Skip to main content

Jagan :: ഈ ലോകം ഒന്നാകെ പ്രാർത്ഥിക്കും...


പ്രതിദിനചിന്തകൾ 
ഈ ലോകം ഒന്നാകെ പ്രാർത്ഥിക്കും...

പാക്കിസ്ഥാൻ സൈനിക കോടതി വധശിക്ഷയ്ക്ക് വിധിച്ച കുൽഭൂഷൺ ജാദവിന്റെ വധശിക്ഷ നിർത്തലാക്കണമെന്ന അന്താരാഷ്ട്ര കോടതിയുടെ ഇന്നലത്തെ വിധി ഭാരതത്തിന് വളരെ ആശ്വാസമാകുന്നു.

നീതിപൂർവ്വകവും, നിഷ്പക്ഷവും, സുതാര്യവുമായ വിചാരണയ്ക്ക് കുൽഭൂഷണെ വിധേയനാക്കണമെന്നാണ് കോടതിയുടെ നിർദ്ദേശം. പതിനാറംഗ ജൂറിയിൽ 15 - 1 ഭൂരിപക്ഷത്തിലാണ് നിർണ്ണായകമായ ഈ വിധി എന്നത് വളരെ ശ്രദ്ധേയമാണ്. പാക്കിസ്ഥാനിൽ നിന്നുള്ള ഒരു താൽക്കാലിക പ്രതിനിധി മാത്രം എതിർത്തപ്പോൾ, വിവിധ രാഷ്ട്രങ്ങളിൽ നിന്നുള്ള ബാക്കി പതിനഞ്ച് പ്രതിനിധികളും ഇൻഡ്യയെ പിന്തുണച്ചു എന്നത് ചെറിയ കാര്യമല്ല. 

ഇൻഡ്യയക്ക് എതിരെയുള്ള പാക്കിസ്ഥാനെറ് സൈനിക നടപടികളിലും, പാക്കിസ്ഥാന്റെ സഹായത്തോടെ ഇൻഡ്യയിൽ നടക്കുന്ന ഭീകരാക്രമണങ്ങളിലും പാക്കിസ്ഥാനെ പിന്തുണയ്ക്കുന്ന ചൈനയുടെ പ്രതിനിധി പോലും ഇൻഡ്യയുടെ വാദമുഖങ്ങളെ അനുകൂലിച്ചത് ശ്രദ്ധേയമായി.

ഇറാനിൽ വ്യാപാരി ആയിരുന്ന മുൻ ഇൻഡ്യൻ നാവികസേനാ ഓഫീസർ കുൽഭൂഷൺ ജാദവിനെ, ഇൻഡ്യൻ ചാരൻ എന്ന് മുദ്രകുത്തിയാണ് പാക്ക് സൈന്യം തടങ്കലിൽ ആക്കിയതും ഏകപക്ഷീയമായ കുറ്റവിചാരണയിലൂടെ വധശിക്ഷയ്ക്ക് വിധിച്ചതും.

വധശിക്ഷ റദ്ദാക്കി കൊണ്ടുള്ള അന്താരാഷ്ട്ര കോടതിയുടെ വിധി അന്താരാഷ്ട്ര നയതന്ത്രജ്ഞതയിൽ ഇൻഡ്യയുടെ വിജയം തന്നെയാണ്. കൂടാതെ,  ഭീകരവാദത്തോട് പാക്കിസ്ഥാൻ പുലർത്തുന്ന മൃദുസമീപനം, ഇൻഡ്യയ്ക്ക് എതിരേ പാക്കിസ്ഥാൻ നടത്തുന്ന സൈനിക നടപടികൾ മുതലായവയിൽ അന്താരാഷ്ട്ര സമൂഹത്തിനുള്ള എതിർപ്പ് കൂടി ഈ വിധിയിൽ നിന്ന് നമുക്ക് വായിച്ചെടുക്കാം. രാജ്യാന്തര സമൂഹത്തിൽ ഇൻഡ്യയുടെ സ്ഥാനം ഒരു പടി കൂടി മുകളിൽ ആക്കാനും ഈ വിധി സഹായകമായി.

ഇനി കുൽഭൂഷൺ ജാദവിന് നീതിപൂർവ്വകവും, നിഷ്പക്ഷവും, സുതാര്യവുമായ കുറ്റവിചാരണയാണ് ആവശ്യം. അത് തീർച്ചയായും ഉണ്ടാകും എന്നു തന്നെ നമുക്ക് പ്രത്യാശിക്കാം. അദ്ദേഹത്തിന്റെ ജീവനുവേണ്ടി ഭാരതം ഒന്നാകെ മാത്രമല്ല, ഈ ലോകം ഒന്നാകെ തന്നെ പ്രാർത്ഥിക്കും, ഉറപ്പ്.

ജയ് ഹിന്ദ്............!


Comments

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Arunkumar Vamadevan :: അച്ഛൻ

അരുണ്‍ വാമദേവന്‍ പത്ത് മാസം വയറ്റിൽ ചുമന്നില്ല പേറ്റ്നോവിൻ കഠിനതയേറ്റില്ല അമ്മ ഗർഭം ധരിച്ച ദിനം മുതൽ നെഞ്ചിനുള്ളിൽ ചുമന്നു കിടാവിനെ കുഞ്ഞുദേഹം പിറന്നിടാനായിട്ടു വെമ്പൽ കൊള്ളുന്നനേരം വിവശനായ്‌ ആശുപത്രി വരാന്തയിൽ പ്രാർഥിച്ചു രണ്ടുപേരും സുഖമായിരിക്കുവാൻ അച്ഛനെന്നും തണൽ വിരിച്ചങ്ങനെ വീട് മൂടിയൊരാൽമരം പോലവേ വേനലേൽക്കാതെ പേമാരിയും തഥാ കാത്തു സൂക്ഷിച്ചു നിന്നു കരുത്തനായ്‌ ഉള്ളു നീറുന്ന പ്രാരാബ്ധ ചിന്തയിൽ പുഞ്ചിരി തൂകും അച്ഛനൊരത്ഭുതം --- Arunkumar Vamadevan

Aswathy P S :: ഒളിവറും വിജയനും പിന്നെ സുശീലയും

ഒളിവറും വിജയനും പിന്നെ സുശീലയും  1983 എന്ന നിവിൻപോളി  ചിത്രം എനിക്ക് വെറും ഒരു സിനിമയല്ല. സിനിമയിൽ വിഷയം ക്രിക്കറ്റ്‌ ആണെങ്കിൽ ഇവിടെ താരം, നായകൻ രമേശന്‍റെ പത്നി സുശീലയാണ്. ഇപ്പൊ ചിലർക്ക് പിടികിട്ടിയേക്കാം, അനിയന്‍റെ പേര് ഇച്ചിരി "ഫാഷൻ" പേരാ..... സുമേഷ്!!! എന്ന പുള്ളിക്കാരിയുടെ ഒറ്റ ഡയലോഗിൽ ഉയർന്നത്  ഇതേ പേരുകാരനുമായുള്ള എന്‍റെ വിവാഹ ദിവസത്തെ ട്രോളൻ ഫ്ലക്സ്കളായിരുന്നു.. വിത്ത്‌ ഇല്ലുസ്ട്രേഷൻസ്.. എന്നാൽ മാറ്റാരുമറിയാത്ത ഒന്നുകൂടിയുണ്ട്. രമേശന്‍റെ വിവാഹം കഴിഞ്ഞ് ആദ്യരാത്രിയിൽ ക്രിക്കറ്റ് പ്രേമിയായ രമേശൻ മുറിയിൽ ഒട്ടിച്ചിരിക്കുന്ന ടെണ്ടുൽകരുടെ പടം കണ്ടിട്ട് ഹിന്ദിസിനിമ നടന്മാരെ അറിയില്ല എന്നു പറയുന്ന പുതുപെണ്ണ് നമ്മളെ ഒത്തിരി ചിരിപ്പിച്ചതാണ്, എന്നെ ഒഴികെ. കാരണം  ഫുട്ബോൾ പ്രേമിയും പ്ലയേറും കോച്ചും ഒക്കെയായ എന്‍റെ ഭർത്താവിന്‍റെ ബെഡ്‌റൂം ചുമരിലെ കാല്പന്ത് താരങ്ങളുടെ അഭാവം ഒന്നുകൊണ്ടു മാത്രമായിരുന്നു, സുശീല പറഞ്ഞ പോലെ ഒന്ന് നമ്മുടെ പ്രഥമരാത്രിയിൽ പ്രതിധ്വനിക്കാതിരുന്നത്. പക്ഷെ സുശീലയുടേത് പോലെ ഏറെക്കുറെ സമാനമായ മറ്റൊരു ഡയലോഗ് എന്‍റെ കണ്ഠനാളത്തിൽ...