Skip to main content

Anandakuttan :: കഥ :: ഗംഭീരൻ പിള്ളയുടെ മരണശേഷം



 .
ഫൽഗുനൻനായർ, വിരഹൻ പിള്ള,
വിക്കൻ നായർ, മംഗളൻ പിള്ള, കോണപ്പൻ നായർ, ചെറുമൻ പിള്ള,
തുടങ്ങിയവർക്ക് ഇപ്പോൾ മരണങ്ങളേക്കാൾ സഞ്ചയനങ്ങളാണ് കൂടുതൽ .

ഗംഭീരൻ പിളളയുടെ ചരമവാർത്ത അറിയിച്ചു കൊണ്ട് 2 പേർ, ഗുണശേഖരൻ പിള്ളയുടെ വീട്ടിലെത്തി.

സഞ്ചയന അറിയിപ്പ് (കാർഡ് ), ആ പിള്ളക്ക് കൊടുത്തു.
പിള്ളക്ക് കലശലായ ദേഷ്യം വന്നു.

'മരണം ഞാൻ അറിഞ്ഞില്ലല്ലോ?,

"സഞ്ചയന അറിയിപ്പുമായി വന്നിരിക്കുന്നു."

''പിള്ള സാറേ , സഞ്ചയന കാർഡിന്റെ താഴെ ഒരു NB :- ഉണ്ട്. "

"വായിച്ചു നോക്കു ". . വന്നവർ പറഞ്ഞു.

വന്നവർ പോയി.

പിള്ള NB :- വായിച്ചു നോക്കി.

'മരണവാർത്ത യഥാസമയം അറിയിക്കാൻ വിട്ടു പോയിട്ടുണ്ടെങ്കിൽ സദയം ക്ഷമിക്കാനപേക്ഷ'

പിള്ള , വായിച്ചു. -- ശരിയാ. അതു കൊണ്ട് മാത്രമാണ് പിള്ള ക്ഷമിച്ചത്.

പിള്ള, നാട്ടുകാർ മരണത്തിനു പോയില്ലെങ്കിലും സഞ്ചയനത്തിന് ഉറപ്പായും പോകും.
അപ്പോൾ പിള്ള, നാട്ടുകാർ ഗംഭീരൻ പിളളയുടെ, മരുമക്കളുടെ ജാതിയെക്കുറിച്ചോ ,മതത്തെക്കുറിച്ചോ ചിന്തിക്കാറില്ല.

സഞ്ചയനത്തിന്, ഇഞ്ചി, ഇഡ്ഢലി, സാമ്പാറ്, പഴം, പായസം, രസം, രസവട,
അതൊക്കെ കിട്ടുമല്ലോ?

അതൊക്കെ കഴിച്ച്, ഏമ്പക്കവും വിട്ട്,
കുറ്റവും പറഞ്ഞ്, (അതു ചളിച്ചതാ, പ്രഥമന് ഉപ്പില്ല, സാമ്പാറിൽ തേങ്ങ കുറഞ്ഞു പോയി, ഇഞ്ചിക്കറിയിൽ പഞ്ചസാര കുറഞ്ഞു പോയി, എന്നൊക്കെ)

"നാളെ മറ്റെ പിള്ളയുടെ സഞ്ചയനമല്ലേ, മരണത്തിനോ പോകാൻ പറ്റിയില്ല,
അവിടെയും സഞ്ചയനത്തിനു പോകണം."

Comments

Post a Comment

Popular posts from this blog

ചുറ്റിക

ഇന്നും

https://youtube.com/shorts/76FFavWYfmo?feature=share

ഓണത്തുമ്പിക്കാഘോഷം

അത്തം പൂക്കളമിട്ടു തുടങ്ങീ, അത്തച്ചമയത്തിരുനാളിൽ. ചിത്തിര പൂത്തിരി  ചിതറിക്കുമ്പോൾ ചിത്തം നിറയെ പൊന്നോണം. ചോതിപ്പെണ്ണിൻ കവിളിലുമുണ്ടേ ചോന്നു തുടുത്തൊരു നാണപ്പൂ. വിശാഖം വയറും തടവി വിളിച്ചൂ, വയറുനിറഞ്ഞുകവിഞ്ഞമ്മേ. അനിഴം പഴവുമുരിഞ്ഞു കൊടുത്തൂ, അനിയാ പയ്യെത്തിന്നോളൂ. കേട്ടയ്ക്കക്കരെ കേട്ടൂ ഘോഷം കുട്ടികൾ കൂടും കളിമേളം. മൂലത്തിൻ നാളൂഞ്ഞാലാടും, മൂടും കുത്തിത്താഴേക്കും. പൂരാടത്തിനു കോടിയുടുക്കാം, പൂമയിലാഭവിടർത്തീടാം. ഉത്രാടക്കഥ വെപ്രാളത്തി - ന്നുത്സവലഹരി വിളമ്പുന്നൂ. ഓണത്തിൻ പൊൻപുലരി പിറന്നാ- ലോണത്തുമ്പിക്കാഘോഷം. രജി ചന്ദ്രശേഖർ 28-08-2023 https://pratilipi.page.link/9n13Kq1eS3kjH1n2A