Skip to main content

നിക്ഷേപങ്ങൾക്കു മുതിരുമ്പോൾ ശ്രദ്ധിക്കാൻ ചില കാര്യങ്ങൾ



       സ്വന്തം സമ്പാദ്യത്തെ ഭദ്രമായി സൂക്ഷിക്കുകയും, സമ്പാദ്യത്തിനുതകുന്ന ഒരു വളർച്ച സമ്പാദ്യത്തിനുമേൽ നേടുകയുമാണ് നിക്ഷേപം എന്നതിലൂടെ നമ്മളെല്ലാം ഉദ്ധേശിക്കുന്നത്. നിക്ഷേപകർ എന്നും കൂടുതൽ വളർച്ച പ്രതീക്ഷിക്കുന്നവരാണ്.

      നിക്ഷേപത്തിന്റെ വളർച്ചകൾ ഏതുമുതൽ ഏതുവരെ പ്രതീക്ഷിക്കാം എന്ന് നമുക്ക് നോക്കാം. എന്റെ അഭിപ്രായത്തിൽ രൂപപെട്ട തീരുമാനങ്ങളാണ് ഇതെല്ലാം. നാം നിക്ഷേപിക്കാൻ ഉദ്ദേശിക്കുന്ന സംഖ്യ, കാലയളവ്‌ ഇവരണ്ടും അനുസരിച്ചാവണം വളർച്ചയുടെ ശതമാനം ത്തിട്ടപ്പെടുത്തേണ്ടത്. ഒരു സംഖ്യ അഞ്ചു വർഷത്തേക്കു നിക്ഷേപിക്കുമ്പോൾ ആ കാലയളവിൽ ഉണ്ടാകാൻ സാധ്യതയുള്ള പണപ്പെരുപ്പത്തെയാണ് നാം ആദ്യം ഭയപ്പെടേണ്ടത്. അഞ്ചു വർഷത്തിനുശേഷം നമ്മൾ ഈ പണം പിൻവലിക്കുമ്പോൾ അതിനന്നുയോജ്യമായ മൂല്യം ലഭിക്കുന്നില്ല എന്നത്താണ് പലരുടെയും അഭിപ്രായം. ഈ അഭിപ്രായം ഏറ്റവും കൂടുതൽ കേൾക്കുന്നത് insurance വിഭാഗത്തിലാണ്. അതിനാല്‍ പണപ്പെരുപ്പത്തെ തരണം ചെയ്യാന്‍ ഉതകുന്ന വളര്‍ച്ചാ നിരക്ക് നമ്മള്‍ തിരഞ്ഞെടുക്കണം. ഈ വളര്‍ച്ചാ നിരക്കായിരിക്കണം ഏറ്റവും കുറഞ്ഞതായി തിരഞ്ഞെടുക്കേണ്ടത്. ഇനി കൂടിയത് നോക്കാം 14% മുതല്‍ 16%  വരെയാണ് ഏറ്റവും കൂടിയതായി തിരഞ്ഞെടുക്കാന്‍ പറ്റുന്നത്. അതും അപൂര്‍വമാണ്. ചില സമയങ്ങളില്‍ 60% വരെ വരുമാനം indian stock market ല്‍ നിന്നും ലഭിക്കാം പക്ഷെ അതു സ്ഥിരമല്ല. 16% കൂടുതല്‍ വളര്‍ച്ച ആര് തരാം എന്നു പറഞ്ഞാലും നന്നായി ആലോചിച്ചു മാത്രം തീരുമാനം എടുക്കേണ്ടതാണ്. 60% return എന്നു ഞങ്ങള്‍ പറഞ്ഞതു തന്നെ നിക്ഷേപ സ്വഭാവവും കാലാവധിയും എല്ലാം കണക്കിലെടുത്താണ്.

     നിക്ഷേപകര്‍ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് risk and return. നിക്ഷേപം എന്ന വാക്കിനോടുകൂടി ഏതൊരു ഭാഗത്തും കാണപ്പെടുന്ന രണ്ടു വാക്കുകളാണവ. വ്യത്യസ്ത സ്വഭാവങ്ങളുള്ളതും പേടിപ്പെടുത്തുകയും അതോടൊപ്പം ആശ്വസിപ്പിക്കുകയും ചെയ്യുന്ന ഈ രണ്ടു വാക്കുകള്‍ എന്നും ഒരുമിച്ചേ കാണാന്‍ സാധിക്കാരുള്ളു.



     അതില്‍ ഒരു വാക്കിനെ ഇഷ്ട്ടപ്പെടുന്നതോടൊപ്പം മറ്റൊന്നിനെ പേടിക്കുക കൂടി ചെയ്യുന്നു. അതായത് risk, return ഇവ എന്നും സമാനുപാതത്തിലാണ്. റിസ്ക്‌ കൂടുതലുള്ള നിക്ഷേപ രീതിയില്‍ return  കൂടുന്നതിനുള്ള സാധ്യതകള്‍ വളരെ കൂടുതലാണ്. നമുക്കൊരു ഉദാഹരണം നോക്കാം

   bank fixed deposit നടത്തുന്ന ഒരു സാധാരണ വ്യക്തിക്ക് ലഭിക്കാവുന്ന വരുമാനം 8% ആണ്. ഇത് ഒരു പക്ഷെ ബാങ്കിന്‍റെ വ്യത്യാസത്തിനോ നിക്ഷേപത്തിന്‍റെ സ്വഭാവത്തിനോ അനുസരിച്ച് 11% വരെ ലഭിച്ചേക്കാം. ഈ നിക്ഷേപത്തിന് റിസ്ക്‌ വളരെ കുറവാണ്. ഓഹരി നിക്ഷേപത്തിന് ഇത്തരം ഒരു പരിധി ഇല്ല പക്ഷെ നഷ്ട്ടം എന്നതിനെകൂടി ഭയക്കണം. ഓഹരി നിക്ഷേപത്തിനു 16% മുതൽ 60% വരെ റിട്ടേണ്‍ ലഭിച്ച സാഹചര്യങ്ങൾ ഉണ്ട്. പക്ഷെ അതിലെ റിസ്ക്‌ എന്നത് നാം തിരെഞ്ഞെടുക്കുന്ന നിക്ഷേപരീതിയെ ആസ്പദമാക്കിയായ്യിരിക്കും. റിസ്ക്‌ ഏറ്റവും കൂടുതൽ ഉള്ളത് ഈ നിക്ഷേപരീതിയിലാണ് അതിനാൽ തന്നെ റിട്ടേണ്‍ സാധ്യതയും വളരെ അധികമാണ്. റിസ്ക്‌ എടുക്കണമോ വേണ്ടയോ എന്നത് നിക്ഷേപകരിൽ നിക്ഷിപ്തമാണ്.

      സമയത്തിനു വളരെയധികം വില കൽപ്പിക്കണം എന്ന് നമ്മുക്ക് പലരും പറഞ്ഞു തരാറുണ്ട്. അത് ഇവിടെയും ആവര്ത്തിക്കണം. ഇവിടെ സമയം എന്ന് പറയുന്നത് ഗ്രഹനില നോക്കി ജ്യോത്സ്യൻ പറയുന്നതല്ല മറിച്ചു ഒരു നിക്ഷേപത്തിനു അഥവാ ട്രേടിനു ഇറങ്ങുന്നതിനും അതിൽ നിന്നും പിന്മാറുന്നത്തിനും ഉള്ള സമയമായിരിക്കും. യഥാർത്ഥ സമയത്തിനു തുടങ്ങാനും അവസാനിപ്പിക്കാനും കഴിയുക എന്നത് ഇത്തരം നിക്ഷേപ രീതിക്ക് ആവശ്യമായ ഒരു അച്ചടക്കമായി കണക്കാക്കാം. ഇതിനെല്ലാം ആദ്യമായി ശ്രെദ്ധിക്കേണ്ടത് ഈ നിക്ഷേപത്തിൽ നിന്നും നമുക്ക് എത്ര ശതമാനം റിട്ടേണ്‍ വേണം എന്നതാന്നു. അതുപോലെ നമുക്ക് എത്ര വരെ നഷ്ട്ടം അഭിമുഖീകരിക്കാം എന്നതും. അത് നിശ്ചയിക്കുന്നത് നമ്മുടെ പണത്തിന്റെ ലഭ്യത, അത്ത്യാവശ്യത്തിനുള്ള പണമാണോ, എത്ര കാലത്തേക്ക് നിക്ഷേപിക്കാനാകും എന്നതിനെ എല്ലാം അടിസ്ഥാനപ്പെടുത്തി ആയിരിക്കണം.
അത്യാവശ്യത്തിനുള്ള റിസ്ക്‌ കൂടുതലായതിനാൽ വിപണികളിൽ നിക്ഷേപിക്കാതിരിക്കുന്നതാണ് നല്ലത്.

      വിപണിയിൽ ഇറങ്ങുന്നത്തിനുമുൻപും പിന്നെയും ഗൃഹപാഠം ചെയാൻ നിക്ഷേപകർ തയ്യാറാവണം. വിശ്വസനീയമായ രീതിയിൽ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ തീരുമാനങ്ങളെടുക്കാൻ നിക്ഷേപകർ സ്വയം പര്യാപ്തരാവുന്നതാണ് നല്ലത്. അല്ലാത്ത പക്ഷം നിക്ഷേപിക്കാൻ ഉദ്ദേശിക്കുന്ന തുക ഏതെങ്കിലും പോർട്ട്‌ഫൊലിഒ മാനെജെർ മാരെ എൽപ്പിക്കാവുന്നതാണ്.

    ഒരാളുടെ നഷ്ട്ടമാണ് മറ്റൊരാളുടെ ലാഭം എന്ന സത്യം മനസ്സിലാക്കുന്നത്‌ നല്ലതായിരിക്കും. അതിനാൽ വിപണിയിലെ മുഴുവൻ ലാഭവും നമുക്കുള്ളതാണെന്ന് വിശ്വസിക്കരുത്. അനേകം നാവുകൾ ചൂതാട്ടമെന്നു ഉറക്കെ പറയുന്നതും വരും കാലങ്ങളിൽ അനന്ത സാധ്യതയുള്ള ഈ വിപണികളെ യാണ്. മേൽപ്പറഞ്ഞ ഒരു കാര്യങ്ങൾക്കും തയ്യാറാവാതെ, നിക്ഷേപം നടത്തി ഭാഗ്യം പരീക്ഷിക്കുന്നവർക്ക് ഒരിക്കലും വിജയിക്കാനാവാത്ത ചൂതാട്ടം തന്നെയാണിത്‌. ഇന്നത്തെ കാലത്തു വളരെയധികം technical സഹായങ്ങളും, വിവരങ്ങളുടെ ലഭ്യതയും ധാരാളമാണ്. അതെല്ലാം ഉപയോഗിച്ച് കൃത്യനിഷ്ട്ടതയോടെ, തികഞ്ഞ അച്ചടക്കത്തോടെ വിപണിയെ സമീപിക്കുന്നവർക്ക് ഇത് വിജയത്തിന്റെ ചൂതാട്ടമായിരിക്കും.

   ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയുടെ പ്രതിഫലനങ്ങൾ വിളിച്ചറിയിക്കുന്ന ഈ കണ്ണാടിയിൽ ഓരോ നിക്ഷേപകന്റെയും മുഖം ഭാവനകൾക്കനുയോജ്യമാം വിധം സൌന്ദര്യം നിറഞ്ഞതാകട്ടെ എന്ന് ആശിച്ചുകൊണ്ട്‌ ...... പ്രാർത്തനകളോടെ......... ബിസിനസ്‌ ലോകത്തിലൂടെ ...... മലയാളമാസിക.......  


---000---

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Arunkumar Vamadevan :: അച്ഛൻ

അരുണ്‍ വാമദേവന്‍ പത്ത് മാസം വയറ്റിൽ ചുമന്നില്ല പേറ്റ്നോവിൻ കഠിനതയേറ്റില്ല അമ്മ ഗർഭം ധരിച്ച ദിനം മുതൽ നെഞ്ചിനുള്ളിൽ ചുമന്നു കിടാവിനെ കുഞ്ഞുദേഹം പിറന്നിടാനായിട്ടു വെമ്പൽ കൊള്ളുന്നനേരം വിവശനായ്‌ ആശുപത്രി വരാന്തയിൽ പ്രാർഥിച്ചു രണ്ടുപേരും സുഖമായിരിക്കുവാൻ അച്ഛനെന്നും തണൽ വിരിച്ചങ്ങനെ വീട് മൂടിയൊരാൽമരം പോലവേ വേനലേൽക്കാതെ പേമാരിയും തഥാ കാത്തു സൂക്ഷിച്ചു നിന്നു കരുത്തനായ്‌ ഉള്ളു നീറുന്ന പ്രാരാബ്ധ ചിന്തയിൽ പുഞ്ചിരി തൂകും അച്ഛനൊരത്ഭുതം --- Arunkumar Vamadevan

Aswathy P S :: ഒളിവറും വിജയനും പിന്നെ സുശീലയും

ഒളിവറും വിജയനും പിന്നെ സുശീലയും  1983 എന്ന നിവിൻപോളി  ചിത്രം എനിക്ക് വെറും ഒരു സിനിമയല്ല. സിനിമയിൽ വിഷയം ക്രിക്കറ്റ്‌ ആണെങ്കിൽ ഇവിടെ താരം, നായകൻ രമേശന്‍റെ പത്നി സുശീലയാണ്. ഇപ്പൊ ചിലർക്ക് പിടികിട്ടിയേക്കാം, അനിയന്‍റെ പേര് ഇച്ചിരി "ഫാഷൻ" പേരാ..... സുമേഷ്!!! എന്ന പുള്ളിക്കാരിയുടെ ഒറ്റ ഡയലോഗിൽ ഉയർന്നത്  ഇതേ പേരുകാരനുമായുള്ള എന്‍റെ വിവാഹ ദിവസത്തെ ട്രോളൻ ഫ്ലക്സ്കളായിരുന്നു.. വിത്ത്‌ ഇല്ലുസ്ട്രേഷൻസ്.. എന്നാൽ മാറ്റാരുമറിയാത്ത ഒന്നുകൂടിയുണ്ട്. രമേശന്‍റെ വിവാഹം കഴിഞ്ഞ് ആദ്യരാത്രിയിൽ ക്രിക്കറ്റ് പ്രേമിയായ രമേശൻ മുറിയിൽ ഒട്ടിച്ചിരിക്കുന്ന ടെണ്ടുൽകരുടെ പടം കണ്ടിട്ട് ഹിന്ദിസിനിമ നടന്മാരെ അറിയില്ല എന്നു പറയുന്ന പുതുപെണ്ണ് നമ്മളെ ഒത്തിരി ചിരിപ്പിച്ചതാണ്, എന്നെ ഒഴികെ. കാരണം  ഫുട്ബോൾ പ്രേമിയും പ്ലയേറും കോച്ചും ഒക്കെയായ എന്‍റെ ഭർത്താവിന്‍റെ ബെഡ്‌റൂം ചുമരിലെ കാല്പന്ത് താരങ്ങളുടെ അഭാവം ഒന്നുകൊണ്ടു മാത്രമായിരുന്നു, സുശീല പറഞ്ഞ പോലെ ഒന്ന് നമ്മുടെ പ്രഥമരാത്രിയിൽ പ്രതിധ്വനിക്കാതിരുന്നത്. പക്ഷെ സുശീലയുടേത് പോലെ ഏറെക്കുറെ സമാനമായ മറ്റൊരു ഡയലോഗ് എന്‍റെ കണ്ഠനാളത്തിൽ...