Skip to main content

Anandakuttan :: കവിത :: കള്ള്



കള്ളു കുടിച്ചാൽ കണ്ണു കുഴയും ,
കള്ളു കുടിച്ചാൽ കാലു കുഴയും ,
കള്ളു കുടിച്ചാൽ പള്ളു വിളിക്കും ,
പള്ളു വിളിച്ചാൽ പള്ളക്ക് കിട്ടും.

പള്ളയ്ക്കു കിട്ടുമ്പോൾ പള്ള വീർക്കും.

പളളുവിളിക്കുന്നതാരെയാണെന്നത്
അന്നേരമങ്ങേർക്കു ബോധമില്ല.

കൂടെ പകുത്തു കുടിച്ചൊരു കൂട്ടരെ
തള്ളയ്ക്കും തന്തയ്ക്കുമാദ്യം വിളി.

കൂടിയടുത്തു കണ്ടു നിൽക്കുന്ന
കാണികൾക്കൊക്കെയും പിന്നെ വിളി.
കാണികൾ മാന്യൻമാരവരൊന്നും
കാണാതേ ,കേൾക്കാതെ,
മിണ്ടാതെമാറി നിൽക്കും.

ആണത്വമുള്ളവൻ കപോലത്തിലൂക്കിൽ
നാലഞ്ചു പ്രഹരം അങ്ങു പറ്റിക്കും.
അതു കിട്ടിയാൽ പിന്നവിടെങ്ങും നിൽക്കാതെ
ആടിമലന്നു നടന്നു പോകും.

വഴിയിരികിൽച്ചാഞ്ഞ് 'വമനം ' കഴിഞ്ഞിട്ട്
വസ്ത്രമില്ലാത്തൊരു ദീർഘ 'നഗ്നനിദ്ര' !!

മയിൽക്കുറ്റി കെട്ടിപ്പിടിച്ചു മയങ്ങുമ്പോൾ
മഴ'വന്നു മേനി നനക്കും.

"ഇടി വെട്ടി പെയ്യട്ടേ മഴ"യെന്നി
ടയ്ക്കിടെ കുടിയന്റെ താളത്തിൽ പാട്ടു പാടും .

മഴയല്ല പെയ്തതു, തെരുവിലൂടോടുന്ന ശ്വാനന്റെ
'വികൃതി ' യതറിയുവാൻ ബോധമില്ല .
ചുണ്ടിന്റെ ചാരത്തു വീണ ' മഴവെള്ളം'
ചുണ്ടോടു ചേർത്തു നുണച്ചിറക്കും.
ഗതികെട്ട പുലിയവൻ പുല്ലു തിന്നും പോലെ
മതികെട്ട കുടിയന്റെ ഗതിയെന്തു കഷ്ടം.


വീട്ടിലേക്കെത്തിയാൽ ഭാര്യയെത്തല്ലും
അമ്മയെ,മക്കളെയാഞ്ഞു തല്ലും.

ചട്ടി, കലങ്ങൾ താങ്ങിയെറിഞ്ഞ് പെട്ടെന്ന് പൊട്ടിത്തെറിക്കും.

കഞ്ഞിക്കലവും മീനുള്ള ചട്ടിയും എല്ലാ
മുടഞ്ഞു നിലംപതിക്കും.
ചിതറിയ കഞ്ഞിയും കറികളും കണ്ട്
കുഞ്ഞുങ്ങൾ കരയാതെ കരഞ്ഞുറങ്ങും.

അയലത്തുകാരന്നു പള്ളു കിട്ടുമ്പോള
ഞ്ചെണ്ണം നെഞ്ചത്തിരന്നു വാങ്ങും .

പിന്നെയനങ്ങാതെയാശാൻ തറയിൽ
ഒന്നുമേ മിണ്ടാതെ വീഴും.

ഏതെങ്കിലും വഴി 'തൊഴി 'നാലു കിട്ടാതെ
കുടിയൻമാരാരുമുറങ്ങുകില്ല.

പിറ്റന്നു കാലത്തൊന്നുമറിയാത്ത ഭാവത്തിൽ
വീണ്ടും കുടിക്കാനിറങ്ങും.


Comments

Post a Comment

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Aswathy P S :: ഒളിവറും വിജയനും പിന്നെ സുശീലയും

ഒളിവറും വിജയനും പിന്നെ സുശീലയും  1983 എന്ന നിവിൻപോളി  ചിത്രം എനിക്ക് വെറും ഒരു സിനിമയല്ല. സിനിമയിൽ വിഷയം ക്രിക്കറ്റ്‌ ആണെങ്കിൽ ഇവിടെ താരം, നായകൻ രമേശന്‍റെ പത്നി സുശീലയാണ്. ഇപ്പൊ ചിലർക്ക് പിടികിട്ടിയേക്കാം, അനിയന്‍റെ പേര് ഇച്ചിരി "ഫാഷൻ" പേരാ..... സുമേഷ്!!! എന്ന പുള്ളിക്കാരിയുടെ ഒറ്റ ഡയലോഗിൽ ഉയർന്നത്  ഇതേ പേരുകാരനുമായുള്ള എന്‍റെ വിവാഹ ദിവസത്തെ ട്രോളൻ ഫ്ലക്സ്കളായിരുന്നു.. വിത്ത്‌ ഇല്ലുസ്ട്രേഷൻസ്.. എന്നാൽ മാറ്റാരുമറിയാത്ത ഒന്നുകൂടിയുണ്ട്. രമേശന്‍റെ വിവാഹം കഴിഞ്ഞ് ആദ്യരാത്രിയിൽ ക്രിക്കറ്റ് പ്രേമിയായ രമേശൻ മുറിയിൽ ഒട്ടിച്ചിരിക്കുന്ന ടെണ്ടുൽകരുടെ പടം കണ്ടിട്ട് ഹിന്ദിസിനിമ നടന്മാരെ അറിയില്ല എന്നു പറയുന്ന പുതുപെണ്ണ് നമ്മളെ ഒത്തിരി ചിരിപ്പിച്ചതാണ്, എന്നെ ഒഴികെ. കാരണം  ഫുട്ബോൾ പ്രേമിയും പ്ലയേറും കോച്ചും ഒക്കെയായ എന്‍റെ ഭർത്താവിന്‍റെ ബെഡ്‌റൂം ചുമരിലെ കാല്പന്ത് താരങ്ങളുടെ അഭാവം ഒന്നുകൊണ്ടു മാത്രമായിരുന്നു, സുശീല പറഞ്ഞ പോലെ ഒന്ന് നമ്മുടെ പ്രഥമരാത്രിയിൽ പ്രതിധ്വനിക്കാതിരുന്നത്. പക്ഷെ സുശീലയുടേത് പോലെ ഏറെക്കുറെ സമാനമായ മറ്റൊരു ഡയലോഗ് എന്‍റെ കണ്ഠനാളത്തിൽ...

Arunkumar Vamadevan :: അച്ഛൻ

അരുണ്‍ വാമദേവന്‍ പത്ത് മാസം വയറ്റിൽ ചുമന്നില്ല പേറ്റ്നോവിൻ കഠിനതയേറ്റില്ല അമ്മ ഗർഭം ധരിച്ച ദിനം മുതൽ നെഞ്ചിനുള്ളിൽ ചുമന്നു കിടാവിനെ കുഞ്ഞുദേഹം പിറന്നിടാനായിട്ടു വെമ്പൽ കൊള്ളുന്നനേരം വിവശനായ്‌ ആശുപത്രി വരാന്തയിൽ പ്രാർഥിച്ചു രണ്ടുപേരും സുഖമായിരിക്കുവാൻ അച്ഛനെന്നും തണൽ വിരിച്ചങ്ങനെ വീട് മൂടിയൊരാൽമരം പോലവേ വേനലേൽക്കാതെ പേമാരിയും തഥാ കാത്തു സൂക്ഷിച്ചു നിന്നു കരുത്തനായ്‌ ഉള്ളു നീറുന്ന പ്രാരാബ്ധ ചിന്തയിൽ പുഞ്ചിരി തൂകും അച്ഛനൊരത്ഭുതം --- Arunkumar Vamadevan