Skip to main content

പ്രകൃതി


ഫാത്തിമ മെഹബൂബ്
(G & VHSS, Pirappancod-ലെയും അക്ഷര-യിലെയും
ഒന്‍പതാം തരം വിദ്യാര്‍ഥിനി)



"മഴയായി ഞാൻ കണ്ട സ്വപ്നങ്ങളൊക്കെയും
വേനലിൽ വറ്റി വരണ്ടിരുന്നു.
ചൂടാണു വയ്യ, പുറത്തിറങ്ങാനെന്റെ
വീടിന്നകത്തും വിയർപ്പു ഗന്ധം.


കിണറും കുളവും കരയും മിഴികളും
കനിവിനായ് തേങ്ങിക്കരഞ്ഞിടുന്നൂ.
മീനമായ് മേടമായിടവമായെന്നിട്ടും
മഴയിത്ര വൈകുവതെന്തുകൊണ്ടോ ! 


പെട്ടെന്നു വന്നിതാ, ഭൂമിതന്നാത്മാവിൽ
നിദ്രയായ് പൊയ്പോയ പൊൻവസന്തം.
ഭൂമിതൻ ദാഹമടക്കുവാനെത്തിയ
കരിമുകിൽമേഘങ്ങളമ്പരന്നു. 


എന്തേ ഇവിടിത്ര നാശമായ് തീരുവാൻ
മീനവും മേടവും കൊന്നതാണോ ?

എവിടെയാണിവിടുള്ള പച്ചപ്പിതൊക്കെയും
മീനവും മേടവും തിന്നു തീർത്തോ ?


താഴത്തൊരു കൂട്ടം മാനവരക്കെയും
നില്ക്കുന്നൊരു തുള്ളി നീരിനായി.

ഇല്ലില്ലെനിക്കിതു താങ്ങുവാനാകില്ല
ഇടനെഞ്ചു പൊട്ടിക്കരഞ്ഞു മേഘം...


അലിയും മനസ്സിന്റെ മഴനാരിലായിരം
കണ്ണുനീർ തുള്ളികൾ പെയ്തിറങ്ങി"

Comments

Popular posts from this blog

ചുറ്റിക

ഇന്നും

https://youtube.com/shorts/76FFavWYfmo?feature=share

ഓണത്തുമ്പിക്കാഘോഷം

അത്തം പൂക്കളമിട്ടു തുടങ്ങീ, അത്തച്ചമയത്തിരുനാളിൽ. ചിത്തിര പൂത്തിരി  ചിതറിക്കുമ്പോൾ ചിത്തം നിറയെ പൊന്നോണം. ചോതിപ്പെണ്ണിൻ കവിളിലുമുണ്ടേ ചോന്നു തുടുത്തൊരു നാണപ്പൂ. വിശാഖം വയറും തടവി വിളിച്ചൂ, വയറുനിറഞ്ഞുകവിഞ്ഞമ്മേ. അനിഴം പഴവുമുരിഞ്ഞു കൊടുത്തൂ, അനിയാ പയ്യെത്തിന്നോളൂ. കേട്ടയ്ക്കക്കരെ കേട്ടൂ ഘോഷം കുട്ടികൾ കൂടും കളിമേളം. മൂലത്തിൻ നാളൂഞ്ഞാലാടും, മൂടും കുത്തിത്താഴേക്കും. പൂരാടത്തിനു കോടിയുടുക്കാം, പൂമയിലാഭവിടർത്തീടാം. ഉത്രാടക്കഥ വെപ്രാളത്തി - ന്നുത്സവലഹരി വിളമ്പുന്നൂ. ഓണത്തിൻ പൊൻപുലരി പിറന്നാ- ലോണത്തുമ്പിക്കാഘോഷം. രജി ചന്ദ്രശേഖർ 28-08-2023 https://pratilipi.page.link/9n13Kq1eS3kjH1n2A