Skip to main content

Anandakuttan :: കവിത :: കള്ള്



കള്ളു കുടിച്ചാൽ കണ്ണു കുഴയും ,
കള്ളു കുടിച്ചാൽ കാലു കുഴയും ,
കള്ളു കുടിച്ചാൽ പള്ളു വിളിക്കും ,
പള്ളു വിളിച്ചാൽ പള്ളക്ക് കിട്ടും.

പള്ളയ്ക്കു കിട്ടുമ്പോൾ പള്ള വീർക്കും.

പളളുവിളിക്കുന്നതാരെയാണെന്നത്
അന്നേരമങ്ങേർക്കു ബോധമില്ല.

കൂടെ പകുത്തു കുടിച്ചൊരു കൂട്ടരെ
തള്ളയ്ക്കും തന്തയ്ക്കുമാദ്യം വിളി.

കൂടിയടുത്തു കണ്ടു നിൽക്കുന്ന
കാണികൾക്കൊക്കെയും പിന്നെ വിളി.
കാണികൾ മാന്യൻമാരവരൊന്നും
കാണാതേ ,കേൾക്കാതെ,
മിണ്ടാതെമാറി നിൽക്കും.

ആണത്വമുള്ളവൻ കപോലത്തിലൂക്കിൽ
നാലഞ്ചു പ്രഹരം അങ്ങു പറ്റിക്കും.
അതു കിട്ടിയാൽ പിന്നവിടെങ്ങും നിൽക്കാതെ
ആടിമലന്നു നടന്നു പോകും.

വഴിയിരികിൽച്ചാഞ്ഞ് 'വമനം ' കഴിഞ്ഞിട്ട്
വസ്ത്രമില്ലാത്തൊരു ദീർഘ 'നഗ്നനിദ്ര' !!

മയിൽക്കുറ്റി കെട്ടിപ്പിടിച്ചു മയങ്ങുമ്പോൾ
മഴ'വന്നു മേനി നനക്കും.

"ഇടി വെട്ടി പെയ്യട്ടേ മഴ"യെന്നി
ടയ്ക്കിടെ കുടിയന്റെ താളത്തിൽ പാട്ടു പാടും .

മഴയല്ല പെയ്തതു, തെരുവിലൂടോടുന്ന ശ്വാനന്റെ
'വികൃതി ' യതറിയുവാൻ ബോധമില്ല .
ചുണ്ടിന്റെ ചാരത്തു വീണ ' മഴവെള്ളം'
ചുണ്ടോടു ചേർത്തു നുണച്ചിറക്കും.
ഗതികെട്ട പുലിയവൻ പുല്ലു തിന്നും പോലെ
മതികെട്ട കുടിയന്റെ ഗതിയെന്തു കഷ്ടം.


വീട്ടിലേക്കെത്തിയാൽ ഭാര്യയെത്തല്ലും
അമ്മയെ,മക്കളെയാഞ്ഞു തല്ലും.

ചട്ടി, കലങ്ങൾ താങ്ങിയെറിഞ്ഞ് പെട്ടെന്ന് പൊട്ടിത്തെറിക്കും.

കഞ്ഞിക്കലവും മീനുള്ള ചട്ടിയും എല്ലാ
മുടഞ്ഞു നിലംപതിക്കും.
ചിതറിയ കഞ്ഞിയും കറികളും കണ്ട്
കുഞ്ഞുങ്ങൾ കരയാതെ കരഞ്ഞുറങ്ങും.

അയലത്തുകാരന്നു പള്ളു കിട്ടുമ്പോള
ഞ്ചെണ്ണം നെഞ്ചത്തിരന്നു വാങ്ങും .

പിന്നെയനങ്ങാതെയാശാൻ തറയിൽ
ഒന്നുമേ മിണ്ടാതെ വീഴും.

ഏതെങ്കിലും വഴി 'തൊഴി 'നാലു കിട്ടാതെ
കുടിയൻമാരാരുമുറങ്ങുകില്ല.

പിറ്റന്നു കാലത്തൊന്നുമറിയാത്ത ഭാവത്തിൽ
വീണ്ടും കുടിക്കാനിറങ്ങും.


Comments

Post a Comment

Popular posts from this blog

ചുറ്റിക

ഇന്നും

https://youtube.com/shorts/76FFavWYfmo?feature=share

ഓണത്തുമ്പിക്കാഘോഷം

അത്തം പൂക്കളമിട്ടു തുടങ്ങീ, അത്തച്ചമയത്തിരുനാളിൽ. ചിത്തിര പൂത്തിരി  ചിതറിക്കുമ്പോൾ ചിത്തം നിറയെ പൊന്നോണം. ചോതിപ്പെണ്ണിൻ കവിളിലുമുണ്ടേ ചോന്നു തുടുത്തൊരു നാണപ്പൂ. വിശാഖം വയറും തടവി വിളിച്ചൂ, വയറുനിറഞ്ഞുകവിഞ്ഞമ്മേ. അനിഴം പഴവുമുരിഞ്ഞു കൊടുത്തൂ, അനിയാ പയ്യെത്തിന്നോളൂ. കേട്ടയ്ക്കക്കരെ കേട്ടൂ ഘോഷം കുട്ടികൾ കൂടും കളിമേളം. മൂലത്തിൻ നാളൂഞ്ഞാലാടും, മൂടും കുത്തിത്താഴേക്കും. പൂരാടത്തിനു കോടിയുടുക്കാം, പൂമയിലാഭവിടർത്തീടാം. ഉത്രാടക്കഥ വെപ്രാളത്തി - ന്നുത്സവലഹരി വിളമ്പുന്നൂ. ഓണത്തിൻ പൊൻപുലരി പിറന്നാ- ലോണത്തുമ്പിക്കാഘോഷം. രജി ചന്ദ്രശേഖർ 28-08-2023 https://pratilipi.page.link/9n13Kq1eS3kjH1n2A