Skip to main content

വീരവ്രതന്മാര്‍ നാം





അമ്മയ്ക്കാരതിയേകാനാദര്‍ശത്തി-
ന്നജയ്യ പതാകയുമായ്
ധ്യേയത്തില്‍ സ്വയമര്‍പ്പണമേകിയ
വീരവ്രതന്മാര്‍ നാം.
   
പ്രതിബന്ധങ്ങളൊരായിരമെണ്ണം
പ്രതിദിനമെത്തി വിളിക്കട്ടെ
പ്രപാതമായവ തട്ടിനിരത്തി
പ്രയാണമെങ്ങള്‍ തുടര്‍ന്നീടും
പ്രദേശഭാഷാ ഭേദമകറ്റും
പ്രഭാതഭേരി മുഴക്കീടും
ധ്യേയത്തില്‍ സ്വയമര്‍പ്പണമേകിയ
വീരവ്രതന്മാര്‍ നാം

വിശാല നീലാകാശംപോലെ
വിശുദ്ധിയാകെ നിറച്ചീടും
വിഷാന്ധകാരം വഴിയില്‍ വിതയ്ക്കും
വിഷാദഭാവന നീക്കീടും
വിഭാഗചിന്തകള്‍ വൈരുദ്ധ്യങ്ങള്‍
വിരോധമൊക്കെ മറന്നീടും
ധ്യേയത്തില്‍ സ്വയമര്‍പ്പണമേകിയ
വീരവ്രതന്മാര്‍ നാം.

വിദൂര കാനനഗുഹകള്‍ക്കുള്ളില്‍
ജ്വലിച്ചൊരാര്‍ഷപ്രഭവങ്ങള്‍
വിളിച്ചുണര്‍ത്തിയ കൈനിലതോറും
വിളങ്ങിടും തിരിനാളങ്ങള്‍
വിനമ്രഗാഥകളിതിഹാസത്തിന്‍
വിഭാതശോഭാകിരണങ്ങള്‍
ധ്യേയത്തില്‍ സ്വയമര്‍പ്പണമേകിയ
വീരവ്രതന്മാര്‍ നാം.



Popular posts from this blog

ചുറ്റിക

ഇന്നും

https://youtube.com/shorts/76FFavWYfmo?feature=share

ഓണത്തുമ്പിക്കാഘോഷം

അത്തം പൂക്കളമിട്ടു തുടങ്ങീ, അത്തച്ചമയത്തിരുനാളിൽ. ചിത്തിര പൂത്തിരി  ചിതറിക്കുമ്പോൾ ചിത്തം നിറയെ പൊന്നോണം. ചോതിപ്പെണ്ണിൻ കവിളിലുമുണ്ടേ ചോന്നു തുടുത്തൊരു നാണപ്പൂ. വിശാഖം വയറും തടവി വിളിച്ചൂ, വയറുനിറഞ്ഞുകവിഞ്ഞമ്മേ. അനിഴം പഴവുമുരിഞ്ഞു കൊടുത്തൂ, അനിയാ പയ്യെത്തിന്നോളൂ. കേട്ടയ്ക്കക്കരെ കേട്ടൂ ഘോഷം കുട്ടികൾ കൂടും കളിമേളം. മൂലത്തിൻ നാളൂഞ്ഞാലാടും, മൂടും കുത്തിത്താഴേക്കും. പൂരാടത്തിനു കോടിയുടുക്കാം, പൂമയിലാഭവിടർത്തീടാം. ഉത്രാടക്കഥ വെപ്രാളത്തി - ന്നുത്സവലഹരി വിളമ്പുന്നൂ. ഓണത്തിൻ പൊൻപുലരി പിറന്നാ- ലോണത്തുമ്പിക്കാഘോഷം. രജി ചന്ദ്രശേഖർ 28-08-2023 https://pratilipi.page.link/9n13Kq1eS3kjH1n2A