കണക്കിലെടുത്താണ്.

     നിക്ഷേപകര്‍ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് risk and return. നിക്ഷേപം എന്ന വാക്കിനോടുകൂടി ഏതൊരു ഭാഗത്തും കാണപ്പെടുന്ന രണ്ടു വാക്കുകളാണവ. വ്യത്യസ്ത സ്വഭാവങ്ങളുള്ളതും പേടിപ്പെടുത്തുകയും അതോടൊപ്പം ആശ്വസിപ്പിക്കുകയും ചെയ്യുന്ന ഈ രണ്ടു വാക്കുകള്‍ എന്നും ഒരുമിച്ചേ കാണാന്‍ സാധിക്കാരുള്ളു.



     അതില്‍ ഒരു വാക്കിനെ ഇഷ്ട്ടപ്പെടുന്നതോടൊപ്പം മറ്റൊന്നിനെ പേടിക്കുക കൂടി ചെയ്യുന്നു. അതായത് risk, return ഇവ എന്നും സമാനുപാതത്തിലാണ്. റിസ്ക്‌ കൂടുതലുള്ള നിക്ഷേപ രീതിയില്‍ return  കൂടുന്നതിനുള്ള സാധ്യതകള്‍ വളരെ കൂടുതലാണ്. നമുക്കൊരു ഉദാഹരണം നോക്കാം

   bank fixed deposit നടത്തുന്ന ഒരു സാധാരണ വ്യക്തിക്ക് ലഭിക്കാവുന്ന വരുമാനം 8% ആണ്. ഇത് ഒരു പക്ഷെ ബാങ്കിന്‍റെ വ്യത്യാസത്തിനോ നിക്ഷേപത്തിന്‍റെ സ്വഭാവത്തിനോ അനുസരിച്ച് 11% വരെ ലഭിച്ചേക്കാം. ഈ നിക്ഷേപത്തിന് റിസ്ക്‌ വളരെ കുറവാണ്. ഓഹരി നിക്ഷേപത്തിന് ഇത്തരം ഒരു പരിധി ഇല്ല പക്ഷെ നഷ്ട്ടം എന്നതിനെകൂടി ഭയക്കണം. ഓഹരി നിക്ഷേപത്തിനു 16% മുതൽ 60% വരെ റിട്ടേണ്‍ ലഭിച്ച സാഹചര്യങ്ങൾ ഉണ്ട്. പക്ഷെ അതിലെ റിസ്ക്‌ എന്നത് നാം തിരെഞ്ഞെടുക്കുന്ന നിക്ഷേപരീതിയെ ആസ്പദമാക്കിയായ്യിരിക്കും. റിസ്ക്‌ ഏറ്റവും കൂടുതൽ ഉള്ളത് ഈ നിക്ഷേപരീതിയിലാണ് അതിനാൽ തന്നെ റിട്ടേണ്‍ സാധ്യതയും വളരെ അധികമാണ്. റിസ്ക്‌ എടുക്കണമോ വേണ്ടയോ എന്നത് നിക്ഷേപകരിൽ നിക്ഷിപ്തമാണ്.

      സമയത്തിനു വളരെയധികം വില കൽപ്പിക്കണം എന്ന് നമ്മുക്ക് പലരും പറഞ്ഞു തരാറുണ്ട്. അത് ഇവിടെയും ആവര്ത്തിക്കണം. ഇവിടെ സമയം എന്ന് പറയുന്നത് ഗ്രഹനില നോക്കി ജ്യോത്സ്യൻ പറയുന്നതല്ല മറിച്ചു ഒരു നിക്ഷേപത്തിനു അഥവാ ട്രേടിനു ഇറങ്ങുന്നതിനും അതിൽ നിന്നും പിന്മാറുന്നത്തിനും ഉള്ള സമയമായിരിക്കും. യഥാർത്ഥ സമയത്തിനു തുടങ്ങാനും അവസാനിപ്പിക്കാനും കഴിയുക എന്നത് ഇത്തരം നിക്ഷേപ രീതിക്ക് ആവശ്യമായ ഒരു അച്ചടക്കമായി കണക്കാക്കാം. ഇതിനെല്ലാം ആദ്യമായി ശ്രെദ്ധിക്കേണ്ടത് ഈ നിക്ഷേപത്തിൽ നിന്നും നമുക്ക് എത്ര ശതമാനം റിട്ടേണ്‍ വേണം എന്നതാന്നു. അതുപോലെ നമുക്ക് എത്ര വരെ നഷ്ട്ടം അഭിമുഖീകരിക്കാം എന്നതും. അത് നിശ്ചയിക്കുന്നത് നമ്മുടെ പണത്തിന്റെ ലഭ്യത, അത്ത്യാവശ്യത്തിനുള്ള പണമാണോ, എത്ര കാലത്തേക്ക് നിക്ഷേപിക്കാനാകും എന്നതിനെ എല്ലാം അടിസ്ഥാനപ്പെടുത്തി ആയിരിക്കണം.
അത്യാവശ്യത്തിനുള്ള റിസ്ക്‌ കൂടുതലായതിനാൽ വിപണികളിൽ നിക്ഷേപിക്കാതിരിക്കുന്നതാണ് നല്ലത്.

      വിപണിയിൽ ഇറങ്ങുന്നത്തിനുമുൻപും പിന്നെയും ഗൃഹപാഠം ചെയാൻ നിക്ഷേപകർ തയ്യാറാവണം. വിശ്വസനീയമായ രീതിയിൽ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ തീരുമാനങ്ങളെടുക്കാൻ നിക്ഷേപകർ സ്വയം പര്യാപ്തരാവുന്നതാണ് നല്ലത്. അല്ലാത്ത പക്ഷം നിക്ഷേപിക്കാൻ ഉദ്ദേശിക്കുന്ന തുക ഏതെങ്കിലും പോർട്ട്‌ഫൊലിഒ മാനെജെർ മാരെ എൽപ്പിക്കാവുന്നതാണ്.

    ഒരാളുടെ നഷ്ട്ടമാണ് മറ്റൊരാളുടെ ലാഭം എന്ന സത്യം മനസ്സിലാക്കുന്നത്‌ നല്ലതായിരിക്കും. അതിനാൽ വിപണിയിലെ മുഴുവൻ ലാഭവും നമുക്കുള്ളതാണെന്ന് വിശ്വസിക്കരുത്. അനേകം നാവുകൾ ചൂതാട്ടമെന്നു ഉറക്കെ പറയുന്നതും വരും കാലങ്ങളിൽ അനന്ത സാധ്യതയുള്ള ഈ വിപണികളെ യാണ്. മേൽപ്പറഞ്ഞ ഒരു കാര്യങ്ങൾക്കും തയ്യാറാവാതെ, നിക്ഷേപം നടത്തി ഭാഗ്യം പരീക്ഷിക്കുന്നവർക്ക് ഒരിക്കലും വിജയിക്കാനാവാത്ത ചൂതാട്ടം തന്നെയാണിത്‌. ഇന്നത്തെ കാലത്തു വളരെയധികം technical സഹായങ്ങളും, വിവരങ്ങളുടെ ലഭ്യതയും ധാരാളമാണ്. അതെല്ലാം ഉപയോഗിച്ച് കൃത്യനിഷ്ട്ടതയോടെ, തികഞ്ഞ അച്ചടക്കത്തോടെ വിപണിയെ സമീപിക്കുന്നവർക്ക് ഇത് വിജയത്തിന്റെ ചൂതാട്ടമായിരിക്കും.

   ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയുടെ പ്രതിഫലനങ്ങൾ വിളിച്ചറിയിക്കുന്ന ഈ കണ്ണാടിയിൽ ഓരോ നിക്ഷേപകന്റെയും മുഖം ഭാവനകൾക്കനുയോജ്യമാം വിധം സൌന്ദര്യം നിറഞ്ഞതാകട്ടെ എന്ന് ആശിച്ചുകൊണ്ട്‌ ...... പ്രാർത്തനകളോടെ......... ബിസിനസ്‌ ലോകത്തിലൂടെ ...... മലയാളമാസിക.......  


---000---

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Aiswarya S Dev :: ഞെട്ടലകലാതെ

മർത്യജന്മമൊന്ന് വീക്ഷിച്ചറിയണ- മെന്നാശിച്ചീശൻ ഭൂവിലെത്തി.! കോവിലിൽ ആയിരങ്ങൾ തൻ അനുഗ്രഹത്തിനായി കാത്തിരിപ്പു- ണ്ടെന്നറിഞ്ഞാനന്ദിച്ചു.. തിരിഞ്ഞു നോക്കവേ.. കോവിലിനങ്കണത്തിലിന്നൊന്നു- മറിയാതൊരു പിഞ്ചുബാല്യം കൈകൾ നീട്ടിടുന്നു.. യാചിച്ചുകൊണ്ട്.. നിലത്തുവീഴുന്ന ചില്ലറത്തുട്ടുകളിലൊക്കെയും രണ്ടും, മൂന്നും..! പടികയറിയകത്തുകയറുന്നവ- രൊക്കെയും ശിലയാൽ തീർത്ത- യെൻ മുന്‍പിലർപ്പിക്കുന്നു ആയിരങ്ങൾ..!! ഞെട്ടിത്തിരിഞ്ഞീശൻ നടന്നകലവേ കണ്ടു, പിന്നെയും പിന്നെയും  ഞെട്ടിക്കുന്ന നോവുകൾ..! പെണ്‍കിടാങ്ങള്‍ തൻ കൂരയ്ക്ക- കത്തു നിന്ന്‌ കേൾക്കുന്നു  നിശബ്ദ തേങ്ങലുകൾ.. വാതിലില്ലാതെ ചുമരില്ലാതെ തുണികളാൽ മറയ്ക്കപ്പെട്ട കൂരയ്ക്കുള്ളിൽ നാഴികകൾ ഭയത്തോടെണ്ണുന്ന  അനവധിപേരെ കണ്ടീശൻ കണ്ണടച്ചു... അകലെയുള്ള കോവിലിൽ  നാഴികക്ക് നാൽപ്പതുവട്ടമവർ ഉറപ്പു വരുത്തുന്നു..  'സുരക്ഷിതമല്ലയോന്ന്' ഒരമ്മതൻ പേറ്റുനോവ്  കേട്ടീശൻ അവൾക്കരികിലെത്തി.. ഒരു കുഞ്ഞു പെണ്കിടാവ്  അവൾക്കരികിൽ  മിഴി തുറന്ന് കിടപ്പതുണ്ട്... പുറത്തേക്കെത്തി നോക്കിയപ്പോ- ളതാ പെണ്‍കുഞ്ഞെന്നറിഞ്ഞച്ഛൻ വിലപിച്ചു മൊഴിയുന്നു.. "ഈ സ്വത്തെല്ലാം ...

നെടുവിളിയൻപക്ഷി :: വിനയൻ

അഗസ്ത്യന്റെ മടിത്തട്ടിൽ പകൽപ്പൂരക്കണിപ്പന്തൽ. അലങ്കാരച്ചെരുവിൽ ചെ- മ്പനീർപ്പൂവിൻ ചമത്കാരം. "പുലർകാലേ പുറപ്പെട്ടാൽ മലതാണ്ടിത്തിരിച്ചെത്താം. വരികെന്റെയനുജാ,യീ മലങ്കാടിന്നകം പുക്കാം." മലന്തേനും പനന്നൊങ്കും കഴിയ്ക്കാനാ മലമേട്ടിൽ ഇരുവരും കരംകോർത്തു ചുണയോടെ പുറപ്പെട്ടു. മുളമുള്ളുമെരികല്ലും ചവിട്ടൊപ്പം നടക്കുന്നു. കനൽ കോരിക്കുടിച്ചഗ്നി- പ്പദം ചന്തംവിതയ്ക്കുന്നു. മുകിൽതാഴെ,ക്കുളിർ വാനം മിഴിക്കോണിൽ തുടിക്കുന്നു. ചരൽപ്പൂക്കൾ കടുംവർണ്ണം വിരിച്ചെങ്ങും ചിരിക്കുന്നു. ചിതൽപ്പറ്റം ദ്രുതംകാട്ടി ശവക്കോലം തുരക്കുന്നു. മുടിക്കെട്ടിൽ ജഡച്ചുറ്റിൽ ശിവശൈലം കനക്കുന്നു. ഇരുത്തംവന്നലയ്ക്കുന്ന കൊലച്ചീവീടൊളിക്കുന്നു. കരിക്കാലൻ കൊലകൊമ്പൻ കരിച്ചൂരു ചുരത്തുന്നു. കുളയട്ടനിലം പറ്റി രുചികൊണ്ടു പുളയ്ക്കുന്നു. കൊതിനാവായ് നനവാർന്നു ചുടുചോര കുടിക്കുന്നു. 'ആദിച്ചൻ' മലദൈവം ചോക്കുന്നു, തുടുക്കുന്നു. കാട്ടാറിൻ ചിലമ്പൊച്ച മദം പൊട്ടിപ്പരക്കുന്നു. മലങ്കോഴിപ്പറ്റമെന്തോ തിരക്കിട്ടു തെരയുന്നു. മലയണ്ണാർക്കണ്ണനംബര കനിയായിക്കുലയ്ക്കുന്നു. ചൊക്കനർക്കപ്പഴം തിന്നാൻ മരംച...