Skip to main content

Anandakuttan :: കഥ :: ഗംഭീരൻ പിള്ളയുടെ മരണശേഷം



 .
ഫൽഗുനൻനായർ, വിരഹൻ പിള്ള,
വിക്കൻ നായർ, മംഗളൻ പിള്ള, കോണപ്പൻ നായർ, ചെറുമൻ പിള്ള,
തുടങ്ങിയവർക്ക് ഇപ്പോൾ മരണങ്ങളേക്കാൾ സഞ്ചയനങ്ങളാണ് കൂടുതൽ .

ഗംഭീരൻ പിളളയുടെ ചരമവാർത്ത അറിയിച്ചു കൊണ്ട് 2 പേർ, ഗുണശേഖരൻ പിള്ളയുടെ വീട്ടിലെത്തി.

സഞ്ചയന അറിയിപ്പ് (കാർഡ് ), ആ പിള്ളക്ക് കൊടുത്തു.
പിള്ളക്ക് കലശലായ ദേഷ്യം വന്നു.

'മരണം ഞാൻ അറിഞ്ഞില്ലല്ലോ?,

"സഞ്ചയന അറിയിപ്പുമായി വന്നിരിക്കുന്നു."

''പിള്ള സാറേ , സഞ്ചയന കാർഡിന്റെ താഴെ ഒരു NB :- ഉണ്ട്. "

"വായിച്ചു നോക്കു ". . വന്നവർ പറഞ്ഞു.

വന്നവർ പോയി.

പിള്ള NB :- വായിച്ചു നോക്കി.

'മരണവാർത്ത യഥാസമയം അറിയിക്കാൻ വിട്ടു പോയിട്ടുണ്ടെങ്കിൽ സദയം ക്ഷമിക്കാനപേക്ഷ'

പിള്ള , വായിച്ചു. -- ശരിയാ. അതു കൊണ്ട് മാത്രമാണ് പിള്ള ക്ഷമിച്ചത്.

പിള്ള, നാട്ടുകാർ മരണത്തിനു പോയില്ലെങ്കിലും സഞ്ചയനത്തിന് ഉറപ്പായും പോകും.
അപ്പോൾ പിള്ള, നാട്ടുകാർ ഗംഭീരൻ പിളളയുടെ, മരുമക്കളുടെ ജാതിയെക്കുറിച്ചോ ,മതത്തെക്കുറിച്ചോ ചിന്തിക്കാറില്ല.

സഞ്ചയനത്തിന്, ഇഞ്ചി, ഇഡ്ഢലി, സാമ്പാറ്, പഴം, പായസം, രസം, രസവട,
അതൊക്കെ കിട്ടുമല്ലോ?

അതൊക്കെ കഴിച്ച്, ഏമ്പക്കവും വിട്ട്,
കുറ്റവും പറഞ്ഞ്, (അതു ചളിച്ചതാ, പ്രഥമന് ഉപ്പില്ല, സാമ്പാറിൽ തേങ്ങ കുറഞ്ഞു പോയി, ഇഞ്ചിക്കറിയിൽ പഞ്ചസാര കുറഞ്ഞു പോയി, എന്നൊക്കെ)

"നാളെ മറ്റെ പിള്ളയുടെ സഞ്ചയനമല്ലേ, മരണത്തിനോ പോകാൻ പറ്റിയില്ല,
അവിടെയും സഞ്ചയനത്തിനു പോകണം."

Comments

Post a Comment

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Aswathy P S :: ഒളിവറും വിജയനും പിന്നെ സുശീലയും

ഒളിവറും വിജയനും പിന്നെ സുശീലയും  1983 എന്ന നിവിൻപോളി  ചിത്രം എനിക്ക് വെറും ഒരു സിനിമയല്ല. സിനിമയിൽ വിഷയം ക്രിക്കറ്റ്‌ ആണെങ്കിൽ ഇവിടെ താരം, നായകൻ രമേശന്‍റെ പത്നി സുശീലയാണ്. ഇപ്പൊ ചിലർക്ക് പിടികിട്ടിയേക്കാം, അനിയന്‍റെ പേര് ഇച്ചിരി "ഫാഷൻ" പേരാ..... സുമേഷ്!!! എന്ന പുള്ളിക്കാരിയുടെ ഒറ്റ ഡയലോഗിൽ ഉയർന്നത്  ഇതേ പേരുകാരനുമായുള്ള എന്‍റെ വിവാഹ ദിവസത്തെ ട്രോളൻ ഫ്ലക്സ്കളായിരുന്നു.. വിത്ത്‌ ഇല്ലുസ്ട്രേഷൻസ്.. എന്നാൽ മാറ്റാരുമറിയാത്ത ഒന്നുകൂടിയുണ്ട്. രമേശന്‍റെ വിവാഹം കഴിഞ്ഞ് ആദ്യരാത്രിയിൽ ക്രിക്കറ്റ് പ്രേമിയായ രമേശൻ മുറിയിൽ ഒട്ടിച്ചിരിക്കുന്ന ടെണ്ടുൽകരുടെ പടം കണ്ടിട്ട് ഹിന്ദിസിനിമ നടന്മാരെ അറിയില്ല എന്നു പറയുന്ന പുതുപെണ്ണ് നമ്മളെ ഒത്തിരി ചിരിപ്പിച്ചതാണ്, എന്നെ ഒഴികെ. കാരണം  ഫുട്ബോൾ പ്രേമിയും പ്ലയേറും കോച്ചും ഒക്കെയായ എന്‍റെ ഭർത്താവിന്‍റെ ബെഡ്‌റൂം ചുമരിലെ കാല്പന്ത് താരങ്ങളുടെ അഭാവം ഒന്നുകൊണ്ടു മാത്രമായിരുന്നു, സുശീല പറഞ്ഞ പോലെ ഒന്ന് നമ്മുടെ പ്രഥമരാത്രിയിൽ പ്രതിധ്വനിക്കാതിരുന്നത്. പക്ഷെ സുശീലയുടേത് പോലെ ഏറെക്കുറെ സമാനമായ മറ്റൊരു ഡയലോഗ് എന്‍റെ കണ്ഠനാളത്തിൽ...

Arunkumar Vamadevan :: അച്ഛൻ

അരുണ്‍ വാമദേവന്‍ പത്ത് മാസം വയറ്റിൽ ചുമന്നില്ല പേറ്റ്നോവിൻ കഠിനതയേറ്റില്ല അമ്മ ഗർഭം ധരിച്ച ദിനം മുതൽ നെഞ്ചിനുള്ളിൽ ചുമന്നു കിടാവിനെ കുഞ്ഞുദേഹം പിറന്നിടാനായിട്ടു വെമ്പൽ കൊള്ളുന്നനേരം വിവശനായ്‌ ആശുപത്രി വരാന്തയിൽ പ്രാർഥിച്ചു രണ്ടുപേരും സുഖമായിരിക്കുവാൻ അച്ഛനെന്നും തണൽ വിരിച്ചങ്ങനെ വീട് മൂടിയൊരാൽമരം പോലവേ വേനലേൽക്കാതെ പേമാരിയും തഥാ കാത്തു സൂക്ഷിച്ചു നിന്നു കരുത്തനായ്‌ ഉള്ളു നീറുന്ന പ്രാരാബ്ധ ചിന്തയിൽ പുഞ്ചിരി തൂകും അച്ഛനൊരത്ഭുതം --- Arunkumar Vamadevan