Skip to main content

ആഷാഢം


മൂകശോകച്ഛവി മുഖതാരില്‍ വീഴ്ത്തിയ,
സാന്ധ്യശോണിമയിന്നു മാഞ്ഞു പോകെ,
പൗരസ്ത്യ വാനത്തില്‍ മൊട്ടിട്ട മാരിവില്‍,
കരികുസുമദലമായുതിര്‍ന്നീടവേ,


ഏതോ മുരളിക ചുരന്നൊരു നിര്‍ഝരി,
നിറനിലാഗീതി പോല്‍ കാതണയേ,
സായന്തനപ്പൂക്കള്‍ കൊഴിയുന്ന മാനത്തു
താരകാസൂനങ്ങളിതള്‍ വിടര്‍ത്തേ,


ശ്യാമനിശീഥത്തിന്‍ മൃദുപാദനിസ്വനം
നൂപുരധ്വനിയായി ഹൃത്തണയേ,
സാഗരത്തിരകള്‍ പോല്‍ ആമുഗ്ദ്ധമാര്‍ക്കുന്ന
സ്മരണാശ്രു കണിക നിന്‍ കപോലം പൂകെ,


ഒരു മൗനരാഗം പോല്‍ വേപഥു നിന്‍ ദീപ്ത 

മിഴികളിലാകെയിന്നാടി മാസം.

ശ്രീകുമാര്‍ ചേര്‍ത്തല

Popular posts from this blog

ചുറ്റിക

ഇന്നും

https://youtube.com/shorts/76FFavWYfmo?feature=share

ഓണത്തുമ്പിക്കാഘോഷം

അത്തം പൂക്കളമിട്ടു തുടങ്ങീ, അത്തച്ചമയത്തിരുനാളിൽ. ചിത്തിര പൂത്തിരി  ചിതറിക്കുമ്പോൾ ചിത്തം നിറയെ പൊന്നോണം. ചോതിപ്പെണ്ണിൻ കവിളിലുമുണ്ടേ ചോന്നു തുടുത്തൊരു നാണപ്പൂ. വിശാഖം വയറും തടവി വിളിച്ചൂ, വയറുനിറഞ്ഞുകവിഞ്ഞമ്മേ. അനിഴം പഴവുമുരിഞ്ഞു കൊടുത്തൂ, അനിയാ പയ്യെത്തിന്നോളൂ. കേട്ടയ്ക്കക്കരെ കേട്ടൂ ഘോഷം കുട്ടികൾ കൂടും കളിമേളം. മൂലത്തിൻ നാളൂഞ്ഞാലാടും, മൂടും കുത്തിത്താഴേക്കും. പൂരാടത്തിനു കോടിയുടുക്കാം, പൂമയിലാഭവിടർത്തീടാം. ഉത്രാടക്കഥ വെപ്രാളത്തി - ന്നുത്സവലഹരി വിളമ്പുന്നൂ. ഓണത്തിൻ പൊൻപുലരി പിറന്നാ- ലോണത്തുമ്പിക്കാഘോഷം. രജി ചന്ദ്രശേഖർ 28-08-2023 https://pratilipi.page.link/9n13Kq1eS3kjH1n2A