Skip to main content

ഋതുഭേദങ്ങളിലൂടെ



അതെ അതു തന്നെയാണിവിടെയും സംഭവിച്ചിരിക്കുന്നത്. അമർഷത്തിന്റെ ഖരാക്ഷരങ്ങൾ തന്നെയാണ് പിറന്നിരിക്കുന്നത്. അമർഷം ഒരു തേങ്ങലായി, ഒരു വിലാപമായി പൊട്ടിവിടരുകയാണിവിടെ.


അമർഷം പലവിധമാണല്ലൊ പ്രത്യക്ഷമാവുന്നത്. ചിലർക്കത് പൊട്ടിത്തെറിയാണ്. ചിലർക്ക് വിതുമ്പലാവാം. ഇവിടെ കവിക്ക് അതൊരു നൊമ്പരമാണ്, ഒരു തേങ്ങലാണ്. ആ നൊമ്പരം കവിതയിലുടനീളം ദൃശ്യമാകുന്നുണ്ട്. അങ്ങനെ അമർഷം പൊട്ടിവിർന്നപ്പോൾ, അതൊരു കവിതയായി മാറി. കാച്ചിക്കുറുക്കിയ കവിത. ഹൃദയത്തിൽ നിന്നും അറിയാതൊഴുകിയ ഒരു നദിയായി, അത് അനുവാചക ഹൃദയങ്ങളിലേക്ക് പടരുകയാണ്. അപ്പോൾ എങ്ങനെ കവിക്ക് വിലപിക്കുവാനാകും - അമർഷത്തിന്റെ ഖരാക്ഷരങ്ങളാണ് പിറക്കുന്നവയെല്ലാമെന്ന്. അങ്ങനെയെങ്കിൽ ഇതൊരു വൈരുധ്യമായിപ്പോയില്ലേ.


ഇതൊരു ഗദ്യ കവിതയാണ്. അതൊരു ന്യൂനതയല്ല. ഇവിടെ ഗദ്യത്തെ കവിതയാക്കുക എന്ന ഭാവചാതുരിയാണ് കവി പ്രകടിപ്പിച്ചിരിക്കുന്നത്. അങ്ങനെ കവിതയായി അത് ഒഴുകുകയാണ്. കവിതയെ അത്രയങ്ങ് ഇഷ്ടപ്പെടാത്ത ഒരു രചയിതാവിന് ഇത് എങ്ങനെ സാധ്യമാകും? അതിനാൽ ഈ ഗദ്യം കവിതയാക്കുന്ന മിടുക്ക് കവിയുടെ കവിതാ സ്നേഹത്തിൽ നിന്നും കിട്ടിയതാണ് എന്നുതന്നെ കരുതാം. കവിക്ക് കവിതയോട് സ്നേഹമല്ല, മറിച്ച് ഒരു വാത്സല്യമാണ്. തന്റെ ഹൃദയത്തിൽ പൂത്തുലഞ്ഞു നില്ക്കുന്ന വികാരമാണ് കവിത.


കവിത താളാത്മകമല്ലെന്നു തോന്നാം. പക്ഷേ വാക്കുകളുടെ ചടുല പ്രവാഹമാണ്. അതിൽ ആ തോന്നൽ അലിഞ്ഞുപോകുന്നു. താളഭദ്രമല്ലെങ്കിലും ദിശതെറ്റാതെ ഓളപ്പരപ്പിൽ ഇളകിയാടി അത് ലക്ഷ്യത്തിലെത്തുന്നു.


കവിതയെ കവി നന്നായി അറിഞ്ഞിരിക്കുന്നു, കവിയേയും. ഇല്ലെങ്കിൽ കവിഹൃദയത്തിലെ നനുത്ത ചില്ലയിൽ ചേക്കേറാൻ കവിക്കാകുമായിരുന്നില്ലല്ലോ, അവിടെ ചേക്കേറിയിരുന്ന മാലാഖമാരോടൊപ്പം.
 
കവിത പ്രതീക്ഷയും സ്നേഹവും പകർന്നിരുന്നുവെന്നും കവി മനസിലാക്കിയിരുന്നു. അത് നമ്മെ ബോധ്യപ്പെടുത്താനും കവി ശ്രമിക്കുന്നുണ്ട്. കവിത പ്രതിഷേധമാണെന്നും, കവിത ചിന്തയും സാന്ത്വനവുമാണെന്നും കവി അറിഞ്ഞിരിക്കുന്നു. ആ അറിവ് നമ്മിലേക്ക് പകരുകയാണ്. കവിത പോലെ കവിയും വേറിട്ടൊരാളല്ല എന്നത് കവി നമ്മെ വളരെ ശക്തമായി ഓർമ്മപ്പെടുത്തുന്നുണ്ട്.


ഋതുഭേദങ്ങളിൽ വൃദ്ധിക്ഷയങ്ങളില്ലാത്ത കവിതയുടെ കാണാച്ചിറകുകൾ കവി അന്വേഷിക്കുകയാണ്. അത് കവിയുടെ മോഹം മാത്രമല്ല. വൃദ്ധിക്ഷയമില്ലെങ്കിൽ പിന്നെ എന്തു കവിത. ആ വൃദ്ധിക്ഷയങ്ങളാണ് യഥാർത്ഥ കവിത. ആ ഋതുതാളമാണ് കവിതയുടെ താളം. കവിതയുടെ ചിറകിന്റെ ഊർജ്ജം തന്നെ അതാണ്. ആ കരുത്തിലാണ് കവിതയങ്ങനെ ചിറകുവിരിക്കുന്നത്.


ഈ ‘ഋതുഭേദം’ പോലും ഒരു വൃദ്ധിക്ഷയത്തിന്റെ കരുത്തിലാണ് ചിറകുവിരിച്ചിരിക്കുന്നത്.


വരികൾക്കിടയിലൂടെ സൗഗന്ധികങ്ങൾ ഇങ്ങെത്തിക്കഴിഞ്ഞല്ലോ. കല്പനയുടെ കളിയോടത്തിലല്ല എന്നു മാത്രം.


അമർഷത്തിന്റെ ഖരക്ഷരങ്ങളിൽ പിറന്ന ആത്മസുഗന്ധമുള്ള ഭാവഗീതമത്രെ ഋതുഭേദവും’


Comments

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Arunkumar Vamadevan :: അച്ഛൻ

അരുണ്‍ വാമദേവന്‍ പത്ത് മാസം വയറ്റിൽ ചുമന്നില്ല പേറ്റ്നോവിൻ കഠിനതയേറ്റില്ല അമ്മ ഗർഭം ധരിച്ച ദിനം മുതൽ നെഞ്ചിനുള്ളിൽ ചുമന്നു കിടാവിനെ കുഞ്ഞുദേഹം പിറന്നിടാനായിട്ടു വെമ്പൽ കൊള്ളുന്നനേരം വിവശനായ്‌ ആശുപത്രി വരാന്തയിൽ പ്രാർഥിച്ചു രണ്ടുപേരും സുഖമായിരിക്കുവാൻ അച്ഛനെന്നും തണൽ വിരിച്ചങ്ങനെ വീട് മൂടിയൊരാൽമരം പോലവേ വേനലേൽക്കാതെ പേമാരിയും തഥാ കാത്തു സൂക്ഷിച്ചു നിന്നു കരുത്തനായ്‌ ഉള്ളു നീറുന്ന പ്രാരാബ്ധ ചിന്തയിൽ പുഞ്ചിരി തൂകും അച്ഛനൊരത്ഭുതം --- Arunkumar Vamadevan

Aswathy P S :: ഒളിവറും വിജയനും പിന്നെ സുശീലയും

ഒളിവറും വിജയനും പിന്നെ സുശീലയും  1983 എന്ന നിവിൻപോളി  ചിത്രം എനിക്ക് വെറും ഒരു സിനിമയല്ല. സിനിമയിൽ വിഷയം ക്രിക്കറ്റ്‌ ആണെങ്കിൽ ഇവിടെ താരം, നായകൻ രമേശന്‍റെ പത്നി സുശീലയാണ്. ഇപ്പൊ ചിലർക്ക് പിടികിട്ടിയേക്കാം, അനിയന്‍റെ പേര് ഇച്ചിരി "ഫാഷൻ" പേരാ..... സുമേഷ്!!! എന്ന പുള്ളിക്കാരിയുടെ ഒറ്റ ഡയലോഗിൽ ഉയർന്നത്  ഇതേ പേരുകാരനുമായുള്ള എന്‍റെ വിവാഹ ദിവസത്തെ ട്രോളൻ ഫ്ലക്സ്കളായിരുന്നു.. വിത്ത്‌ ഇല്ലുസ്ട്രേഷൻസ്.. എന്നാൽ മാറ്റാരുമറിയാത്ത ഒന്നുകൂടിയുണ്ട്. രമേശന്‍റെ വിവാഹം കഴിഞ്ഞ് ആദ്യരാത്രിയിൽ ക്രിക്കറ്റ് പ്രേമിയായ രമേശൻ മുറിയിൽ ഒട്ടിച്ചിരിക്കുന്ന ടെണ്ടുൽകരുടെ പടം കണ്ടിട്ട് ഹിന്ദിസിനിമ നടന്മാരെ അറിയില്ല എന്നു പറയുന്ന പുതുപെണ്ണ് നമ്മളെ ഒത്തിരി ചിരിപ്പിച്ചതാണ്, എന്നെ ഒഴികെ. കാരണം  ഫുട്ബോൾ പ്രേമിയും പ്ലയേറും കോച്ചും ഒക്കെയായ എന്‍റെ ഭർത്താവിന്‍റെ ബെഡ്‌റൂം ചുമരിലെ കാല്പന്ത് താരങ്ങളുടെ അഭാവം ഒന്നുകൊണ്ടു മാത്രമായിരുന്നു, സുശീല പറഞ്ഞ പോലെ ഒന്ന് നമ്മുടെ പ്രഥമരാത്രിയിൽ പ്രതിധ്വനിക്കാതിരുന്നത്. പക്ഷെ സുശീലയുടേത് പോലെ ഏറെക്കുറെ സമാനമായ മറ്റൊരു ഡയലോഗ് എന്‍റെ കണ്ഠനാളത്തിൽ...