Skip to main content

കമ്മ്യൂണിസ്സ്റ്റ് ബുദ്ധിജീവികളുടെ പിടിയിൽ നിന്നും ഭാരതത്തിന്റെ ബൗദ്ധിക രംഗത്തെ പൂർണ്ണമായും മോചിപ്പിക്കണം -. ആർ.സഞ്ജയൻ


സ്വാതന്ത്രാനന്തരവും ഭാരതം വേണ്ടതരത്തിൽ മുൻപോട്ട് പോകാതിരിക്കാൻ കാരണം ഇടത് അക്കാഡമിസിറ്റൂകളുടെയും ബുദ്ധിജീവികളുടെയും പിടിയിൽ ഭാരതത്തിന്റെ അക്കാഡമിക്‐ബൗദ്ധികരംഗങ്ങൾ ഞരിഞ്ഞ് അമർന്നത് കൊണ്ടാണെന്ന് ഭാരതീയവിചാരകേന്ദ്രം ജോയിന്റ് ഡയറക്ടർ ആർ.സഞ്ജയൻ. ഭാരതീയവിചാരകേന്ദ്രം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ സമാപന പ്രസംഗം നടത്തുകയായിരുന്നൂ അദ്ദേഹം.
കോൺഗ്രസ് ഭരണകാലത്തും ഈ മേഖലയിൽ പൂർണ്ണമായ ആധിപത്യം ഇടത് ആശയത്തിന് ആയിരുന്നൂ..ഇന്ന് സാഹചര്യത്തിന് വലിയ അളവിൽ മാറ്റം വന്നിരിക്കുന്നൂ.ഈ മാറ്റം ഉൾക്കൊള്ളാൻ സാധിക്കാത്ത അവർ പല മേഖലകളിലും അസ്വസ്തതകൾ കുത്തിപ്പൊക്കാൻ ശ്രമിക്കുന്നൂ.അസഹിഷ്ണുതവാദവും ബീഫ് വിവാദവും ഇതിന്റെ ഉൾപ്പന്നങ്ങൾ ആണ്.സമൂഹം ഇവ തിരിച്ചറിയുന്നുണ്ട് എന്നതിന് തെളിവിവാണ് ഏറെ നാളായി അവഗണിക്കപ്പെട്ടിരുന്നവർ പോലും ദേശീയവീക്ഷണം ഉള്ള സംഘടനകൾക്ക് ഒപ്പം ചേർന്ന് നിൽക്കാൻ തയ്യാറാകുന്നത്.
ഡോ.കെ.യു.ദേവദാസ് ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ ഐ.സി.എച്ച്.ആർ മെമ്പറുമായ ഡോ.സി.ഐ.ഐസക്ക് സഹ സംഘടനാ സെക്രട്ടറി വി.മഹേഷ് തുടങ്ങിയവർ സംബന്ധിച്ചു.
വനവാസികളുടെ ദുരിതങ്ങൾ അവസാനിപ്പിക്കാൻ ക്രിയാത്മക നടപടികൾ സ്വീകരിക്കണം എന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ജില്ലാ അദ്ധ്യക്ഷൻ കെ.വി.രാജശേഖരൻ അദ്ധ്യക്ഷത വഹിച്ച സദസ്സിൽ എസ്.രാജൻപിള്ള സ്വാഗതവും സജിത്ത് നന്ദിയും പറഞ്ഞൂ. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ 'കേന്ദ്ര ബഡ്ജറ്റിന്റെ സാമൂഹിക വീക്ഷണം" എന്ന് വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ചു.
സാമ്പത്തിക വിദ്ധഗ്ദൻ ഡോ.കരുണാകരപിള്ള,കെ.വി.രാജശേഖൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

Comments

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Aswathy P S :: ഒളിവറും വിജയനും പിന്നെ സുശീലയും

ഒളിവറും വിജയനും പിന്നെ സുശീലയും  1983 എന്ന നിവിൻപോളി  ചിത്രം എനിക്ക് വെറും ഒരു സിനിമയല്ല. സിനിമയിൽ വിഷയം ക്രിക്കറ്റ്‌ ആണെങ്കിൽ ഇവിടെ താരം, നായകൻ രമേശന്‍റെ പത്നി സുശീലയാണ്. ഇപ്പൊ ചിലർക്ക് പിടികിട്ടിയേക്കാം, അനിയന്‍റെ പേര് ഇച്ചിരി "ഫാഷൻ" പേരാ..... സുമേഷ്!!! എന്ന പുള്ളിക്കാരിയുടെ ഒറ്റ ഡയലോഗിൽ ഉയർന്നത്  ഇതേ പേരുകാരനുമായുള്ള എന്‍റെ വിവാഹ ദിവസത്തെ ട്രോളൻ ഫ്ലക്സ്കളായിരുന്നു.. വിത്ത്‌ ഇല്ലുസ്ട്രേഷൻസ്.. എന്നാൽ മാറ്റാരുമറിയാത്ത ഒന്നുകൂടിയുണ്ട്. രമേശന്‍റെ വിവാഹം കഴിഞ്ഞ് ആദ്യരാത്രിയിൽ ക്രിക്കറ്റ് പ്രേമിയായ രമേശൻ മുറിയിൽ ഒട്ടിച്ചിരിക്കുന്ന ടെണ്ടുൽകരുടെ പടം കണ്ടിട്ട് ഹിന്ദിസിനിമ നടന്മാരെ അറിയില്ല എന്നു പറയുന്ന പുതുപെണ്ണ് നമ്മളെ ഒത്തിരി ചിരിപ്പിച്ചതാണ്, എന്നെ ഒഴികെ. കാരണം  ഫുട്ബോൾ പ്രേമിയും പ്ലയേറും കോച്ചും ഒക്കെയായ എന്‍റെ ഭർത്താവിന്‍റെ ബെഡ്‌റൂം ചുമരിലെ കാല്പന്ത് താരങ്ങളുടെ അഭാവം ഒന്നുകൊണ്ടു മാത്രമായിരുന്നു, സുശീല പറഞ്ഞ പോലെ ഒന്ന് നമ്മുടെ പ്രഥമരാത്രിയിൽ പ്രതിധ്വനിക്കാതിരുന്നത്. പക്ഷെ സുശീലയുടേത് പോലെ ഏറെക്കുറെ സമാനമായ മറ്റൊരു ഡയലോഗ് എന്‍റെ കണ്ഠനാളത്തിൽ...

Arunkumar Vamadevan :: അച്ഛൻ

അരുണ്‍ വാമദേവന്‍ പത്ത് മാസം വയറ്റിൽ ചുമന്നില്ല പേറ്റ്നോവിൻ കഠിനതയേറ്റില്ല അമ്മ ഗർഭം ധരിച്ച ദിനം മുതൽ നെഞ്ചിനുള്ളിൽ ചുമന്നു കിടാവിനെ കുഞ്ഞുദേഹം പിറന്നിടാനായിട്ടു വെമ്പൽ കൊള്ളുന്നനേരം വിവശനായ്‌ ആശുപത്രി വരാന്തയിൽ പ്രാർഥിച്ചു രണ്ടുപേരും സുഖമായിരിക്കുവാൻ അച്ഛനെന്നും തണൽ വിരിച്ചങ്ങനെ വീട് മൂടിയൊരാൽമരം പോലവേ വേനലേൽക്കാതെ പേമാരിയും തഥാ കാത്തു സൂക്ഷിച്ചു നിന്നു കരുത്തനായ്‌ ഉള്ളു നീറുന്ന പ്രാരാബ്ധ ചിന്തയിൽ പുഞ്ചിരി തൂകും അച്ഛനൊരത്ഭുതം --- Arunkumar Vamadevan