Skip to main content

ജീന്‍


ഹൃദയത്തില്‍ വിഷം കുത്തിവച്ചത്,
ചിന്തയില്‍ ഭ്രാന്തൊഴിച്ചത്.
ദൃഷ്ടിയില്‍ വെറുപ്പിന്‍റെ പരലുകള്‍ നിക്ഷേപിച്ചത്,
പുലരികള്‍ക്കു മുന്നില്‍ കണ്ണടക്കാന്‍ പഠിപ്പിച്ചത്.
അവന്‍റെ മുറിപ്പാടുകളില്‍ കണ്ണീരിന്റെ ഉപ്പു തേച്ച് ആഹ്ലാദിച്ചത്.
കാലത്തിന്‍റെ ചിറകടിയിലെവിടെയോ 

കൊഴിയുന്ന പ്രണയത്തിന്‍റെ പൊലിമ 
ഇരുളില്‍ അവശേഷിപ്പിച്ചത്.
ജന്മാന്തരങ്ങള്‍ നീളുന്ന അസുരവിത്തിന്‍റെ വേരുകള്‍.
ഞാന്‍...ഞാനല്ലാതെ...
ദേഹത്തിന് സാംഗത്യമില്ലാതെ...
ദേഹിക്ക് നിലനില്പില്ലാതെ ....
ഒഴുക്കില്‍...
 

(മാതൃഭൂമി ആഴ്ചപ്പതിപ്പ്)
ശ്രീകുമാര്‍ ചേര്‍ത്തല

Popular posts from this blog

ചുറ്റിക

ഇന്നും

https://youtube.com/shorts/76FFavWYfmo?feature=share

ഓണത്തുമ്പിക്കാഘോഷം

അത്തം പൂക്കളമിട്ടു തുടങ്ങീ, അത്തച്ചമയത്തിരുനാളിൽ. ചിത്തിര പൂത്തിരി  ചിതറിക്കുമ്പോൾ ചിത്തം നിറയെ പൊന്നോണം. ചോതിപ്പെണ്ണിൻ കവിളിലുമുണ്ടേ ചോന്നു തുടുത്തൊരു നാണപ്പൂ. വിശാഖം വയറും തടവി വിളിച്ചൂ, വയറുനിറഞ്ഞുകവിഞ്ഞമ്മേ. അനിഴം പഴവുമുരിഞ്ഞു കൊടുത്തൂ, അനിയാ പയ്യെത്തിന്നോളൂ. കേട്ടയ്ക്കക്കരെ കേട്ടൂ ഘോഷം കുട്ടികൾ കൂടും കളിമേളം. മൂലത്തിൻ നാളൂഞ്ഞാലാടും, മൂടും കുത്തിത്താഴേക്കും. പൂരാടത്തിനു കോടിയുടുക്കാം, പൂമയിലാഭവിടർത്തീടാം. ഉത്രാടക്കഥ വെപ്രാളത്തി - ന്നുത്സവലഹരി വിളമ്പുന്നൂ. ഓണത്തിൻ പൊൻപുലരി പിറന്നാ- ലോണത്തുമ്പിക്കാഘോഷം. രജി ചന്ദ്രശേഖർ 28-08-2023 https://pratilipi.page.link/9n13Kq1eS3kjH1n2A