അന്തി ദീപത്തിന്നൊളി മങ്ങീടവേ, നിരത്തിലൂടെ ഞാന്‍ പകച്ചു പായവേ, കടുത്തൊരൊച്ചകള്‍ പ്രസവിക്കും ശര- ശസ്ത്ര മാരിപോല്‍ ശകടങ്ങള്‍ നീങ്ങെ, ക്ഷണിക ഭാവി പോല്‍ അനിശ്ചിതത്വത്തിന് പ്രതീകഭംഗി പോല്‍ നിരത്തു നീളവേ, കിടമാത്സര്യവും മുള്ളു വീഴുന്ന ഭയപ്പേമാരിയും വികടഭാവിയും മനസ്സിലാര്‍ത്തുവന്നലക്കും സാഗര- ത്തിരകളെപ്പോലെ വിഷാദചിന്തകള്‍. ഒരു വേള,വേട്ടമൃഗത്തെ മാതിരി ആകുലതയാല്‍ തിരക്കിട്ടോടവേ, ശാന്തസൗവര്‍ണ്ണം പകരുമര്‍ക്കനോ, വഴിയോരത്തെഴും ചിരിക്കും പൂക്കളോ, ഹൃദയജാലകം തുറന്നിടാന്‍ മൃദു- സുഖദതെന്നലായകമൊന്നു പൂകാന്‍, വഴി കാണാതെയിരന്നു നില്ക്കവേ, വ്യഥിതചിത്തമങ്ങശാന്തി മൂടവേ, ഒരു നിലാച്ചിന്തായ്, കുളിര് മാലേയത്തിന്‍ തളിര് തലോടലായ്, തരള മാരിയായ്, ഒരു മുളന്തണ്ടിന് മൃദുലഗീതികള്‍ അണി നിലാവുപോല്‍ എന്നെച്ചൂഴുന്നോ.? ചുറ്റും നോക്കവേ, പാത തന്നോരം മുരളി വില്ക്കുന്നൂ, ഒരു ചെറു ബാലന്. കനത്ത വെയ്ലിന്റെ കരിവാളിപ്പുകള്‍ വര്ത്തമാനത്തിന് ഭയ ചരിതങ്ങള്‍. ശ്യാമസാന്ദ്രമാം വദനത്തില്‍ പൂത്ത നിലാവൊളി പോലെ സ്മേരവിസ്മയം. ഒരു വേള പിന്നെപ്പുനര്‍ജനിച്ചുവോ യദുവംശത്തിന്റെ തിലകിത നാളം.? ചൊടിമലര്‍ ...
Blog ൽ നിന്നു Vlog ലേക്ക്, ഒരു സാഹിത്യവ്ലോഗ് - https://youtube.com/@sahithyavlog