Skip to main content

Jagan :: ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ചാൽ...


പ്രതിദിനചിന്തകൾ
ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ചാൽ...
Image result for free police cap sketches

ദൈവത്തിന്റെ സ്വന്തം നാട്ടിൽ ഒരു കസ്റ്റഡി മരണം കൂടി. അതും, കസ്റ്റഡി മരണവിഭാഗത്തിലെ ഏറ്റവും ക്രൂരവും പൈശാചികവുമായ ഉരുട്ടിക്കൊല. അടിയന്തിരാവസ്ഥാ പ്രഖ്യാപനത്തിന്റെ 44-ാം വാർഷിക ദിനത്തിൽ തന്നെ മുഖ്യമന്ത്രിയ്ക്ക് പൊലീസിൻറ്റെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടുണ്ട് എന്ന് സമ്മതിക്കേണ്ടി വന്നത് വിധിവൈപരീത്യം ആകാമെന്ന് നിയമസഭയൽ അദ്ദേഹം പറയുകയുണ്ടായി.

പ്രതിപക്ഷം ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയെ നിശിതമായി വിമർശിക്കുന്നു. അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെടുന്നു. സാരമാക്കേണ്ടതില്ല. ഇത് സാധാരണ പതിവുള്ള രാഷ്ട്രീയ നാടകവും, രാഷ്ട്രീയ മദ്രാവാക്യവും ആയി കണ്ടാൽ മതി. യഥാർത്ഥത്തിൽ ഈ ഉരുട്ടിക്കൊലയിൽ മുഖ്യമന്ത്രിക്ക് എന്ത് പങ്കാണ് ഉളളത്? അടിയന്തിരാവസ്ഥക്കാലത്ത് രാജൻ എന്ന വിദ്യാർത്ഥിയെ കക്കയം ക്യാമ്പിൽ വച്ച് ഉരുട്ടികൊന്നപ്പോൾ UDF സർക്കാർ ആയിരുന്നു കേരളം ഭരിച്ചിരുന്നത്.ആ കസ്റ്റഡി മരണത്തിന്റെ പാപഭാരം ചുമന്നതും രാഷ്ട്രീയ തകർച്ച നേരിട്ടതും അന്ന മുഖ്യമന്ത്രി ആയിരുന്ന ലീഡർ കരുണാകരൻ ആയിരുന്നു. UDF ഭരിച്ചാലും LDF ഭരിച്ചാലും കസ്റ്റഡി മരണം അനുസ്യൂതം നടക്കുന്നു. അത് ഉരുട്ടിക്കൊലയാകാം, അല്ലാതുളള കൊലയാകാം.

ഓരോ കസ്റ്റഡി മരണവും ഭരിക്കുന്ന കക്ഷിയെ തല്ലാനുള്ള വടിയായി പ്രതിപക്ഷം ഉപയോഗിക്കുന്നു. ഇരു മുന്നണികളും തമ്മിൽ ഇക്കാര്യത്തിൽ ഒരു വ്യത്യാസവും ഇല്ല. കസ്റ്റഡി മരണം അവർക്ക വീണു കിട്ടുന്ന - അവർ ആഗ്രഹിക്കുന്ന - അവസരം ആണ്. അവർ അത് ഫലപ്രദമായി ഉപയോഗിക്കാൻ മത്സരിക്കുന്നതല്ലാതെ തങ്ങൾ ഭരിക്കുമ്പോൾ ഇത്തരത്തിൽ കസ്റ്റഡി മരണം ആവർത്തിക്കാതിരിക്കാൻ ഫലപ്രദമായ ഒരു നടപടിയും ഇരു മുന്നണി സർക്കാരുകളും ഇതുവരെ ചെയ്തിട്ടില്ല. അതിനുള്ള ആർജ്ജവവും ദിശാബോധവും യഥാർത്ഥത്തിൽ അവർക്ക് ഇല്ല എന്ന തന്നെ പറയാം.

മുഖ്യമന്ത്രിയോ സർക്കാരോ അല്ല ഇത്തരം കൊലപാതകങ്ങൾക്ക് യഥാർത്ഥ കുറ്റക്കാർ. നമ്മുടെ പൊലീസ് സേന തന്നെ ആണ്. കേരള പോലിസ് മികച്ച സേന തന്നെയാണ്. ലോകോത്തര നിലവാരം പുലർത്തുന്ന സ്കോട്ട്ലൻഡ് യാർഡ് പോലീസിനോളം തന്നെ മികച്ച പോലീസ് ഓഫീസർമാർ നമുക്കുണ്ട. വലിയൊരു ശതമാനം മികവാർന്ന ഓഫീസർമാർ തന്നെയാണ്. പക്ഷെ, ഒരു പാത്രം പാലിനെ വിഷമയമാക്കാൻ ഒരു തുള്ളി വിഷം മതി എന്ന പറയുന്നതു പോലെ, നമ്മുടെ പോലീസിൽ ചെറിയ ഒരു വിഭാഗം കൊടും കുറ്റവാളികളേക്കാൾ ഭയക്കേണ്ട നിലവാരത്തിലുള്ള ക്രിമിനലുകൾ ആണ്. അത്തരം ചരിത്രമുള്ള ഉദ്യോഗസ്ഥരെ കണ്ടെത്തി സേനയിൽ നിന്നും ഒഴിവാക്കുകയാണ് വേണ്ടത്. മൂന്നാം മുറയിലൂടെ ഒരു കുറ്റകൃത്യവും സത്യസന്ധമായി തെളിയിച്ച ചരിത്രമില്ല. ക്രൂര മർദ്ദനത്തിലൂടെ കുറ്റം അടിച്ചേൽപിക്കാമെന്ന മാത്രം.

കുറ്റം തെളിയിക്കാൻ ശാസ്ത്രീയമായ മാർഗ്ഗങ്ങൾ ആണ് ഈ ആധുനിക യുഗത്തിൽ നടപ്പാക്കേണ്ടത്. അതിന് ഉന്നത പരിശീലനം സിദ്ധിച്ച ധാരാളം ഓഫീസർമാർ നമുക്കുണ്ട്.രാഷ്ട്രീയ ഇടപെടൽ മൂലം അവർക്കു് പോലിസ് യൂണിഫോം നൽകാതെ, മറ്റ് വകുപ്പുകളിലേക്കും, കോർപ്പറേഷനിലേക്കും ഒക്കെ മാറ്റി ഒതുക്കി ഇരുത്തി മുരടിപ്പിക്കുന്നു. നിർബന്ധമായും ഇവരുടെ സേവനം കുറ്റാന്വേഷണത്തിനു തന്നെ ഉപയോഗപ്പെടുത്തണം. മൂന്നാംമുറ വിദഗ്ദ്ധരെ നിർബന്ധമായും ഒഴിവാക്കണം. കസ്റ്റഡി മരണക്കേസിൽ പ്രതികളായ ഉദ്യോഗസ്ഥർക്ക് മാതൃകാപരമായ കടുത്ത ശിക്ഷ തന്നെ നൽകണം. കേവലം സസ്പെൻഷൻ അല്ലെങ്കിൽ ട്രാൻസ്ഫർ, ഇവയിൽ ഒതുക്കരുത്. കസ്റ്റഡി മരണക്കേസിന്റെ വിചാരണയ്ക്ക് കാലവിളംബം ഉണ്ടാകാതെ സർക്കാരും കോടതിയും അതീവ ശ്രദ്ധ പുലർത്തണം.

ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു കാര്യം കൂടി പറഞ്ഞു കൊള്ളട്ടെ. കുറ്റവാളികൾ ആയ പൊലിസ് ഉദ്യോഗസ്ഥരെ രക്ഷിക്കാൻ പൊലീസ് ഉദ്യോഗസ്ഥരുടെ സംഘടന - അത് UDF സംഘടന ആകട്ടെ, LDF സംഘടന ആകട്ടെ - യാതൊരു വിധത്തിലും ഇടപെടരുത്. എങ്കിൽ മാത്രമേ നമ്മുടെ പോലീസ് സേനയ്ക്ക വന്നു ഭവിച്ച ഈ കളങ്കം നമുക്ക് ഇല്ലാതാക്കാൻ കഴിയൂ. ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ചാൽ എന്താ ചെയ്ക? ഇനി ഒരു കസ്റ്റഡി മരണം ഉണ്ടാകാതെ നാം ജാഗരൂകരാകുക.


Comments

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Aswathy P S :: ഒളിവറും വിജയനും പിന്നെ സുശീലയും

ഒളിവറും വിജയനും പിന്നെ സുശീലയും  1983 എന്ന നിവിൻപോളി  ചിത്രം എനിക്ക് വെറും ഒരു സിനിമയല്ല. സിനിമയിൽ വിഷയം ക്രിക്കറ്റ്‌ ആണെങ്കിൽ ഇവിടെ താരം, നായകൻ രമേശന്‍റെ പത്നി സുശീലയാണ്. ഇപ്പൊ ചിലർക്ക് പിടികിട്ടിയേക്കാം, അനിയന്‍റെ പേര് ഇച്ചിരി "ഫാഷൻ" പേരാ..... സുമേഷ്!!! എന്ന പുള്ളിക്കാരിയുടെ ഒറ്റ ഡയലോഗിൽ ഉയർന്നത്  ഇതേ പേരുകാരനുമായുള്ള എന്‍റെ വിവാഹ ദിവസത്തെ ട്രോളൻ ഫ്ലക്സ്കളായിരുന്നു.. വിത്ത്‌ ഇല്ലുസ്ട്രേഷൻസ്.. എന്നാൽ മാറ്റാരുമറിയാത്ത ഒന്നുകൂടിയുണ്ട്. രമേശന്‍റെ വിവാഹം കഴിഞ്ഞ് ആദ്യരാത്രിയിൽ ക്രിക്കറ്റ് പ്രേമിയായ രമേശൻ മുറിയിൽ ഒട്ടിച്ചിരിക്കുന്ന ടെണ്ടുൽകരുടെ പടം കണ്ടിട്ട് ഹിന്ദിസിനിമ നടന്മാരെ അറിയില്ല എന്നു പറയുന്ന പുതുപെണ്ണ് നമ്മളെ ഒത്തിരി ചിരിപ്പിച്ചതാണ്, എന്നെ ഒഴികെ. കാരണം  ഫുട്ബോൾ പ്രേമിയും പ്ലയേറും കോച്ചും ഒക്കെയായ എന്‍റെ ഭർത്താവിന്‍റെ ബെഡ്‌റൂം ചുമരിലെ കാല്പന്ത് താരങ്ങളുടെ അഭാവം ഒന്നുകൊണ്ടു മാത്രമായിരുന്നു, സുശീല പറഞ്ഞ പോലെ ഒന്ന് നമ്മുടെ പ്രഥമരാത്രിയിൽ പ്രതിധ്വനിക്കാതിരുന്നത്. പക്ഷെ സുശീലയുടേത് പോലെ ഏറെക്കുറെ സമാനമായ മറ്റൊരു ഡയലോഗ് എന്‍റെ കണ്ഠനാളത്തിൽ...

Arunkumar Vamadevan :: അച്ഛൻ

അരുണ്‍ വാമദേവന്‍ പത്ത് മാസം വയറ്റിൽ ചുമന്നില്ല പേറ്റ്നോവിൻ കഠിനതയേറ്റില്ല അമ്മ ഗർഭം ധരിച്ച ദിനം മുതൽ നെഞ്ചിനുള്ളിൽ ചുമന്നു കിടാവിനെ കുഞ്ഞുദേഹം പിറന്നിടാനായിട്ടു വെമ്പൽ കൊള്ളുന്നനേരം വിവശനായ്‌ ആശുപത്രി വരാന്തയിൽ പ്രാർഥിച്ചു രണ്ടുപേരും സുഖമായിരിക്കുവാൻ അച്ഛനെന്നും തണൽ വിരിച്ചങ്ങനെ വീട് മൂടിയൊരാൽമരം പോലവേ വേനലേൽക്കാതെ പേമാരിയും തഥാ കാത്തു സൂക്ഷിച്ചു നിന്നു കരുത്തനായ്‌ ഉള്ളു നീറുന്ന പ്രാരാബ്ധ ചിന്തയിൽ പുഞ്ചിരി തൂകും അച്ഛനൊരത്ഭുതം --- Arunkumar Vamadevan