Skip to main content

അറവ് :: രാജീവ് ജി ഇടവ




രാജീവ് ജി ഇടവയുടെ 'അറവ് ' എന്ന നോവൽ ഇടവ ഗ്രാമപഞ്ചായത്തിനെ ചുറ്റിപറ്റി വികസിക്കുന്ന ഒന്നാണ്.

ഓരോ തവണ അറവ് വായിക്കുമ്പോഴും ഇടവയിലെ പരിചിതരായ ആൾക്കാരുടെ പരിചിതമായ അനുഭവങ്ങളുടെ നേര്കാഴ്ചയായി തോന്നുന്നു.
നോവലിൽ ഇറച്ചിക്കറിയും പെറോട്ടയും കഴിക്കാൻ പോകുന്ന ബദരിയുടെ അനുഭവമുണ്ട്.  ബദരി ഒരു കുട്ടിയാണ്.  അവന് അന്ന് 12 - 15 വയസ്സ് പ്രായം. ഗ്രാമത്തിലെ ചായക്കടയിൽ നിന്നും വരുന്ന പെറോട്ടയുടെയും ഇറച്ചിക്കറിയുടെയും മണം ആകർഷിക്കുന്ന പ്രായം.  അച്ഛൻ വളർത്തുമകൾ യമുനയ്ക്കു മാത്രമാണ് പെറോട്ടയും ഇറച്ചിയും വാങ്ങി നൽകുക.  അവനു കൊതിയുണ്ട്.  പക്ഷേ ..

യമുന യുടെ എച്ചിൽ വരെ അവൻ തിന്നു നോക്കി.
ഒടുവിൽ ചായക്കടയിൽ പോയി ഇറച്ചിയും പറോട്ടയും കഴിക്കാൻ അവൻ തീരുമാനിച്ചു.  എങ്ങനെയോ അതിനുള്ള പൈസ സംഘടിപ്പിച്ചു.  പക്ഷെ പെറോട്ട മാത്രമാണ് കഴിക്കാൻ സാധിച്ചത്.  ഇറച്ചിക്ക് പണം തികഞ്ഞില്ല.

ഇടവയിൽ മാത്രം സുലഭമായ അനുഭവം ഇതല്ല.  ഇത് കഴിഞ്ഞു നടന്നതാണ് .
കഴിച്ചു കഴിഞ്ഞു ബദരി  വീട്ടിലെത്തും മുൻപേ ആ വിവരം അമ്മാവൻ അറിഞ്ഞു.!!!!!!!!!

മറ്റുള്ളവരുടെ സ്വകാര്യതകളിൽ ഇത്രത്തോളം തല്പരരായ ആളുകളുള്ള ഒരു പ്രദേശം ഇ ഭൂമിയിൽ വേറെയുണ്ടോ !!!!!

സത്യത്തിൽ ബദരിക്കു സമാനമായ അനുഭവങ്ങൾ എനിക്കടക്കം ഉണ്ടായിട്ടുണ്ട്..

അതിലൊന്ന് നടക്കുമ്പോൾ എനിക്ക് 18. അനിയനും ഞാനും എന്റെ ഒരു സുഹൃത്തുംകൂടി സിനിമയ്ക്ക് പോയി.  എല്ലാ പെർമിഷനുകളും നേടിയിരുന്നു, വാസു. തീയേറ്ററിൽ ടിക്കറ്റ് എടുക്കാൻ നിൽക്കുകയായിരുന്നു സുഹൃത്ത്. ഞാനും അനിയനും ഗേറ്റിനു വെളിയിലും . ഞാൻ പതിവുപോലെ എന്തോ ആലോചിച്ചു നിൽക്കുവായിരുന്നു.
- 'എന്താടാ ഇവിടെ ?'
-'വീട്ടിൽ പറയണോടാ ?'
എന്നൊക്കെ ആരോ അലറുന്നു .
നോക്കുമ്പോൾ ആരോ അനിയനെ ചോദ്യം ചെയുക്കയാണ് . നാട്ടുകാരനാണ് .

സിനിമ കാണാൻ വന്നു എന്ന വലിയ തെറ്റ് കണ്ടുപിടിച്ച ഒരു വിജയിയുടെ ഭാവം അയാളുടെ മോന്തയിൽ ...

മറ്റൊരനുഭവം അപ്സര ബേക്കറിയിൽ വച്ചുണ്ടായതാണ് .

ഞാനും സുഹൃത്തും കൂടി ഐസ് ക്രീം കഴിക്കുന്നു. അവനു പ്ലസ് ടു വിനു ഡിസ്റ്റിംക്ഷൻ കിട്ടിയതിന്റെ ചിലവാണ്. കഴിച്ചു തീരാറായപ്പോൾ ഒരാൾ അടുത്ത് വരുന്നു. വീടിനടുത്തുള്ള ആളാണ്.

"ഒരെണ്ണം കൂടി കഴിച്ചൂടെ ?' പരിഹാസമോ പുച്ഛമോ നിറഞ്ഞ ചോദ്യം അയാൾ പിന്നെയും അയാൾ ആവർത്തിച്ചു .
"ഞാൻ അണ്ണനെ കാണട്ടെ ..' എന്ന ഒരു ഭീഷണിയും...

മറ്റൊരനുഭവം വഴുതക്കാട്ടെ ഒരു ഹോട്ടലിൽ വച്ച് .
കണ്ണ് ഡോക്ടറെ കാണാൻ വഴുതക്കാടെത്തിയതായിരുന്നു ഞാനും സുനീഷും. ഉച്ച സമയം.  എന്തേലും കഴിക്കാം എന്ന സുനീഷിന്റെ അഭിപ്രായം വോട്ടിനിടാതെ തന്നെ പാസ്സാക്കപ്പെട്ടു .

ഞങ്ങൾ ഹോട്ടലിൽ കയറി .
കപ്പയും മീൻകറിയും ഓർഡർ കൊടുത്തു .

അപ്പോൾ ദാ മുന്നിലെ സീറ്റിലിരുന്നു ഒരു കഷണ്ടി. നാട്ടുകാരനാണ്. ഈ കഷണ്ടി അന്ന് വഴുതക്കാട്ടാണ് ജോലി ചെയുന്നത്. അന്നേരം അയാളൊന്നും പറഞ്ഞില്ല . വെറുതെ ഒരു ചിരി. അയാളുടെ ചിരിക്കെപ്പോഴും മനുഷ്യനെ ആക്കുന്ന ഒരു ഭാവമാണ്. അപ്പോൾ അയാൾ ചിരിമാത്രം തന്നു പോയി.

പിറ്റേന്ന് എനിക്ക് കലശലായ വയറുവേദനയും ഇളക്കവും .
സുനീഷിനു ഒരു കുഴപ്പവുമില്ല .
എന്തായാലും വയറു കേടായി. അപ്പോഴും കഴിച്ച കാര്യങ്ങൾ ഞങ്ങളാരോടും പറഞ്ഞിരുന്നില്ല .

മൂന്നാമത്തെ തവണ കക്കൂസിൽ നിന്നിറങ്ങുമ്പോൾ അമ്മമ്മയുടെ കമന്റ് - " കണ്ട ഹോട്ടെലിലൊക്കെ കേറി കപ്പയും മീനും കഴിച്ചാൽ ഇങ്ങനിരിക്കും."
ഞെട്ടി ശരിക്കും ഞെട്ടി . കഷണ്ടീ എല്ലാം നിൻറെ ലീല .

ഇനിയുമുണ്ടനുഭവങ്ങൾ .
ഇതുപോലെ പലർക്കും ഉണ്ടാകും ഇടവയുടെ നാടൻ അനുഭവങ്ങൾ .

ഞങ്ങൾക്കൊക്കെ വേണ്ടി രാജീവ് അണ്ണൻ (രാജീവ് ജി ഇടവ) എഴുതും ...

Comments

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Arunkumar Vamadevan :: അച്ഛൻ

അരുണ്‍ വാമദേവന്‍ പത്ത് മാസം വയറ്റിൽ ചുമന്നില്ല പേറ്റ്നോവിൻ കഠിനതയേറ്റില്ല അമ്മ ഗർഭം ധരിച്ച ദിനം മുതൽ നെഞ്ചിനുള്ളിൽ ചുമന്നു കിടാവിനെ കുഞ്ഞുദേഹം പിറന്നിടാനായിട്ടു വെമ്പൽ കൊള്ളുന്നനേരം വിവശനായ്‌ ആശുപത്രി വരാന്തയിൽ പ്രാർഥിച്ചു രണ്ടുപേരും സുഖമായിരിക്കുവാൻ അച്ഛനെന്നും തണൽ വിരിച്ചങ്ങനെ വീട് മൂടിയൊരാൽമരം പോലവേ വേനലേൽക്കാതെ പേമാരിയും തഥാ കാത്തു സൂക്ഷിച്ചു നിന്നു കരുത്തനായ്‌ ഉള്ളു നീറുന്ന പ്രാരാബ്ധ ചിന്തയിൽ പുഞ്ചിരി തൂകും അച്ഛനൊരത്ഭുതം --- Arunkumar Vamadevan

Aswathy P S :: ഒളിവറും വിജയനും പിന്നെ സുശീലയും

ഒളിവറും വിജയനും പിന്നെ സുശീലയും  1983 എന്ന നിവിൻപോളി  ചിത്രം എനിക്ക് വെറും ഒരു സിനിമയല്ല. സിനിമയിൽ വിഷയം ക്രിക്കറ്റ്‌ ആണെങ്കിൽ ഇവിടെ താരം, നായകൻ രമേശന്‍റെ പത്നി സുശീലയാണ്. ഇപ്പൊ ചിലർക്ക് പിടികിട്ടിയേക്കാം, അനിയന്‍റെ പേര് ഇച്ചിരി "ഫാഷൻ" പേരാ..... സുമേഷ്!!! എന്ന പുള്ളിക്കാരിയുടെ ഒറ്റ ഡയലോഗിൽ ഉയർന്നത്  ഇതേ പേരുകാരനുമായുള്ള എന്‍റെ വിവാഹ ദിവസത്തെ ട്രോളൻ ഫ്ലക്സ്കളായിരുന്നു.. വിത്ത്‌ ഇല്ലുസ്ട്രേഷൻസ്.. എന്നാൽ മാറ്റാരുമറിയാത്ത ഒന്നുകൂടിയുണ്ട്. രമേശന്‍റെ വിവാഹം കഴിഞ്ഞ് ആദ്യരാത്രിയിൽ ക്രിക്കറ്റ് പ്രേമിയായ രമേശൻ മുറിയിൽ ഒട്ടിച്ചിരിക്കുന്ന ടെണ്ടുൽകരുടെ പടം കണ്ടിട്ട് ഹിന്ദിസിനിമ നടന്മാരെ അറിയില്ല എന്നു പറയുന്ന പുതുപെണ്ണ് നമ്മളെ ഒത്തിരി ചിരിപ്പിച്ചതാണ്, എന്നെ ഒഴികെ. കാരണം  ഫുട്ബോൾ പ്രേമിയും പ്ലയേറും കോച്ചും ഒക്കെയായ എന്‍റെ ഭർത്താവിന്‍റെ ബെഡ്‌റൂം ചുമരിലെ കാല്പന്ത് താരങ്ങളുടെ അഭാവം ഒന്നുകൊണ്ടു മാത്രമായിരുന്നു, സുശീല പറഞ്ഞ പോലെ ഒന്ന് നമ്മുടെ പ്രഥമരാത്രിയിൽ പ്രതിധ്വനിക്കാതിരുന്നത്. പക്ഷെ സുശീലയുടേത് പോലെ ഏറെക്കുറെ സമാനമായ മറ്റൊരു ഡയലോഗ് എന്‍റെ കണ്ഠനാളത്തിൽ...