Skip to main content

രാജീവൻ മമ്മിളിയുടെ നാടകയാത്രകൾ. :: രാധാകൃഷ്ണന്‍ കുന്നുംപുറം



ക്ലാസ് മുറിയിൽ അദ്ധ്യാപകർ അക്ഷരങ്ങളും അറിവുകളും പകർന്നു നൽകുമ്പോഴും രാജീവൻ എന്ന കുട്ടിയുടെ മനസ്സിൽ അവ ചിത്രകങ്ങളായി ജീവനെടുക്കയായിരുന്നു. അവയെ അരങ്ങിൽ ഒരു സ്വപനംപോലെ അവൻ കണ്ടിരുന്നു. .പിന്നീട് സ്കൂൾ കലോൽസവ വേദികളിൽ ആ കുട്ടി പല കഥാപാത്രങ്ങളായി മാറി. കാലം കഴിഞ്ഞപ്പോൾ അയാൾ മലയാള നാടകവേദിയുടെ പ്രിയപ്പെട്ടവനും സംവിധായകനുമായി.    
       .                   
അമച്വർ നാടകവേദിയിൽ പി എം താജ്, ജയപ്രകാശ് കുളൂർ, സതീഷ് കെ സതീഷ് എന്നിവരുടെ നാടകങ്ങളിലൂടെ രാജീവൻ നാടക കലാകാരനിലേക്കുള്ള പ്രയാണം തുടർന്നു. പിന്നീട് സ്റ്റേജിന്ത്യയുടെ ബൊമ്മക്കൊലു എന്ന പ്രശസ്ത നാടകത്തിലൂടെ ജനകീയ നാടക വേദിയിലേക്ക് രംഗപ്രവേശനം നടത്തി. തുടർന്ന് ചിരന്തനയടക്കം മലബാർ നാടക പ്രസ്ഥാനങ്ങളിൽ രാജീവൻ മമ്മിളി നിറസാനിദ്ധ്യമായി മാറി.            

മലയാള നാടകത്തറവാട്ടിലെ അപൂർവ്വ സർഗ്ഗപ്രതിഭയായ കെ ടി മുഹമ്മദെന്ന നാടകാചാര്യനുമായി കണ്ടുമുട്ടിയത് നാടകത്തിന്റെ സൂക്ഷ്മതലങ്ങളിലേക്ക് വഴികാട്ടി. നാടകമെന്ന വിശ്വകലാരൂപത്തെ അവിടം മുതൽ കുടുതൽ ഗൗരവമായി ഈ കലാകാരൻ സമീപിച്ചു.

അങ്കമാലി നാടകനിലയത്തിനു വേണ്ടി ജയൻ തിരുമന രചിച്ച ജീവിതയാത്ര സംവിധാനം ചെയ്തു കൊണ്ട് അരങ്ങിൽ രാജീവൻ മമ്മിളി തന്റെ കൈയ്യൊപ്പ് ചാർത്തി. അവിടുന്നിങ്ങോട്ട് രംഗവേദിയെ കാഴ്ചവട്ടങ്ങളുടെ കഥയരങ്ങാക്കി മാറ്റി ഈ സംവിധായകൻ. മലയാള നാടകവേദിയിലെ പ്രമുഖ സമിതികൾക്ക് നാടകം അണിയിച്ചൊരുക്കന്നതിനിടയിൽ രാജീവൻ മമ്മിളി കെ പി എ സിയിലും തന്റെ സാനിദ്ധ്യം അറിയിച്ചു. ഫ്രാൻസിസ് ടി. മാവേലിക്കര രചിച്ച 'ഭീമസേനന് ' ദൃശ്യചാരുത പകർന്ന അദ്ദേഹം തുടർന്ന്  എട്ട് നാടകങ്ങൾ അവിടെ അണിയിച്ചൊരുക്കി. മികച്ച സംവിധായകനുള്ള സംസ്ഥാന സർക്കാർ അവാർഡ് നിരവധി തവണ രാജീവൻ മമ്മിളിയെ തേടി വന്നു. ഇതിനകം നൂറോളം നാടകങ്ങൾ അണിയിച്ചൊരുക്കിയ ഇദ്ദേഹത്തിന് എസ്. എൽ പുരം, തിലകൻ, ബാലൻ കെ നായർ തുടങ്ങിയവരുടെ പേരിലുള്ളവയടക്കം ഒട്ടേറെ പുരസക്കാരങ്ങൾ ലഭിച്ചു.

ജനകീയ നാടകവേദിയിൽ എന്നും ജനപ്രിയനാടകങ്ങൾ അണിയിച്ചൊരുക്കുന്ന ഈ നാടക പ്രതിഭ വരും വർഷങ്ങളിലേക്കുള്ള പുതിയ നാടകങ്ങളുടെ പണിപ്പുരയിലാണ്. ഇന്നലകളിൽ മഹാഗുരുക്കന്മാരും കാണികളും പകർന്നു നൽകിയ അറിവിന്റെ അനുഭവവെളിച്ചത്തിൽ രംഗവേദിയിൽ പുതിയ മുഖചാർത്തുകൾ വരച്ചു ചേർക്കുന്ന തിരക്കിൽ തന്റെ "കഥവീട്ടിൽ " കാലത്തിന് ജീവിതകഥകൾ പറഞ്ഞു കേൾപ്പിച്ച് ഒരു കുടുംബനാഥനായി ജീവിതത്തിന്റെ അരങ്ങിൽ നിന്നും നാടകത്തിന്റെ അണിയറയിലേക്കുള്ള യാത്രയിലാണ് ഈ ജനകീയ നാടക കലാകാരൻ. ആ യാത്രകൾക്ക് കൂട്ടായി ഭാര്യ ബിന്ദുവും മകൾ കൃഷ്ണമീരയും ഒപ്പമുണ്ട്. അങ്ങിനെ ആ ജീവിതം കലയുടെ സ്നേഹസന്ദേശമാകന്നു.

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Aiswarya S Dev :: ഞെട്ടലകലാതെ

മർത്യജന്മമൊന്ന് വീക്ഷിച്ചറിയണ- മെന്നാശിച്ചീശൻ ഭൂവിലെത്തി.! കോവിലിൽ ആയിരങ്ങൾ തൻ അനുഗ്രഹത്തിനായി കാത്തിരിപ്പു- ണ്ടെന്നറിഞ്ഞാനന്ദിച്ചു.. തിരിഞ്ഞു നോക്കവേ.. കോവിലിനങ്കണത്തിലിന്നൊന്നു- മറിയാതൊരു പിഞ്ചുബാല്യം കൈകൾ നീട്ടിടുന്നു.. യാചിച്ചുകൊണ്ട്.. നിലത്തുവീഴുന്ന ചില്ലറത്തുട്ടുകളിലൊക്കെയും രണ്ടും, മൂന്നും..! പടികയറിയകത്തുകയറുന്നവ- രൊക്കെയും ശിലയാൽ തീർത്ത- യെൻ മുന്‍പിലർപ്പിക്കുന്നു ആയിരങ്ങൾ..!! ഞെട്ടിത്തിരിഞ്ഞീശൻ നടന്നകലവേ കണ്ടു, പിന്നെയും പിന്നെയും  ഞെട്ടിക്കുന്ന നോവുകൾ..! പെണ്‍കിടാങ്ങള്‍ തൻ കൂരയ്ക്ക- കത്തു നിന്ന്‌ കേൾക്കുന്നു  നിശബ്ദ തേങ്ങലുകൾ.. വാതിലില്ലാതെ ചുമരില്ലാതെ തുണികളാൽ മറയ്ക്കപ്പെട്ട കൂരയ്ക്കുള്ളിൽ നാഴികകൾ ഭയത്തോടെണ്ണുന്ന  അനവധിപേരെ കണ്ടീശൻ കണ്ണടച്ചു... അകലെയുള്ള കോവിലിൽ  നാഴികക്ക് നാൽപ്പതുവട്ടമവർ ഉറപ്പു വരുത്തുന്നു..  'സുരക്ഷിതമല്ലയോന്ന്' ഒരമ്മതൻ പേറ്റുനോവ്  കേട്ടീശൻ അവൾക്കരികിലെത്തി.. ഒരു കുഞ്ഞു പെണ്കിടാവ്  അവൾക്കരികിൽ  മിഴി തുറന്ന് കിടപ്പതുണ്ട്... പുറത്തേക്കെത്തി നോക്കിയപ്പോ- ളതാ പെണ്‍കുഞ്ഞെന്നറിഞ്ഞച്ഛൻ വിലപിച്ചു മൊഴിയുന്നു.. "ഈ സ്വത്തെല്ലാം ...

നെടുവിളിയൻപക്ഷി :: വിനയൻ

അഗസ്ത്യന്റെ മടിത്തട്ടിൽ പകൽപ്പൂരക്കണിപ്പന്തൽ. അലങ്കാരച്ചെരുവിൽ ചെ- മ്പനീർപ്പൂവിൻ ചമത്കാരം. "പുലർകാലേ പുറപ്പെട്ടാൽ മലതാണ്ടിത്തിരിച്ചെത്താം. വരികെന്റെയനുജാ,യീ മലങ്കാടിന്നകം പുക്കാം." മലന്തേനും പനന്നൊങ്കും കഴിയ്ക്കാനാ മലമേട്ടിൽ ഇരുവരും കരംകോർത്തു ചുണയോടെ പുറപ്പെട്ടു. മുളമുള്ളുമെരികല്ലും ചവിട്ടൊപ്പം നടക്കുന്നു. കനൽ കോരിക്കുടിച്ചഗ്നി- പ്പദം ചന്തംവിതയ്ക്കുന്നു. മുകിൽതാഴെ,ക്കുളിർ വാനം മിഴിക്കോണിൽ തുടിക്കുന്നു. ചരൽപ്പൂക്കൾ കടുംവർണ്ണം വിരിച്ചെങ്ങും ചിരിക്കുന്നു. ചിതൽപ്പറ്റം ദ്രുതംകാട്ടി ശവക്കോലം തുരക്കുന്നു. മുടിക്കെട്ടിൽ ജഡച്ചുറ്റിൽ ശിവശൈലം കനക്കുന്നു. ഇരുത്തംവന്നലയ്ക്കുന്ന കൊലച്ചീവീടൊളിക്കുന്നു. കരിക്കാലൻ കൊലകൊമ്പൻ കരിച്ചൂരു ചുരത്തുന്നു. കുളയട്ടനിലം പറ്റി രുചികൊണ്ടു പുളയ്ക്കുന്നു. കൊതിനാവായ് നനവാർന്നു ചുടുചോര കുടിക്കുന്നു. 'ആദിച്ചൻ' മലദൈവം ചോക്കുന്നു, തുടുക്കുന്നു. കാട്ടാറിൻ ചിലമ്പൊച്ച മദം പൊട്ടിപ്പരക്കുന്നു. മലങ്കോഴിപ്പറ്റമെന്തോ തിരക്കിട്ടു തെരയുന്നു. മലയണ്ണാർക്കണ്ണനംബര കനിയായിക്കുലയ്ക്കുന്നു. ചൊക്കനർക്കപ്പഴം തിന്നാൻ മരംച...