Skip to main content

Jagan :: "പെങ്ങളൂട്ടി"ക്ക് ഒരു കാർ.....


പ്രതിദിനചിന്തകൾ
"പെങ്ങളൂട്ടി"ക്ക് ഒരു കാർ.....


ആലത്തൂരിൽ നിന്നും വമ്പിച്ച ഭൂരിപക്ഷത്തോടെ പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട "പെങ്ങളൂട്ടി"ക്ക് അവിടത്തെ യൂത്ത്കോൺഗ്രസ്സുകാർ അന്തസ്സായി പണം പിരിച്ച് ഒരു കാർ വാങ്ങി സമ്മാനിക്കാൻ ഒരുമ്പെട്ടതിനെക്കുറിച്ചുള്ള കോലാഹലവും ചെളിവാരി എറിയലും ആണല്ലോ ഇപ്പോൾ കേരള രാഷ്ട്രീയത്തിലെ ചൂടേറിയ ചർച്ച. സമ്മിശ്ര പ്രതികരണങ്ങൾ ആണ് വിവിവിധ കോണുകളിൽ നിന്നും കേൾക്കുന്നത്.

പാർലമെന്റ് അംഗങ്ങൾക്ക് താമസ സൗകര്യവും മണ്ഡല സന്ദർശനത്തിന് വാഹനവും സർക്കാർ തന്നെ നൽകുന്നുണ്ട് എന്നാണ് ഈയുള്ളവന്റെ പരിമിതമായ അറിവ്. അത് തെറ്റാണെങ്കിൽ കുടുതൽ അറിവുള്ളവർ തിരുത്തിയാൽ സ്വീകാര്യം.

സാധു കുടുംബത്തിൽ ജനിച്ചു വളർന്ന, വെറും സാധാരണക്കാരിയായ  ''പെങ്ങളൂട്ടി"ക്ക് തെരഞ്ഞെടുപ്പ് ചെലവിനുള്ള പണം പോലും പൊതുജനങ്ങൾ സംഭാവനയായി നൽകിയതാണ് എന്നാണ് അറിവ്. ആ നിലയ്ക്ക് പൊതുജനങ്ങളുടെ സ്നേഹ സമ്മാനമായി ഒരു കാർ അവരുടെ എം.പി.ക്ക് നൽകുന്നു എന്ന നിലയ്ക്ക് ഇതിനെ കണ്ട് വെറുതേ വിടാമായിരുന്നു. യൂത്ത് കോൺഗ്രസ്സുകാർ അതിന് മുൻകൈ എടുത്തെന്നല്ലേ ഉള്ളൂ ?

ഒന്നുമില്ലെങ്കിലും അവർ അത് പരസ്യമായി രസീത് അച്ചടിച്ച് നൽകി തെളിവോടുകൂടിത്തന്നെയാണല്ലോ ചെയ്തത്?
മറ്റു ചിലരൊക്കെ ചെയ്യുന്നതു പോലെ ബക്കറ്റ് പിരിവൊന്നും നടത്തിയില്ലല്ലോ?

കൂട്ടത്തിൽ ഒരു സംശയം. അവിവാഹിതയായ "പെങ്ങളൂട്ടി'' യുടെ പേരിനു മുന്നിൽ, സംഭാവനാരസീതിൽ 'ശ്രീമതി' എന്ന് അച്ചടിച്ചിരിക്കുന്നത് എന്തിനാണെന്ന് പിരിവിന് നേതൃത്വം നൽകിയ ആലത്തൂർ എം.എൽ.എ  'അക്കര' നിന്നെങ്കിലും വിശദീകരിക്കുമോ?

രാഷ്ട്രീയ കേരളത്തിന്റെ ഭീഷ്മാചാര്യൻ "ലീഡർ"ക്കു പോലും ഐ.എൻ.ടി.യു.സി ക്കാർ പിരിവെടുത്ത് കാർ വാങ്ങി നൽകിയിട്ടുണ്ടെന്ന് ചരിത്രരേഖകൾ ഉദ്ധരിച്ചു കൊണ്ട് പാർട്ടി ചരിത്രകാരന്മാരിൽ ചിലർ സാക്ഷ്യപ്പെടുത്തിയതും നാം കേട്ടു. ആ നിലയ്ക്ക് ഇത് ഇത്രയ്ക്ക് ഗൗരവം ഉള്ള കാര്യമാണോ? ഈ 'കാർ സംഭാവന' കൊണ്ട് "പെങ്ങളൂട്ടി" യുടെ രാഷ്ട്രീയ ഭാവിയിൽ ഉണ്ടാകാവുന്ന നേട്ടവും കോട്ടവും ആസ്വദിക്കാനും അനുഭവിക്കാനും അവർ തയ്യാറാണെങ്കിൽ, അത് അവരുടെ ഇഷ്ടത്തിന് വിടുന്നതായിരുന്നില്ലേ ഭംഗി?

എന്തായാലും മര്യാദാപുരുഷോത്തമൻ ശ്രീരാമചന്ദ്രനായ നമ്മുടെ കെ.പി.സി.സി പ്രസിഡന്റ് പാർട്ടി വേദികളിൽ ചർച്ച ചെയ്യേണ്ട ഈ വിഷയം പത്രദൃശ്യമാധ്യമ പ്രവർത്തകരുമായും, സമൂഹ മാദ്ധ്യമങ്ങളിലൂടെയും ചർച്ച ചെയ്തതിന് എന്തെങ്കിലും പ്രത്യേക ലക്ഷ്യം ഉണ്ടോ എന്ന്  അദ്ദേഹത്തിനോട് തന്നെ ചോദിക്കുന്നതായിരിക്കും ഭംഗി, ദോഷൈകദൃക്കുകൾ പറയുന്നത് വിശ്വസിക്കരുതല്ലോ?

'അക്കര' നിൽക്കുന്ന ആലത്തൂർ എം.എൽ.എ യും കെ.പി.സി.സി പ്രസിഡന്റിന് എതിരേ കളം നിറഞ്ഞാടിയത് പുതുമ നൽകി. അദ്ദേഹത്തിന്റെ രാഷ്ട്രീയഭാവി ഇനി  "അക്കരയോ...................? ഇക്കരയോ................? "

എന്തായാലും വിവാദങ്ങളുടെ തുടക്കത്തിൽ തന്നെ 'സംഭാവനകാർ' നിരസിച്ച് തലയൂരി "പെങ്ങളുട്ടി രക്ഷപ്പെട്ടത് നന്നായി, മാതൃകയായി ..........!
പ്രശ്നങ്ങളെ തുടർന്ന് പിരിച്ചെടുത്ത പണം മുഴുവനും രസീതുകുറ്റി പരിശോധിച്ച്, സംഭാവന നൽകിയവർക്ക് മടക്കി നൽകാൻ യൂത്ത് കോൺഗ്രസ്സ് തീരുമാനിച്ചത് സ്വാഗതാർഹം. എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും പിന്തുടരാവുന്ന, അനുകരണീയമായ മാതൃക..........!

ഭാവിയിലും ഇത്തരം രസകരമായ മടക്കി നൽകൽ ആചാരങ്ങൾ ഉണ്ടാകുമോ എന്തോ......?

Comments

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Aswathy P S :: ഒളിവറും വിജയനും പിന്നെ സുശീലയും

ഒളിവറും വിജയനും പിന്നെ സുശീലയും  1983 എന്ന നിവിൻപോളി  ചിത്രം എനിക്ക് വെറും ഒരു സിനിമയല്ല. സിനിമയിൽ വിഷയം ക്രിക്കറ്റ്‌ ആണെങ്കിൽ ഇവിടെ താരം, നായകൻ രമേശന്‍റെ പത്നി സുശീലയാണ്. ഇപ്പൊ ചിലർക്ക് പിടികിട്ടിയേക്കാം, അനിയന്‍റെ പേര് ഇച്ചിരി "ഫാഷൻ" പേരാ..... സുമേഷ്!!! എന്ന പുള്ളിക്കാരിയുടെ ഒറ്റ ഡയലോഗിൽ ഉയർന്നത്  ഇതേ പേരുകാരനുമായുള്ള എന്‍റെ വിവാഹ ദിവസത്തെ ട്രോളൻ ഫ്ലക്സ്കളായിരുന്നു.. വിത്ത്‌ ഇല്ലുസ്ട്രേഷൻസ്.. എന്നാൽ മാറ്റാരുമറിയാത്ത ഒന്നുകൂടിയുണ്ട്. രമേശന്‍റെ വിവാഹം കഴിഞ്ഞ് ആദ്യരാത്രിയിൽ ക്രിക്കറ്റ് പ്രേമിയായ രമേശൻ മുറിയിൽ ഒട്ടിച്ചിരിക്കുന്ന ടെണ്ടുൽകരുടെ പടം കണ്ടിട്ട് ഹിന്ദിസിനിമ നടന്മാരെ അറിയില്ല എന്നു പറയുന്ന പുതുപെണ്ണ് നമ്മളെ ഒത്തിരി ചിരിപ്പിച്ചതാണ്, എന്നെ ഒഴികെ. കാരണം  ഫുട്ബോൾ പ്രേമിയും പ്ലയേറും കോച്ചും ഒക്കെയായ എന്‍റെ ഭർത്താവിന്‍റെ ബെഡ്‌റൂം ചുമരിലെ കാല്പന്ത് താരങ്ങളുടെ അഭാവം ഒന്നുകൊണ്ടു മാത്രമായിരുന്നു, സുശീല പറഞ്ഞ പോലെ ഒന്ന് നമ്മുടെ പ്രഥമരാത്രിയിൽ പ്രതിധ്വനിക്കാതിരുന്നത്. പക്ഷെ സുശീലയുടേത് പോലെ ഏറെക്കുറെ സമാനമായ മറ്റൊരു ഡയലോഗ് എന്‍റെ കണ്ഠനാളത്തിൽ...

Arunkumar Vamadevan :: അച്ഛൻ

അരുണ്‍ വാമദേവന്‍ പത്ത് മാസം വയറ്റിൽ ചുമന്നില്ല പേറ്റ്നോവിൻ കഠിനതയേറ്റില്ല അമ്മ ഗർഭം ധരിച്ച ദിനം മുതൽ നെഞ്ചിനുള്ളിൽ ചുമന്നു കിടാവിനെ കുഞ്ഞുദേഹം പിറന്നിടാനായിട്ടു വെമ്പൽ കൊള്ളുന്നനേരം വിവശനായ്‌ ആശുപത്രി വരാന്തയിൽ പ്രാർഥിച്ചു രണ്ടുപേരും സുഖമായിരിക്കുവാൻ അച്ഛനെന്നും തണൽ വിരിച്ചങ്ങനെ വീട് മൂടിയൊരാൽമരം പോലവേ വേനലേൽക്കാതെ പേമാരിയും തഥാ കാത്തു സൂക്ഷിച്ചു നിന്നു കരുത്തനായ്‌ ഉള്ളു നീറുന്ന പ്രാരാബ്ധ ചിന്തയിൽ പുഞ്ചിരി തൂകും അച്ഛനൊരത്ഭുതം --- Arunkumar Vamadevan