Skip to main content

Jagan :: MASALA BONDA


പ്രതിദിനചിന്തകൾ
MASALA BONDA

അങ്ങനെ, ഒടുവിൽ കൊച്ചേട്ടന് കുറച്ചുകാലം മുൻപ് വല്യേട്ടൻ കനിഞ്ഞു നൽകിയ ചീഫ് വിപ് സ്ഥാനം മനസ്സില്ലാ മനസ്സോടെ എങ്കിലും ഏറ്റെടുക്കാൻ കൊച്ചേട്ടൻ തീരുമാനിച്ചു. കേരളീയർക്ക് ഒന്നടങ്കം സന്തോഷത്തിന്റെ വേലിയേറ്റം.... ! 

ചിറ്റപ്പൻ മന്ത്രി അഗ്നിശുദ്ധിയോടെ തിരികെ എത്തിയപ്പോൾ അസഭ്യശ്രീമാൻ മന്ത്രിയെ ഒഴിവാക്കാനുള്ള വിഷമം കലശലായപ്പോൾ ആണ് വല്യേട്ടൻ ക്യാബിനറ്റ് പദവിയോടെ ചീഫ് വിപ് സ്ഥാനം സൃഷ്ടിച്ച് കൊച്ചേട്ടന് സൗജന്യമായി നല്കാൻ തീരുമാനിച്ചതും, സ്വയം ഒരു മന്ത്രിസ്ഥാനം കൂടി ഒപ്പിച്ചു ചിറ്റപ്പന് കൊടുത്തതും.

ഡാമുകൾ തുറന്നുവിട്ടു കളിച്ച് നാം ഉണ്ടാക്കിയ പ്രളയക്കെടുതി മൂലം കേരളം നിത്യവൃത്തിക്ക് മാർഗ്ഗമില്ലാത്ത വിധം സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന ആ ആപത്ത് കാലത്ത് നമ്മുടെ ഖജനാവിന് അമിതഭാരവും, അധികചെലവും ഉളവാക്കുന്ന അത്തരം ധൂർത്തിനോട് വല്യേട്ടന് അനുകൂല നിലപാട് ആയിരുന്നെങ്കിലും, ആദര്ശങ്ങളിലും മൂല്യങ്ങളിലും അടിയുറച്ചു വിശ്വസിക്കുന്ന കൊച്ചേട്ടന് അത് ചിന്തിക്കാൻ കൂടി കഴിയുമായിരുന്നില്ല. സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കുന്ന ഒരു സ്ഥാനമാനങ്ങളും വേണ്ട എന്ന അന്നുതന്നെ കൊച്ചേട്ടൻ മൂലധനം അടക്കമുള്ള സിദ്ധാന്ത ഗ്രന്ഥങ്ങളിൽ തൊട്ട് ഭീഷ്മപ്രതിജ്ഞ എടുത്തതാണ്. (ഇത് കേട്ടുനിന്ന കേരളജനതയ്ക്ക് ആകെ രോമാഞ്ചം....... !) 

 അതിനുശേഷം പ്രളയ ദുരിതാശ്വാസത്തിനും, പുനരധിവാസത്തിനും, നവകേരള നിർമ്മാണത്തിനുമായി പൊതുജനങ്ങളിൽനിന്നും, കേരളത്തിലെ വ്യാപാരികളിൽ നിന്നും, ഉദ്യോഗസ്ഥരിൽ നിന്നും,പ്രവാസികളിൽ നിന്നും ഒക്കെ നാം വൻ തോതിൽ സാമ്പത്തിക സമാഹരണം നടത്തി. മട്ടൻ മസാല, ചിക്കൻ മസാല എന്നിവ പോലെ നാം മസാല ബോണ്ട് തയ്യാറാക്കി വിദേശങ്ങളിൽ വിൽപ്പന നടത്തി സമ്പത്ത് സമാഹരിച്ചു. ലോകബാങ്കും കയ്യയച്ചു സഹായമോതി. അങ്ങനെ കേരളം വൻ സാമ്പത്തിക ശക്തിയായി വളർന്നു. 

കണക്കില്ലാതെ വന്ന സമ്പത്തുകൊണ്ട്, പുനരധിവാസ ക്യാമ്പുകളിൽ ഉണ്ടായിരുന്നവർക്കൊക്കെ അവർ ആവശ്യപ്പെട്ട പണം വാരിവാരി കൊടുത്തു......!  വീട് നഷ്ട്പ്പെട്ടവർക്ക് ഒന്നിലധികം വീടുകൾ വീതം നിർമ്മിച്ചുനൽകി..... !!  എന്നിട്ടും ബാക്കി വന്ന പണം നാം ധൂർത്തടിച്ചില്ല. ആപത്തുകാലത്ത് സഹായിച്ചവർക്കൊക്കെ അവർ തന്ന പണം പലിശ സഹിതം തിരികെ കൊടുത്തു.... ! എന്നിട്ടും പണം ബാക്കി.... !? 

അപ്രകാരം വൻ സാമ്പത്തിക ശക്തി ആയി വളർന്ന കേരളത്തിൽ ഭരണത്തിൽ ഇരിക്കുന്ന ഈ കൊച്ചേട്ടൻ കേവലം ഒരു ചീഫ് വിപ് സ്ഥാനം ഉപേക്ഷിച്ചു ഖജനാവിന് സാമ്പത്തിക നേട്ടം ഉണ്ടാക്കി കൊടുക്കേണ്ട കാര്യമുണ്ടോ ? കടലിൽ നിന്നും ഒരു കുമ്പിൾ വെള്ളം കൂടി കോരിയെടുക്കുന്നതുകൊണ്ട് വല്ല നഷ്ടവും ഉണ്ടാകുമോ ? ബംഗ്ലാവ് വേണ്ട, M L A ക്വാർട്ടേഴ്സിലെ മുറിയിൽ ചുരുണ്ടുകിടന്നോളാം, കാർ വേണ്ട, സൈക്കിൾ മതി, ഇരുപത്തിയേഴ് പേർസണൽ സ്റ്റാഫ് വേണ്ട, തനിച്ചു പണിയെടുത്തോളം എന്നൊക്കെ കൊച്ചേട്ടൻ ഒരു ഭംഗിക്ക് പറയണം. ചീഫ് വിപ് സ്ഥാനം വേണ്ട എന്ന് നമ്മൾ മുൻപ് പറഞ്ഞതുപോലെ. അതൊക്കെ നമുക്ക് ഖണ്ഡശ്ശ സ്വീകരിച്ചു, സ്വീകരിച്ചു പോകാം. 

വേണ്ട എന്ന് മാത്രം പറയരുത്. എല്ലാം പൊതുജനങ്ങളുടെ ഉന്നമനത്തിനും, നവകേരളത്ത്തിന്റെ നന്മയ്ക്കും വേണ്ടി ആണല്ലോ എന്ന ഓർക്കുമ്പോളാ ഒരു സമാധാനവും, അഭിമാനവും. 
ശംഭോ മഹാദേവാ...... ! 

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Aiswarya S Dev :: ഞെട്ടലകലാതെ

മർത്യജന്മമൊന്ന് വീക്ഷിച്ചറിയണ- മെന്നാശിച്ചീശൻ ഭൂവിലെത്തി.! കോവിലിൽ ആയിരങ്ങൾ തൻ അനുഗ്രഹത്തിനായി കാത്തിരിപ്പു- ണ്ടെന്നറിഞ്ഞാനന്ദിച്ചു.. തിരിഞ്ഞു നോക്കവേ.. കോവിലിനങ്കണത്തിലിന്നൊന്നു- മറിയാതൊരു പിഞ്ചുബാല്യം കൈകൾ നീട്ടിടുന്നു.. യാചിച്ചുകൊണ്ട്.. നിലത്തുവീഴുന്ന ചില്ലറത്തുട്ടുകളിലൊക്കെയും രണ്ടും, മൂന്നും..! പടികയറിയകത്തുകയറുന്നവ- രൊക്കെയും ശിലയാൽ തീർത്ത- യെൻ മുന്‍പിലർപ്പിക്കുന്നു ആയിരങ്ങൾ..!! ഞെട്ടിത്തിരിഞ്ഞീശൻ നടന്നകലവേ കണ്ടു, പിന്നെയും പിന്നെയും  ഞെട്ടിക്കുന്ന നോവുകൾ..! പെണ്‍കിടാങ്ങള്‍ തൻ കൂരയ്ക്ക- കത്തു നിന്ന്‌ കേൾക്കുന്നു  നിശബ്ദ തേങ്ങലുകൾ.. വാതിലില്ലാതെ ചുമരില്ലാതെ തുണികളാൽ മറയ്ക്കപ്പെട്ട കൂരയ്ക്കുള്ളിൽ നാഴികകൾ ഭയത്തോടെണ്ണുന്ന  അനവധിപേരെ കണ്ടീശൻ കണ്ണടച്ചു... അകലെയുള്ള കോവിലിൽ  നാഴികക്ക് നാൽപ്പതുവട്ടമവർ ഉറപ്പു വരുത്തുന്നു..  'സുരക്ഷിതമല്ലയോന്ന്' ഒരമ്മതൻ പേറ്റുനോവ്  കേട്ടീശൻ അവൾക്കരികിലെത്തി.. ഒരു കുഞ്ഞു പെണ്കിടാവ്  അവൾക്കരികിൽ  മിഴി തുറന്ന് കിടപ്പതുണ്ട്... പുറത്തേക്കെത്തി നോക്കിയപ്പോ- ളതാ പെണ്‍കുഞ്ഞെന്നറിഞ്ഞച്ഛൻ വിലപിച്ചു മൊഴിയുന്നു.. "ഈ സ്വത്തെല്ലാം ...

നെടുവിളിയൻപക്ഷി :: വിനയൻ

അഗസ്ത്യന്റെ മടിത്തട്ടിൽ പകൽപ്പൂരക്കണിപ്പന്തൽ. അലങ്കാരച്ചെരുവിൽ ചെ- മ്പനീർപ്പൂവിൻ ചമത്കാരം. "പുലർകാലേ പുറപ്പെട്ടാൽ മലതാണ്ടിത്തിരിച്ചെത്താം. വരികെന്റെയനുജാ,യീ മലങ്കാടിന്നകം പുക്കാം." മലന്തേനും പനന്നൊങ്കും കഴിയ്ക്കാനാ മലമേട്ടിൽ ഇരുവരും കരംകോർത്തു ചുണയോടെ പുറപ്പെട്ടു. മുളമുള്ളുമെരികല്ലും ചവിട്ടൊപ്പം നടക്കുന്നു. കനൽ കോരിക്കുടിച്ചഗ്നി- പ്പദം ചന്തംവിതയ്ക്കുന്നു. മുകിൽതാഴെ,ക്കുളിർ വാനം മിഴിക്കോണിൽ തുടിക്കുന്നു. ചരൽപ്പൂക്കൾ കടുംവർണ്ണം വിരിച്ചെങ്ങും ചിരിക്കുന്നു. ചിതൽപ്പറ്റം ദ്രുതംകാട്ടി ശവക്കോലം തുരക്കുന്നു. മുടിക്കെട്ടിൽ ജഡച്ചുറ്റിൽ ശിവശൈലം കനക്കുന്നു. ഇരുത്തംവന്നലയ്ക്കുന്ന കൊലച്ചീവീടൊളിക്കുന്നു. കരിക്കാലൻ കൊലകൊമ്പൻ കരിച്ചൂരു ചുരത്തുന്നു. കുളയട്ടനിലം പറ്റി രുചികൊണ്ടു പുളയ്ക്കുന്നു. കൊതിനാവായ് നനവാർന്നു ചുടുചോര കുടിക്കുന്നു. 'ആദിച്ചൻ' മലദൈവം ചോക്കുന്നു, തുടുക്കുന്നു. കാട്ടാറിൻ ചിലമ്പൊച്ച മദം പൊട്ടിപ്പരക്കുന്നു. മലങ്കോഴിപ്പറ്റമെന്തോ തിരക്കിട്ടു തെരയുന്നു. മലയണ്ണാർക്കണ്ണനംബര കനിയായിക്കുലയ്ക്കുന്നു. ചൊക്കനർക്കപ്പഴം തിന്നാൻ മരംച...