Skip to main content

സ്നേഹഗംഗ പുസ്തകപ്രകാശനം 28-02-2016


സ്നേഹഗംഗ (കവിതാസമാഹാരം), പ്രശസ്തകവി ശ്രീ പി നാരായണക്കുറുപ്പ്  യുവകവി ജെ എം റഹീമിന്  നല്കി പ്രകാശനം ചെയ്യുന്നു.

പുലിയൂര്‍കോട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവാഘോഷത്തിന്റെ ഭാഗമായി തപസ്യ കലാസാഹിത്യ വേദിയുടെ നേതൃത്വത്തില്‍ പുസ്തകപ്രകാശനവും കാവ്യസന്ധ്യയും സംഘടിപ്പിച്ചു.
    ശ്രദ്ധേയനായ കവിയും അദ്ധ്യാപകനുമായ ശ്രീ. രജി ചന്ദശേഖറിന്റെ 'സ്‌നേഹഗംഗ' എന്ന കാവ്യസമാഹാരം പ്രശസ്തകവി ശ്രീ. പി. നാരായണക്കുറുപ്പ്, ശ്രീ ജെ എം റഹീമിന് നല്‍കി പ്രകാശിപ്പിച്ചു. 'സ്‌നേഹഗംഗ' പല വിതാനങ്ങളിലുള്ള സ്‌നേഹത്തെ വാഴുത്തുന്ന കവിതകളുടെ സഞ്ചയമാണെന്ന് ശ്രീ. പി. നാരായണക്കുറുപ്പ് അഭിപ്രായപ്പെട്ടു. പരാശക്തിയോടും അമ്മയോടും പ്രകൃതിയോടും പ്രപഞ്ചത്തോടുമുള്ള ആത്മാര്‍പ്പണത്തിന്റെയും സ്‌നേഹവിശാലതയുടെയും ഉദ്ഗാനങ്ങളാണ് ഇതിലെ കവിതകളിലെല്ലാം നിറഞ്ഞുനില്‍ക്കുന്നതെന്ന് തുടര്‍ന്ന് അദ്ദേഹം വിശദീകരിച്ചു.
     ശ്രീ. വെള്ളനാട് കൃഷ്ണന്‍കുട്ടി നായരുടെ അദ്ധ്യക്ഷതയില്‍ നടന്ന സമ്മേളനം സുധാകരന്‍ ചന്തവിള ഉദ്ഘാടനം ചെയ്തു. ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട്  കാവ്യസന്ധ്യയും പുസ്തകപ്രകാശനവും സംഘടിപ്പിക്കാന്‍ ക്ഷേത്രക്കമ്മിറ്റിയും തപസ്യ കലാസാഹിത്യവേദിയും സംയുക്തമായി തീരുമാനിച്ചതിന്റെ ഔചിത്യം അദ്ദേഹം എടുത്തുപറഞ്ഞു.  ക്ഷേത്രങ്ങള്‍ നമ്മുടെ കലാപാരമ്പര്യത്തിന്റെയും സാംസ്‌കാരിക ചിഹ്നങ്ങളുടെയും പ്രതീകങ്ങള്‍ കൂടിയാണ്. എന്നാല്‍ നമ്മുടെ ക്ഷേത്രങ്ങള്‍ക്ക് അത്തരമൊരു പാരമ്പര്യം എവിടെയോവച്ച് നഷ്ടപ്പെട്ടു. അതിനെ തിരിച്ചുപിടിക്കാനും കവിതയും സാഹിത്യവും കൈകോര്‍ക്കുന്ന സന്ദര്‍ഭങ്ങള്‍ സൃഷ്ടിക്കാനും ഇത്തരം കാവ്യസന്ധ്യകള്‍ ഉപകരിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചതോടൊപ്പം 'ശിവകാമി', 'കറുത്ത രാഗങ്ങള്‍' എന്നീ സ്വന്തം കവിതകള്‍ അവതരിപ്പിക്കുകയും ചെയ്തു.
    തുടര്‍ന്ന് ശ്രീ. പി. നാരായണക്കുറുപ്പ്, ശ്രീമതി. രാജലക്ഷ്മി, ശ്രീ. വെള്ളനാട് കൃഷ്ണന്‍കുട്ടി നായര്‍, ശ്രീ. ദുഷ്യന്തന്‍ കെ. ജി, ശ്രീ. മൈനച്ചല്‍ വീരേന്ദ്രകുമാര്‍, ശ്രീ. മുഹമ്മദ് റഹീം, ശ്രീ മനോജ് വട്ടപ്പാറ, ശ്രീ. അനില്‍ ആര്‍ മധു, കുമാരി അഞ്ജു, ശീ. രജി ചന്ദ്രശേഖര്‍ എന്നിവര്‍ സ്വന്തം കവിതകള്‍ അവതരിപ്പിച്ചു.


Comments

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Aswathy P S :: ഒളിവറും വിജയനും പിന്നെ സുശീലയും

ഒളിവറും വിജയനും പിന്നെ സുശീലയും  1983 എന്ന നിവിൻപോളി  ചിത്രം എനിക്ക് വെറും ഒരു സിനിമയല്ല. സിനിമയിൽ വിഷയം ക്രിക്കറ്റ്‌ ആണെങ്കിൽ ഇവിടെ താരം, നായകൻ രമേശന്‍റെ പത്നി സുശീലയാണ്. ഇപ്പൊ ചിലർക്ക് പിടികിട്ടിയേക്കാം, അനിയന്‍റെ പേര് ഇച്ചിരി "ഫാഷൻ" പേരാ..... സുമേഷ്!!! എന്ന പുള്ളിക്കാരിയുടെ ഒറ്റ ഡയലോഗിൽ ഉയർന്നത്  ഇതേ പേരുകാരനുമായുള്ള എന്‍റെ വിവാഹ ദിവസത്തെ ട്രോളൻ ഫ്ലക്സ്കളായിരുന്നു.. വിത്ത്‌ ഇല്ലുസ്ട്രേഷൻസ്.. എന്നാൽ മാറ്റാരുമറിയാത്ത ഒന്നുകൂടിയുണ്ട്. രമേശന്‍റെ വിവാഹം കഴിഞ്ഞ് ആദ്യരാത്രിയിൽ ക്രിക്കറ്റ് പ്രേമിയായ രമേശൻ മുറിയിൽ ഒട്ടിച്ചിരിക്കുന്ന ടെണ്ടുൽകരുടെ പടം കണ്ടിട്ട് ഹിന്ദിസിനിമ നടന്മാരെ അറിയില്ല എന്നു പറയുന്ന പുതുപെണ്ണ് നമ്മളെ ഒത്തിരി ചിരിപ്പിച്ചതാണ്, എന്നെ ഒഴികെ. കാരണം  ഫുട്ബോൾ പ്രേമിയും പ്ലയേറും കോച്ചും ഒക്കെയായ എന്‍റെ ഭർത്താവിന്‍റെ ബെഡ്‌റൂം ചുമരിലെ കാല്പന്ത് താരങ്ങളുടെ അഭാവം ഒന്നുകൊണ്ടു മാത്രമായിരുന്നു, സുശീല പറഞ്ഞ പോലെ ഒന്ന് നമ്മുടെ പ്രഥമരാത്രിയിൽ പ്രതിധ്വനിക്കാതിരുന്നത്. പക്ഷെ സുശീലയുടേത് പോലെ ഏറെക്കുറെ സമാനമായ മറ്റൊരു ഡയലോഗ് എന്‍റെ കണ്ഠനാളത്തിൽ...

Arunkumar Vamadevan :: അച്ഛൻ

അരുണ്‍ വാമദേവന്‍ പത്ത് മാസം വയറ്റിൽ ചുമന്നില്ല പേറ്റ്നോവിൻ കഠിനതയേറ്റില്ല അമ്മ ഗർഭം ധരിച്ച ദിനം മുതൽ നെഞ്ചിനുള്ളിൽ ചുമന്നു കിടാവിനെ കുഞ്ഞുദേഹം പിറന്നിടാനായിട്ടു വെമ്പൽ കൊള്ളുന്നനേരം വിവശനായ്‌ ആശുപത്രി വരാന്തയിൽ പ്രാർഥിച്ചു രണ്ടുപേരും സുഖമായിരിക്കുവാൻ അച്ഛനെന്നും തണൽ വിരിച്ചങ്ങനെ വീട് മൂടിയൊരാൽമരം പോലവേ വേനലേൽക്കാതെ പേമാരിയും തഥാ കാത്തു സൂക്ഷിച്ചു നിന്നു കരുത്തനായ്‌ ഉള്ളു നീറുന്ന പ്രാരാബ്ധ ചിന്തയിൽ പുഞ്ചിരി തൂകും അച്ഛനൊരത്ഭുതം --- Arunkumar Vamadevan