കുഴിയാന.
'കുഴിയാം ' -- 'കൂട്ടിൽ' നിന്നൊരു തുമ്പി,
(കുഴിയാന).
ചിറകുവിടർത്തി പാറുന്നു.
പൂക്കൾതോറും മധുവുണ്ണാനായ്
പുഞ്ചിരിയോടെ പായുന്നു.
'ജൈവപ്രഭയാം' 'പൊൻ' പ്രഭ തൂകി
മിന്നാമിന്നികളെത്തുന്നു.
'പനയിൽ' തൂക്കിയ കൂട്ടിൽ, കുരുവികൾ,
കുതുകത്തോടെ കൂടുന്നു..
അച്ഛൻ കുരുവി കൂട്ടിൽ നിന്നും
അന്നംതേടി പോകുന്നു.
അമ്മക്കുരുവി കുഞ്ഞുങ്ങൾക്കായി
അന്നം കൊത്തി പകരുന്നു.
പനയുടെ ചോട്ടിലൊരണ്ണിക്കുട്ടൻ
തുള്ളിച്ചാടി രസിക്കുന്നു.
കുരുവിക്കൂട്ടിന്നഴകിലുമുണ്ടേ ,
കുരുവികളവരുടെ കരവിരുത്!!
പ്രകൃതി കനിഞ്ഞു കൊടുത്തതു തന്നെ
'പതംഗ ' പരിചിത വൈദഗ്ധ്യം !!!
നയന മനോഹര സ്വപ്നം പോലൊരു
തരളിതമോഹന 'മൃദു'കാഴ്ച!!!
...........................................
വയലിൽ മാരുതനൊന്നു ചരിച്ചു,,
'ഞാറിൻ'തുമ്പുകൾ ചാഞ്ചാടി.
കടലില്ലോളം വന്നതു പോലൊരു
സുന്ദര സുരഭില ചിത്രമയം !!.
കുയിലുകൾ പാടി , മയിലുകളാടി,
മദന മനോഹര കുളിർരാഗം.
മധുരമനോഹര കാഴ്ചകൾ നൽകി
പ്രകൃതി, 'മോഹിനി' നടമാടി..
10/10/ 2018
Super
ReplyDelete