Skip to main content

Kallara Ajayan :: കവിത :: യാദൃച്ഛികം


Image Credit :: Sayanthana

സുഹൃത്തുക്കളോടൊപ്പം ഒരു നീണ്ട യാത്ര പോണം
എന്നു കരുതിയിരുന്നപ്പോൾ
അവരിൽ  രണ്ടുപേർ അപകടത്തിലും
ഒരാൾ രോഗം മൂലവും  മരിച്ചു..

ഭാര്യയെ ഉള്ളു തുറന്നൊന്നു സ്നേഹിക്കണം
എന്ന് കരുതി യിരുന്നപ്പോഴാണ്
അവൾ  ബംഗാളിയോടൊപ്പം ഒളിച്ചോടിയത്...

അമ്മയ്ക്ക് വിലകൂടിയ കോടി മുണ്ട്  വാങ്ങിയെത്തി
അപ്പോൾതന്നെ  ആ  ഫോൺ കാൾ  വന്നു...

ജീവിതം മടുത്തു എന്നു തീർത്തും  കരുതിയിരുന്നപ്പോഴാണ്
പഴയ കാമുകിയുടെ ഒച്ച ഫോണിന്റെ
അങ്ങേതലക്കൽ  നിന്നും ഒഴുകിയെത്തിയത്...

ജീവിതം ഒരിക്കൽക്കൂടി തളിരിട്ടു എന്ന്
ഉറപ്പിച്ചപ്പോഴാണ് ബയോപ്സി റിസൾട്ട്‌
പോസിറ്റീവ്  ആയത് ...

Comments

Popular posts from this blog

ചുറ്റിക

ഇന്നും

https://youtube.com/shorts/76FFavWYfmo?feature=share

ഓണത്തുമ്പിക്കാഘോഷം

അത്തം പൂക്കളമിട്ടു തുടങ്ങീ, അത്തച്ചമയത്തിരുനാളിൽ. ചിത്തിര പൂത്തിരി  ചിതറിക്കുമ്പോൾ ചിത്തം നിറയെ പൊന്നോണം. ചോതിപ്പെണ്ണിൻ കവിളിലുമുണ്ടേ ചോന്നു തുടുത്തൊരു നാണപ്പൂ. വിശാഖം വയറും തടവി വിളിച്ചൂ, വയറുനിറഞ്ഞുകവിഞ്ഞമ്മേ. അനിഴം പഴവുമുരിഞ്ഞു കൊടുത്തൂ, അനിയാ പയ്യെത്തിന്നോളൂ. കേട്ടയ്ക്കക്കരെ കേട്ടൂ ഘോഷം കുട്ടികൾ കൂടും കളിമേളം. മൂലത്തിൻ നാളൂഞ്ഞാലാടും, മൂടും കുത്തിത്താഴേക്കും. പൂരാടത്തിനു കോടിയുടുക്കാം, പൂമയിലാഭവിടർത്തീടാം. ഉത്രാടക്കഥ വെപ്രാളത്തി - ന്നുത്സവലഹരി വിളമ്പുന്നൂ. ഓണത്തിൻ പൊൻപുലരി പിറന്നാ- ലോണത്തുമ്പിക്കാഘോഷം. രജി ചന്ദ്രശേഖർ 28-08-2023 https://pratilipi.page.link/9n13Kq1eS3kjH1n2A