Skip to main content

മരണംവരേക്കും



 മതിയിലുജ്ജ്വലാദര്‍ശമജ്ജീവിതം
 മതി, മരണംവരേക്കും നയിക്കുവാന്‍
   
 ചതിയിലെങ്ങളെത്തമ്മിലകറ്റിയോര്‍
 മതിലു ചുറ്റിലും കെട്ടിയടച്ചവര്‍
 അവരുറങ്ങിക്കിടക്കും ജനങ്ങളെ
 കവരുവാന്‍ കച്ചകെട്ടിയിറങ്ങിയോര്‍
 ജനമുണര്‍ന്നേറ്റവരോടെതിര്‍ക്കണം
 മനസ്സിലുല്‍ക്കടമോഹം വളര്‍ത്തി നീ
 മതിയിലുജ്ജ്വലാദര്‍ശമജ്ജീവിതം
 മതി, മരണംവരേക്കും നയിക്കുവാന്‍.

 അതിനുവേണ്ടി നിന്‍ ജീവിതമാകെയും
 കതിരുചിന്നിടും സൂര്യനെപ്പോലെ നീ
 സ്വയമെരിഞ്ഞും വെളിച്ചം വിതറിയും
 ഉണരുവാന്‍ നല്ല സ്‌നേഹവാക്കോതിയും
 ഇനിയുമാത്മസമര്‍പ്പണം ചെയ്യുവാന്‍
 തുനിയുമായിരം ദീപം കൊളുത്തി നീ
 മതിയിലുജ്ജ്വലാദര്‍ശമജ്ജീവിതം
 മതി, മരണംവരേക്കും നയിക്കുവാന്‍.



Popular posts from this blog

ചുറ്റിക

ഇന്നും

https://youtube.com/shorts/76FFavWYfmo?feature=share

ഓണത്തുമ്പിക്കാഘോഷം

അത്തം പൂക്കളമിട്ടു തുടങ്ങീ, അത്തച്ചമയത്തിരുനാളിൽ. ചിത്തിര പൂത്തിരി  ചിതറിക്കുമ്പോൾ ചിത്തം നിറയെ പൊന്നോണം. ചോതിപ്പെണ്ണിൻ കവിളിലുമുണ്ടേ ചോന്നു തുടുത്തൊരു നാണപ്പൂ. വിശാഖം വയറും തടവി വിളിച്ചൂ, വയറുനിറഞ്ഞുകവിഞ്ഞമ്മേ. അനിഴം പഴവുമുരിഞ്ഞു കൊടുത്തൂ, അനിയാ പയ്യെത്തിന്നോളൂ. കേട്ടയ്ക്കക്കരെ കേട്ടൂ ഘോഷം കുട്ടികൾ കൂടും കളിമേളം. മൂലത്തിൻ നാളൂഞ്ഞാലാടും, മൂടും കുത്തിത്താഴേക്കും. പൂരാടത്തിനു കോടിയുടുക്കാം, പൂമയിലാഭവിടർത്തീടാം. ഉത്രാടക്കഥ വെപ്രാളത്തി - ന്നുത്സവലഹരി വിളമ്പുന്നൂ. ഓണത്തിൻ പൊൻപുലരി പിറന്നാ- ലോണത്തുമ്പിക്കാഘോഷം. രജി ചന്ദ്രശേഖർ 28-08-2023 https://pratilipi.page.link/9n13Kq1eS3kjH1n2A