Skip to main content

Jagan :: പൊറാട്ടു നാടകം


പ്രതിദിനചിന്തകൾ
പൊറാട്ടു നാടകം

അടിച്ചമർത്തപ്പെട്ടവരുടേയും, പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും, അധസ്ഥിതരുടെയും ഉന്നമനത്തിനായി ഐതിഹാസികമായ സമര പോരാട്ടങ്ങളിലൂടെ വളർന്നു വന്ന പ്രസ്ഥാനം. ആയിരക്കണക്കിന് രക്തസാക്ഷികളുടെ രക്തം കൊണ്ട് ശക്തി പ്രാപിച്ച പ്രസ്ഥാനം. ജനലക്ഷങ്ങളുടെ ആശയും ആവേശവും ആയ പ്രസ്ഥാനം. ദീർഘവീക്ഷണമുള്ള, പരിണതപ്രജ്ഞരായ, മഹാരഥന്മാർ പട്ടിണി കിടന്നും, ഒളിവിൽ കഴിഞ്ഞും നിസ്വാർത്ഥമായ  സേവനത്തിലൂടെ നയിച്ച പ്രസ്ഥാനം. ഇതൊക്കെ ആയിരുന്നു പണ്ടുകാലത്ത ഈ പ്രസ്ഥാനം.
 

ഇന്നോ ? 
അഴിമതിയും സ്വജനപക്ഷപാതവും കൊടികുത്തി വാഴുന്ന പ്രസ്ഥാനം. അധികാരവും, ഭരണവും കോർപറേറ്റുകളുടെ ഉന്നമനത്തിനും, നേതാക്കന്മാരുടെ  ഉദരപൂർണ്ണത്തിനും, സ്വജന പക്ഷപാതത്തിനും,  വൈരനിര്യാതനത്തിനും, ധനസമാഹരണത്തിനും മാത്രം. 

പ്രസ്ഥാനത്തിന്റെ മഹത്വവും, ഉദ്ദേശലക്ഷ്യങ്ങളും, ആവേശോജ്വലമായ ചരിത്രവും ആഭാസന്മാരായ സ്വന്തം മക്കളെ പോലും പഠിപ്പിക്കാനോ, ചുരുങ്ങിയപക്ഷം നേർവഴിക്കു നയിക്കാനോ  കഴിവില്ലാത്ത നേതാവ് ലക്ഷക്കണക്കിന് അണികളെ "നയിക്കുന്നു". മക്കൾ കാട്ടിക്കൂട്ടുന്ന സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളും, ഹവാല ഇടപാടുകളും ഒക്കെ മൂടിവയ്ക്കാനും അവരെ തള്ളിപ്പറയാനും നേതാവിനെ ഉപദേശിക്കുന്ന ഉന്നത നേതൃത്വം.. ! അതിനനുസരിച്ച്‌ പൊറാട്ടു നാടകം കളിക്കുന്ന അച്ഛൻനേതാവും, സഹാനേതാക്കന്മാരും, കുഴലൂത്തുകാരും..... !!
എല്ലാ വിഴുപ്പു ഭാണ്ഡവും മനസ്സില്ലാ മനസ്സോടെ ചുമക്കാൻ വിധിക്കപ്പെട്ട അണികൾ.....!!!
ഇതൊക്കെയാണ് ഇന്ന് ഈ പ്രസ്ഥാനം. സർവത്ര മൂല്യച്ച്യുതി, തകർച്ച.


വിരുദ്ധ ചിന്താഗതിക്കാർ പ്രസ്ഥാനത്തിൽ ഇല്ലെന്നല്ല. പക്ഷെ, അവർക്ക് നിസ്സഹായരായി, നിശബ്ദം  ഈ തകർച്ച നോക്കി നില്ക്കാൻ അല്ലാതെ ഒന്നിനും കഴിയുന്നില്ല.

ചെറുപ്പകാലത്ത് ഈ പ്രസ്ഥാനത്തിന് വേണ്ടി വൃഥാ  വിയർപ്പൊഴുക്കിയ നാളുകളെ ഓർത്ത് ഈയുള്ളവൻ ഖേദിക്കുന്നു.

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Aiswarya S Dev :: ഞെട്ടലകലാതെ

മർത്യജന്മമൊന്ന് വീക്ഷിച്ചറിയണ- മെന്നാശിച്ചീശൻ ഭൂവിലെത്തി.! കോവിലിൽ ആയിരങ്ങൾ തൻ അനുഗ്രഹത്തിനായി കാത്തിരിപ്പു- ണ്ടെന്നറിഞ്ഞാനന്ദിച്ചു.. തിരിഞ്ഞു നോക്കവേ.. കോവിലിനങ്കണത്തിലിന്നൊന്നു- മറിയാതൊരു പിഞ്ചുബാല്യം കൈകൾ നീട്ടിടുന്നു.. യാചിച്ചുകൊണ്ട്.. നിലത്തുവീഴുന്ന ചില്ലറത്തുട്ടുകളിലൊക്കെയും രണ്ടും, മൂന്നും..! പടികയറിയകത്തുകയറുന്നവ- രൊക്കെയും ശിലയാൽ തീർത്ത- യെൻ മുന്‍പിലർപ്പിക്കുന്നു ആയിരങ്ങൾ..!! ഞെട്ടിത്തിരിഞ്ഞീശൻ നടന്നകലവേ കണ്ടു, പിന്നെയും പിന്നെയും  ഞെട്ടിക്കുന്ന നോവുകൾ..! പെണ്‍കിടാങ്ങള്‍ തൻ കൂരയ്ക്ക- കത്തു നിന്ന്‌ കേൾക്കുന്നു  നിശബ്ദ തേങ്ങലുകൾ.. വാതിലില്ലാതെ ചുമരില്ലാതെ തുണികളാൽ മറയ്ക്കപ്പെട്ട കൂരയ്ക്കുള്ളിൽ നാഴികകൾ ഭയത്തോടെണ്ണുന്ന  അനവധിപേരെ കണ്ടീശൻ കണ്ണടച്ചു... അകലെയുള്ള കോവിലിൽ  നാഴികക്ക് നാൽപ്പതുവട്ടമവർ ഉറപ്പു വരുത്തുന്നു..  'സുരക്ഷിതമല്ലയോന്ന്' ഒരമ്മതൻ പേറ്റുനോവ്  കേട്ടീശൻ അവൾക്കരികിലെത്തി.. ഒരു കുഞ്ഞു പെണ്കിടാവ്  അവൾക്കരികിൽ  മിഴി തുറന്ന് കിടപ്പതുണ്ട്... പുറത്തേക്കെത്തി നോക്കിയപ്പോ- ളതാ പെണ്‍കുഞ്ഞെന്നറിഞ്ഞച്ഛൻ വിലപിച്ചു മൊഴിയുന്നു.. "ഈ സ്വത്തെല്ലാം ...

നെടുവിളിയൻപക്ഷി :: വിനയൻ

അഗസ്ത്യന്റെ മടിത്തട്ടിൽ പകൽപ്പൂരക്കണിപ്പന്തൽ. അലങ്കാരച്ചെരുവിൽ ചെ- മ്പനീർപ്പൂവിൻ ചമത്കാരം. "പുലർകാലേ പുറപ്പെട്ടാൽ മലതാണ്ടിത്തിരിച്ചെത്താം. വരികെന്റെയനുജാ,യീ മലങ്കാടിന്നകം പുക്കാം." മലന്തേനും പനന്നൊങ്കും കഴിയ്ക്കാനാ മലമേട്ടിൽ ഇരുവരും കരംകോർത്തു ചുണയോടെ പുറപ്പെട്ടു. മുളമുള്ളുമെരികല്ലും ചവിട്ടൊപ്പം നടക്കുന്നു. കനൽ കോരിക്കുടിച്ചഗ്നി- പ്പദം ചന്തംവിതയ്ക്കുന്നു. മുകിൽതാഴെ,ക്കുളിർ വാനം മിഴിക്കോണിൽ തുടിക്കുന്നു. ചരൽപ്പൂക്കൾ കടുംവർണ്ണം വിരിച്ചെങ്ങും ചിരിക്കുന്നു. ചിതൽപ്പറ്റം ദ്രുതംകാട്ടി ശവക്കോലം തുരക്കുന്നു. മുടിക്കെട്ടിൽ ജഡച്ചുറ്റിൽ ശിവശൈലം കനക്കുന്നു. ഇരുത്തംവന്നലയ്ക്കുന്ന കൊലച്ചീവീടൊളിക്കുന്നു. കരിക്കാലൻ കൊലകൊമ്പൻ കരിച്ചൂരു ചുരത്തുന്നു. കുളയട്ടനിലം പറ്റി രുചികൊണ്ടു പുളയ്ക്കുന്നു. കൊതിനാവായ് നനവാർന്നു ചുടുചോര കുടിക്കുന്നു. 'ആദിച്ചൻ' മലദൈവം ചോക്കുന്നു, തുടുക്കുന്നു. കാട്ടാറിൻ ചിലമ്പൊച്ച മദം പൊട്ടിപ്പരക്കുന്നു. മലങ്കോഴിപ്പറ്റമെന്തോ തിരക്കിട്ടു തെരയുന്നു. മലയണ്ണാർക്കണ്ണനംബര കനിയായിക്കുലയ്ക്കുന്നു. ചൊക്കനർക്കപ്പഴം തിന്നാൻ മരംച...