Skip to main content

സഹയാത്രിക



വളരെ നീണ്ടതാണീ വഴിത്താര
തളരുന്നു പാദങ്ങള്‍ കണ്ണാ
കളിവാക്കു ചൊല്ലിയെന്‍ കൂടെ,യീ യാത്രയില്‍
തോളോടു ചേര്‍ന്നു നടക്കൂ.
കല്ലുണ്ടു മുള്ളുണ്ടു നോക്കി നടക്കെന്നു
ചൊല്ലിത്തിരുത്തി നയിക്കൂ.

അതിമദമേറും കുറുമ്പുകള്‍ കാട്ടി
മതിമറക്കുമ്പൊഴെന്‍ കണ്ണാ
പതിയെ നീയെന്നെപ്പുണര്‍ന്നു നിന്നുള്ളിലെ
ഗതിവേഗമെന്നില്‍ നിറയ്ക്കൂ.
ഉമ്മകള്‍ നല്കിയെന്‍ ചുണ്ടിലും നീ രാഗ-
സമ്മതം മൂളിത്തുടുക്കൂ.

 

ഇനി മതി,യാകെത്തളര്‍ന്നു ഞാനാ മിഴി-
ക്കനിവിലെ കനവുണ്ടു കണ്ണാ
പനിമതി മധുനിലാവേകിടുന്നു, പകല്‍
പനി തിങ്ങിയെങ്ങുമുറങ്ങിടുന്നു.
വിരിമാറിലഭയം തിരഞ്ഞൊതുങ്ങിയെന്റെ
തരിവെട്ടമിന്നും തിളങ്ങിടുന്നു.


Comments

Popular posts from this blog

ചുറ്റിക

ഇന്നും

https://youtube.com/shorts/76FFavWYfmo?feature=share

ഓണത്തുമ്പിക്കാഘോഷം

അത്തം പൂക്കളമിട്ടു തുടങ്ങീ, അത്തച്ചമയത്തിരുനാളിൽ. ചിത്തിര പൂത്തിരി  ചിതറിക്കുമ്പോൾ ചിത്തം നിറയെ പൊന്നോണം. ചോതിപ്പെണ്ണിൻ കവിളിലുമുണ്ടേ ചോന്നു തുടുത്തൊരു നാണപ്പൂ. വിശാഖം വയറും തടവി വിളിച്ചൂ, വയറുനിറഞ്ഞുകവിഞ്ഞമ്മേ. അനിഴം പഴവുമുരിഞ്ഞു കൊടുത്തൂ, അനിയാ പയ്യെത്തിന്നോളൂ. കേട്ടയ്ക്കക്കരെ കേട്ടൂ ഘോഷം കുട്ടികൾ കൂടും കളിമേളം. മൂലത്തിൻ നാളൂഞ്ഞാലാടും, മൂടും കുത്തിത്താഴേക്കും. പൂരാടത്തിനു കോടിയുടുക്കാം, പൂമയിലാഭവിടർത്തീടാം. ഉത്രാടക്കഥ വെപ്രാളത്തി - ന്നുത്സവലഹരി വിളമ്പുന്നൂ. ഓണത്തിൻ പൊൻപുലരി പിറന്നാ- ലോണത്തുമ്പിക്കാഘോഷം. രജി ചന്ദ്രശേഖർ 28-08-2023 https://pratilipi.page.link/9n13Kq1eS3kjH1n2A