Skip to main content

Ruksana Kakkodi :: കവിത :: കർക്കടക മഴ



തിമർത്തു പെയ്യുന്ന മാരി
നീ ഭയപ്പെടുത്തല്ലെന്നെ
കഴിഞ്ഞു പോയ കാല-
സ്മരണ പുതുക്കല്ലേ .

പുതുമഴ പേമാരിയായ്
തൊടിയിലെങ്ങും പെയ്തു
വരണ്ട നദികളെല്ലാം
നിറഞ്ഞൊഴുകി ഭൂവിൽ.

മലയും കുന്നുമിറങ്ങി
ഒഴുകിടുന്ന വെള്ളം
പരന്നൊഴുകിയെങ്ങും
കുടിലുകൾ തകർത്തു.

ഒഴുകിടുന്ന ജീവൻ
കരഞ്ഞിടുന്ന ലോകം
ഒരുരുള ചോറിനായി
കൈ നീട്ടിയന്നു ക്യാമ്പിൽ .

നനഞ്ഞു കുതിർന്നമേനി
പൊതിഞ്ഞിടാനായ് പുതുവസ്ത്രം
ഏകിടുന്നു പലരും
കരങ്ങൾനീട്ടി ചുറ്റും.

ഉദരം തടവി കരയും
നിറവയറാലൊരുത്തി
തുണയായ് വന്നു പട്ടാളം
ഹെലികോപ്റ്ററിൽ തൂക്കി
പറന്നുയരും കാഴ്ച്ച
നിറയെ വാർത്താ ചിത്രം.

ഒളിച്ചുവച്ച പലതും
പരന്നൊഴുകീയെങ്ങും
കരഞ്ഞു തോർന്ന മിഴികൾ
നിർജ്ജീവമായിരിപ്പൂ .

ഉറഞ്ഞു തുള്ളും മാമരങ്ങൾ
പതുക്കെ ശയ്യാതലത്തിൽ
നിറയും വെള്ളക്കെട്ടിൽ
ശിരസ്സു താഴ്ത്തി നിന്നു.

കടുത്ത പ്രഹരമാകാൻ
കനത്തു പെയ്യല്ലേ മഴയേ
കുടിലിലെ പാവങ്ങൾ
കഴിഞ്ഞിടട്ടെ വീണ്ടും.

Comments

Popular posts from this blog

ചുറ്റിക

ഇന്നും

https://youtube.com/shorts/76FFavWYfmo?feature=share

ഓണത്തുമ്പിക്കാഘോഷം

അത്തം പൂക്കളമിട്ടു തുടങ്ങീ, അത്തച്ചമയത്തിരുനാളിൽ. ചിത്തിര പൂത്തിരി  ചിതറിക്കുമ്പോൾ ചിത്തം നിറയെ പൊന്നോണം. ചോതിപ്പെണ്ണിൻ കവിളിലുമുണ്ടേ ചോന്നു തുടുത്തൊരു നാണപ്പൂ. വിശാഖം വയറും തടവി വിളിച്ചൂ, വയറുനിറഞ്ഞുകവിഞ്ഞമ്മേ. അനിഴം പഴവുമുരിഞ്ഞു കൊടുത്തൂ, അനിയാ പയ്യെത്തിന്നോളൂ. കേട്ടയ്ക്കക്കരെ കേട്ടൂ ഘോഷം കുട്ടികൾ കൂടും കളിമേളം. മൂലത്തിൻ നാളൂഞ്ഞാലാടും, മൂടും കുത്തിത്താഴേക്കും. പൂരാടത്തിനു കോടിയുടുക്കാം, പൂമയിലാഭവിടർത്തീടാം. ഉത്രാടക്കഥ വെപ്രാളത്തി - ന്നുത്സവലഹരി വിളമ്പുന്നൂ. ഓണത്തിൻ പൊൻപുലരി പിറന്നാ- ലോണത്തുമ്പിക്കാഘോഷം. രജി ചന്ദ്രശേഖർ 28-08-2023 https://pratilipi.page.link/9n13Kq1eS3kjH1n2A