Skip to main content

ഋതുഭേദങ്ങളിലൂടെ



അതെ അതു തന്നെയാണിവിടെയും സംഭവിച്ചിരിക്കുന്നത്. അമർഷത്തിന്റെ ഖരാക്ഷരങ്ങൾ തന്നെയാണ് പിറന്നിരിക്കുന്നത്. അമർഷം ഒരു തേങ്ങലായി, ഒരു വിലാപമായി പൊട്ടിവിടരുകയാണിവിടെ.


അമർഷം പലവിധമാണല്ലൊ പ്രത്യക്ഷമാവുന്നത്. ചിലർക്കത് പൊട്ടിത്തെറിയാണ്. ചിലർക്ക് വിതുമ്പലാവാം. ഇവിടെ കവിക്ക് അതൊരു നൊമ്പരമാണ്, ഒരു തേങ്ങലാണ്. ആ നൊമ്പരം കവിതയിലുടനീളം ദൃശ്യമാകുന്നുണ്ട്. അങ്ങനെ അമർഷം പൊട്ടിവിർന്നപ്പോൾ, അതൊരു കവിതയായി മാറി. കാച്ചിക്കുറുക്കിയ കവിത. ഹൃദയത്തിൽ നിന്നും അറിയാതൊഴുകിയ ഒരു നദിയായി, അത് അനുവാചക ഹൃദയങ്ങളിലേക്ക് പടരുകയാണ്. അപ്പോൾ എങ്ങനെ കവിക്ക് വിലപിക്കുവാനാകും - അമർഷത്തിന്റെ ഖരാക്ഷരങ്ങളാണ് പിറക്കുന്നവയെല്ലാമെന്ന്. അങ്ങനെയെങ്കിൽ ഇതൊരു വൈരുധ്യമായിപ്പോയില്ലേ.


ഇതൊരു ഗദ്യ കവിതയാണ്. അതൊരു ന്യൂനതയല്ല. ഇവിടെ ഗദ്യത്തെ കവിതയാക്കുക എന്ന ഭാവചാതുരിയാണ് കവി പ്രകടിപ്പിച്ചിരിക്കുന്നത്. അങ്ങനെ കവിതയായി അത് ഒഴുകുകയാണ്. കവിതയെ അത്രയങ്ങ് ഇഷ്ടപ്പെടാത്ത ഒരു രചയിതാവിന് ഇത് എങ്ങനെ സാധ്യമാകും? അതിനാൽ ഈ ഗദ്യം കവിതയാക്കുന്ന മിടുക്ക് കവിയുടെ കവിതാ സ്നേഹത്തിൽ നിന്നും കിട്ടിയതാണ് എന്നുതന്നെ കരുതാം. കവിക്ക് കവിതയോട് സ്നേഹമല്ല, മറിച്ച് ഒരു വാത്സല്യമാണ്. തന്റെ ഹൃദയത്തിൽ പൂത്തുലഞ്ഞു നില്ക്കുന്ന വികാരമാണ് കവിത.


കവിത താളാത്മകമല്ലെന്നു തോന്നാം. പക്ഷേ വാക്കുകളുടെ ചടുല പ്രവാഹമാണ്. അതിൽ ആ തോന്നൽ അലിഞ്ഞുപോകുന്നു. താളഭദ്രമല്ലെങ്കിലും ദിശതെറ്റാതെ ഓളപ്പരപ്പിൽ ഇളകിയാടി അത് ലക്ഷ്യത്തിലെത്തുന്നു.


കവിതയെ കവി നന്നായി അറിഞ്ഞിരിക്കുന്നു, കവിയേയും. ഇല്ലെങ്കിൽ കവിഹൃദയത്തിലെ നനുത്ത ചില്ലയിൽ ചേക്കേറാൻ കവിക്കാകുമായിരുന്നില്ലല്ലോ, അവിടെ ചേക്കേറിയിരുന്ന മാലാഖമാരോടൊപ്പം.
 
കവിത പ്രതീക്ഷയും സ്നേഹവും പകർന്നിരുന്നുവെന്നും കവി മനസിലാക്കിയിരുന്നു. അത് നമ്മെ ബോധ്യപ്പെടുത്താനും കവി ശ്രമിക്കുന്നുണ്ട്. കവിത പ്രതിഷേധമാണെന്നും, കവിത ചിന്തയും സാന്ത്വനവുമാണെന്നും കവി അറിഞ്ഞിരിക്കുന്നു. ആ അറിവ് നമ്മിലേക്ക് പകരുകയാണ്. കവിത പോലെ കവിയും വേറിട്ടൊരാളല്ല എന്നത് കവി നമ്മെ വളരെ ശക്തമായി ഓർമ്മപ്പെടുത്തുന്നുണ്ട്.


ഋതുഭേദങ്ങളിൽ വൃദ്ധിക്ഷയങ്ങളില്ലാത്ത കവിതയുടെ കാണാച്ചിറകുകൾ കവി അന്വേഷിക്കുകയാണ്. അത് കവിയുടെ മോഹം മാത്രമല്ല. വൃദ്ധിക്ഷയമില്ലെങ്കിൽ പിന്നെ എന്തു കവിത. ആ വൃദ്ധിക്ഷയങ്ങളാണ് യഥാർത്ഥ കവിത. ആ ഋതുതാളമാണ് കവിതയുടെ താളം. കവിതയുടെ ചിറകിന്റെ ഊർജ്ജം തന്നെ അതാണ്. ആ കരുത്തിലാണ് കവിതയങ്ങനെ ചിറകുവിരിക്കുന്നത്.


ഈ ‘ഋതുഭേദം’ പോലും ഒരു വൃദ്ധിക്ഷയത്തിന്റെ കരുത്തിലാണ് ചിറകുവിരിച്ചിരിക്കുന്നത്.


വരികൾക്കിടയിലൂടെ സൗഗന്ധികങ്ങൾ ഇങ്ങെത്തിക്കഴിഞ്ഞല്ലോ. കല്പനയുടെ കളിയോടത്തിലല്ല എന്നു മാത്രം.


അമർഷത്തിന്റെ ഖരക്ഷരങ്ങളിൽ പിറന്ന ആത്മസുഗന്ധമുള്ള ഭാവഗീതമത്രെ ഋതുഭേദവും’


Comments

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Aiswarya S Dev :: ഞെട്ടലകലാതെ

മർത്യജന്മമൊന്ന് വീക്ഷിച്ചറിയണ- മെന്നാശിച്ചീശൻ ഭൂവിലെത്തി.! കോവിലിൽ ആയിരങ്ങൾ തൻ അനുഗ്രഹത്തിനായി കാത്തിരിപ്പു- ണ്ടെന്നറിഞ്ഞാനന്ദിച്ചു.. തിരിഞ്ഞു നോക്കവേ.. കോവിലിനങ്കണത്തിലിന്നൊന്നു- മറിയാതൊരു പിഞ്ചുബാല്യം കൈകൾ നീട്ടിടുന്നു.. യാചിച്ചുകൊണ്ട്.. നിലത്തുവീഴുന്ന ചില്ലറത്തുട്ടുകളിലൊക്കെയും രണ്ടും, മൂന്നും..! പടികയറിയകത്തുകയറുന്നവ- രൊക്കെയും ശിലയാൽ തീർത്ത- യെൻ മുന്‍പിലർപ്പിക്കുന്നു ആയിരങ്ങൾ..!! ഞെട്ടിത്തിരിഞ്ഞീശൻ നടന്നകലവേ കണ്ടു, പിന്നെയും പിന്നെയും  ഞെട്ടിക്കുന്ന നോവുകൾ..! പെണ്‍കിടാങ്ങള്‍ തൻ കൂരയ്ക്ക- കത്തു നിന്ന്‌ കേൾക്കുന്നു  നിശബ്ദ തേങ്ങലുകൾ.. വാതിലില്ലാതെ ചുമരില്ലാതെ തുണികളാൽ മറയ്ക്കപ്പെട്ട കൂരയ്ക്കുള്ളിൽ നാഴികകൾ ഭയത്തോടെണ്ണുന്ന  അനവധിപേരെ കണ്ടീശൻ കണ്ണടച്ചു... അകലെയുള്ള കോവിലിൽ  നാഴികക്ക് നാൽപ്പതുവട്ടമവർ ഉറപ്പു വരുത്തുന്നു..  'സുരക്ഷിതമല്ലയോന്ന്' ഒരമ്മതൻ പേറ്റുനോവ്  കേട്ടീശൻ അവൾക്കരികിലെത്തി.. ഒരു കുഞ്ഞു പെണ്കിടാവ്  അവൾക്കരികിൽ  മിഴി തുറന്ന് കിടപ്പതുണ്ട്... പുറത്തേക്കെത്തി നോക്കിയപ്പോ- ളതാ പെണ്‍കുഞ്ഞെന്നറിഞ്ഞച്ഛൻ വിലപിച്ചു മൊഴിയുന്നു.. "ഈ സ്വത്തെല്ലാം ...

നെടുവിളിയൻപക്ഷി :: വിനയൻ

അഗസ്ത്യന്റെ മടിത്തട്ടിൽ പകൽപ്പൂരക്കണിപ്പന്തൽ. അലങ്കാരച്ചെരുവിൽ ചെ- മ്പനീർപ്പൂവിൻ ചമത്കാരം. "പുലർകാലേ പുറപ്പെട്ടാൽ മലതാണ്ടിത്തിരിച്ചെത്താം. വരികെന്റെയനുജാ,യീ മലങ്കാടിന്നകം പുക്കാം." മലന്തേനും പനന്നൊങ്കും കഴിയ്ക്കാനാ മലമേട്ടിൽ ഇരുവരും കരംകോർത്തു ചുണയോടെ പുറപ്പെട്ടു. മുളമുള്ളുമെരികല്ലും ചവിട്ടൊപ്പം നടക്കുന്നു. കനൽ കോരിക്കുടിച്ചഗ്നി- പ്പദം ചന്തംവിതയ്ക്കുന്നു. മുകിൽതാഴെ,ക്കുളിർ വാനം മിഴിക്കോണിൽ തുടിക്കുന്നു. ചരൽപ്പൂക്കൾ കടുംവർണ്ണം വിരിച്ചെങ്ങും ചിരിക്കുന്നു. ചിതൽപ്പറ്റം ദ്രുതംകാട്ടി ശവക്കോലം തുരക്കുന്നു. മുടിക്കെട്ടിൽ ജഡച്ചുറ്റിൽ ശിവശൈലം കനക്കുന്നു. ഇരുത്തംവന്നലയ്ക്കുന്ന കൊലച്ചീവീടൊളിക്കുന്നു. കരിക്കാലൻ കൊലകൊമ്പൻ കരിച്ചൂരു ചുരത്തുന്നു. കുളയട്ടനിലം പറ്റി രുചികൊണ്ടു പുളയ്ക്കുന്നു. കൊതിനാവായ് നനവാർന്നു ചുടുചോര കുടിക്കുന്നു. 'ആദിച്ചൻ' മലദൈവം ചോക്കുന്നു, തുടുക്കുന്നു. കാട്ടാറിൻ ചിലമ്പൊച്ച മദം പൊട്ടിപ്പരക്കുന്നു. മലങ്കോഴിപ്പറ്റമെന്തോ തിരക്കിട്ടു തെരയുന്നു. മലയണ്ണാർക്കണ്ണനംബര കനിയായിക്കുലയ്ക്കുന്നു. ചൊക്കനർക്കപ്പഴം തിന്നാൻ മരംച...