തെളിവാർന്നൊരു രാവിൽ
മിഴിവാർന്നൊരു കനവായ്
നനുത്തൊരു നീർത്തുള്ളിയായ്
ശലഭങ്ങളുടെ വർണ്ണമായ്..
രാത്രികൾ, തഴുകി ഉണർത്തിയതും തെന്നെ നീ
പച്ചിലത്തോട്ടങ്ങളിൽ കൂടുകൂട്ടിയതും
സ്വപ്നങ്ങളിൽ ചിറകു വിരിച്ചു
പറക്കാൻ പറഞ്ഞതും നീ
ഇന്നലെ പോയൊരു യാത്രയിൽ
മഴമേഘങ്ങൾ കണ്ട് കണ്ണുകൾ
വിടർത്തി പുഞ്ചിരിച്ചതും...
കാടുകൾ ജീവന്റെ സ്പന്ദനങ്ങളാകുമാ
മലമുകളിലേക്ക് വിരൽ ചൂണ്ടി
ഇവിടമാണെൻറെ സ്വർഗ്ഗമെന്നു നീ ചൊല്ലി..
അവിടേക്ക് പറക്കുന്ന
മാടപ്പിറാവാണെൻറെ ശ്വാസം.....
ജീവന്റെ നാമ്പുകൾ മൊട്ടിടുന്ന
ദിക്കിലേക്ക് പോകയാണു ഞാൻ....
അകലേക്ക് നീ മറയുന്നതും നോക്കി
ഇനിയുമൊരു നാളിൽ...
ഒരു നീർത്തുള്ളിയായ്
നി എന്നരികിൽ... നിറയുവോളം
കാത്തിരിക്കുന്നു ഞാൻ.......
Comments
Post a Comment