Skip to main content

Kallara Ajayan :: കവിത :: ആശുപത്രിയിൽ


Image Credit :: Sayanthana

ഓരോ  തവണ  ആശുപത്രിയിൽ  എത്തുമ്പോ ഴും
ഞാൻ  തത്വചിന്തകനാകുന്നു
ജീവിതത്തിന്റെ  പൊരുൾ, പ്രണയം, മരണം
എല്ലാത്തിനും കാരണമന്വേഷിക്കുന്നു.

ഓരോ  തവണ  ആശുപത്രിയിൽ  എത്തുമ്പോഴും
ഞാൻ വിരക്തനാകുന്നു
അഴുകിയ ഉടൽ , ദുർഗന്ധം,
അമർത്താനാകാതെ പോകുന്ന നിലവിളികൾ
എല്ലാം എന്നെ ജീവിതത്തിൽ നിന്നും
ദൂരേക്കു  വലിച്ചു കൊണ്ടു പോകുന്നു.

ഓരോ  തവണ ആശുപത്രിയിൽ എത്തുമ്പോഴും ഞാൻ
ഏകാകിയാകുന്നു
ജീവിതത്തിന്റെ മഹാപർവതത്തെ  നോക്കി
 നിസ്സഹായനാകുന്ന കുട്ടിയാകുന്നു
ഒറ്റക്കു മാത്രം നീന്തേണ്ടിവരുന്ന സമുദ്രത്തെ
കണ്മുന്നിൽ കാണുന്നു.

ഓരോ  തവണ  ആശുപത്രിയിൽ  എത്തുമ്പോഴും
സുഗന്ധങ്ങൾ  എന്നെ ഉപേക്ഷിച്ചു പോകുന്നു
വസന്തം, റോസുകൾ,  മുല്ലപൂ, കൈത മണo
എല്ലാം  പടിയിറങ്ങിപോകുന്നു
ഒരൊറ്റ  ഗന്ധത്തിൽ  നാസിക ഉടക്കിപോകുന്നു
അടുത്തിരിക്കുന്നവർ പോലും അന്യരായിപോകുന്നു
പരിക്ഷീണമൗനത്തെ പഴിച്ചു പോകുന്നു.

ഓരോ തവണ ആശുപത്രിയിൽ എത്തുമ്പോഴും
ഞാൻ കവിയായ്പോകുന്നു  വാക്കിന്റെ
കടലു തപ്പുന്നു
ജന്മത്തിന്നിരുണ്ട  വഴികളിൽ
വെളിച്ചം  തപ്പുന്നു...

Comments

Popular posts from this blog

ചുറ്റിക

ഇന്നും

https://youtube.com/shorts/76FFavWYfmo?feature=share

ഓണത്തുമ്പിക്കാഘോഷം

അത്തം പൂക്കളമിട്ടു തുടങ്ങീ, അത്തച്ചമയത്തിരുനാളിൽ. ചിത്തിര പൂത്തിരി  ചിതറിക്കുമ്പോൾ ചിത്തം നിറയെ പൊന്നോണം. ചോതിപ്പെണ്ണിൻ കവിളിലുമുണ്ടേ ചോന്നു തുടുത്തൊരു നാണപ്പൂ. വിശാഖം വയറും തടവി വിളിച്ചൂ, വയറുനിറഞ്ഞുകവിഞ്ഞമ്മേ. അനിഴം പഴവുമുരിഞ്ഞു കൊടുത്തൂ, അനിയാ പയ്യെത്തിന്നോളൂ. കേട്ടയ്ക്കക്കരെ കേട്ടൂ ഘോഷം കുട്ടികൾ കൂടും കളിമേളം. മൂലത്തിൻ നാളൂഞ്ഞാലാടും, മൂടും കുത്തിത്താഴേക്കും. പൂരാടത്തിനു കോടിയുടുക്കാം, പൂമയിലാഭവിടർത്തീടാം. ഉത്രാടക്കഥ വെപ്രാളത്തി - ന്നുത്സവലഹരി വിളമ്പുന്നൂ. ഓണത്തിൻ പൊൻപുലരി പിറന്നാ- ലോണത്തുമ്പിക്കാഘോഷം. രജി ചന്ദ്രശേഖർ 28-08-2023 https://pratilipi.page.link/9n13Kq1eS3kjH1n2A